തോട്ടഭാഗം ഓഫീസിൽ ഉണ്ടായിരുന്ന ഒരു സ്റ്റാഫ് അവനെ തൽക്കാലം ''കല്ല്യാണരാമൻ'' എന്നു വിളിക്കട്ടെ! രാത്രി 11 മണിക്ക് അവിഹിതത്തിനു പോയ കാമുകനെ നാട്ടുകാർ കൈയൊടെ പൊക്കി; വ്യഭിചാരം.. കാമുകിമാരുടെ ഭരണം... യോഹന്നാന്റെ സഭ ഉലയുന്നു: എന്തുകൊണ്ട് ഞാൻ ബിലിവേഴ്‌സ് ചർച്ച് വിട്ടു? മാത്യൂസ് അച്ചന്റെ വെളിപ്പെടുത്തൽ വൈറലാകുമ്പോൾ
മറുനാടൻ ഡെസ്‌ക്
കോട്ടയം: എന്തുകൊണ്ട് ഞാൻ ബിലിവേഴ്‌സ് ചർച്ച് വിട്ടു. മാത്യൂസ് അച്ചന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. ഏഴു വർഷം ഞാൻ അടച്ചു വെച്ച ആ സത്യത്തിന്റെ കാണാപുറങ്ങളിലൂടെ ............. ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല മറിച്ച് ചില അപ്രിയ സത്യങ്ങൾ തുറന്നു പറയേണ്ടി വരുമ്പോൾ ചിലർ വേദനിക്കപ്പെട്ടേക്കാം എന്നത് കാലത്തിന്റെ യാഥാർത്യമാണെന്ന് വിശദീകരിക്കുന്ന കുറിപ്പിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മാത്യൂസ് അച്ചൻ വെളിപ്പെടുത്തുന്നത്. ഫെബ്രുവരി 16ന് ഇട്ട പോസ്റ്റിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.
മാത്യൂസ് അച്ചന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
മാത്യൂസ് അച്ചൻ എന്തുകൊണ്ട് ബിലീവേഴ്‌സ് ചർച്ച് വിട്ടു എന്ന ചോദ്യം പല ഭാഗത്തു നിന്നും ഉയർന്നു എങ്കിലും അത്തരം വിവാദങ്ങളിൽ നിന്നെല്ലാം പരസ്യമായി മറുപടി പറയാതെ ഞാൻ മാറി നിന്നു എന്നതാണു സത്യം. ഞാൻ വേദനിച്ചു എങ്കിലും കുറച്ചു പേരെങ്കിലും വേദനിക്കാതിരിക്കട്ടെ എന്നു കരുതി. പക്ഷെ ഇനി അത്തരം ഒരു നിശബ്ദതക്ക് അർഥമില്ല എന്നു തോന്നി. എന്റെ മൗനം ചിലർക്ക് പുതിയ കഥകൾ മെനയാൻ അവസരം ഉണ്ടാക്കി കൊടുത്തു എന്നതാണു സത്യം. ഏഴു വർഷം ഞാൻ അടച്ചു വെച്ച ആ സത്യത്തിന്റെ കാണാപുറങ്ങളിലൂടെ ............. ആരെയും വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല മറിച്ച് ചില അപ്രിയ സത്യങ്ങൾ തുറന്നു പറയേണ്ടി വരുമ്പോൾ ചിലർ വേദനിക്കപ്പെട്ടേക്കാം എന്നത് കാലത്തിന്റെ യാഥാർത്യമാണു.
1992ൽ ലാണു റോമൻ കത്തോലിക്കാ സഭ വിട്ടു ഞങ്ങൾ ബിലിവേഴ്‌സ് ചർച്ചിന്റെ അംഗങ്ങൾ ആകുന്നത്. ആ കാലം മുതൽ സഭാ തരുവിന്റെ വളർച്ചയും തളർച്ചയും കണ്ട വ്യക്തിയാണു ഞാൻ. 2000ത്തിൽ ഓപ്പറേഷൻ മൊബൈലൈസേഷൻ വിട്ടു ബിലീവേഴ്‌സ് ചർച്ചിന്റെ ശുശ്രൂഷകനായി. വിവാഹം കഴിച്ചതു മുതൽ എന്നെ ഞാനാക്കി വളർത്തിയത് ഉപരി വീടും കൂടും എല്ലാം എനിക്ക് ബിലീവേഴ്‌സ് ചർച്ച് ആയിരുന്നു. 2003ൽ സഭ എപ്പിസ്‌കോപ്പസി സ്വീകരിച്ചപ്പോൾ വയനാട്ടിൽ ഉണ്ടായിരുന്ന 30 ൽ അധികം പ്രാദേശിക സഭകളും പാസ്റ്റർമാരും സഭയെ ഉപേക്ഷിച്ചു പോയപ്പോഴും ഞാൻ ബിലീവേഴ്‌സ് ചർച്ചിനൊപ്പം നിന്നു. അതിന്റെ പേരിൽ പല പ്രാവശ്യം എനിക്കു നേരെ ആക്രമണവും ഉണ്ടായിട്ടുണ്ട്. എങ്കിലും നീണ്ട 14 വർഷം ഞാൻ സഭക്കൊപ്പം അടിയുറച്ചു നിന്നു. ഈ സഭക്ക് ഊടും പാവും നൽകിയ ജേക്കബ്ബ് ടി ആന്റണി സാർ, കുഞുമോന്മാത്യൂസാർ, ഫാദർ ജോൺസൻജോർജ്ജ്, ഫാദർ നോബിൾ ജോസഫ്, എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ വളരെ ചെറുപ്പത്തിലെ എനിക്ക് കഴിഞ്ഞു.
പിന്നെ എന്തു കൊണ്ട് ബിലീവേഴ്‌സ് ചർച്ചുമായുള്ള ബന്ധം എനിക്ക് അവസാനിപ്പിക്കേണ്ടി വന്നു എന്നതു നിങ്ങൾ എല്ലാവരും അറിയണം.
അതിനു ഒരു ഉത്തരമേ ഉള്ളൂ. സത്യത്തിനൊപ്പം നിന്നാൽ, നേരിന്റെ ഭാഗത്തു നിന്നാൽ ആരും കൂട്ടിനു ഉണ്ടാവില്ല. കണ്ണൂരിൽ സഭയുടെ ശുശ്രൂഷയിൽ ഇരുന്ന എന്നെ സഭയുടെ തോട്ടഭാഗം ഓഫീസിൽ കൊണ്ടുവന്നത് അന്നു ഡയോസിസ് സെക്രട്ടറി ആയിരുന്ന ബഹുമാനമുള്ള വില്ല്യംസ് അച്ചനാണ്. സഭയുടെ നിരണം ഭദ്രാസനത്തിന്റെ ലീഗൽ & കൺസ്ട്രക്ഷൻ ഡിപ്പാർട്ടുമെന്റുകളുടെ ചുമതലയായിരുന്നു ഞാൻ വഹിച്ചിരുന്നത്. എന്നെ ആ ചുമതല ഏല്പിക്കുമ്പോൾ ഒരു കടലാസ് രേഖകൾ പോലും അവിടെ ഉണ്ടായിരുന്നില്ല. രാപകൽ ഉറക്കം പോലും ഇല്ലാതെ കേരളത്തിലെ സഭയുടെ മുഴവൻ സ്ഥലങ്ങളിലൂടെയും യാത്ര ചെയ്തു ഓരോ രേഖകളും ശേഖരിച്ചു.
ബിലീവേഴ്‌സ് ചർച്ച് എന്റെ സ്വന്തം കുടുംബം ആയി കണ്ട് ഞാൻ നടത്തിയ കടിനാധ്വാനങ്ങൾ ഫലം കണ്ടു. ഇന്നും ആ ഡിപ്പാർട്ട്‌മെന്റിൽ എന്തെങ്കിലും ആശയക്കുഴപ്പങ്ങളോ, സംശയങ്ങളോ ഉണ്ടാകുമ്പോൾ ഇന്ന് ഏഴു വർഷത്തിനു ശേഷവും സഭാ നേത്രുത്വം എന്നെ വിളിച്ചു വ്യക്തത വരുത്താറുള്ളതു അതിന്റെ തെളിവാണു. അഡ്വക്കേറ്റ് ചെറിയാൻ വർഗീസ് സാറിനൊപ്പം ആറു വർഷങ്ങൾ സഭക്കു വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞത് സ്മരണീയമാണു.
2012 ൽ വില്ല്യംസ് അച്ചൻ സ്ഥലം മാറി പോയി. പകരം തോമസ് തടത്തിൽ അച്ചൻ ഡയോസിസൻ സെക്രട്ടറിയായി വന്നു. ആ കാലത്ത് തോട്ടഭാഗം ഓഫീസിൽ ഉണ്ടായിരുന്ന ഒരു സ്റ്റാഫ് അവനെ ഞാൻ തൽക്കാലം ''കല്ല്യാണരാമൻ'' എന്നു വിളിക്കട്ടെ! ഒരേ സമയം രണ്ടു വനിതകളെ പ്രേമിക്കുന്നു. ഒരാൾ വിവാഹിതയും മറ്റെയാൾ അവിവാഹിതയും. പ്രേമം മൂത്ത കല്ല്യാണരാമൻ വിവാഹിതയെങ്കിലും ഭർത്താവിൽ നിന്നും അകന്നുകഴിഞിരുന്ന കാമുകിയുടെ വീട്ടിൽ രഹസ്യ സന്ദർശകനായി. തോട്ടഭാഗത്തു നാട്ടുകാരുമായി നല്ല ബന്ധം എനിക്കു ഉണ്ടായിരുന്നതു കൊണ്ട് അവർ ഇതു സംബന്ധിച്ച് പലതവണ മുന്നറിയിപ്പു തന്നു. ഒരു ദിവസം രാത്രി 11 മണിക്ക് അവിഹിതത്തിനു പോയ ബിലീവേഴ്‌സ് ചർച്ചിന്റെ സ്റ്റാഫായിരുന്ന കാമുകനെ നാട്ടുകാർ കൈയൊടെ പൊക്കി.
എടുത്തിട്ടു ഇടി കൊടുത്ത അവർ കവിയൂർ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്ന റ്റി.കെ സജീവ് സാറിനെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കള്ള കാമുകനെ പൊലീസിൽ ഏല്പിച്ചു. സഭയെ അപമാനത്തിൽ നിന്നു രക്ഷിക്കാൻ അന്നു രാത്രി മുഴുവൻ രാഷ്ട്രീയ നേതൃത്വത്തോടും പൊലീസ് അധികാരികളോടും സഭയുടെ അന്നത്തെ ഡയോസിസൻ ബിഷപ്പ് ആയിരുന്ന സൈമൺ ജോൺ തിരുമേനിയോടും സംസാരിച്ച് അതിരാവിലെ കല്യാണരാമനെ ഞാൻ സ്റ്റേഷനിൽ നിന്നും ഇറക്കി. അന്നത്തെ തിരുവല്ലാ സബ്ഇൻസ്‌പെക്ടറും സർക്കിൾ ഇൻസ്‌പെക്ടറും ഡി വൈ എസ് പിയും രാഷ്ട്രീയ നേതൃത്വവും നാട്ടുകാരും എല്ലാം ഇന്നും ജീവനോടെ ഉണ്ട് എന്ന് ആരും മറക്കരുത്. തിരുവല്ല സബ് ഇൻസ്‌പെക്ടർ ആയിരുന്ന സന്തോഷ് സാർ അന്നു ഇവനേയും ഈ രണ്ടു സ്ത്രീകളെയും അറസ്റ്റ് ചൈയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാൻ തുടങ്ങിയതാണു.
ഒരു വൈദീകൻ എന്ന നിലയിൽ എന്റെ വാക്കു ബഹുമാനിച്ച ആ പൊലീസ് ഉദ്യോഗസ്ഥൻ അന്നു എന്നോട് ചോദിച്ച ചോദ്യം ഈ കേസിൽ അച്ചന്റെ തീരുമാനം എന്താണെന്നായിരുന്നു. തെമ്മാടിത്വം കാണിച്ച ഇവനെ ഓഫീസിൽ നിന്നും പുറത്താക്കുന്നു എന്ന് മറുപടി പറഞ്ഞു. തോമസ് തടത്തിൽ അച്ചനും ഞാനും കൂടി കല്ല്യാണ രാമനെ രാവിലെ 7 മണിക്ക് ഓഫീസിൽ എത്തിച്ചു. കള്ളി വെളിച്ചത്തായപ്പോൾ കാമുകിമാർ ഇരുവരും ഞെട്ടി. ഒരേസമയം തങ്ങളെ ഇരുവരെയും ഇവൻ പ്രേമിച്ചു വഞ്ചിച്ചു എന്നറിഞ്ഞപ്പോൾ ഒരു കാമുകി സ്റ്റാഫ് ഹോസ്റ്റെലിൽ പട്ടിണി സമരം തുടങ്ങി. പൊലീസ് അന്വേഷണത്തിൽ ഇവനു രണ്ടു ഫോൺ ഉള്ളതായി മനസിലാക്കി.അതിൽ ഒന്നു കാമുകിയുടെ കൈവശം ഉണ്ടായിരുന്നു എന്നു തെളിഞ്ഞു. ഇവന്റെ കൈവശം ഉണ്ടായിരുന്ന ഫോൺ വിവരങ്ങൾ പരിശോധിച്ച പൊലീസു പോലും ഞെട്ടി പ്പോയി എന്നതാണു സത്യം.
ഇവന്റെ വീടുമായി ബന്ധപ്പെട്ട് മാതാപിതാക്കളെ വിളിച്ചു വരുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തി. ബന്ധുവായ മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനുമായി അവർ തോട്ടഭാഗത്തുള്ള ബിലീവേഴ്‌സ് ചർച്ച് ഓഫീസിൽ എത്തി. ഓഫീസ് നടപടി പൂർത്തിയാക്കി അവനെയും കൊണ്ട് വീണ്ടും തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കളോടൊപ്പം വിട്ടയച്ചു. വീട്ടിൽ എത്തിയ ഇവൻ മറ്റൊരു ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു മൂന്ന് മാസങ്ങൾക്ക് ശേഷം ജയിലിൽ ആണെന്നു പിന്നീട് അറിയാൻ കഴിഞ്ഞു.
കള്ളകാമുകിമാരെയും ഓഫീസിൽ നിന്നും ഒഴിവാക്കാൻ അന്നു സെക്രട്ടറി തോമസ് തടത്തിൽ അച്ചനോടു നിരന്തരം ഞാൻ പറഞ്ഞിട്ടും അച്ചൻ അതിനു തയ്യാറായില്ല.
എന്റെ സഭയുടെ ഓഫീസ് ഇത്തരം തോന്നിയവാസത്തിനു വേദി ആയപ്പോൾ ഞാൻ പൊട്ടിതെറിച്ചു എന്നതു സത്യമാണു. കാമുകനെ നഷ്ടപെട്ട കാമുകിമാർ ഞാൻ ഭീഷണിപെടുത്തുന്നു എന്നു കള്ളപരാതി ഉന്നയിച്ചു അന്നത്തെ മിഷൻ ഡയറക്റ്ററെ സമീപിച്ചു. സ്ത്രീകൾക്ക് സ്ത്രീകളോട് എന്നും ആർദ്രത കൂടുതലാണല്ലോ! ഏതായാലും അനിവാര്യമായിരുന്ന അപമാനത്തിൽ നിന്നും സഭയേയും നേത്രുത്വത്തേയും കരകയറ്റിയ ഒരു വൈദീകനേക്കാൾ,പതിനാലു വർഷം സഭക്കു വേണ്ടി ജീവിച്ച, മലബാറിൽ സഭയുടെ വളർച്ച്ക്കു വേണ്ടി അഹോരാത്രം പ്രവർത്തിച്ച ഒരു വൈദികനേക്കാൾ മിഷൻ ഡയറക്ടർ വില കല്പിച്ചത് രണ്ടു കാമുകിമാരുടെ വാക്കുകൾക്കായിരുന്നു. അതു അങ്ങനേയാണല്ലോ അന്നും ഇന്നും ബിലീവേഴ്‌സ് ചർച്ചിൽ വൈദീകർക്ക് എന്തു വില? ഇന്നലത്തെ ബിഷപ്പിനെ ഒരു ഷർട്ടും ഇട്ടു റെയിൽവെ സ്റ്റേഷനിൽ കണ്ടത് ഇന്നും മറക്കാനാവില്ല. മിഷൻ ഡയറക്ടർ രണ്ട് കള്ള കാമുകിമാരുടെ കരച്ചിൽ കണ്ടപ്പോൾ അങ്ങ് അലിഞ്ഞു പോയി. മണ്ണാംകട്ടയും കരിയിലയും പോലെ............
മാത്യൂസ് അച്ചനു ജൂൺ മാസത്തിൽ ഒരു കിടിലൻ സ്ഥലം മാറ്റം! വൈദികർക്കു അൽമായ വനിത സ്ഥലം മാറ്റ ഉത്തരവു നൽകുന്ന ഒരു പതിവു ലോകത്തു ഒരു ക്രൈസ്തവ സഭയിലും ഉള്ളതായി ഞാൻ കേട്ടിട്ടും ഇല്ല. കോഴി മുട്ടയിടാൻ സ്ഥലം അന്വെഷിക്കുന്നതു പോലെ സെക്രട്ടറി അച്ചൻ എന്റെ ചുറ്റിലും നിന്നു കറങ്ങുന്നതു കണ്ടപ്പോൾ ഞാൻ തെല്ലു സംശയത്തോടെ ചോദിച്ചു ' എന്താ അച്ചാ ഒരു വിമ്മിഷ്ടം'' എല്ലു തൊണ്ടയിൽ കുടുങ്ങിയതുപോലെ ഞരങ്ങികൊണ്ട് അചന്റെ മറുപടി മോനെ നിനക്ക് ട്രാൻസ്ഫർ ഉണ്ട്. പതിനാലു വർഷം നേത്രുത്വത്തെ അക്ഷരം പ്രതി അനുസരിച്ചു വന്ന എനിക്ക് ആ ട്രാൻസ്ഫറും ബാലികേറാ മലയായി തോന്നിയില്ല. അല്ലെങ്കിലും നമ്മൾ ആരും ഈ ഭൂമിയിൽ സ്ഥിരമായി ചക്രകസേരയിൽ ഇരിക്കാൻ വന്നവരല്ലല്ലോ! കടലിലെ ഓളം കണ്ടു വളർന്ന എനിക്ക് കിണറ്റിലെ താഴ്‌ച്ച ഒന്നുമല്ലായെന്നും മിഷൻ ഡയറക്ടർക്കു അറിയില്ലല്ലോ? പക്ഷേ ഓപ്പറേഷൻ കഴിഞ്ഞു ഹോസ്പിറ്റലിൽ കിടക്കുന്ന മകന്റെ തുടർചികിത്സകൾ അടുത്ത 8 മാസം എനിക്ക് തുടരേണ്ടിയിരുന്നതിനാൽ എന്റെ അസൗകര്യങ്ങൾ ഒരു ഈ മെയിൽ ആയി അമേരിക്കയിലുള്ള മെത്രാപൊലീത്തായെ ഞാൻ അറിയിച്ചു. അതിന്റെ കോപ്പി ഇപ്പോഴും എന്റെ കമ്പ്യൂട്ടറിൽ ഞാൻ സൂക്ഷിച്ചിട്ടുണ്ട്.
അന്നത്തെ ഡയോസിസൻ ബിഷപ്പ് ബഹുമാനമ്മുള്ള സൈമൺ ജോൺ തിരുമേനി ആയിരുന്നു. അദ്ദേഹത്തിനു ഈ കാര്യങ്ങൾ എല്ലാം അറിയാം. വ്യക്തിപരമായി എന്നെ ഒരുപാട് സ്‌നേഹിച്ച സൈമൺ ജോൺ തിരുമേനിയേ അറിയിക്കാൻ വേണ്ടി ഫോൺ ചെയ്ത ഞാൻ ഞെട്ടി പോയി. എന്റെ അതെ അവസ്ഥ തന്നെ ആയിരുന്നു അദ്ദേഹത്തിനും തിരുമേനി എന്നോട് പറയുകായാണ് ഞാനിപ്പോൾ ഡൽഹിയിലാണെന്ന്. ഒരു രാത്രി കൊണ്ട് സൈമൺ ജോൺ തിരുമേനിയേ ഡൽഹിക്കു പറപ്പിച്ചിരുന്നു. എന്റെ ഭാഗം കേൾക്കാനോ മനസിലാക്കാനോ ആരും തയ്യാറായില്ല. നിരന്തരം മാനസികമായി ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു. മാനസിക പീഡനം സഭാ നേത്രുത്വത്തിൽ ഇരിക്കുന്നവരുടെ ഹരമായിരുന്നു. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട രണ്ടു കാമുകിമാരും പിന്നീട് കഴിഞ്ഞ 5 വർഷത്തിൽ അധികം മിഷൻ ഡയറക്ടറായ സ്ത്രീയുടെ പൂർണ്ണ പിന്തുണയോടെ സഭയുടെ അകത്ത് ജോലി ചെയ്ത് ശമ്പളം വാങ്ങി സുഖമായി ജീവിച്ചു. അനീതിക്കെതിരെ പടവാൾ ഉയർത്തിയ എനിക്കു സ്ഥാനം പുറത്തും.പക്ഷെ എന്റെ നിലപാടിൽ ഒരു മാറ്റവും ഇല്ല. അനീതിക്കെതിരെ ഞാൻ ഇന്നും തീ പന്തമാണു.
പതിനാലു വർഷം വീടും കൂടും ആയിരുന്ന സഭയിൽ ഇനി സ്ഥാനം ഇല്ല എന്നു മനസിലാക്കിയ ഞാൻ തോട്ടഭാഗത്തു ഓഫീസിൽ നിന്നു പടിയിറങ്ങുമ്പോൾ എന്റെ കൈവശം ഉണ്ടായിരുന്നത് മലിനമാകാത്ത മനസാക്ഷിയും ചെളി പുരളാത്ത രണ്ടു കൈകളും ആ കൈകളിൽ ഒരു ഇംഗ്ലീഷ് ഡിക്ഷനറിയും എന്റെ സന്തത സഹചാരി ആയ വി.ബൈബിളും മാത്രം ആയിരുന്നു. ഓഫീസിൽ നിന്നും അര കിലോമീറ്റർ മാത്രം അകലെയായിരുന്ന എന്റെ വീട്ടിലെക്ക് ഓഫീസിലെ വണ്ടിയിൽ ഒന്നു വിടാമോ എന്നു ചോദിച്ച എന്നോട് അന്നത്തെ ഡയോസിസൻ സെക്രട്ടറി ആയിരുന്ന തോമസ് തടത്തിൽ അച്ചൻ പറഞ്ഞത് ഓഫീസിൽ വണ്ടി ഇല്ലാ എന്നായിരുന്നു. പതിനാലു വർഷങ്ങൾ പി എഫ് എന്നു പറഞ്ഞ് സാലറിയിൽ നിന്നും പിടിച്ചു വാങ്ങി. ഒടുവിൽ മൂവായിരം രൂപ തന്നു എന്നെ വഞ്ചിച്ചു.
ഇങ്ങനെ വഞ്ചിക്കപ്പെട്ട നിരവധി പേരിൽ ഒരാൾ മാത്രമാണു ഞാൻ. എനിക്കും എന്റെ കുടുംബത്തിനും സ്വന്തം എന്നു പറയാൻ ഉണ്ടായിരുന്നത് ബിലീവേഴ്‌സ് ചർച്ച് ആയിരുന്നു. ഒടുവിൽ നേരിനു വേണ്ടി നിന്ന ഞങ്ങൾക്ക് അതു നഷ്ടപ്പെട്ടപ്പോൾ അറിയപ്പെടാത്ത നാട്ടിൽ അർദ്ധരാത്രിയിൽ പെരും മഴയത്ത് കുട ഇല്ലാതെ കൂരിരുട്ടിൽ നിന്ന അനുഭവം ആയിരുന്നു. പിന്നീടുള്ള 7 ദിവസങ്ങൾ ഞങ്ങൾ ഉറങ്ങിയില്ല. എന്റെ മക്കൾ അരകിലോമീറ്റർ അപ്പുറത്തുള്ള ബിലീവേഴ്‌സ് ചർച്ചിൽ നിന്നും പാട്ടു കേൾക്കുമ്പോൾ വിതുമ്പുന്നത് ഞാൻ ഹ്രിദയവേദനയോടെ നോക്കി നിന്നു. പക്ഷെ ദൈവം ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. അപമാനിച്ചവർക്കു നടുവിൽ ഇന്നു ഏഴു വർഷം പിന്നിടുമ്പോൾ അന്തിയുറങ്ങാൻ പത്തനംതിട്ടയിൽ സ്വന്തം കൂടൊരുക്കി തന്നു ദൈവം. വാഹനം പോലും നിഷേധിച്ചവർക്കു മുന്നിൽ സ്വന്തം വാഹനം തന്നു. വിദേശരാജ്യങ്ങളിൽ യാത്ര ചെയ്യാൻ പാഥയൊരുക്കി. ലോക പ്രശസ്ഥരായ പണ്ഡിതരിൽ നിന്നും ദൈവവചനം പടിക്കാൻ ദൈവം സാഹചര്യം ഒരുക്കി തന്നു.
എന്നേ മാനസികമായി അപമാനിച്ച് ഇറക്കി വിട്ട എല്ലാവരും കണ്ണീരിന്റെ രുചി അറിഞ്ഞു. അന്നത്തെ ഡയോസിസൻ സെക്രട്ടറി തോമസ് തടത്തിൽ അച്ചനും ക്രിത്യം ഒരു വർഷം കഴിഞപ്പോൾ അപമാനിതനായി സഭയിൽ നിന്നും ഇറങ്ങേണ്ടി വന്നു. ഞാൻ തോട്ടഭാഗത്ത് ഓഫീസിൽ നിന്നും ഇറങ്ങിയ 2013നു ശേഷം പിന്നീട് ഒരു കൺവെൻഷൻ ഇന്നുവരെ അവിടെ നടന്നിട്ടില്ല. ആയിരങ്ങൾ വന്നു പോയിക്കൊണ്ടിരുന്ന ഇടം ഇന്നു വല്ലപ്പോഴും വരുന്ന കുറുനരികൾ പാർക്കുന്ന ഇടം പോലെ ആയി.മേൽകൂരക്കു തീ പിടിച്ച അനുഭവത്തിൽ നേത്രുത്വം കടന്നു പോകുന്നു. ഭയം എല്ലാവരെയും വേട്ടയാടികൊണ്ടിരിക്കുന്നു. അന്ന് വ്യഭിചാരത്തിൽ പിടിക്കപ്പെട്ട കല്ല്യാണ രാമനും കാമുകിമാരായിരുന്ന രണ്ടു സ്ത്രീകളും, മിഷൻ ഡയറക്ടറും എവിടെങ്കിലും ഇരുന്ന് ഈ വാക്കുകൾ വായിക്കുന്നുണ്ടാകും.നിങ്ങൾ ഒരു കാര്യം കുറിച്ച് വെച്ചോളൂ! നിങ്ങൾക്ക് മനുഷ്യരെ പറ്റിക്കാം. പക്ഷേ ദൈവത്തിന്റെ കണ്ണിൽ നിന്നും നിങ്ങൾ ഒരിക്കലും രക്ഷപെടില്ല. ഒരു വൈദീകനെ അപമാനികുന്നവർ രക്ഷപെട്ട ചരിത്രം ഇല്ല. കണ്ണീർ കനലായി നിങ്ങളെ അതു എന്നും വേട്ടയാടികൊണ്ടിരിക്കും. ആ കനലിൽ നിങ്ങൾ വെന്തുരുകും.
അതു പോലെ ബിലീവേഴ്‌സ് ചർച്ചിന്റെ നേത്രുത്വവും ഒരു കാര്യം മനസിലാക്കണം നിങ്ങൾ ഒരു കാലത്ത് അർധരാത്രിയിൽ തോട്ടഭാഗത്ത് ഓഫീസിനു മുന്നിൽ തല്ലി ചതച്ച പാവപ്പെട്ട സുവിശേഷകരുടെ രക്തം ഇന്നും ദൈവത്തോടു നിലവിളിക്കുന്നുണ്ട്. നേരിനെ നേരായി കാണാൻ കഴിയാത്ത തെറ്റിനെ തെറ്റെന്നു കാണാൻ ദൈവതിന്റെ കണ്ണില്ലാത്ത സഭാനേത്രുത്വമേ നിങ്ങളെ ഓർത്ത് ഞാൻ ലജ്ജിക്കുന്നു. നിങ്ങൾ ഏതു ക്രിസ്തുവിനെയാണു പ്രസംഗിക്കുന്നതു എന്ന സന്ദേഹവും ബാക്കിയാകുന്നു.
എനിക്ക് ആരോടും പരിഭവം ഇല്ല. പെരുമഴയത്ത് ആശ്രയമായിരുന്ന ഒരു പക്ഷിക്ക് അതിന്റെ കൂട് നഷ്ടപെട്ടപ്പോൾ ഉണ്ടായ മർമ്മരം ആയി മാത്രം ഈ വാക്കുകളെ കണ്ടാൽ മതി. കാലത്തിന്റെ കാവ്യ നീതി ആർക്കും തടുക്കാൻ കഴിയില്ല. ദൈവത്തിനു പോലും....
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്‌പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍