Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭീകരാക്രമണം യുപി പൊലീസിന്റെ ഭാവനയിൽ വിരിഞ്ഞ തിരക്കഥ; മലയാളികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായത് ആർഎസ്എസ് തിരക്കഥയുടെ ഭാഗം; ഇരുവരെയും പിടികൂടിയത് സംഘടനാ വ്യാപനത്തിനായി ബിഹാറിൽ നിന്ന് മുംബൈയിലേക്ക് പോകുമ്പോൾ; കേസ് സിബിഐ അന്വേഷിക്കണമെന്ന് ദേശീയ സക്രട്ടറി നാസറുദ്ദീൻ എളമരം

ഭീകരാക്രമണം യുപി പൊലീസിന്റെ ഭാവനയിൽ വിരിഞ്ഞ തിരക്കഥ;  മലയാളികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായത് ആർഎസ്എസ് തിരക്കഥയുടെ ഭാഗം; ഇരുവരെയും പിടികൂടിയത് സംഘടനാ വ്യാപനത്തിനായി ബിഹാറിൽ നിന്ന് മുംബൈയിലേക്ക് പോകുമ്പോൾ; കേസ് സിബിഐ അന്വേഷിക്കണമെന്ന് ദേശീയ സക്രട്ടറി നാസറുദ്ദീൻ എളമരം

ജാസിം മൊയ്തീൻ

കോഴിക്കോട്: ഉത്തർ പ്രദേശിൽ മലയാളികളായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായ സംഭവത്തിന് പിന്നിൽ ആർഎസ്എസ് തിരക്കഥയെന്ന് പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരം. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താറിനൊപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുപി സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകരെ അറസ്റ്റ് ചെയ്തത് ആർഎസ്എസ് തിരക്കഥയുടെ ഭാഗമാണ്. ഭീകരാക്രമണം എന്ന പരിഹാസ്യമായ കെട്ടുകഥ ചമച്ചാണ് പോപുലർ ഫ്രണ്ട് പ്രവർത്തകരായ അൻഷാദ്, ഫിറോസ് എന്നിവരെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. മലയാളികളായ ഈ രണ്ടു പ്രവർത്തകരും സംഘടനാ വ്യാപനത്തിന്റെ ഭാഗമായി പശ്ചിമ ബംഗാളും ബീഹാറും സന്ദർശിച്ചിരുന്നു. ഫെബ്രുവരി 11ന് പുലർച്ചെ 5:40 ന് ബീഹാറിലെ കത്തിഹാറിൽ നിന്നും മുംബയിലേക്ക് പോകാനായി ട്രെയിനിൽ കയറിയ ഇവരെ അന്ന് വൈകീട്ടാണ് കുടുംബങ്ങൾ അവസാനമായി ഫോണിൽ ബന്ധപ്പെട്ടത്. അതിന് ശേഷം അവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

ഫെബ്രുവരി 15ന് അൻഷാദിന്റെയും 16ന് രാവിലെ ഫിറോസിന്റെയും കുടുംബം കേരള പൊലീസിന് പ്രാദേശിക സ്റ്റേഷനുകളിൽ പരാതി സമർപ്പിച്ചു. ഈ പരാതി സമർപ്പിച്ചതിന് ശേഷമാണ് യുപി എസ്ടിഎഫ് തിടുക്കത്തിൽ ഒരു വാർത്താസമ്മേളനം വിളിച്ചതും അവരെ അറസ്റ്റ് ചെയതതിനു കാരണമായി ഭാവനയിൽ വിരിഞ്ഞ ഭീകരാക്രമണമെന്ന കള്ളക്കഥ അവതരിപ്പിച്ചതും. തങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ന്യായീകരിക്കാനായി യുപി പൊലീസ് സിനിമാ തിരക്കഥക്ക് സമാനമായ കള്ളക്കഥകളാണ് ചമയ്ക്കുന്നത്. അൻഷാദിനെയും ഫിറോസിനെയും ഫെബ്രുവരി 11 ന് അറസ്റ്റ് ചെയ്തതും ഫെബ്രുവരി 16 ന് അവരെ മാധ്യമങ്ങൾക്ക് മുമ്പിൽ ഹാജരാക്കിയതും രാഷ്ട്ര സുരക്ഷക്ക് ഭീഷണി എന്ന കള്ളക്കഥ നിർമ്മിക്കാനുള്ള യുപി സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ്.

ഫെബ്രുവരി 11ന് വൈകിട്ട് ട്രെയിൻ യുപിയിലൂടെ കടന്നുപോകുമ്പോൾ യുപിയിലെ ഏതോ ഒരു റെയിൽവേ സ്റ്റേഷനിൽനിന്നും യുപി എസ്ടിഎഫ് ഇവരെ റാഞ്ചുകയും നിയമവിരുദ്ധമായി കസ്റ്റഡിയി വെച്ച് പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് വ്യക്തമാകുന്നത്. മുസ്ലിം യുവാക്കളെ അന്യായമായി വേട്ടയാടുന്നതിന്റെ ഹബ്ബായി യുപി മാറിയിരിക്കുകയാണ്. മോദിയേയും ആർഎസ്എസിനേയും വിമർശിക്കുന്നവരെയെല്ലാം വേട്ടയാടി തുറങ്കിലടയ്ക്കുകയാണ്. മുസ്ലിം ഉന്മൂലനമെന്ന ആർഎസ്എസ് അജണ്ടയിലേക്കുള്ള ചവിട്ടുപടിയാണ് ഇത്തരം വ്യാജ അറസ്റ്റുകളെന്നതിൽ സംശയമില്ല. വിയോജിക്കുന്നവരെ ലക്ഷ്യം വയ്ക്കുന്നതിൽ കുപ്രസിദ്ധി നേടിയവരാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള യുപി സർക്കാർ.

മാത്രമല്ല, പോപുലർഫ്രണ്ടിനെതിരെയുള്ള നീക്കം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പലപ്പോഴും പ്രകടമാക്കിയിട്ടുള്ളതുമാണ്.പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ സമരങ്ങളിൽ ആക്രമണം ആസൂത്രണം ചെയ്തു എന്ന പേരിൽ പോപുലർഫ്രണ്ടിന്റെ സംസ്ഥാന അഡ്ഹോക്ക് കമ്മറ്റി അംഗങ്ങളുടെ പേരിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് സർക്കാർ കേസ് ചുമത്തിയിരുന്നു. എന്നാൽ കോടതിയിൽ ഈ ആരോപണം തെളിയിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടതിനാൽ ഇവർക്ക് ജാമ്യം ലഭിക്കുകയുണ്ടായി.

പിന്നീട് ഹത്രാസിലെ ബലാൽസംഗ ഇരയുടെ കുടുംബത്തെ സന്ദർശിക്കാൻ പോവുകയായിരുന്ന 3 വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെയും ഒരു പത്രപ്രവർത്തകനെയും അറസ്റ്റ് ചെയത് ഹത്രാസിൽ ജാതീയ ആക്രമണത്തിന് പ്രചോദനം നൽകിയെന്ന കള്ളക്കഥയുമായി പോപുലർഫ്രണ്ടിനെ കൂട്ടിക്കെട്ടാനും യുപി പൊലീസ് ശ്രമിച്ചിരുന്നു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകളുടെ ഇത്തരം നടപടികൾ കൊണ്ട് പോപുലർഫ്രണ്ട് ഭയപ്പെടുകയില്ല. എസ്ടിഎഫ് കുറ്റവാളിയായ ഈ കേസ് സിബിഐ അന്വേഷിക്കണമെന്ന് പോപുലർ ഫണ്ട് ആവശ്യപ്പെടുന്നു. പ്രവർത്തകരെ മോചിപ്പിക്കാനും, ബിജെപിയുടെയും ആർഎസ്എസിന്റെയും ഹീന തന്ത്രങ്ങളെ പരാജയപ്പെടുത്താനും സംഘടന നിയമപരവും ജനാധിപത്യപരവുമായ എല്ലാ മാർഗങ്ങളും അവലംബിക്കുമെന്നും പോപ്പുലർ ഫ്ര്ണ്ട് നേതാക്കൾ കോഴിക്കോട് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP