വാർത്ത ഉണ്ടാക്കാനെന്ന വിമർശനം മുഖവിലയ്ക്കെടുത്താൽ കർഷക സമരത്തിലെ നിലപാടും പിണറായി നല്ല മുഖ്യമന്ത്രി എന്ന് പറഞ്ഞതും ഗൗരവത്തോടെ എടുക്കേണ്ടി വരും; രാജഗോപാലിന്റെ പ്രതികരണം വേദനയായി; എന്നും പരിവാറുകാരനായി തുടരും; എത്ര സമ്മർദ്ദം ഉണ്ടായാലും നിയമസഭയിലേക്ക് മത്സരിക്കില്ല; മറുനാടനോട് മനസ്സിലെ രാഷ്ട്രീയം പറഞ്ഞ് പിപി മുകുന്ദൻ
അശ്വിൻ ശ്രീധരൻ
തിരുവനന്തപുരം: മുൻനേതാക്കളുടെയും അണികളുടെയും മനസ്സിൽ പാർട്ടിവിടുന്നതുൾപ്പടെയുള്ള ചാഞ്ചാട്ടം ഇല്ലാതെ നോക്കേണ്ട ഉത്തരവാദിത്തം നേതൃത്വത്തിനാണെന്ന് മറുനാടൻ മലയാളിയോട് ബിജെപി മുൻ ജനറൽ സെക്രട്ടറി പി പി മുകുന്ദൻ. താൻ വാർത്തയുണ്ടാക്കാൻ വേണ്ടി ശ്രമിക്കുകയാണെന്ന ഒ രാജഗോപാലിന്റെ വാക്കുകൾ ഗൗരവത്തിലെടുക്കുന്നില്ലെന്നും മുകുന്ദൻ പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും മുകുന്ദൻ വിശദീകരിച്ചു.
അങ്ങിനെയങ്കിൽ നിയമസഭയിൽ കർഷക സമരത്തിൽ എടുത്ത നിലപാടും പിണറായി വിജയൻ നല്ല മുഖ്യമന്ത്രിയാണെന്ന അഭിപ്രായവും ഒക്കെ ഗൗരവമായിത്തന്നെ പരിഗണിക്കേണ്ടി വരും. പക്ഷെ അതിന്റെ ആവശ്യമില്ല. ഒ രാജഗോപാൽ മുതിർന്ന നേതാവാണ്. പരാമർശങ്ങളെ അങ്ങിനെ കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. തന്റെയൊക്കെ ആദ്യകാലത്ത് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നെ വ്യക്തിത്വമാണ് രാജഗോപാലിന്റെത്. അങ്ങിനെയൊരാളിൽ നിന്ന് ബോധപൂർവ്വം ഇത്തരം പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നില്ല. പ്രതികരണങ്ങൾ വേദനയുളവാക്കുന്നുണ്ട്. പക്ഷെ ഗൗരവതരമായി താൻ പരിഗണിക്കുന്നില്ലെന്നും മുകുന്ദൻ വ്യക്തമാക്കി.
പാർട്ടിയിലേക്ക് ഒത്തിരിപ്പേർ പുതുതായി കടന്നുവരും. അത് കണ്ട് നിലവിലുള്ളവരെ മുഖവിലക്കെടുക്കാതിരിക്കുകയയോ പരിഗണിക്കാതിരിക്കുകയോ ചെയ്യരുത്. ഇത്തരം നീക്കങ്ങളാണ് പ്രവർത്തകരിൽ ഉൾപ്പടെ മനസ്സുമാറ്റത്തിന് വഴിയൊരുക്കുന്നത്. ഇത്തരം അവസ്ഥകൾ ഇല്ലാതാക്കേണ്ട് നേതൃത്വത്തിന്റെ കടമയാണ്. കൃത്യമായ ഇടപെടലുകളിലൂടെ ഇതുപോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കേണ്ടതാണെന്നും മുകുന്ദൻ വിശദീകരിച്ചു. മറ്റ് പാർട്ടിക്കാർ തന്നെ ബന്ധപ്പെടുന്നുണ്ടെങ്കിലും പരിവാറുകാരനായി തന്നെ തുടരുമെന്നാണ് ഒരുകാലത്ത് ആർ എസ് എസിന്റെ ശക്തനായ പ്രചാരകൻ കൂടിയായ മുകുന്ദൻ വിശദീകരിക്കുന്നത്.
എല്ലാ പാർട്ടി നേതാക്കന്മാരുമായും തനിക്ക് ബന്ധമുണ്ട്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അത് തന്റെ കടമയാണെന്നും ഞാൻ വിശ്വസിക്കുന്നു. പക്ഷെ രാഷ്ട്രീയത്തിനതീതമായി മാത്രമാണ് ഈ ബന്ധം. അല്ലാതെ ആശയപരമായി മറ്റുപാർട്ടിക്കാരുമായും നേതാക്കന്മാരുമായും തനിക്ക് ഒത്തുപോകാൻ പറ്റില്ലെന്നും മുകുന്ദൻ വിശദീകരിച്ചു. ഒരിക്കലും പരിവാർ ബന്ധം വിടില്ലെന്ന സൂചനകളാണ് പിപി മുകുന്ദൻ നൽകുന്നത്. കേരളത്തിലെ ബിജെപിയുടെ മുന്നണി സംവിധാനം കൂടുതൽ ത്വരിതപ്പെടുത്തേണ്ടതുണ്ട്. എങ്കിൽ മാത്രമെ വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് പ്രതീക്ഷയ്ക്ക് വകയുള്ളു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ സാധ്യത എത്രത്തോളം എന്ന ചോദ്യത്തിന് മുകുന്ദന്റെ മറുപടി ഇങ്ങനെയായിരുന്നു.
കേരളത്തിൽ മൂന്നു തരത്തിലുള്ള വോട്ടർമാരാണുള്ളത്. കമ്മിറ്റഡ് വോട്ടേർസ്, അനുഭാവികൾ, നിഷ്പക്ഷവാദികൾ. ഇതിൽ മൂന്നാമത്തെ കാറ്റഗറിയെ നമ്മൾ പഠിക്കുന്നതിനനുസരിച്ചാവും തെരഞ്ഞെടുപ്പിലെ നമ്മുടെ പ്രകടനവും. ഈ വിഭാഗത്തെ പ്രത്യേക ശ്രദ്ധിച്ച് അതിന് വേണ്ട ഇടപെടലുകളാണ് നടത്തേണ്ടത്. മാത്രമല്ല ബിജെപിയുടെ കേരളത്തിലെ സാമൂഹിക ഇടപെടൽ വളരെ കുറവാണ്. ഇതും ഊർജ്ജിതമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ മറ്റു രണ്ടു മുന്നണികളെപ്പോലെ അല്ല ബിജെപി. വളർച്ചയുടെ പാതയിലാണെന്നതിനാൽ തന്നെ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് നീരീക്ഷണവും രാഷ്ട്രീയ ജാഗ്രതയും വളരെ കൂടുതലായി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ നേമത്തെ സാധ്യതകളെക്കുറിച്ച് പറയണമെങ്കിൽ അവിടുത്തെ നിലവിലെ അവസ്ഥയെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചത് പോലെ കൃത്യമായ നിരീക്ഷണം വേണം. അവിടെയും നിഷ്പക്ഷ വാദികളെ കൃത്യമായി പഠിക്കണം. എങ്കിൽ മാത്രമെ ഇത്തവണത്തെ സാധ്യത വിലയിരുത്താനാകു. അല്ലാതെ വെറുതെ പ്രതീക്ഷ വച്ച് നടന്നിട്ട് കാര്യമില്ല. അങ്ങിനെയെങ്കിൽ കേരളത്തിലെ എല്ലാ മണ്ഡലങ്ങളെക്കുറിച്ചും നമുക്ക് പ്രതീക്ഷവെക്കാം. പക്ഷെ അതിൽ കാര്യമില്ല. പഴയപോലെ അല്ല ഇപ്പോൾ. പ്രചരണത്തിനും ജനങ്ങൾക്കിടയിലെ ഇടപെടലിനുമൊക്കെ ഒരുപാട് സാധ്യതകളും മാർഗങ്ങളുമുണ്ട്. പക്ഷെ സാധ്യതകൾ വർധിക്കുമ്പോൾ അത് ഉപയോഗപ്പെടുത്തേണ്ടവർ മടിയന്മാരായിപ്പോകുന്നുവോ എന്ന സംശയം ഉണ്ടെന്നും അദ്ദേഹം സുചിപ്പിച്ചു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രവർത്തനത്തെ എങ്ങിനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് അതിനുള്ള സമയം അയിട്ടില്ലെന്നായിരുന്നു മുൻ ജനറൽ സെക്രട്ടറിയുടെ മറുപടി. കെ സുരേന്ദ്രൻ സ്ഥാനം ഏറ്റെടുത്ത് അധികം നാളായിട്ടില്ല. ഒരു സംസ്ഥാന അദ്ധ്യക്ഷനെ വിലയിരുത്താൻ ഈ കാലയളവൊന്നും മതിയാകില്ല. നല്ലൊരു നേതൃത്വം ആവണമെങ്കിൽ അനുഭവസമ്പത്തും പ്രവർത്തന പരിചയും വേണം.അതിന് സമയം എടുക്കും അപ്പോളാവട്ടെ വിലയിരുത്തൽ എന്നും അദ്ദേഹം പറഞ്ഞു.
ശോഭാ സുരേന്ദ്രനുമായി ബന്ധപ്പെട്ട വിഷയം വളരെ എളുപ്പത്തിൽ ചർച്ച ചെയ്ത് പരിഹരിക്കാമായിരുന്നു. രണ്ടുകൂട്ടർക്കും ഇതിന് താൽപ്പര്യം വേണം. അല്ലാതെ ഒരാൾ മാത്രം മുന്നിട്ടിറങ്ങിയിട്ട് കാര്യമില്ല.അവനവന്റെ കഴിവുകൾ മനസിലാക്കുന്നില്ല എന്ന തോന്നൽ ഉണ്ടാകാൻ പാടില്ല.വളരെ എളുപ്പം പരിഹരിക്കാവുന്ന വിഷയങ്ങൾ വഷളാകാതെ നോക്കേണ്ട ഉത്തരവാദിത്തം നേതൃത്വത്തിനുണ്ടന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരു തെരഞ്ഞെടുപ്പ് മത്സരം തന്റെ മനസ്സിൽ ഇല്ലെന്നും ബിജെപി മുൻ ജനറൽ സെക്രട്ടറി വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍