അഞ്ചാംപനിയെന്ന് കരുതി എടുത്ത ഇഞ്ചക്ഷൻ ശരീരത്തെ തളർത്തിയത് എട്ടാം വയസ്സിൽ; 22-ാം വയസ്സുവരെ കട്ടിലിൽ ജീവിതം; സ്വപ്നം കാണാൻ പരിമിതികൾ ഒരു തടസ്സവുമില്ല; മനുഷ്യശക്തികൊണ്ട് മാത്രം പ്രവർത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന യന്ത്രം നിർമ്മിച്ച് വിപ്ലവം സൃഷ്ടിച്ച അജികുമാറിന്റെ അത്ഭുത കഥ
ആർ പീയൂഷ്
കോട്ടയം: സ്വപ്നം കാണാൻ പരിമിതികളൊന്നും ഒരു തടസവുമല്ല. എന്നാൽ അത് പ്രാവർത്തികമാക്കാൻ ഏറെ പണിപ്പെടേണ്ടി വരും പ്രത്യേകിച്ച് കാലുകൾ തളർന്നു പോയ ഒരാൾക്ക്. എന്നാൽ തളർന്നു പോയ കാലിലെ ഊർജ്ജം മനസ്സിലേക്കാവാഹിച്ച് തന്റെ സ്വപ്നമായ മനുഷ്യ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന വൈദ്യുത യന്ത്രം കണ്ടു പിടിച്ചിരിക്കുകയാണ് ചങ്ങനാശ്ശേരി തുരുത്തി അറയ്ക്കമറ്റം വീട്ടിൽ അജികുമാർ. ജീവിതത്തിന്റെ നല്ലൊരുകാലത്തെ കിടക്കയിൽ വലിച്ചെറിഞ്ഞതിന്റെ നിരാശയും വീർപ്പുമുട്ടലും തളർത്താത്ത മനസ്സിൽ സ്വപ്നങ്ങൾ നട്ടുവളർത്തുകയായിരുന്ന അജികുമാറിന്റെ ജീവിതപ്രയാണമാണിത്. ആ സ്വപ്നത്തിലേക്കെത്താനുള്ള ശരവേഗം ഇന്ന് അദ്ദേഹത്തെ വലിയൊരു കണ്ടെത്തലിലേക്കാണ് എത്തിച്ചിരിക്കുന്നത്. ഇന്ധനമില്ലാതെ മനുഷ്യശക്തികൊണ്ട് മാത്രം പ്രവർത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന യന്ത്രം നിർമ്മിച്ച് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് അജികുമാർ. അടിസ്ഥാന വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത ഒരാളുടെ ഈ കണ്ടുപിടിത്തം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
ഇലക്ട്രോണിക്സ് റിപ്പയറിങ് നടത്തുന്ന അജികുമാർ തന്റെ നീണ്ട വർഷത്തെ പ്രയത്നത്തിന്റെ ഫലമായാണ് ഹ്യൂമൻ ഇലക്ട്രോ മാഗ്നറ്റിക് പവർ ജനറേറ്റിങ് സിസ്റ്റ്ം എന്ന പേരിലുള്ള വൈദ്യുതി ഇത്പാദിപ്പിക്കുന്ന യന്ത്രം കണ്ടു പിടിച്ചിരിക്കുന്നത്. പ്രകൃതി സൗഹൃദ ഊർജ്ജ നിലയം എന്നും ഇതിനെ വിളിക്കാം. ഇരുകാലിനും സ്വാധീനം നഷ്ട്ടപ്പെട്ട അജികുമാർ വീൽചെയറിൽ ഇരുന്നുകൊണ്ടാണ് തന്റെ ഏറെ നാളത്തെ സ്വപ്നം സാക്ഷാത്കരിച്ചത്. പ്രത്യേക രീതിയിൽ നിർമ്മിച്ചെടുത്തിരിക്കുന്ന ഡി.സി മോട്ടോറുകൾ, ഡൈനാമോ, ട്രാൻസ്ഫോർമർ, ഫ്ളൈവീൽ, കപ്പാസിറ്ററുകൾ, റെക്സി ഫയർ, മെറ്റൽകൊണ്ടുള്ള ബോഡി കവറുകൾ എന്നിവ ഉപയോഗിച്ചാണ് യന്ത്രം നിർമ്മിച്ചിരിക്കുന്നത്.
നിരവധി പരീക്ഷണങ്ങളിലൂടെയാണ് കൈകൾ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന 1000 വോൾട്ട് യന്ത്രം നിർമ്മിച്ചത്. 10 വർഷത്തിലധികമായി പരീക്ഷണം നടത്തിയ യന്ത്രത്തിന് ആവശ്യമായ ഭാഗങ്ങൾ സ്വന്തമായാണ് നിർമ്മിക്കുന്നത്. പെട്രോൾ, മണ്ണെണ്ണ, ഡീസൽ പോലെയുള്ള യാതൊരുവിധ ഇന്ധനവും വേണ്ടാത്തതിനാൽ മലിനീകരണം ഇല്ലാ എന്നതും ഇതിന്റെ പ്രത്യേകതയാണ്. കൈകൾ ഉപയോഗിച്ച് കറക്കിയാണ് യന്ത്രം സ്റ്റാർട്ട് ചെയ്യുന്നത്. ആദ്യം ഒരു മിനുട്ട് വരെ പ്രവർത്തിക്കുന്ന രീതിയിലായിരുന്നു യന്ത്രത്തിന്റെ നിർമ്മാണം. മാസങ്ങളും വർഷങ്ങളും കടന്നുപോയപ്പോൾ അത് അഞ്ച്... പത്ത് മിനുട്ടിലെത്തി. നാലാമത്തെ ഘട്ടത്തിലെത്തിയപ്പോഴാണ് വലിയ വോൾട്ട് ഉണ്ടാക്കാൻ സാധിച്ചത്. ഇപ്പോൾ അഞ്ച് മണിക്കൂർ വരെ യന്ത്രം നിൽക്കാതെ പ്രവർത്തിക്കും. പരീക്ഷണത്തിന്റെ ഓരോ ഘട്ടത്തിലും നിർമ്മാണം പരാജപ്പെടുമ്പോൾ പലപ്പോഴും മനസ്സിന്റെ നിയന്ത്രണം വിട്ടുപോകുന്നതായി അജികുമാറിന് അനുഭവപ്പെട്ടു. എങ്ങനെയെങ്കിലും വിജയം കണ്ടെത്തിയേ മതിയാകൂ എന്ന ദൃഢനിശ്ചയത്തിൽ നിന്ന് അജി പിന്നോട്ട് പോയില്ല.
യന്ത്രം നിർമ്മിക്കുന്നതിനുവേണ്ടി ജീവിതത്തിന്റെ പകുതിയിലധികം സമ്പാദ്യം ചെലവഴിച്ചു. ഊണും ഉറക്കവുമെല്ലാം ഉപേക്ഷിച്ച് പരീക്ഷണത്തിന്റെ വിജയത്തിനായി ശ്രദ്ധകേന്ദ്രീകരിച്ചു. നിർമ്മാണ സാധനങ്ങൾ പലതും സ്വയം നിർമ്മിക്കേണ്ടിവന്നു. സ്വന്തമായ കണ്ടെത്തലായതുകൊണ്ട് പല വസ്തുക്കളും വിപണിയിൽ ലഭ്യമായിരുന്നില്ല. സാങ്കേതിക സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ചില വസ്തുക്കൾ കോയമ്പത്തൂരിൽ നിന്നും ബംഗളൂരുവിൽ നിന്നും ഏർപ്പാടാക്കേണ്ടി വന്നു. പരീക്ഷണ സമയത്ത് പലരും അസാധ്യമായ കാര്യമാണെന്നും നടക്കില്ലെന്നും പറഞ്ഞ് നിരുത്സാഹപ്പെടുത്തിയെങ്കിലും തന്റെ ദൗത്യത്തിൽ നിന്ന് പിന്നോട്ട് പോയില്ല. ഊഴം വന്നപ്പോൾ ചാഞ്ഞുകിടക്കാതെ ഉജ്ജ്വലമായ പാരമ്യത്തെ സമീപിക്കുകയായിരുന്നു അജികുമാർ. നിലവിൽ നിർമ്മിച്ചിരിക്കുന്ന യന്ത്രം കൂടുതൽ നേരം പ്രവർത്തിപ്പിക്കാൻ സാധിക്കില്ല. ഇതിന്റെ പൂർണമായ വിജയം സാധ്യമാകണമെങ്കിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന തരത്തിലുള്ള യന്ത്രം നിർമ്മിക്കണം. ആ ആഗ്രഹത്തിലാണ് അജികുമാർ.
തങ്കപ്പൻ ആചാരിയുടെയും പൊന്നമ്മയുടെയും ആറ് മക്കളിൽ രണ്ടാമനായിരുന്നു അജികുമാർ. എട്ടാം വയസ്സിൽ വന്ന പനി ജീവിതത്തിന്റെ താളംതെറ്റിക്കുകയായിരുന്നു. വീടിനടുത്ത് ആശുപത്രികളില്ലാത്ത കാലം. പനി കലശലായതിനെതുടർന്ന് അജികുമാറിന്റെ പിതാവും അമ്മയും മകനെ സമീപത്ത് താമസിച്ചിരുന്ന മെഡിക്കൽ കോളജിൽ ജോലിചെയ്തിരുന്ന നഴ്സിന്റെ അടുത്തെത്തിച്ചു. നഴ്സ് പരിശോധിച്ച് അഞ്ചാം പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് പിതാവിനെയും അമ്മയെയും അറിയിച്ചു. അഞ്ചാം പനിയാണെന്ന ധാരണയിൽ നഴ്സ് അതിനുള്ള കുത്തിവെപ്പ് എടുക്കുന്നത് മാത്രമാണ് അജികുമാറിന് ഓർമയുള്ളത്. പിന്നീട് ബോധരഹിതനായി വീണ അജികുമാർ കണ്ണ് തുറക്കുമ്പോൾ ശരീരം പൂർണമായും തളർന്നുപോയിരുന്നു.
കുട്ടിക്കാലവും കൗമാരവും ആശുപത്രിയിലും വീട്ടിലുമായി കഴിയാനായിരുന്നു വിധി. പല മരുന്നുകളും മാറിമാറി പരീക്ഷിച്ചു. ആയുർവേദവും അലോപ്പതിയും ഹോമിയോപ്പതിയും. ശരീരം പൂർണമായി തളർന്നതോടെ സ്കൂളിൽ തുടർന്ന് പഠിക്കാൻ സാധിച്ചില്ല. 15 വർഷത്തോളം മുടങ്ങാതെയുള്ള ചികിത്സകൾ. അതോടെ സ്കൂൾ പഠനം അവസാനിച്ചു. നീണ്ട കാലത്തെ ചികിത്സയുടെ ഫലമായിട്ട് ശരീരത്തിന്റെയും കൈകളുടെയും ചലനശേഷി പതിയെ ചെറിയതോതിൽ തിരിച്ചുകിട്ടി. എന്നാൽ കാലുകൾക്ക് അപ്പോഴും ചലനശേഷി വീണ്ടെടുക്കാനായില്ല. അത് വീൽചെയർ ജീവിതത്തിലേക്ക് തള്ളിവിട്ടു. 22 വയസ്സുവരെയും കട്ടിലിൽ തന്നെയായിരുന്നു അജികുമാറിന്റെ ലോകം. ആശുപത്രിയിലേക്കും മറ്റും അച്ഛൻ എടുത്തുക്കൊണ്ടു പോകുകയായിരുന്നു പതിവ്. പിന്നീടാണ് വീൽചെയർ ഉപയോഗിച്ച് തുടങ്ങുന്നത്. അതോടെ അൽപ്പം സ്വാതന്ത്ര്യത്തോടെ പുറത്തേക്കിറങ്ങാൻ തുടങ്ങി. ചെറുതായി കടകളിലും ടൗണിലേക്കും പോകാൻ സാധിച്ചു. ചികിത്സയുടെ ഭാഗമായി നിരവധി ഓപ്പറേഷനുകൾക്ക് വിധേയനായിട്ടുണ്ട്. അമ്പത്തിയൊന്ന് വയസ്സുള്ള അജികുമാറിന്റെ ശരീരത്തിൽ 128 ഓളം തുന്നിക്കെട്ടുണ്ട്.
ഇലക്ട്രോണിക്സ് സാധനങ്ങൾ റിപ്പർ ചെയ്താണ് അജികുമാർ കുടുംബം പുലർത്തുന്നത്. മുതിർന്ന സഹോദരൻ ഇലക്ട്രോണിക്സ് റിപ്പയറിങ് ചെയ്യുന്നത് കണ്ടാണ് ഈ മേഖലയിലേക്ക് തിരിഞ്ഞത്. പല പരീക്ഷണങ്ങൾ അക്കാലത്ത് നടത്താൻ ശ്രമിച്ചിരുന്നു. കുട്ടിക്കാലത്ത് ചെറിയ ട്രാൻസ്സിസ്റ്റർ റേഡിയോ സ്വന്തമായി നിർമ്മിക്കുന്നതോടെയാണ് പരീക്ഷണങ്ങൾ ആരംഭിച്ചത്. ട്രാൻസ്സിസ്റ്റർ റേഡിയോ സ്വന്തമായി നിർമ്മിക്കാം എന്ന ഒരു സുഹൃത്തിൽനിന്നും ലഭിച്ച അറിവാണ് തുടക്കം. ചേട്ടൻ ട്രാൻസ്സിസ്റ്റർ റേഡിയോക്ക് ആവശ്യമായ സ്പെയർപാർട്സ് വാങ്ങിക്കുകയും ശരിയായി ഫിറ്റ് ചെയ്യുകയും ചെയ്തു. അതിൽനിന്ന് പാട്ടുകേട്ടു. അത് കണ്ടിട്ട് അജികുമാറിനും അതുപോലെ ചെയ്യണമെന്നായി ആഗ്രഹം. ചേട്ടൻ ഒമ്പതാം ക്ലാസിൽ എത്തിയപ്പോൾ എല്ലാ സ്റ്റേഷനും കിട്ടുന്ന റേഡിയോ നിർമ്മിക്കാൻ തുടങ്ങി. അതിന്റെ ചുവടുപിടിച്ച് അജികുമാറും റേഡിയോ നിർമ്മാണത്തിന് ആവശ്യമായ സ്പെയർപാർട്സ് വാങ്ങി. അതിന്റെ അളവും കാര്യങ്ങളും ചേട്ടൻ പഠിപ്പിച്ചു കൊടുത്തു. അങ്ങനെ അജികുമാർ സ്വന്തമായി റേഡിയോ നിർമ്മിക്കാൻ തുടങ്ങി. പിന്നീട് ഇലക്ട്രോണിക്സ് മേഖലയിലേക്ക് തിരിയുകയായിരുന്നു.
2009 കാലഘട്ടത്തിലാണ് പുതിയ ആശയം അജികുമാറിന് തോന്നിയത്. സ്വന്തമായി എന്തെങ്കിലും കണ്ടെത്തണമെന്ന അതിയായ ആഗ്രഹം അദ്ദേഹത്തെ നിശ്ചയദാർഢ്യത്തിലേക്കെത്തിക്കുകയായിരുന്നു. സമൂഹത്തിൽ നിലയ്ക്കാത്ത ചലനമുണ്ടാക്കണം എന്ന അചഞ്ചലമായ ആത്മവിശ്വാസം അജിയിലുണർന്നു. പ്രകാശമാനമായൊരു വെളിപാടായിരുന്നു അത്. തനിക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്ന് സമൂഹത്തെ അറിയിക്കാനുള്ള വ്യഗ്രതയിൽ പലരീതിയിലുള്ള പരീക്ഷണങ്ങളും നടത്തി. എന്നാൽ, ഒന്നും ഫലം കണ്ടില്ല. പരാജയം സമ്മതിക്കാൻ അജികുമാർ തയ്യാറായിരുന്നില്ല. നിലയ്ക്കാത്ത ഈ ഇച്ഛാശക്തി പുതിയ ആശയത്തിലേക്കും കണ്ടുപിടിത്തത്തിലേക്കും അദ്ദേഹത്തെ വഴിനടത്തുകയായിരുന്നു. എല്ലാത്തിന്റെയും ശക്തിസ്രോതസ്സായ വൈദ്യുതി , ഒരു ഇന്ധനവും ഉപയോഗിക്കാതെ ഉണ്ടാക്കാൻ സാധിക്കുമോ എന്ന പരീക്ഷണം ആരംഭിക്കുകയായിരുന്നു. ചെറിയ ഡൈനാമോകളും ട്രാൻസ്ഫോർമറുകളും ചെയ്ത് വൈദ്യുതി പ്രവാഹം നിർമ്മിക്കാനുള്ള ശ്രമങ്ങൾ നടത്തി. ഒടുവിൽ നാലു മിനിട്ട് കറക്കിയാൽ അഞ്ച് മണിക്കൂർ വൈദ്യുതി ലഭിക്കും എന്ന ഘട്ടത്തിലെത്തി.
മനുഷ്യ ശക്തികൊണ്ട് പ്രവർത്തിക്കുന്ന ഊർജ നിലയം നിർമ്മിച്ചെങ്കിലും അതിന്റെ പൂർത്തീകരണം സാധ്യമാകണമെങ്കിൽ ഒരു രാവും പകലും നിർത്താതെ പ്രവർത്തിപ്പിക്കുന്ന തലത്തിലേക്ക് എത്തിക്കണം. അതിന് സാമ്പത്തികമായും മറ്റുമുള്ള കടമ്പകൾ അജിയെ അലട്ടുന്നുണ്ട്. 25 ലക്ഷത്തോളം രൂപ ഇതിനായി ചിലവു വരും. സർക്കാരിൽ നിന്നും ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തി സഹായം അനുവദിച്ചിങ്കിലും ചില സാങ്കേതിക തടസം മൂലം തുക ലഭിച്ചില്ല. പലരും സഹായവുമായി രംഗത്തി വരുന്നുണ്ടെങ്കിലും പേറ്റന്റ് അവരുടെ പേരിൽ വേണം എന്നാണ് അവശ്യം.
അജിയുടെ ആഗ്രഹ സാഫല്യത്തിന് നല്ലവരായ വായനക്കാരുടെ സഹായം വേണം. നിങ്ങളാൽ കഴിയുന്ന ചെറിയ തുക ഇദ്ദേഹത്തിന് നൽകിയാൽ നാളെ കേരളത്തിന് വലിയൊരു അഭിമാനമായി മാറും. നിങ്ങളുടെ സഹായം Ajikumar AT,SBI Changanachery A/C No: 30196805281 , IFSC : SBIN0008603 എന്ന അക്കൗണ്ട് നമ്പറിൽ അയക്കാവുന്നതാണ്.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം താൻ നിർമ്മിച്ച യന്ത്രത്തെ പൂർണമായ വിജയത്തിൽ എത്തിക്കുക എന്നതാണ്. 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നും അതിന്റെ വിജയം സുനിശ്ചിതമാണെന്നും അജികുമാർ ഉറച്ചശബ്ദത്തിൽ പറയുന്നു. ജീവിത സ്വപ്നവും ലക്ഷ്യവും അതുതന്നെയാണ്. കട്ടിലിൽ കമിഴ്ന്ന് കിടന്നാണ് യന്ത്രത്തിന്റെ നൂറ് ശതമാനം നിർമ്മാണവും നടത്തിയത്. കൂടുതൽ സമയം ഇരുന്നു ജോലി ചെയ്യാൻ ശാരീരിക ബുദ്ധിമുട്ട് കാരണം സാധ്യമല്ല. അജികുമാറിന്റെ സ്വപ്നങ്ങൾക്ക് പൂർണ പിന്തുണയുമായി ഭാര്യ സിന്ധുവും മകൻ അഭിജിത്തും മകൾ സ്തുതിയും ഒപ്പമുണ്ട്. പലതും അലട്ടുന്നുണ്ടെങ്കിലും നിശ്ചയദാർഢ്യത്തോടെയുള്ള തന്റെ ലക്ഷ്യം ഉജ്ജ്വലമായ പാരമ്യത്തിലെത്തുമെന്നുള്ള ആത്മവിശ്വാസത്തോടെ അജി മുന്നോട്ട് നീങ്ങുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്