ഗ്രേറ്റ ടൂൾകിറ്റിലുള്ളത് ബോംബും വടിവാളുമല്ല, കർഷക സമരത്തെ പിന്തുണയ്ക്കുന്ന കുറിപ്പ്! രണ്ടു വരി എഡിറ്റു ചെയ്തതിന്റെ പേരിൽ ദിഷയെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധം ഇരമ്പുന്നു; അതിക്രൂരമെന്ന് ജയറാം രമേശ്; പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്ത് നിരവധി ട്വീറ്റുകൾ; കർഷക സമരത്തിൽ തോറ്റ സർക്കാർ ജനങ്ങളുടെ 'പണിയായുധങ്ങളെ' അടിച്ചമർത്തുന്ന വിധം
മറുനാടൻ ഡെസ്ക്
ബെംഗളൂരു: കർഷക സമരത്തെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് ട്വിറ്ററിൽ പങ്കുവച്ച ടൂൾകിറ്റുമായി ബന്ധപ്പെട്ട കേസിൽ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ അറസ്റ്റു ചെയ്ത സംഭവം ആഗോള തലത്തിൽ ഇന്ത്യയ്ക്ക് നാണക്കേടായി മാറുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന നരേന്ദ്ര മോദി സർക്കാറിന്റെ നടപടിക്കെതിരായാണ് പ്രതിഷേധം ഇരമ്പുന്നത്. ദിഷയ്ക്ക് ആഭ്യന്തരമാമായും അന്താരാഷ്ട്രമായും പിന്തുണ ഏറുകയാണ്.
സംഘപരിവാർ സൈബർ ഇടങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ ദിഷ ഒരു തീവ്രവാദിയോ ബോംബും വടിവാളും കൊണ്ടു നടക്കുന്ന വ്യക്തിയുമല്ല. മറിച്ച് ഗ്രേറ്റ ടൂൾകിറ്റിലുള്ളത് കർഷകര സമരത്തെ പിന്തുണയ്ക്കുന്ന ആശയമാണ്. ഒരു വിഷയമോ ഉദ്ദേശ്യമോ വിശദീകരിക്കാൻ നിർമ്മിക്കുന്ന ലഘുലേഖയോ രേഖയോ ആണ് ടൂൾകിറ്റ്. താഴേത്തലത്തിൽ ആ വിഷയത്തെ ഏതു തരത്തിൽ അഭിസംബോധന ചെയ്യണമെന്ന നിലപാടുകൾ വിശദീകരിക്കുന്നതാണിത്.
പ്രതിഷേധത്തിലോ മറ്റു പരിപാടികളിലോ സജീവാംഗമായിരിക്കുന്നവർക്ക് സഹായകമായ ആധികാരികവും യോജ്യവുമായ വിവരശേഖരമാകും ഇതിൽ. പരാതികൾ, പ്രതിഷേധത്തിന്റെ വിവരങ്ങൾ, വൻ പ്രതിഷേധനീക്കം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ടാകും. ആഗോള തലത്തിൽ ട്രംപിനെ പോലും വിറപ്പിച്ച ഗ്രേറ്റയെ മോദിയും വളരെ ഭയക്കുന്നു എന്നു വേണം ദിഷയുടെ അറസ്റ്റിൽ കുരുതാൻ.
അറസ്റ്റുവാർത്ത പുറത്തുവന്നതോടെ എങ്ങും ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. വിദേശത്തുനിന്നുൾപ്പെടെ ഒട്ടേറെ രാഷ്ട്രീയ പ്രവർത്തകരും സെലിബ്രിറ്റികളും പരിസ്ഥിതി പ്രവർത്തകരും ദിശയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. 'സുഹൃത്തുക്കൾക്കൊപ്പം നിങ്ങൾ ഒരു സിനിമയ്ക്കു പോവുകയാണെങ്കിൽ അവർക്കെല്ലാം നിങ്ങളൊരു സന്ദേശം അയയ്ക്കും. ഏതു സിനിമ, എപ്പോഴെത്തണം, എവിടെവച്ചു കണ്ടുമുട്ടാം തുടങ്ങിയ കാര്യങ്ങൾ അതിലുണ്ടാകും. അതിനെയായിരിക്കണം ഒരു ടൂൾകിറ്റ് എന്നു വിളിക്കുക. എന്നാൽ ഇതിന്റെ വൃത്തികെട്ട വ്യാഖ്യാനമാണ് ഐടി സെല്ലുകൾ ഇപ്പോൾ ചെയ്യുന്നത്. നിർത്തണം ഇത്തരം അസംബന്ധങ്ങൾ...' ദിശയെ പിന്തുണച്ച് നടൻ സിദ്ധാർഥ് ട്വീറ്റ് ചെയ്തു.
'അപകടകരമായ' ടൂൾകിറ്റ് പങ്കുവച്ചെന്നാരോപിച്ചാണ് ഒരു ഇരുപത്തിയൊന്നുകാരിക്കെതിരെ ഗുരുതരമായ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. ബിജെപി പറയുന്നതു പ്രകാരം, ഒരു രാജ്യാന്തര സെലിബ്രിറ്റി (ഗ്രേറ്റ) കർഷക സമരത്തെപ്പറ്റി പങ്കുവച്ച, എഴുതിയ രേഖ പ്രകാരം തകിടം മറിയാവുന്നത്ര ദുർബലമാണ് നമ്മുടെ ഇന്ത്യ. പക്ഷേ ആ ടൂൾകിറ്റിനേക്കാളും ശക്തമാണ് രാജ്യമെന്ന് ബിജെപി ഓർക്കണം...' രാജ്യസഭ എംപിയും ശിവസേന പ്രവർത്തകയുമായ പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസിനെ ടാഗ് ചെയ്തും ഒട്ടേറെ ട്വീറ്റുകളുണ്ട്.
ദിശയുടെ മോചനം ആവശ്യപ്പെട്ട് വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെടെ ബെംഗളൂരുവിൽ പ്രതിഷേധ പ്രകടനത്തിനും തീരുമാനിച്ചിട്ടുണ്ട്. ദിശയ്ക്കു പിന്തുണയുമായി ജെഎൻയു യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷും രംഗത്തെത്തി. പരാജയം മറച്ചുവയ്ക്കാൻ സർക്കാർ മുൻകൂട്ടി തയാറാക്കിയ തിരക്കഥ പ്രകാരമാണ് ദിശ അറസ്റ്റിലായത്. മാത്രവുമല്ല, കർഷകർക്ക് പിന്തുണയുമായി കൂടുതൽ ശബ്ദമുയർന്നതും ഇരുപത്തിയൊന്നുകാരിയായ പരിസ്ഥിതി പ്രവർത്തകയുടെ അറസ്റ്റിനു കാരണമായെന്നും ഐഷി ട്വീറ്റ് ചെയ്തു.
ടൂൾകിറ്റിനെതിരെ കേന്ദ്രം നടപടിയെടുക്കാൻ തുടങ്ങിയാൽ ജനം ഇനി പണിയായുധങ്ങൾ പുറത്തെടുക്കാൻ പോലും ഭയക്കുമെന്നായിരുന്നു മറ്റൊരു ട്വീറ്റ്. പണിയായുധങ്ങളടങ്ങിയ ടൂൾകിറ്റുകളുടെ ചിത്രങ്ങളും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. അത്യന്തം ക്രൂരമായ നടപടിയെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് ദിശയുടെ അറസ്റ്റിനെ വിശേഷിപ്പിച്ചത്. അനാവശ്യമായി ഒരാളെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമാമാണ് ഇതിലൂടെ. തന്റെ എല്ലാ പിന്തുണയും ദിശയ്ക്കുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടിഷ് എംപി ക്ലൗഡിയ വെബ്ബും ദിശയുടെ അറസ്റ്റിനെ അപലപിച്ചു. '21 വയസ്സാണ് ദിശയ്ക്ക്. ശുദ്ധവായുവിനും ശുദ്ധജലത്തിനും ജീവിക്കാൻ അനുയോജ്യമായ ഭൂമിക്കും വേണ്ടി പോരാടുന്ന പരിസ്ഥിതി പ്രവർത്തകയാണവൾ. കർഷകരെ പിന്തുണച്ചതിന് അവൾക്കു നേരെ ഭരണകൂട അക്രമമാണ് അരങ്ങേറുന്നത്. ഇത്തരം അടിച്ചമർത്തലുകൾക്കെതിരെ ശബ്ദിക്കണം, നിശബ്ദതയല്ല ഇവിടെ ഉത്തരം..' ക്ലൗഡിയ ട്വീറ്റ് ചെയ്തു. 'എല്ലാവരെയും പിടിച്ച് ജയിലിലടച്ചാൽ പിന്നെ നികുതിയടക്കാൻ ആരുണ്ടാകും?' എന്നായിരുന്നു സംഭവത്തിൽ പ്രതിഷേധിച്ച് നടി റിച്ച ഛദ്ദ റിച്ച ട്വീറ്റ് ചെയ്തത്.
അതിനിടെ ദിശ രവിയെ കോടതി അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കയാണ്. ഇരുപത്തിയൊന്നുകാരിയായ ദിശയെ ഡൽഹി പൊലീസിന്റെ സൈബർ സെല്ലാണ് ബംഗളൂരുവിലെ വീട്ടിൽനിന്നു ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഏഴു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും ഡൽഹി കോടതി മജിസ്ട്രേറ്റ് ദോവ് സഹോറ അഞ്ചു ദിവസം അനുവദിക്കുകയായിരുന്നു.
ടൂൾകിറ്റിലെ രണ്ടു വരി എഡിറ്റ് ചെയ്യുക മാത്രമാണു താൻ ചെയ്തതെന്നും കർഷക സമരത്തെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യമേ അതിനുണ്ടായിരുന്നുള്ളൂവെന്നും ദിശ പറഞ്ഞു. കോടതി നടപടികൾക്കിടെ അവർ പൊട്ടിക്കരയുകയും ചെയ്തു. നിരോധിത സംഘടനയായ ഖലിസ്ഥാൻ അനുകൂല കൂട്ടായ്മകളുമായി ദിശയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് ആരോപണം. ഇവരോടൊപ്പം ചേർന്ന് കേന്ദ്ര സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും പൊലീസ് ആരോപിക്കുന്നു. ഇക്കാര്യങ്ങളെപ്പറ്റി ചോദിച്ചറിയാനാണ് കസ്റ്റഡി ആവശ്യപ്പെട്ടത്.
വാട്സാപ് ഗ്രൂപ്പുണ്ടാക്കി ടൂൾകിറ്റ് ഡോക്യുമെന്റ് തയാറാക്കാൻ മുൻകയ്യെടുത്തത് ദിശയാണെന്നും പൊലീസ് പറയുന്നു. ഇതു പിന്നീട് ഗ്രേറ്റയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഫെബ്രുവരി 3നാണ് ദിശ ടൂൾകിറ്റ് എഡിറ്റ് ചെയ്തതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിൽ ഒട്ടേറെ പേരും പങ്കാളികളായിട്ടുണ്ട്. ദിശയുടെ മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ ശത്രുതയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ഫെബ്രുവരി നാലിന് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ആദ്യ അറസ്റ്റാണ് ദിശയുടേത്. ഗ്രേറ്റയുടെ നേതൃത്വത്തിൽ കാലാവസ്ഥ വ്യതിയാനം തടയുന്നതിനു നടപടികൾ ആവശ്യപ്പെട്ട് നടത്തുന്ന 'ഫ്രൈഡേ ഫോർ ഫ്യൂച്ചർ' ക്യാംപെയ്നിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ദിശ.
'കർഷക പ്രക്ഷോഭത്തെ പിന്തുണയ്ക്കാൻ സമൂഹ മാധ്യമങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ' എന്നു വിശദീകരിച്ച് ഗ്രേറ്റ ട്വീറ്റ് ചെയ്ത ടൂൾ കിറ്റിന്റെ പിന്നിൽ കാനഡ ക്രേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ എന്ന ഖാലിസ്ഥാൻ അനുകൂല സംഘടനയാണെന്നാണ് പൊലീസ് ആരോപണം. കർഷക സമരത്തിന്റെ മറവിൽ രാജ്യാന്തര തലത്തിൽ ഇന്ത്യൻ സർക്കാരിനെതിരെ വെറുപ്പ് വളർത്തുകയെന്ന വിശാല ഗൂഢാലോചനയാണ് ടൂൾകിറ്റിലൂടെ പുറത്തുവന്നതെന്നും പൊലീസ് അവകാശപ്പെടുന്നു. ജനുവരി 26നോ അതിനു മുന്നോടിയായോ ഹാഷ്ടാഗുകളിലൂടെ 'ഡിജിറ്റൽ സ്ട്രൈക്ക്' നടത്തണമെന്ന് ടൂൾകിറ്റിലുണ്ടെന്നാണ് പൊലീസ് വാദം. ജനുവരി 23 മുതൽ കർഷക സമര വിഷയത്തിൽ തുടർ ട്വീറ്റുകൾ വേണം. ജനുവരി 26ന് ഡിജിറ്റലിൽനിന്നു മാറി നേരിട്ടുള്ള നീക്കം വേണം. കർഷക സമരം നിരീക്ഷിക്കാനോ അതിനോടൊപ്പം ചേരാനോ ഉള്ള ആഹ്വാനവും ടൂൾകിറ്റിലെ പ്രത്യേക സെക്ഷനിൽ ചേർത്തിട്ടുണ്ടെന്നും പൊലീസ് ആരോപിക്കുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഗൂഗിളിനോടും ചില സമൂഹമാധ്യമങ്ങളോടും ഇമെയിൽ വിലാസങ്ങൾ, യുആർഎല്ലുകൾ, ചില അക്കൗണ്ടുകൾ എന്നിവയെപ്പറ്റിയുള്ള വിവരം പൊലീസ് തേടിയിരുന്നു. ടൂൾകിറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരാണെന്ന സംശയത്തിലാണ് ഇവരുടെ വിവരം തേടിയത്. കേന്ദ്രത്തിനെതിരെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായി യുദ്ധത്തിനു പദ്ധതിയിട്ട ഖാലിസ്ഥാൻ അനുകൂലികളായ ടൂൾകിറ്റ് നിർമ്മാതാക്കൾക്കെതിരെയെന്ന പേരിലാണ് ഡൽഹി സൈബർ സെൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാമൂഹികവും മതപരവും സാംസ്കാരികപരവുമായ സംഘർഷത്തിനിടയാക്കുന്ന നീക്കമാണ് ടൂൾകിറ്റ് ഉപയോഗിച്ച് പ്രതികൾ നടത്തിയെന്നും പൊലീസ് പറയുന്നു. ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ളവ ചുമത്തി ഒട്ടേറെ പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നാണു വിവരം. ഇവരുടെ വിവരങ്ങളാണ് പൊലീസ് ഗൂഗിളിനോടും സമൂഹമാധ്യമ കമ്പനികളോടും തേടിയത്.
അതിനിടെ ദിശയുടേതാണെന്ന് വ്യക്തമാക്കി ട്വിറ്റർ അക്കൗണ്ടും സജീവമായിട്ടുണ്ട്. ദിശയുടെ സഹോദരിയും സുഹൃത്തുമെന്നു പറഞ്ഞാണ് ഞായറാഴ്ച രാത്രി ഒൻപതോടെ ഇതു സംബന്ധിച്ച് ഒരു ട്വീറ്റ് പ്രചരിക്കപ്പെട്ടത്. ദിശ രവി എന്ന അക്കൗണ്ടിൽനിന്നാണ് ട്വീറ്റ്. 'ഹലോ, ഇത് ദിശ രവിയുടെ സഹോദരിയാണ്. തെറ്റായ കുറ്റം ചുമത്തിയാണ് എന്റെ സഹോദരിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദിശയുടെ പേരിൽ ഒട്ടേറെ പേർ ഫേക്ക് ഐഡികൾ പലയിടത്തും വരുന്നുണ്ട്. അതെല്ലാം റിപ്പോർട്ട് ചെയ്യണം. ദിശയുടെ ഒരേയൊരു ഔദ്യോഗിക അക്കൗണ്ട് ഇതാണ്...' ജസ്റ്റിസ് ഫോർ ദിശ എന്ന ഹാഷ്ടാഗോടെയുള്ള ട്വീറ്റിൽ പറയുന്നു. ആദ്യ മണിക്കൂറിൽ മാത്രം നാലായിരത്തിലേറെ ലൈക്കും 1500ലേറെ റീട്വീറ്റുകളുമാണ് ഇതിനു ലഭിച്ചത്.
ഒട്ടേറെ പേർ ട്വീറ്റിനു പിന്തുണയുമായി രംഗത്തുണ്ട്. വിദേശ പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെ ഈ അക്കൗണ്ട് ടാഗ് ചെയ്താണ് ദിശയ്ക്ക് പിന്തുണ അറിയിക്കുന്നത്. അഞ്ജന എന്ന പേരിലും അക്കൗണ്ടിൽ ട്വീറ്റ് ചെയ്യുന്നുണ്ട്. എന്നാൽ ദിശയുടെ അക്കൗണ്ടാണിതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ദിശയെ പിന്തുണച്ച് കനേഡിയൻ എഴുത്തുകാരി റൂബി കൗർ ഉൾപ്പെടെ ട്വീറ്റ് ചെയ്തതും ഈ അക്കൗണ്ടിൽ റീട്വീറ്റ് ചെയ്തിട്ടുണ്ട്. ദിശ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, വിഷയത്തിൽ ഗ്രേറ്റ ഞായറാഴ്ച രാത്രി 11 വരെ പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ കർഷക സംഘടനകൾ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്