തിരുവനന്തപുരത്തെ ഏരിയ സെക്രട്ടറിയുടെ മരുമകൻ ജയരാജന്റെ പഴ്സനൽ സ്റ്റാഫിലെത്തിയിട്ട് ഒന്നര വർഷം; മന്ത്രി ഓഫീസിലെ പെൻഷൻ കിട്ടാത്തതിനാൽ ഉറച്ച ജോലിക്ക് കെഎംഎംഎൽ; കരുനാഗപ്പള്ളിയിലെ പാർട്ടി മരുമകനും കോളടിച്ചു; ചവറയിലെ എട്ടും പാർട്ടിക്ക്; 65 വയസ്സുള്ള കാർഷിക വിദഗ്ധനും സർക്കാർ ജോലി! നിയമന മാമാങ്കം തുടരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കേരളത്തിലെ പെൻഷൻ പ്രായം 56 ആണോ 57 ആണോ എന്ന് അറിയാത്ത അവസ്ഥയാണുള്ളത്. ഏതായാലും 58ന് മുകളിൽ ആർക്കും ജോലി ചെയ്യാനാകില്ലെന്ന് വിശ്വസിക്കാമെന്ന അവസ്ഥ. ഇതിനൊപ്പം താൽകാലികക്കാരെ സ്ഥിരപ്പെടുത്തും. ലൈബ്രറി കൗൺസിലേക്ക് സ്ഥിരപ്പെടുത്തിയവരുടെ പട്ടികയിൽ പെൻഷൻ പ്രായം കഴിഞ്ഞവരുമുണ്ടായിരുന്നു. അങ്ങനെ വിചിത്രമായ പലതും നടന്നു. ഇപ്പോൾ ജലവിഭവ വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷനിൽ ഉന്നതർക്കു താൽപര്യമുള്ള വിരമിച്ച ഉദ്യോഗസ്ഥനെ 'കാർഷിക വിദഗ്ധ'നായി നിയമിക്കാൻ പ്രായപരിധി 65 ആക്കി അറിയിപ്പ്. അപേക്ഷിക്കാൻ സമയം അറിയിപ്പു വന്നതടക്കം നാലു ദിവസം മാത്രം.
വടക്കൻ കേരളത്തിൽ കൃഷി വകുപ്പിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥനു വേണ്ടിയാണ് ഈ തസ്തികയെന്നും അദ്ദേഹത്തിന്റെ അപേക്ഷ ഉന്നതർക്ക് നേരിട്ടു ലഭിച്ചു കഴിഞ്ഞതുമായാണ് സൂചന. അങ്ങനെ വിരമിച്ചവരെ നിയമിക്കാനും സർക്കാരിന് കീഴിലുള്ള സ്ഥാപനം തയ്യാറാകുകയാണ്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷന് എന്തിനാണ് കൃഷി വിദഗ്ധൻ എന്ന ചോദ്യവും ഉയരുന്നുണ്ട്. കൃഷി വകുപ്പിൽ നിന്ന് തന്നെ ഇവർക്ക് വിദഗ്ധാഭിപ്രായം തേടാം. അങ്ങനെയുള്ളപ്പോഴാണ് വിരമിച്ച ആൾക്ക് ജോലി കൊടുക്കാൻ പുതിയ നീക്കം.
കാർഷിക വിദഗ്ധൻ, പ്രോജക്ട് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികളിലേയ്ക്ക് ഈ മാസം 12ന് ഓരോ ഇംഗ്ലിഷ്, മലയാള പത്രങ്ങളിലാണ് കെഐഐഡിസി പരസ്യം വന്നത്. അവസാന തീയതി 15ന് വൈകിട്ട് 5 . 30,000 രൂപ ശമ്പളമുള്ള 'കാർഷിക വിദഗ്ധൻ' തസ്തികയിലേയ്ക്കാണ് മുൻ നിശ്ചയിക്കപ്പെട്ടവർക്കു വേണ്ടിയെന്നു കരുതാവുന്ന യോഗ്യതകൾ നിശ്ചയിച്ചിരിക്കുന്നത്. അഗ്രികൾച്ചർ ബിഎസ്സി, കാർഷിക വികസന മേഖലയിൽ കുറഞ്ഞത് 10 വർഷം പരിചയം, തുള്ളിനന വളപ്രയോഗത്തിൽ പരിചയം അഭികാമ്യം ഇതൊക്കെയാണ് മറ്റു യോഗ്യതകൾ. ഇതോടൊപ്പം ക്ഷണിച്ചിരിക്കുന്ന ഇലക്ട്രിക്കൽ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പരമാവധി പ്രായം 35 വയസ്സാണ്.
ഇങ്ങനെ പലതരം നിയമനങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. അതിനിടെ വ്യവസായ വകുപ്പിനു കീഴിലുള്ള ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ (കെഎംഎംഎൽ) വിവാദമായ ജൂനിയർ ഖലാസി തസ്തികയിലേക്കുള്ള നിയമനങ്ങൾ വകുപ്പു മന്ത്രിയുടെ പഴ്സനൽ സ്റ്റാഫംഗത്തിനും സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കും മറ്റുമായി വീതംവച്ചത് ചർച്ചയാകുന്നു. നൈപുണ്യ- അഭിമുഖ പരീക്ഷകൾക്കെത്തിയ ഉദ്യോഗാർഥികൾ നിരാശരായാണ് ഇതും നൽകുന്നത്.
തിരുവനന്തപുരത്തെ ഏരിയ സെക്രട്ടറിയുടെ മകളുടെ ഭർത്താവും വകുപ്പുമന്ത്രി ഇ.പി. ജയരാജന്റെ പഴ്സനൽ സ്റ്റാഫംഗവുമായ വ്യക്തി, കരുനാഗപ്പള്ളിയിലെ ലോക്കൽ സെക്രട്ടറിയുടെ മകളുടെ ഭർത്താവ്, ഡിവൈഎഫ്ഐ ഏരിയ നേതാവ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയവർക്കായാണ് ആകെയുള്ള 8 ഒഴിവുകളിൽ മിക്കതും ലഭിച്ചത്. എല്ലാം പാർട്ടി നിയമനങ്ങൾ. താൽകാലികക്കാരായി സിപിഎമ്മുകാരെ നിയമിക്കുന്നുവെന്ന വിവാദങ്ങൾക്ക് ആരും വില നൽകുന്നില്ലെന്നതിന് തെളിവാണ് ഇതും.
അംഗീകൃത പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന പേരിൽ സ്ക്രൂട്ടിനി കമ്മിറ്റിയും മുൻ മാനേജിങ് ഡയറക്ടർമാരും അയോഗ്യനാക്കിയ ഡിവൈഎഫ്ഐ നേതാവിനു നിയമന ഉത്തരവു നൽകിയപ്പോൾ, 20 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള താൽക്കാലിക ജീവനക്കാരനെ ഒഴിവാക്കി. ആദ്യം അപേക്ഷിക്കാതിരുന്ന 'പാർട്ടി ബന്ധുക്കളുടെ' അപേക്ഷ പിന്നീട് ഫയലിൽ തിരുകി നിയമനത്തിനു യോഗ്യരാക്കുകയും ചെയ്തുവെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
പാർട്ടി ഓഫിസിൽ നിന്നുള്ള ശുപാർശക്കത്തിന്റെ ഉൾപ്പെടെ ബലത്തിൽ 8 പേർക്കു നിയമന ഉത്തരവ് നൽകിയപ്പോൾ യോഗ്യതയുള്ള ഉദ്യോഗാർഥികളെല്ലാം തഴയപ്പെട്ടു. നിയമനം നിഷേധിക്കപ്പെട്ട താൽക്കാലിക ജീവനക്കാരന്റെ ഹർജിയിൽ, നിയമന നടപടി നിലവിലുള്ള കേസിന്റെ അന്തിമവിധിക്കു വിധേയമായിരിക്കുമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. സിലക്ട് പട്ടികയിൽ ഉൾപ്പെട്ടവരെ നാളെത്തന്നെ ജോലിയിൽ പ്രവേശിപ്പിക്കാനാണു നീക്കം.
തിരുവനന്തപുരത്തെ ഏരിയ സെക്രട്ടറിയുടെ മരുമകൻ ജയരാജന്റെ പഴ്സനൽ സ്റ്റാഫിലെത്തിയിട്ട് ഒന്നര വർഷത്തോളമേ ആകുന്നുള്ളൂ. പെൻഷൻ കിട്ടില്ല എന്ന കാരണത്താൽ, പുതിയ ജോലി തന്നെ തരപ്പെടുത്തുകയായിരുന്നു. കരുനാഗപ്പള്ളിയിലെ ലോക്കൽ സെക്രട്ടറിയുടെ മരുമകനെ ഇപ്പോൾ കെഎംഎംഎല്ലിൽ നിയമിച്ചപ്പോൾ മകൾക്കു നേരത്തേ കുടുംബശ്രീയിൽ അക്കൗണ്ടന്റായി ജോലി തരപ്പെടുത്തി. ഇളയമകൾക്കു പാർട്ടി സ്കൂളിലും ജോലിയായി. അങ്ങനെ പോകുന്നു മനോരമ റിപ്പോർട്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍