ഇനി ആജീവനാന്ത വിലക്കില്ല; ഏഴു റിപ്പബ്ലിക്കൻ സെനറ്റർമാർ കാലുവാരിയിട്ടും മാൻഹട്ടൻ ലഹളയ്ക്ക് പ്രേരണ നൽകി എന്ന കുറ്റത്തിൽ ട്രംപിനെ കുറ്റവിമുക്തനാക്കി അമേരിക്കൻ സെനറ്റ്; വേട്ടയാടലുകൾക്ക് എതിരെയുള്ള അമേരിക്കയുടെ മുന്നറിയിപ്പായി വ്യാഖ്യാനിച്ച് മടക്കത്തിനുള്ള തുടക്കമെന്ന് പ്രഖ്യാപിച്ച് ട്രംപ്
മറുനാടൻ മലയാളി ബ്യൂറോ
ഒരു പക്ഷെ തന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതെയാക്കുമായിരുന്ന ഇംപീച്ച് നടപടികളിൽ നിന്നും ട്രംപ് രക്ഷപ്പെട്ടിരിക്കുന്നു. സെനറ്റിൽ ശനിയാഴ്ച്ച വിചാരണക്കെത്തിയ ഇംപീച്ച്മെന്റ് പ്രമേയം വോട്ടിനിട്ടപ്പോൾ 57 സെനറ്റർമാരാണ് ട്രംപിനെ കുറ്റക്കാരനായി വിധിച്ചു. ഇതിൽ ഏഴ് റിപ്പബ്ലിക്കൻ പാർട്ടി സെനറ്റർമാരും ഉൾപ്പെടുന്നു. 47 പേരാണ് ട്രംപിനെ കുറ്റവിമുക്തമാക്കണമെന്ന് ആവശ്യപ്പെട്ടത്. ഭരണഘടനാ പ്രകാരം ആവശ്യമായ മൂന്നിൽ രണ്ട് വോട്ടുകൾ ലഭിക്കാത്തതിനാൽ പ്രമേയം തള്ളിപ്പോവുകയായിരുന്നു. നിയമപ്രകാരം 67 പേരെങ്കിലും ട്രംപിനെ കുറ്റക്കാരനായി കാണണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിൽ മാത്രമെ ഇംപീച്ച്മെന്റ് പ്രമേയം പാസ്സാകുമായിരുന്നുള്ളു.
2016-ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുകൾ ഉണ്ടായി എന്ന ആരോപണത്തെ കുറിച്ച് അന്വേഷിച്ചിരുന്ന സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയുടെ ചെയർമാൻ റിച്ചാർഡ് ബർ ഉൾപ്പടെയുള്ളവരായിരുന്നു ട്രംപിനെ കുറ്റക്കാരനായി വിധിക്കണമെന്ന് ആവശ്യപ്പെട്ട റിപ്പബ്ലിക്കൻ സെനറ്റർമാർ. നിലവില സെനറ്റർഷിപ്പിന്റെ കാലാവധി തീരുന്ന മുറയ്ക്ക് രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുകയാണെന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ട്രംപിനെ എതിർത്ത മറ്റ് റിപ്പബ്ലിക്കൻ സെനറ്റർമാരിൽ പാറ്റ് ടൂമി കൂടി നിലവിലെ കാലാവധികഴിഞ്ഞാൽ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാൻ തീരുമാനമെടുത്ത വ്യക്തിയാണ്.
പ്രസിഡണ്ട് തെരഞ്ഞെടുപ്പുഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കൂടിയ ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും സംയുക്ത സമ്മേളനത്തിലേക്ക്, ട്രംപ് അനുകൂല മുദ്രാവാക്യം മുഴക്കി ഒരു സംഘം അക്രമകാരികൾ ഇരച്ചുകയറുകയായിരുന്നു. ട്രംപായിരുന്നു ഇതിന് പ്രചോദനം നൽകിയത് എന്നായിരുന്നു ആരോപണം. നേരത്തേ, ട്രംപ് ഔദ്യോഗികമായി വിരമിക്കുന്നതിനു മുൻപേ ഇംപീച്ച്മെന്റിലൂടെ അദ്ദേഹത്തെ പുറത്താക്കാൻ ഉദ്ദേശിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് നടന്നില്ല. അതിനു ശേഷം ഇന്നലെയായിരുന്നു ആ പ്രമേയം സെനറ്റിൽ ചർച്ചക്കെത്തിയത്.
പ്രസിഡണ്ട് സ്ഥാനത്തുനിന്ന് വിരമിച്ചെങ്കിലും അദ്ദേഹത്തെ ഇംപീച്ച്ചെയ്യുവാൻ നിയമപ്രമായി കഴിയും. മാത്രമല്ല ഇത് വിജയിച്ചിരുന്നു എങ്കിൽ ഒരുപക്ഷെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അദ്ദേഹത്തിന് ആജീവനാന്ത വിലക്കും നേരിടേണ്ടി വന്നേനെ. അമേരിക്കൻ ജനാധിപത്യത്തിന്റെ പ്രതീകം കൂടിയായ കാപ്പിറ്റോൾ ഭവനത്തിൽ അക്രമം നടത്തിയവർ ട്രംപിന്റെ അനുകൂലികൾ തന്നെയാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് മിച്ച് മെക്കോണൽ. അന്ന് അമേരിക്കയുടെ ഏറ്റവും ഉയർന്ന അധികാരപദത്തിൽ ഇരുന്ന ട്രംപ് കളവുകൾ പറഞ്ഞ് അവരെ പ്രകോപിപ്പിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
ഏതായാലും ഇതോടെ ട്രംപ് മറ്റ് രണ്ട് റെക്കോർഡുകൾക്ക് കൂടി ഉടമയായിരിക്കുകയാണ്. അമേരിക്കൻ ചരിത്രത്തിൽ രണ്ടു തവണ ഇംപീച്ച് നടപടികൾ നേരിട്ട മറ്റൊരു പ്രസിഡണ്ടില്ല. അതുപോലെ സ്ഥാനം ഒഴിഞ്ഞതിനുശേഷം ഇംപീച്ച്മെന്റ് നേരിടുന്ന ആദ്യത്തെ പ്രസിഡണ്ട് കൂടിയാണ് ട്രംപ്. അമേരിക്കയിലെ ഒരു രാഷ്ട്രീയപാർട്ടി സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുവാനായി നിയമത്തെ നോക്കുകുത്തിയാക്കുന്നതിൽ സങ്കടമുണ്ട് എന്നായിരുന്നു ഈ വിവരം അറിഞ്ഞ ഉടനെ ട്രംപ് പ്രതികരിച്ചത്. നിയമനിർമ്മാണ സഭയേയും നീതിന്യായ വ്യവസ്ഥയേയും ഒക്കെ കളിയാക്കുന്ന രീതിയിൽ യഥാർത്ഥ അക്രമികളെ മാറ്റിനിർത്തിം അവരോട് വിയോജിക്കുന്നവർക്കെതിരെ നടപടികൾക്ക് മുതിരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരിച്ചുവരവിനൊരുങ്ങി ട്രംപ്
അമേരിക്കൻ ചരിത്രത്തിലെ മറ്റൊരു സുവർണ്ണ നിമിഷം എന്നാണ് തനിക്കെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയം അമേരിക്കൻ സെനറ്റ് തള്ളിയ നിമിഷത്തെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ മഹത്തരമാക്കുവാനുള്ള നമ്മുടെ ശ്രമങ്ങൾ ആരംഭിച്ചിട്ടേയുള്ളു എന്നും ഇനിയുമേറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും ട്രംപ് തന്റെ അണികളോട് പറഞ്ഞു. വരുന്ന മാസങ്ങളിൽ ഒരുപാട് കാര്യങ്ങൾ അണികളുമായി പങ്കുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിധികളില്ലാത്ത അമേരിക്കൻ വികസനം, കുതിച്ചു ചാട്ടം ഇതെല്ലാമാണ് തന്റെ ഉദ്ദേശങ്ങൾ എന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കൻ ദേശീയത ഇളക്കിവിട്ട ഒരു രണ്ടാമൂഴത്തിനായി ട്രംപ് ഒരുങ്ങുകയാണെന്നാണ് സൂചനകൾ ലഭിക്കുന്നത്.
കുറ്റവിമുക്തനായതിനെ തുടർന്ന് ട്രംപ് നൽകിയ പത്രക്കുറിപ്പ് ആരംഭിക്കുന്നത് ട്രംപിന്റെ അഭിഭാഷകർക്കും, പിന്നെ ഭരണഘടനയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ച്, തികച്ചും അന്യായമായ ഒരു പ്രമേയം തള്ളിക്കളഞ്ഞ റിപ്പബ്ലിക്കൻ സെനറ്റർമാർക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ്.അക്രമാസക്തരായ കലാപകാരികളാൽ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭണകാലത്തുകൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് ആദരവ് അർപ്പിച്ച് വിവാദത്തിലായ ട്രംപ് അത് വീണ്ടും ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് തന്റെ പത്രക്കുറിപ്പിൽ എഴുതിയിരിക്കുന്നത്. എന്നും നിയമത്തിനും നിയമ പരിപാലനത്തിനും ഒപ്പം മാത്രമാൺ' താൻ നിന്നിട്ടുള്ളതെന്നും, നിയമപാലകരെ എന്നും ആദരിച്ചിട്ടേയുള്ളു എന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറയുന്നു.
അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും മൃഗീയമായ വേട്ടയാടലാണ് തനിക്കെതിരെ നടന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കയെ മഹത്തരമാക്കുന്ന ഉദ്യമത്തിൽ നിന്നും താൻ പുറകോട്ടില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ ട്രംപ് മറ്റൊരു തവണകൂടി പ്രസിഡണ്ട് പദത്തിൽ എത്താനുള്ള ഉദ്യമങ്ങൾ ആരംഭിച്ചുകഴിഞ്ഞു എന്നുതന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാർട്ടിക്കുള്ളിൽ എതിർപ്പുകൾ ഉണ്ടാകും എന്ന് ഉറപ്പുള്ളതുകൊണ്ടുതന്നെയാണ് പാർട്ടിക്ക് വിധേയമായി മാത്രം നിൽക്കാതെ അമേരിക്കയുടെ ദേശീയതയും വികസനവും ഒക്കെ വിഷയമാക്കി ചർച്ച ഉയർത്തിക്കൊണ്ടുവരുന്നത്. ദേശീയവികാരം മുതലെടുത്ത് സ്വന്തം നിലയിൽ വലിയൊരു ജനക്കൂട്ടം ഉണ്ടാക്കുക എന്നതുതന്നെയാണ് ട്രംപിന്റെ ലക്ഷ്യം. അങ്ങനെ അടുത്ത തെരഞ്ഞെടുപ്പ് സമയത്ത് വിലപേശാനുള്ള ശക്തി വർദ്ധിപ്പിക്കുക. ട്രംപിന്റെ ഇനിയുള്ള ശ്രമങ്ങൾ അതിനുള്ളതായിരിക്കും.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍