നൊബേൽ സമ്മാനമൊഴികെ മറ്റെല്ലാം മമതാ ബാനർജി ആ വഞ്ചകന് നൽകി; ലോക്സഭയിലേക്ക് തോറ്റപ്പോൾ രാജ്യസഭയിലേക്കയച്ചു; രാജ്യസഭാംഗത്വം രാജി വെച്ച ദിനേശ് ത്രിവേദിയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന ടിഎംസി നേതാവ് മദൻ മിത്ര; ചില പ്രമുഖർ കൂടി പാർട്ടി വിട്ടു പോകാൻ സാധ്യതയുണ്ടെന്നും വിശദീകരണം
മറുനാടൻ മലയാളി ബ്യൂറോ
കൊൽക്കത്ത: രാജ്യസഭാംഗത്വം രാജി വെച്ച ദിനേശ് ത്രിവേദി വഞ്ചകനാണെന്ന് തൃണമുൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് മദൻ മിത്ര. അംഗത്വം രാജി വെക്കുന്നതായി തികച്ചും അപ്രതീക്ഷിതമായാണ് ദിനേശ് ത്രിവേദി വെള്ളിയാഴ്ച രാജ്യസഭയിൽ പ്രഖ്യാപിച്ചത്. നൊബേൽ സമ്മാനമൊഴികെ മറ്റെല്ലാം മുഖ്യമന്ത്രി മമതാ ബാനർജി ദിനേശ് ത്രിവേദിക്ക് നൽകിയെന്നായിരുന്നു മദൻ മിത്രയുടെ പ്രതികരണം. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള ഭിന്നത കാരണമാണ് ദിനേശ് ത്രിവേദിയുടെ രാജിയെന്നാണ് സൂചന. അദ്ദേഹം ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങളുയരുന്നുണ്ട്.
അതേസമയം, മറ്റു ചില പ്രമുഖർ കൂടി പാർട്ടി വിട്ടു പോകാൻ സാധ്യതയുണ്ടെന്നും എന്നാൽ തൃണമുലിനെ അതൊന്നും ബാധിക്കാനിടയില്ലെന്നും മദൻ മിത്ര പറയുന്നു. മുൻ റെയിൽവെ മന്ത്രിയായ ദിനേശ് ത്രിവേദി ലോക് സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും മമത ബാനർജി അദ്ദേഹത്തെ രാജ്യസഭയിലേക്കയക്കുകയായിരുന്നുവെന്നും മദൻ മിത്ര സൂചിപ്പിച്ചു. പശ്ചിമബംഗാളിൽ അരങ്ങേറുന്ന അക്രമസംഭവങ്ങൾ തടയാൻ തനിക്കൊന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നും രാജി വച്ചാൽ സ്വതന്ത്രമായി ജനങ്ങളെ സേവിക്കാൻ സാധിക്കുമെന്നും നാടകീയമായുള്ള രാജി പ്രഖ്യാപനത്തിനിടെ ദിനേശ് ത്രിവേദി പറഞ്ഞു. തന്നെ രാജ്യസഭയിലേക്കയച്ച പാർട്ടിയോടുള്ള നന്ദിയും ദിനേശ് ത്രിവേദി അറിയിച്ചു. മമതയുമായി കുറച്ചുനാളായി അകൽച്ചയിലുള്ള ത്രിവേദി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
ദിനേശ് ത്രിവേദിയുടെ രാജി ബിജെപിയിലേക്കുള്ള കൂടുമാറ്റമാണെന്നാണ് പരക്കെയുള്ള വ്യാഖ്യാനം. ബിജെപി ത്രിവേദിയെ സ്വാഗതം ചെയ്യുന്നുവെന്നും തീർച്ചയായും സ്വീകരിക്കുമെന്നും പാർട്ടി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ പ്രസ്താവിച്ചു. ആത്മാർഥമായ സേവനമാണ് ത്രിവേദി ആഗ്രഹിക്കുന്നതെന്നും തൃണമുലിൽ നിന്നുകൊണ്ട് അദ്ദേഹത്തിന് അത് സാധിക്കില്ലെന്നും കൈലാഷ് വിജയ് വർഗീയ പറഞ്ഞു. ബംഗാളിന് വേണ്ടി എന്തും ചെയ്യുന്നതിൽ കുറ്റബോധമില്ലെന്ന് ബിജെപിയിലേക്കുള്ള പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തോട് ദിനേശ് ത്രിവേദി പ്രതികരിച്ചു. പാർട്ടിയുടെ നിയന്ത്രണം രാഷ്ട്രീയപ്രവർത്തനത്തിന്റെ പ്രാഥമിക പാഠങ്ങൾ പോലുമറിയാത്ത കോർപറേറ്റ് പ്രൊഫഷണലുകളുടെ കൈയിലായിരിക്കുമ്പോൾ മറ്റൊന്നും ചെയ്യാനാകില്ലെന്നും ത്രിവേദി പ്രസ്താവിച്ചിരുന്നു.
അതേസമയം, പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരമാണ് രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. അമിത്ഷായും മോദിയും നേരിട്ട് പ്രചരണം നയിക്കുമ്പോൾ അതിന് ഒറ്റയ്ക്ക് നേരിടുകയാണ് മമത ബാനർജി. അമിത്ഷാ മമതയുടെ കുടുംബത്തിനെതിരെ കഴിഞ്ഞ ദിവസം രംഗത്ത് രംഗത്തുവന്നിരുന്നു. മരുമകനും പാർലമെന്റംഗവുമായ അഭിഷേക് ബാനർജിയെ മുഖ്യമന്ത്രി പദത്തിലെത്തിക്കാനുള്ള രാഷ്ട്രീയ നീക്കത്തിലാണ് മമതയെന്ന് പറഞ്ഞാണ് അമിത്ഷാ രംഗത്തുവന്നത്. കൂച്ച് ബെഹാറിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് മമതാ ബാനർജിയെ അമിത് ഷാ കടന്നാക്രമിച്ചത്. എന്നാൽ, പിന്നീട് മറ്റൊരു പൊതുയോഗത്തിൽ ഷായുടെ മകനെ പരാമർശിച്ച് മമത ബാനർജി തിരിച്ചടിച്ചു.
'ദരിദ്രരുടെ ഉന്നമനം അഥവാ ഗരീബ് കല്യാൺ ആണ് മോദി സർക്കാരിന്റെ ലക്ഷ്യം. എന്നാൽ മമത സർക്കാരിന്റെ ലക്ഷ്യം ഭതീജാ കല്യാൺ(മരുമകന്റെ ഉന്നമനം)ആണ്. ദിലിപ് ഘോഷ് മത്സരരംഗത്തുണ്ടായിരുന്നില്ലെങ്കിൽ മരുമകനെ മുഖ്യമന്ത്രിയായി മമത ഇതിനോടകം പ്രഖ്യാപിക്കുമായിരുന്നു'. വ്യാഴാഴ്ച നടന്ന ആദ്യ പ്രചാരണയോഗത്തിൽ അമിത് ഷാ മമതയ്ക്കെതിരെ ആരോപണമുന്നയിച്ചു.
മണിക്കൂറുകൾക്ക് ശേഷം കൊൽക്കത്തയിൽ നടന്ന യോഗത്തിൽ അമിത് ഷായ്ക്ക് തക്ക മറുപടിയുമായി മമത രംഗത്തെത്തി. 'ആദ്യം നിങ്ങളുടെ മകന്റെ കാര്യം പറയൂ, അവന് ഇത്രത്തോളം പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് വെളിപ്പെടുത്തൂ. ബംഗാളിനെ കുറിച്ച് നിങ്ങളെപ്പോഴും മോശമായി സംസാരിക്കുന്നു. ദീദി വളരെ നല്ലവളാണ്, പക്ഷെ എന്നോടേറ്റു മുട്ടിയാൽ നിങ്ങൾ നുറുങ്ങിപ്പോകും'. മമത തിരിച്ചടിച്ചു.
താക്കുർനഗറിൽ നടന്ന രണ്ടാമത്തെ യോഗത്തിലും അമിത് ഷാ മമതക്കെതിരെ ആക്രമണം തുടർന്നു. ചില സാഹചര്യങ്ങളാൽ ബംഗാളിലെ തന്റെ ആദ്യപരിപാടി റദ്ദാക്കിയപ്പോൾ ദീദി അതിയായി ആഹ്ലാദിച്ചതായും ഏപ്രിലിൽ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ താൻ ഇടയ്ക്കിടെ ബംഗാളിൽ വന്നു പോകുമെന്നും തൃണമുലിനെ പരാജയപ്പെടുത്തുമെന്നും ഷാ പറഞ്ഞു. ഞങ്ങൾ ഷായെ സ്വാഗതം ചെയ്യുന്നു, ഇവിടെ വന്ന് പ്രചാരണം നടത്തിക്കോളൂ, പക്ഷെ ഭീഷണിപ്പെടുത്തരുത്, എനിക്ക് നിങ്ങളെ ഭയമില്ല, മമത മറുപടി നൽകി. കൂടാതെ പ്രധാനമന്ത്രിയുടെ വാക്കുകൾ കടമെടുത്ത് കളിക്ക് താനൊരുക്കമാണെന്നും മമത പ്രസ്താവിച്ചു. താൻ ഗോൾ കീപ്പറായി തുടരുമെന്നും തന്നെ കടന്ന എത്ര ഗോളുകൾ നേടാനാവുമെന്ന് കാണിച്ചു തരൂവെന്നും മമത മറുപടി നർകി.
അതേസമയം ബംഗാളിൽ തുറപ്പുചീട്ടും ഇതിനിടെ ഷാ പുറത്തിറക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് അമിത്ഷാ പറഞ്ഞു. പശ്ചിമ ബംഗാളിലെ മാട്ടുവ സമുദായം അടക്കമുള്ള അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകും. ന്യൂനപക്ഷങ്ങളെ നിയമത്തിന്റെ പേരിൽ പ്രതിപക്ഷം വഴിതെറ്റിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ പൗരത്വ പദവിയെ ഇതൊരു തരത്തിലും ബാധിക്കില്ല.
ബംഗാളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലേറും വരെ ബിജെപിക്ക് വിശ്രമമില്ല. 2018 ൽ തന്നെ മോദി സർക്കാർ പുതിയ പൗരത്വ നിയമം നടപ്പാക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു, 2019 ൽ വീണ്ടും അധികാരത്തിലേറിയപ്പോഴും ആ വാഗ്ദാനത്തിൽ ഉറച്ചുനിന്നു. കോവിഡ് വ്യാപനത്തോടെയാണ് പൗരത്വ നിയമം നടപ്പാക്കുന്നത് നീട്ടി വയ്ക്കേണ്ടി വന്നത്. തിരഞ്ഞെടുപ്പ് പൂർത്തിയാകും മുമ്പ് മമത ബാനർജി ജയ്ശ്രീം റാം വിളിക്കും. 'ജയ് ശ്രീ റാം ഇന്ത്യയിൽ മുഴക്കിയില്ലെങ്കിൽ പിന്നെ അത് പാക്കിസ്ഥാനിൽ മുഴക്കുമോ' എന്ന് അമിത് ഷാ പരിഹസിച്ചു കൊണ്ട് ചോദിച്ചു. ജയ് ശ്രീറാം വിളി കേട്ടാൽ മമത ബാനർജിക്ക് ദേഷ്യമാണെന്നും എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും അവർ അത് ചൊല്ലാൻ തുടങ്ങുമെന്നും മമതയെ പരിഹസിച്ച്് ഷാ പറഞ്ഞു.
മമത ദീദി പറഞ്ഞത് ബിജെപി പൊള്ളവാഗ്ദാനമാണ് മുന്നോട്ട് വയ്ക്കുന്നത് എന്നാണ്. പൗരത്വ ഭേദഗതി നിയമത്തെ തുടക്കത്തിലേ എതിർത്ത അവർ ഒരിക്കലും അത് ബംഗാളിൽ അനുവദിക്കില്ലെന്നും പറഞ്ഞു. ബിജെപി എല്ലായ്പോഴും വാഗ്ദാനങ്ങൾ പാലിക്കുന്ന പാർട്ടിയാണ്. ഞങ്ങൾ ഈ നിയമം കൊണ്ടുവന്നു. അഭയാർത്ഥികൾക്ക് പൗരത്വം കിട്ടും. അതേസമയം ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 18,000 രൂപ എത്തുമെന്നും അമിത്ഷാ പ്രഖ്യാപിച്ചിരുന്നു.
മമത ബാനർജിയുടെ സർക്കാർ പാവപ്പെട്ട കർഷകർക്ക് കേന്ദ്രം നൽകുന്ന സഹായം തടയുകയാണെന്നും അമിത് ഷാ ആരോപിച്ചു.കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആറായിരം രൂപ കർഷകർക്ക് നൽകുന്നതിൽ മമത തടസം നിൽക്കുന്നെന്ന് അമിത് ഷാ ആരോപിച്ചു . മമത അർഹതപ്പെട്ടവരുടെ പേരോ ബാങ്ക് ഡീറ്റൈൽസോ ഇതുവരെ നൽകിയിട്ടില്ല. മോദിയുടെ പ്രശസ്തിയിൽ പേടി തോന്നിയ മമത ആനുകൂല്യങ്ങൾ തടയുകയാണ്. നിങ്ങൾ ഒന്നുകാെണ്ടും പേടിക്കേണ്ട. ബിജെപി സർക്കാർ ഇവിടെ അധികാരത്തിലെത്തി ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ 18,000 രൂപ നിങ്ങളുടെ അക്കൗണ്ടിലെത്തുമെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തെ 294 സീറ്റുകളിൽ 200 സീറ്റുകളും നേടാനുള്ള തയ്യാറെടുപ്പാണ് അമിത് ഷായുടെ നേതൃത്വത്തിൽ ബംഗാളിൽ നടക്കുന്നത്. മാത്രവുമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പു ഘട്ടങ്ങളിലെല്ലാം സംസ്ഥാനത്ത് ചർച്ചാ വിഷയമായ ജയ്ശ്രീറാം വിളിയും ഇത്തവണ വീണ്ടും അമിത് ഷാ ചർച്ചാ വിഷയമാക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്