Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ കസ്റ്റഡിയിൽ; പിടിയിലായത് മുക്കം സ്വദേശികൾ; ഇവർ സഞ്ചരിച്ച വാഹനവും പിടികൂടി; പിടിയിലായവർക്ക് ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ്; സ്വർണ്ണക്കടത്തു പശ്ചാത്തലത്തിൽ കേസ് അന്വേഷിക്കാൻ കസ്റ്റംസിന്റെ പ്രത്യേക സംഘം

കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ കസ്റ്റഡിയിൽ; പിടിയിലായത് മുക്കം സ്വദേശികൾ; ഇവർ സഞ്ചരിച്ച വാഹനവും പിടികൂടി; പിടിയിലായവർക്ക് ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ്; സ്വർണ്ണക്കടത്തു പശ്ചാത്തലത്തിൽ കേസ് അന്വേഷിക്കാൻ കസ്റ്റംസിന്റെ പ്രത്യേക സംഘം

സ്വന്തം ലേഖകൻ

മലപ്പുറം: സ്വർണക്കടത്ത്-ഡോളർ കടത്ത് കേസുകൾ അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുക്കം സ്വദേശികളായ രണ്ടു യുവാക്കളാണ് പൊലീസിന്റെ കസ്റ്റഡിയിലായത്.സംഘത്തിന്റെ കാറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസ് അന്വേഷിക്കാൻ കസ്റ്റംസിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു.

പിടിയിലായ രണ്ടുപേരും അഭ്യസ്തവിദ്യരാണ്. ഇരുവരും മലപ്പുറത്തേക്ക് വരികയായിരുന്നു. എന്നാൽ വാഹനത്തെ എന്തുകൊണ്ട് പിന്തുടർന്നു എന്ന ചോദ്യത്തിന് ഇവർ വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കസ്റ്റംസും ഇവരെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇവർക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

അബ്ദുൾ ഗഫൂർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഐ20 കാറാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.കൽപ്പറ്റയിൽനിന്ന് കരിപ്പൂരിലെ കാർഗോ ഓഫീസിലേക്ക് വരുമ്പോൾ കസ്റ്റംസ് ഓഫീസറുടെ കാറിനെ അപകടകരമാംവിധം പിന്തുടർന്നു, മാർഗ തടസം സൃഷ്ടിച്ചു എന്നുള്ള പരാതിയിലാണ് കൊണ്ടോട്ടി പൊലീസിന്റെ നടപടി. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടി.എ. കിരൺ ആണ് കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.മുക്കത്തുനിന്ന് എടവണ്ണപ്പാറ വരെയും അവിടെനിന്ന് കൊണ്ടോട്ടി എത്തുന്നതു വരെയും കസ്റ്റംസ് കമ്മിഷണറുടെ കാറിനെ സംഘം പിന്തുടർന്നുവെന്നാണ് ആരോപണം.

മാർഗതടസ്സം സൃഷ്ടിക്കൽ, വാഹനം അശ്രദ്ധമായി ഓടിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. കസ്റ്റഡിയിലായവർ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന് പിന്നീട് സുമിത് കുമാർ ആരോപിച്ചിരുന്നു. എന്നാൽ പ്രഥമദൃഷ്ട്യ, പിടിയിലായവർക്ക് അങ്ങനെയൊരു ലക്ഷ്യമുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

സ്വർണക്കടത്ത്, ഡോളർകടത്ത് കേസുകൾ അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാറിന് നേരെ കെടുവള്ളിയിൽവച്ചാണ് അക്രമണമുണ്ടായത്.കൽപറ്റയിൽ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മടങ്ങുകയായിരുന്നു കസ്റ്റംസ് കമ്മിഷണർ സുമീത് കുമാർ. കൽപ്പറ്റയിൽ മുക്കത്തെത്തിയ ശേഷമാണ് വാഹനങ്ങൾ പിൻതുടരുന്നതായി ശ്രദ്ധയിൽപ്പെട്ടത്. കമ്മിഷണറുടെ വാഹനത്തിനു മുന്നിലും പിന്നിലുമായാണ് അക്രമികളുടെ വാഹനങ്ങൾ സഞ്ചരിച്ചത്. അൽപദൂരം പിന്നിട്ട ശേഷം രണ്ടു വാഹനങ്ങളും കസ്റ്റംസം കമ്മിഷണറുടെ വാഹനത്തിനു പിറകെയായി യാത്ര. കൊണ്ടോട്ടി വരെ രണ്ടു വാഹനങ്ങളും പിന്തുടരുകയായിരുന്നു.

കൊണ്ടോട്ടിയിൽനിന്ന് സുമീത്കുമാറിന്റെ വാഹനം കരിപ്പൂരേക്ക് തിരിഞ്ഞതോടെയാണ് രണ്ടു വാഹനങ്ങളും കടന്നുപോയത്. എറണാകുളം രജിസ്റ്റ്രേഷനിലുള്ള വാഹനങ്ങൾ ഒരാഴ്ച മുൻപ് നീലേശ്വരം, കൊടുവള്ളി സ്വദേശികൾ വാങ്ങിയതായി കസ്റ്റംസിന്റെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച മുൻപ് തുടർന്നാണ് കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയത്. ഇതിനുമുൻപ് കൊച്ചിയിൽവച്ച് രണ്ടുതവണയും തിരുവനന്തപുരത്തുവച്ച് ഒരു തവണയും സുമീത്കുമാറിനുനേരെ സമാനരീതിയിലുള്ള ആക്രമണശ്രമമുണ്ടായിരുന്നു.

തന്നെ അപായപ്പെടുത്താൻ ശ്രമിച്ചെന്നും അക്രമണത്തിന് പിന്നിൽ ഗൂഢസംഘമാണെന്നും സുമിത് കുമാർ തന്നെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഏതാനം ബൈക്കിലും കാറിലുമായെത്തിയ ഒരുസംഘം തന്റെ വാഹനം തടഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് സുമിത് കുമാർ പറയുന്നത്. തന്റെ ഡ്രൈവർ വാഹനം വേഗത്തിൽ എടുത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP