ബ്രണ്ണൻ കോളേജിലെ ആർഎസ്എസ് കഠാരകൾക്ക് നടുവിലൂടെ നടന്ന പിണറായിക്ക് ഇപ്പോൾ കോളേജെന്ന് കേൾക്കുമ്പോഴേ ഭയം! സിഎം അറ്റ് കാമ്പസിൽ നേരിട്ടു ചോദ്യങ്ങളില്ല; സ്പീക് യങ് പരിപാടിയിൽ നേരിട്ടു ചോദ്യങ്ങൾ കേട്ടില്ല; അവതരിപ്പിച്ചത് സ്ക്രീനിങ് കമ്മിറ്റി കമ്മിറ്റി പരിശോധിച്ചു 'കുഴപ്പമില്ല' എന്നു കണ്ടെത്തിയ ചോദ്യങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രസംഗ വേദികളിൽ പിണറായി വിജയൻ ആവർത്തിച്ചു സ്വയം ഗർവ്വെന്ന വിധത്തിൽ പറയുന്ന കഥയാണ് തലശ്ശേരി ബ്രണ്ണൻ കോളേജിൽ പഠിച്ച കാലത്തെ കുറിച്ച്. ആ കാലത്ത് കോളേജിലെ ആർഎസ്എസുകാരുടെ കഠാരകൾക്ക് നടുവിലൂടെ നെഞ്ചുവിരിച്ചു നടന്നവനാണ് താനെന്നാണ് മുഖ്യമന്ത്രി ഗീർവ്വാണം അടിക്കാറ്. എന്നാൽ, ഈ കഥയെല്ലെ വെറും ബഡായി മാത്രമാണെന്നാണ് കാലം തെളിയിക്കുന്നത്. അന്ന് ആർഎസ്എസിന്റെ ഊരിപ്പിടിച്ച വടിവാളുകൾക്ക് നടുവിലൂടെ നടന്നുവന്ന മുഖ്യമന്ത്രിക്ക് ഇപ്പോൾ ചോദ്യങ്ങൾ ഭയമാണ്. സിഎം ആറ്റ് കാമ്പസ് എന്ന പരിപാടിയിൽ മുഖ്യമന്ത്രിക്ക് അപ്രിയമായ ചോദ്യങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടി നേരിട്ടു ചോദ്യം ഉന്നയിക്കാനുള്ള അവസരമാണ് ഇപ്പോൾ ഇല്ലാതാക്കിയിരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി ഒരു പരിപാടിയിൽ വിദ്യാർത്ഥിയുടെ ചോദ്യത്തോട് ക്ഷുഭിതനായിരുന്നു. അദ്ദേഹത്തിന് അനിഷ്ടമായ ചോദ്യങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ഇത്. പിൻവാതിൽ നിയമനത്തെ കുറിച്ച് അടക്കം ചോദ്യങ്ങൾ ഉയരുന്നതാണ് മുഖ്യമന്ത്രിക്ക് ഭയമുണ്ടാകാൻ കാരണം. ഈ പശ്ചാത്തലത്തിൽ ചോദ്യങ്ങൾ സ്ക്രീൻ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മുന്നിൽ ഭാവി കേരളത്തെക്കുറിച്ചു ചോദ്യങ്ങൾ അവതരിപ്പിക്കാനെത്തിയവർക്കു സ്ക്രീനിങ് കമ്മിറ്റിക്കു മുന്നിൽ ചോദ്യങ്ങൾ അവതരിപ്പിച്ചു മടങ്ങേണ്ടിവന്നു. സ്ക്രീനിങ് കമ്മിറ്റി കമ്മിറ്റി പരിശോധിച്ചു 'കുഴപ്പമില്ല' എന്നു ഉറപ്പുവരുത്തിയ ചോദ്യങ്ങൾ മാത്രമാണ് അവതരിപ്പിക്കാൻ അവസരം നൽകിയത്. അതൊന്നും മുഖ്യമന്ത്രി നേരിട്ടു കേട്ടുമില്ല. മുഖ്യമന്ത്രിയുടെ പ്രസംഗമടക്കം റെക്കോർഡ് ചെയ്തതാണു കേൾപ്പിച്ചത്.
പിൻവാതിൽ നിയമന വിവാദത്തെക്കുറിച്ചു ചോദ്യങ്ങൾ ഉയരുമെന്നു കണ്ടാണു സ്ക്രീനിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. കമ്മിറ്റിക്ക് അനുചിതമെന്നു തോന്നിയ ചോദ്യങ്ങൾ ഒഴിവാക്കി.'ഭാവി കേരളത്തെക്കുറിച്ചു യുവത പറയുന്നു' എന്ന പേരിൽ യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന സ്പീക് യങ് പരിപാടിയിൽ 'മുഖ്യമന്ത്രിയുടെ മുന്നിൽ' അവതരിപ്പിച്ച നിർദ്ദേശങ്ങൾ കേൾക്കാൻ പഞ്ചായത്തു പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിൽ ഒരേ സമയം ആയിരുന്നു പരിപാടി. ആദ്യത്തെ 18 മിനിറ്റോളം സർക്കാരിന്റെ നേട്ടങ്ങളുടെ ഡോക്യുമെന്ററിയാണ് അവതരിപ്പിച്ചത്. തുടർന്നു യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷിന്റെയും അധ്യക്ഷത വഹിച്ച മന്ത്രി ഇ.പി. ജയരാജന്റെയും റെക്കോർഡ് ചെയ്ത പ്രസംഗം. തുടർന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
നീണ്ട 15 പ്രസംഗങ്ങൾ അവസാനിച്ചതോടെ അതതു സ്ഥലങ്ങളിൽ സമ്മേളനം തുടങ്ങി. എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ആശംസ അർപ്പിക്കുന്നതിന് ഇടയിലാണു നിർദ്ദേശങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകിയത്. അതതു യോഗത്തിൽ പങ്കെടുത്തവർക്ക് അല്ലാതെ നിർദ്ദേശങ്ങൾ മറ്റാർക്കും അറിയാൻ കഴിഞ്ഞില്ല. എല്ലായിടത്തെയും നിർദ്ദേശങ്ങൾ യുവജന ക്ഷേമ ബോർഡ് ഏകോപിപ്പിച്ചു സർക്കാരിനു സമർപ്പിക്കും എന്നാണ് യോഗത്തിൽ അറിയിച്ചത്.
അതേസമയം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യം ഉന്നയിക്കാൻ അവസരം ഇല്ലെന്ന് നിർദ്ദേശം ഭിച്ചു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തിൽ നിർദ്ദേശങ്ങൾ മാത്രം ഉന്നയിച്ചാൽ മതിയെന്നും നിർദ്ദേശങ്ങൾ എഴുതി നൽകണമെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് നിർദ്ദേശം ലഭിച്ചു. പി എസ് സി നിയമനങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.
പി എസ് സി റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധം വ്യാപകമാകുന്നതിനിടെ എം ജി യൂണിവേഴ്സിറ്റിയിൽ നടന്ന സംവാദത്തിൽ ഇത് സംബന്ധിച്ച ചോദ്യമുയർന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർ ചോദ്യങ്ങൾ മുഖ്യമന്ത്രി ഒഴിവാക്കിയതും വിവാദമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി വാട്ട്സ് അപ് ഗ്രൂപ്പിൽ വന്ന അദ്ധ്യാപികയുടെ ശബ്ദ സന്ദേശത്തിലാണ് നിർദ്ദേശമുള്ളത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഞായറാഴ്ച നടക്കുന്ന സി എം അറ്റ് കാമ്പസ് പരിപാടിയിൽ പങ്കെടുക്കുന്നർക്കായി രൂപീകരിച്ച വാട്ട്സ് അപ് ഗ്രൂപ്പിലാണ് അദ്ധ്യാപികയുടെ ശബ്ദ സന്ദേശം വന്നത്. മുഖ്യമന്ത്രിയോട് ചോദിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച ചർച്ച നടക്കുന്നിതിനിടെയാണ് യൂണിവേഴ്സിറ്റി അധികൃതരിൽ നിന്ന് ലഭിച്ച നിർദ്ദേശം വാട്ട്സ് അപ് ഗ്രൂപ്പിൽ വന്നത്.
ചോദ്യങ്ങൾ ഒഴിവാക്കുന്ന രീതിക്കെതിരെ വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയിൽ വിദ്യാർത്ഥികളോട് ചോദ്യങ്ങൾ വേണ്ടെന്ന് പറയുന്നത് ശരിയായ രീതിയല്ലെന്നായിരുന്നു എസ്എഫ്ഐയുടെ പ്രതികരണം. ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരങ്ങൾ ഉണ്ടാകണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട 200 വിദ്യാർത്ഥികളാണ് സി എം അറ്റ് കാമ്പസ് പരിപാടിയിൽ പങ്കെടുക്കുക. ഇതിൽ 15 പേർക്കാണ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ അവസരം. വിമർശനാത്മകമായ ചോദ്യങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിഎം അറ്റ് കാമ്പസ് പരിപാടിയിൽ ചോദ്യങ്ങൾതന്നെ ഒഴിവാക്കിയതെന്ന വിമർശമാണ് ഇപ്പോൾ ഉയരുന്നത്.
Stories you may Like
- വിജയ്യും ഷാരൂഖും ഒരുമിക്കുന്ന സിനിമ മനസിലുണ്ട്: അറ്റ്ലീ
- തീയിൽ കുരുത്ത കുതിരയായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനും'! സ്തുതി ഗാനം സിപിഎം ഏറ്റെടുക്കും
- ചരിത്ര പുരുഷന്മാർക്ക് ആരാധകർ ഉണ്ടാവുക സ്വാഭാവികമെന്ന് ജയരാജൻ
- കാരണഭൂതനും ദൈവാവതാരവും തോറ്റു പിന്മാറി; കേരള സിഎം ഇനി ഗാനം
- രജനികാന്ത്, വിജയ് സിനിമകൾ കണ്ടു പഠിച്ചു; ഷാരൂഖ് ഖാൻ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍