നടുവേദന മറയാക്കി പതിവായി സ്വന്തം സ്പാകളിൽ മസാജിങ്; ഉഴിച്ചിൽ നടത്താൻ സുന്ദരികളായ തെറാപ്പിസ്റ്റുകൾ; മസാജിങ്ങിനിടെ വനിതകളെ ലൈംഗികമായി ചൂഷണം ചെയ്യൽ; വിശ്വാസ പ്രഘോഷകൻ രവി സക്കറിയാസിന് എതിരെയുള്ള ലൈംഗിക പീഡനാരോപണങ്ങൾ ശരിവച്ച് റിപ്പോർട്ട്
മറുനാടൻ ഡെസ്ക്
അറ്റ്ലാന്റ: ചില മനുഷ്യർക്ക് ഇരട്ടമുഖങ്ങളുണ്ട്. അത് മറ്റാരും അറിയാതെ കൊണ്ടുനടക്കാനും അറിയാം. ലോക പ്രശസ്ത ക്രൈസ്തവ തത്വ ചിന്തകനും ക്രൈസ്തവ വിശ്വാസങ്ങളുടെ പ്രഘോഷകനുമായ റവ.രവി സക്കറിയാസ് അന്തരിച്ചിട്ട് ഈ മെയ് മാസത്തിൽ ഒരുവർഷം തികയും. രവി സക്കറിയാസ് മിക്ക ക്രൈസ്തവ വിശ്വാസികൾക്കും മാർഗ്ഗദർശി, മാതൃകാമനുഷ്യൻ, ആത്മീയ പിതാവ് ഇങ്ങനെ വിശേഷണങ്ങൾക്ക് അപ്പുറത്ത് എന്തൊക്കെയോ ആയിരുന്നു. 74 ാം വയസിൽ കാൻസർ രോഗബാധിതനായാണ് അദ്ദേഹം വിടവാങ്ങിയത്. സുവിശേഷകൻ ബില്ലി ഗ്രഹാമിനൊപ്പം ക്രൈസ്തവ ലോകം ആദരിക്കുന്ന പ്രഭാഷകനും ഗ്രന്ഥകർത്താവുമാണ്. മദ്രാസിൽ ആംഗ്ലിക്കൻ സഭാംഗമായാണു ജനനം. രവി സക്കറിയാസിന്റെ ജീവിതരേഖയിൽ നിന്ന് അൽപം മാറി നിന്ന് നോക്കിയാൽ ക്രിസ്ത്യാനിറ്റി ടുഡേ മാഗസിൻ പുറത്തുവിട്ട റിപ്പോർട്ട് വിശ്വാസികളെ ഞെട്ടിക്കുന്നതാണ്. ഹൃദയം തകർക്കുന്നതാണ്. ബലാൽസംഗ ആരോപണം അടക്കം സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്ന ആത്മീയ നേതാവായിരുന്നു രവി സക്കറിയാസ് എന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
രവി സക്കറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസ് രവി സക്കറിയാസിന് എതിരെയുള്ള പീഡനാരോപണങ്ങൾ ശരിവച്ചു. 12 പേജുള്ള റിപ്പോർട്ട് പുറത്തുവിട്ടു. ആത്മീയ സംഭാഷണങ്ങളിലൂടെ ആർജ്ജിക്കുന്ന വിശ്വാസം ചൂഷണം ചെയ്തായിരുന്നു അദ്ദേഹം ഇരകളായ സ്ത്രീകളെ ആകർഷിച്ചിരുന്നത്. അറ്റ്ലാന്റയിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്പാകളിൽ മാത്രമല്ല, യുഎസിൽ തന്നെ അഞ്ച് സ്ത്രീകളെ പീഡിപ്പിച്ചു. തായ്ലൻഡ്, മലേഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നും തെളിവുകൾ കിട്ടി. നാല് മാസത്തെ അന്വേഷണത്തിന് ശേഷമാണ് തങ്ങളുടെ സൽപ്പേരിനെ തകിടം മറിക്കുന്ന അന്വേഷണ റിപ്പോർട്ട് രവി സക്കറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസ് പുറത്തുവിട്ടത്. കുടുംബാംഗങ്ങളെയും വിശ്വസ്ത അനുയായികളെയും ഒന്നും അറിയിക്കാതെ എല്ലാം രഹസ്യമാക്കി വയ്ക്കാൻ സാധിച്ചുവെന്നതാണ് രവി സക്കറിയാസിന്റെ ഇതുവരെയുള്ള വിജയം. മാസേജ് തെറാപ്പിസ്റ്റുകളെയാണ് അദ്ദേഹം ഏറെയും ലൈംഗിക ദുരുപയോഗം ചെയ്തത്.
നടുവിനേറ്റ പരുക്ക് മറയാക്കി മസാജും പീഡനവും
മസാജായിരുന്നു രവി സക്കറിയാസിന് പീഡനത്തിനുള്ള മറ. നടുവിനേറ്റ മാരകമായ പരുക്ക് ചികിത്സിക്കാൻ എന്ന വ്യാജേന ആയിരുന്നതുകൊണ്ട് ആരും പതിവ് മസാജിങ് സെഷനുകളെ സംശയിച്ചില്ല. സ്ഥിരമായി ഉഴിച്ചിൽ നടത്താൻ സ്ത്രീകളുണ്ടായിരുന്നു അദ്ദേഹത്തിന്. ഇവർക്കൊപ്പമായിരുന്നു യാത്രകൾ. വിദേശത്ത് പോകുമ്പോൾ ഹോട്ടലിൽ ഒറ്റയ്ക്കായിരിക്കുമ്പോൾ മസാജ് ചികിത്സ ഏർപ്പാടാക്കും. പലരെയും മുറിയിലേക്ക് ക്ഷണിക്കും.
ബാങ്കോക്കിൽ 2010 കളുടെ ആദ്യം അദ്ദേഹത്തിന് രണ്ട് അപ്പാർട്ട്മെന്റുകൾ ഉണ്ടായിരുന്നു. അതിൽ ഒരെണ്ണം മസാജ് തെറാപ്പിസ്റ്റുമായി പങ്കിട്ടിരുന്നുവെന്ന് അന്വേഷകർ കണ്ടെത്തി. യുഎസിലും ഏഷ്യയിലുമായുള്ള 200 വനിതാ മസാജ് തെറാപ്പിസ്റ്റുകളുടെ കോണ്ടാക്റ്റ് നമ്പറുകൾ അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് കണ്ടെത്തി. ഇരുപതുകാരായ യുവതികളുടെ നൂറുകണക്കിന് ചിത്രങ്ങളാണ് ഫോണിൽ കണ്ടെത്തിയത്. അതിൽ ചില യുവതികൾ പൂർണ നഗ്നരായിരുന്നു. 2020 മെയിൽ മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുമ്പുവരെയും ഇത്തരത്തിൽ യുവതികളുടെ നഗ്ന ഫോട്ടോകൾ അദ്ദേഹത്തിന്റെ ഫോണിലേക്ക് എത്തിയിരുന്നു.
ജീവകാരുണ്യത്തിനുള്ള പണം മസാജ് തെറാപ്പിസ്റ്റുകൾക്കും
രവി സക്കറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസിന്റെ ജീവകാരുണ്യ ഫണ്ടിൽ നിന്ന് നാല് മസാജ് തെറാപ്പിസ്റ്റുകളെയാണ് രവി സക്കറിയാസ് ചെല്ലും ചെലവും കൊടുത്ത് വളർത്തിയത്. വീട്, കുട്ടികൾക്ക് സ്കൂൾ ചെലവ്, മാസാമാസം അധികപണം അങ്ങനെ...ഒരുയുവതി അന്വഷകരോട് പറഞ്ഞത് സാമ്പത്തിക പിന്തുണ നൽകിയ ശേഷം അദ്ദേഹം അവരിൽ നിന്ന് സെക്സ് ആവശ്യപ്പട്ടിരുന്നു എന്നാണ്. അത് ബലാൽസംഗം എന്നാണ് സ്ത്രീ വിശേഷിപ്പിച്ചത്. തങ്ങൾക്ക് ഇരുവർക്കും ലഭിച്ച ഈ അവസരത്തിന് ദൈവത്തോട് നന്ദി പറയാൻ തനിക്കൊപ്പം പ്രാർത്ഥിക്കാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടുവത്രെ.
രവി സക്കറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസ്് മില്ലർ ആൻഡ് മാർട്ടിൻ അറ്റോർണിമാരായ ലിൻസെ ബാരൺ, വില്യം ഐസൽസ്റ്റീൻ എന്നിവരെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. 50 ഓളം ദൃക്സാക്ഷികളെ വിസ്തരിച്ചു. 2014 മുതൽ 2018 വരെ സക്കറിയാസ് ഉപയോഗിച്ച ഫോണുകൾ പരിശോധിച്ചു. അന്വേഷണത്തിന് ഒടുവിൽ ആവശ്യമായ തെളിവുകളും കിട്ടി.
നുണകളുടെ കൂമ്പാരം
തരാതരം നുണകൾ പറയാൻ മടിച്ചിരുന്നില്ല രവി സക്കറിയാസ്. തന്റെ ഭാര്യയും പെൺമക്കളുമല്ലാതെ സ്ത്രീകളുമായി സമ്പർക്കമില്ലെന്ന സക്കറിയാസിന്റെ അവകാശവാദം പെരുംനുണയായിരുന്നു. ഒരേ സമയം പല ഫോണുകൾ ഉപയോഗിച്ചിരുന്നു. രവി സക്കറിയാസ് ഇന്റർനാഷണലിന്റെ വയർലസ് കണക്റ്റ് ചെയ്യാതെ രഹസ്യകണ്കഷനാണ് ഉപയോഗിച്ചിരുന്നത്. സുരക്ഷയാണ് പുറമേ പറഞ്ഞിരുന്ന കാരണം.
രവി സക്കറിയാസ് ജീവിച്ചിരുന്നപ്പോൾ ആ ആരോപണങ്ങൾ ആരും വിശ്വസിച്ചിരുന്നില്ല. സ്ത്രീകൾ അദ്ദേഹത്തെ താറടിക്കാൻ ഉന്നയിക്കുന്ന ആരോപണങ്ങൾ എന്നാണ് കരുതിപ്പോന്നത്. എന്നാൽ രവി സക്കറിയാസ് ഇന്റർനാഷണൽ മിനിസ്ട്രി ബോർഡ് തങ്ങൾക്ക് പറ്റിയ തെറ്റിൽ ഖേദം പ്രകടിപ്പിച്ചു. സക്കറിയാസിന്റെ സ്പാകളിൽ ജോലി ചെയ്തിരുന്ന മൂന്നു സ്ത്രീകൾ ലൈംഗിക പീഡനാരോപണം ഉന്നയിച്ചത് ക്രിസ്ത്യാനിറ്റി ടുഡേ റിപ്പോർട്ട് ചെയ്തതോടെയാണ് 2020 സെപ്റ്റംബറിൽ അന്വേഷണത്തിന്റെ തുടക്കം.
അന്വേഷണത്തിന് ഇടയിൽ തന്നെ രവി സക്കറിയാസ് ഇന്റർനാഷണലിൽ നിന്ന് പലരും കൊഴിഞ്ഞുപോയി. വലിയ ആഘാതമാണ് ആരോപണങ്ങൾ സ്ഥാപനത്തിന് മേൽ ഏൽപിച്ചത്. സ്ക്കറിയാസിന്റെ ഭാര്യ മാർഗി സക്കറിയാസ് ബോർഡിൽ നിന്ന് രാജി വച്ചു. മകൾ സാറാ ഡേവിസ് ബോർഡ് ചെയർമാൻ പദവി ഒഴിഞ്ഞെങ്കിലും സിഇഒ ആയി തുടരുന്നു.
നാല് വർഷം മുമ്പ് കാനഡക്കാരിയ ലോറി ആനി തോംസൺ ഉന്നയിച്ച ആരോപണങ്ങളും ഇപ്പോൾ ശരിയാണെന്ന് തെളിഞ്ഞു. സെക്സ് സന്ദേശങ്ങളും ഫോട്ടോകളും സക്കറിയാസിന് അയപ്പിച്ച് തന്നെ ചൂഷണം ചെയ്തിരുന്നുവെന്നാണ് ലോറി ആനി തോംസൺ ആരോപിച്ചിരുന്നത്.
രഹസ്യങ്ങൾ പുറത്തുവന്നത് സക്കറിയാസിന്റെ സംസ്കാര നാളിൽ
2020 മെയിൽ സക്കറിയാസിന്റെ സംസ്കാര ചടങ്ങ് നടക്കുന്നതിനിടെ അദ്ദേഹത്തിന് ലോകമെമ്പാടും നിന്ന് കിട്ടുന്ന ആദരവ് കണ്ട് ഒരു സ്ത്രീ വല്ലാതെ ഞെട്ടി. തന്നെ കയറിപ്പിടിക്കുകയും, തന്റെ മുന്നിൽ സ്വയം ഭോഗം ചെയ്യുകയും തന്റെ നഗ്ന ഫോട്ടോ ആവശ്യപ്പെടുകയും ചെയ്ത മനുഷ്യനെയാണല്ലോ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അടക്കമുള്ളവർ വാഴ്ത്തുന്നത് എന്ന് കണ്ടപ്പോൾ ആ പഴയ മസാജ് തെറാപ്പിസ്റ്റിന് സഹിച്ചില്ല. അപ്പോഴാണ് അവർ രവി സക്കറിയാസ് 'സെക്സ് സ്കാൻഡൽ' എന്ന് ഗൂഗിൾ ചെയ്തത്. സ്റ്റീവ് ബോമാന്റെ രവിവാച്ച് എന്ന ബ്ലോഗ് അപ്പോഴാണ് അവരുടെ ശ്രദ്ധയിൽ പെട്ടത്. സക്കറിയാസിനെതിരെ ആഞ്ഞടിച്ചിരുന്ന ബോമാനെ അവർ ബന്ധപ്പെട്ടതോടെ പഴങ്കഥകൾ പുറത്തുചാടി.
ജീവിതരേഖ
മദ്രാസിലെ ഒരു ആംഗ്ലിക്കൻ കുടുംബത്തിൽ 1946 മാർച്ച് 26നായിരുന്നു രവിയുടെ ജനനം. പിന്നീട് കുടുംബത്തോടൊപ്പം ഡൽഹിയിലെത്തി. 17-ാം വയസു വരെ നിരീശ്വരവാദിയായിരുന്നു. ആത്മഹത്യ ശ്രമം വിഫലമായി ആശുപത്രിയിൽ കഴിയവേ, അവിടെയെത്തിയ ഒരു സുവിശേഷ പ്രഘോഷകൻ സമ്മാനിച്ച ബൈബിളാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. 20-ാം വയസിൽ കുടുംബത്തോടൊപ്പം കാനഡയിലേക്ക് കുടിയേറി. ഒന്റാരിയോ ബൈബിൾ കോളജ്, ട്രിനിറ്റി ഇന്റർനാഷണൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം.
ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച അദ്ദേഹം സുവിശേഷ പ്രഘോഷണ രംഗത്ത് അത്ഭുത സാന്നിധ്യമായി ഉയർന്നത് അതിവേഗമാണ്. വിവിധ രാജ്യങ്ങളിൽ സുവിശേഷം പ്രഘോഷിച്ചിട്ടുള്ള അദ്ദേഹം 1984ൽ സ്ഥാപിച്ച 'രവി സഖറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസ്' പതിനായിരങ്ങൾക്ക് ക്രിസ്തുവിനെ അറിയാനുള്ള മാർഗമായി.
വിശ്വാസം, ബൈബിൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഗഹനമായ ചോദ്യങ്ങൾക്കുവരെ ഉത്തരം നൽകാൻ പ്രാവീണ്യമുള്ള രവി സക്കറിയാസ് ഒട്ടുമിക്ക രാജ്യങ്ങളിലെയും യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കിടയിലും വചനം പ്രസംഗിച്ചിട്ടുമുണ്ട്. നിരവധി ജീവിതങ്ങളെ ക്രിസ്തുവിന് നേടിക്കൊടുത്ത അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധേയമായ നിരവധി പുരസ്ക്കാരങ്ങളും കരസ്ഥമാക്കി.
ക്യാൻ മാൻ ലിവ് വിത്തൗട്ട് ഗോഡ്, ലൈറ്റ് ഇൻ ദ ഷാഡോ ഓഫ് ജിഹാദ്, ദ ഗ്രാൻഡ് വീവർ, ഡെലിവർ അസ് ഫ്രം ഈവിൾ, ക്രൈസിസ് ഓഫ് ദ ഹേർട്ട്, ദ ബ്രോക്കൺ പ്രോമിസ്, ജീസസ് എമങ്ങ് അദർ ഗോഡ്സ് എന്നിവ ബെസ്റ്റ് സെല്ലറുകളിൽ ചിലതുമാത്രം. 'ക്യാൻ മാൻ ലിവ് വിത്തൗട്ട് ഗോഡ്' എന്ന ഗ്രന്ഥം 1995ൽമാത്രം വിറ്റഴിക്കപ്പെട്ടത് അഞ്ച് ലക്ഷം കോപ്പികളാണ്. 'ദ ലോജിക് ഓഫ് ഗോഡ്: 52 ക്രിസ്റ്റ്യൻ എസൻഷ്യസ് ഫോർ ദ ഹേർട്ട് ആൻഡ് മൈൻഡ്' ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഗ്രന്ഥം.
നട്ടെല്ലിലെ കശേരുക്കളെ ബാധിക്കുന്ന ഗുരുതരമായ കാൻസർ ഇക്കഴിഞ്ഞ മാർച്ചിലാണ് സ്ഥിരീകരിച്ചത്. ഭാര്യ മാർഗരറ്റിനും മൂന്നു മക്കൾക്കുമൊപ്പം അറ്റ്ലാന്റയിലായിരുന്നു താമസം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്