കോട്ടയം അയർക്കുന്നത്തെ വീട്ടിൽ വീട്ടമ്മയെ കെട്ടിയിട്ടു തോക്കു ചൂണ്ടി കവർന്നത് അഞ്ചു ലക്ഷത്തിന്റെ സ്വർണം; ജീവൻ രക്ഷപെട്ടത് ഭാഗ്യമെന്നു നാട്ടുകാർ; ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിൽ അക്രമി എത്തിയത് കോവിഡ് പരിശോധനക്കെന്ന പേരിലെത്തി; മോഷ്ടാവിനെ തേടിയുള്ള പൊലീസ് അന്വേഷണം തീർത്തും നിഷ്ക്രിയമെന്ന് ആരോപണം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കുടിക്കാൻ വെള്ളം ചോദിച്ചെത്തിയവൻ 15 പവൻ സ്വർണവുമായി കടന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിയോടെ കോട്ടയം അയർക്കുന്നം ചേന്നമറ്റം പുത്തൻപുരക്കൽ വീട്ടിലാണ് സംഭവം. വീട്ടമ്മയായ ലിസമ്മ ജോസാണ് അക്രമിയുടെ തോക്കു ചൂണ്ടിയുള്ള ഭീക്ഷണിക്കും കവർച്ചക്കും ഇരയായത്. മൂന്നു മക്കളും വിദേശത്തുള്ള കുടുംബത്തിൽ കാര്യമായ തോതിൽ പണവും സ്വർണവും കാണുമെന്ന അക്രമിയുടെ നിഗമനമാണ് കവർച്ചക്ക് കാരണമെന്നു പൊലീസ് സംശയിക്കുന്നു. ലോക്കറിൽ നിന്നെടുത്തു വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷ്ട്ടാവ് സ്വന്തമാക്കിയത് എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. നിലവിലെ വിപണി വിലയിൽ 5 ലക്ഷത്തിലധികം രൂപയുടെ സ്വർണമാണിത്. സ്വർണം വീട്ടിൽ ഉള്ള കാര്യം അറിയുന്ന വീടുമായി ബന്ധം ഉള്ള ആരോ ആണ് കവർച്ചക്ക് പിന്നിലെന്നും സംശയിക്കുന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവിയും ഡോഗ് സ്ക്വഡ് ഉൾപ്പെടയുള്ള സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തു എത്തിയെങ്കിലും അക്രമിയെ സംബന്ധിച്ച് പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. പ്രദേശത്തു കാര്യമായ വിധം സിസി ടിവികൾ ഇല്ലെന്നതും പൊലീസിനെ പ്രയാസപ്പെടുത്തുന്നു. റിട്ട അദ്ധ്യാപകൻ കൂടിയായ ജോസ് സ്വകാര്യ ആവശ്യത്തിന് ചങ്ങനാശേരിയിൽ പോയ സമയത്താണ് സംഭവം നടക്കുന്നത് .
വീട്ടിൽ മറ്റാരും ഇല്ലെന്നു മനസിലാക്കിയാണ് അക്രമി എത്തിയതെന്നും സംശയിക്കപ്പെടുന്നു. ഒറ്റപ്പെട്ട പ്രദേശം ആയതിനാൽ ആരുടേയും ശ്രദ്ധ ഉണ്ടാകില്ലെന്ന ആനുകൂല്യവും അക്രമി മുതലാക്കിയിരിക്കാം. വീട്ടിൽ എത്തിയ ആൾ കോവിഡ് സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞതോടെ വീട്ടിൽ ഭർത്താവ് ഇല്ലെന്നു ലിസമ്മ പറയുകയായിരുന്നു. തുടർന്ന് വീട്ടിൽ നിന്നും മടങ്ങിയ അക്രമി അൽപ സമയം മതിലിനു സമീപം മറഞ്ഞു നിന്ന ശേഷം വീട്ടിൽ വീണ്ടും എത്തുക ആയിരുന്നു എന്നാണ് പൊലീസ് നിഗമനം. മടങ്ങി വന്ന അക്രമി അടുത്തുള്ള കടയൊന്നും തുറന്നിട്ടില്ലെന്നും കുടിക്കാൻ വെള്ളം വേണമെന്നും പറയുക ആയിരുന്നു. വെള്ളമെടുക്കാൻ ലിസമ്മ അകത്തു കടന്നപ്പോൾ പിന്നാലെ എത്തിയ അക്രമി ബലപ്രയോഗം നടത്തി ലിസമ്മയുടെ വായിൽ തുണി തിരുകുകയും കൈകൾ കൂട്ടിക്കെട്ടി അലമാരയുടെയും വീടിന്റെ താക്കോലുകൾ കൈവശപ്പെടുത്തുക ആയിരുന്നു. വീട്ടിലെ പല അലമാരകൾ തുറന്നു പരിശോധിച്ച അക്രമി സ്വർണം കണ്ടെത്തുന്നതിൽ വിജയിക്കുകയും ചെയ്തു. തുടർന്ന് ലിസാമ്മയെ അകത്തിട്ടു വീട് പുറത്തു നിന്നും പൂട്ടിയാണ് അക്രമി സ്ഥലം വിട്ടത് . സംഭവത്തെ തുടർന്ന് ലിസാമ്മയെ ചെർപ്പുങ്കൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു വൈദ്യ സഹായം നൽകിയിരുന്നു .
അരമണിക്കൂറിനു ശേഷം ജനൽ വഴി ബഹളം വച്ചാണ് ലിസമ്മ വിവരം മറ്റുള്ളവരെ അറിയിച്ചതെന്നും പൊലീസ് പറയുന്നു . ഇവരുടെ സ്ഥലത്തോട് ചേർന്ന് കിടക്കുന്ന ബന്ധുക്കളുടെ വീട്ടിൽ നിന്നും ആളുകൾ എത്തിയാണ് പ്രാഥമിക സഹായം നൽകിയതെന്നും പറയപ്പെടുന്നു . ബന്ധുകൂടിയായ അന്നമ്മയാണ് പുറത്തു നിന്നും വാതിൽ കുറ്റി തുറന്നു അകത്തു കടന്നത്. മാസ്ക് ധരിച്ചു എത്തിയ അക്രമിയുടെ മുഖം കണ്ടാൽ തിരിച്ചറിയില്ല എന്നതും പൊലീസ് അംനൗഷണത്തിൽ തടസമായി മാറിയേക്കും . കഴുത്തിൽ കിടന്ന ആറുപവൻ തൂക്കമുള്ള മാലയും അലമാരയിൽ ഉണ്ടായിരുന്ന ഒൻപതു പവൻ സ്വർണവുമാണ് നഷ്ടമായത് . തോക്കു ചൂണ്ടിയാണ് അക്രമി ഭീക്ഷണിപ്പെടുത്തിയത് എന്ന് ലിസമ്മ പറയുമ്പോൾ കളിത്തോക്കാകാനാണ് സാധ്യതയെന്നു പറഞ്ഞു നിസാരവൽക്കരിക്കാനാണ് പൊലീസിന്റെ ശ്രമം . മുറ്റത്തു കിടന്ന കാറിന്റെ താക്കോലും അക്രമി ആവശ്യപ്പെട്ടെങ്കിലും താക്കോൽ എവിടെയെന്നു അറിയില്ലെന്നു പറഞ്ഞതോടെ അത് കണ്ടുപിടിക്കാനുള്ള ശ്രമം അക്രമി നടത്തിയില്ലെന്നാണ് കരുതപ്പെടുന്നത് . അലമാരയിൽ ലോക്കറിൽ സൂക്ഷിച്ച നിലയിൽ ഉള്ള ആഭരണങ്ങൾ അതേപടി അക്രമി കൈക്കലാക്കുക ആയിരുന്നു .
അതിനിടെ കഴിഞ്ഞ 16 മാസത്തിനിടെ സമാനമായ തരത്തിൽ യുകെ മലയാളികളുടെ മാതാപിതാക്കൾ ആക്രമിക്കപ്പെടുന്ന മൂന്നാമത്തെ സംഭവമാണിത് . ആദ്യ രണ്ടു സംഭവങ്ങളിൽ മാതാപിതാക്കളെ നഷ്ടമായ സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ കോട്ടയത്തെ അക്രമത്തിൽ ഭാഗ്യത്തിനാണ് ലിസമ്മയുടെ ജീവൻ രക്ഷപ്പെട്ടത് . മുൻപ് നടന്ന രണ്ടു സംഭവങ്ങളും തൃശൂർ ജില്ലയിലാണ് അരങ്ങേറിയത് . ലണ്ടൻ മലയാളികളുടെ പിതാവ് മനോഹരൻ 2019 ഒക്ടോബർ 14 നു പെട്രോൾ പമ്പു അടച്ചു വീട്ടിലേക്കു മടങ്ങുന്നതിനിടയിലാണ് കൊല്ലപ്പെട്ടത് . ധാരാളം പണം കയ്യിൽ കാണുമെന്നു കരുതി യുവാക്കളായ മൂന്നു പേർ ചേർന്നാണ് മനോഹരനെ കൊലപ്പെടുത്തിയത് . ഈ കേസിൽ അതിവേഗം പൊലീസ് കൊലയാളികളെ കണ്ടെത്തിയിരുന്നു .
എന്നാൽ തൊട്ടു പിന്നാലെ കൃത്യം ഒരു മാസം തികയുമ്പോഴേക്കും നവമ്ബറിൽ ഇരിഞ്ഞാലക്കുടക്ക് അടുത്ത് കോമ്പാറയിൽ കൂനൻ വീട്ടിൽ ആലീസാണു കൊല്ലപ്പെട്ടത് . കേംബ്രിജ്ഷറിൽ താമസിക്കുന്ന അന്തോനീസിന്റെ അമ്മയാണ് ആലീസ് . ഈ കേസിൽ പൊലീസ് ഒരു വര്‍ഷം അംനൗഷണം നടത്തിയെങ്കിലും ഒരെത്തും പിടിയും കിട്ടാതെ കഴിഞ്ഞ മാസമാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത് . അതും കുടുംബം നിരവധി തവണ പരാതിയുമായി അലഞ്ഞതിനു ശേഷം മാത്രം . അഞ്ചു ജില്ലകൾ കേന്ദ്രീകരിച്ചു 40 പേരടങ്ങുന്ന പൊലീസ് സംഘം നൂറുകണക്കിന് ആളുകളെ ചോദ്യം ചെയ്തും പത്തു ലക്ഷം ഫോൺ കോളുകളും സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധന നടത്തി ക്രിയാത്മക ഇടപെടൽ നടത്തിയിട്ടും കൊലപാതകി ഇരുളിൽ തന്നെയാണ് .
വിദേശ മലയാളികളുടെ മാതാപിതാക്കളെ ലക്ഷ്യം വച്ചുള്ള അക്രമവും കൊലപാതകവും അടിക്കടി അരങ്ങേറുമ്പോഴും പൊലീസ് നിഷ്ക്രിയമാകുന്നത് അസ്വസ്ത്ഥമാക്കുന്നത് ലോകമെങ്ങുമുള്ള പ്രവാസികളെയാണ് . ഇക്കാര്യം ലോക് കേരള സഭയുടെ വേദികളിൽ അടക്കം ചർച്ച ചെയ്യപ്പെട്ടിട്ടും എങ്ങനെ ഒറ്റയ്ക്ക് കഴിയുന്ന വൃദ്ധ ദമ്പതികൾക്ക് സംരക്ഷണം ഒരുക്കാം എന്ന കാര്യത്തിൽ കേരള പൊലീസിന് കാര്യമായി ഒന്നും പറയാനില്ല എന്നതാണ് വസ്തുത.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍