Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓസ്‌ക്കാറിന്റെ ചുരുക്കപ്പട്ടികയിൽ വീണ്ടും മലയാളിത്തിളക്കം; ഡോക്യുമെന്ററി ചുരുക്കപ്പട്ടികയിൽ ഇടം നേടിയത് സോഹൻ റോയിയുടെ 'ബ്ലാക്ക് സാൻഡും'; ഓസ്‌കാർ നോമിനേഷനോടെ ആലപ്പാട്ടെ കരിമണൽ ഖനനം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധനേടുമെന്നും പിന്നണി പ്രവർത്തകർ

ഓസ്‌ക്കാറിന്റെ ചുരുക്കപ്പട്ടികയിൽ വീണ്ടും മലയാളിത്തിളക്കം; ഡോക്യുമെന്ററി ചുരുക്കപ്പട്ടികയിൽ ഇടം നേടിയത് സോഹൻ റോയിയുടെ 'ബ്ലാക്ക് സാൻഡും';  ഓസ്‌കാർ നോമിനേഷനോടെ ആലപ്പാട്ടെ കരിമണൽ ഖനനം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധനേടുമെന്നും പിന്നണി പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജെല്ലിക്കെട്ട് ഓസ്‌കാറിന്റെ അവസാന റൗണ്ടിൽ നിന്ന് പുറത്തായെങ്കിലും മലയാളികൾക്ക് വീണ്ടും സന്തോഷവാർത്ത. ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിൽ വീണ്ടും മലയാളത്തിളക്കം.ആലപ്പാട്ടെ കരിമണൽ ഖനനവിഷയം പ്രമേയമാക്കിയ 'ബ്ലാക്ക് സാൻഡ് ' എന്ന ഡോക്യുമെന്ററി ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിൽ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ്റി പതിനാല് ഡോക്യുമെന്ററികളുടെ പട്ടികയിലാണ് ഇതും ഇടംപിടിച്ചത്. ഹോളിവുഡ് സംവിധായകൻ കൂടിയായ ഡോ. സോഹൻ റോയ് ആണ് ഇതിന്റെ ആശയവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

കൊല്ലം ജില്ലയിലെ നീണ്ടകരയ്ക്കും ആലപ്പുഴ ജില്ലയിലെ കായംകുളം പൊഴിക്കും ഇടയിലുള്ള ആലപ്പാട്, പൊന്മന എന്നീ സ്ഥലങ്ങളിലും അതിന്റെ സമീപപ്രദേശങ്ങളിലുമാണ് വിവാദ കരിമണൽഖനനം നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലേയും കേന്ദ്രത്തിലേയും പൊതുമേഖലാസ്ഥാപനങ്ങൾ സംയുക്തമായാണ് ഖനനം നടത്തുന്നത്. ഖനനത്തെ തുടർന്ന് ഈ പ്രദേശങ്ങളിലെ തീരദേശ മേഖലയിൽ താമസിക്കുന്ന ഒട്ടനവധി ആളുകൾക്ക് അവരുടെ ഭൂമി നഷ്ടപ്പെട്ടിരുന്നു. ഇതേതുടർന്ന് 'സേവ് ആലപ്പാട് ' എന്ന പേരിൽ ആരംഭിച്ച പ്രക്ഷോഭം ദേശീയശ്രദ്ധവരെ ആകർഷിക്കുകയുണ്ടായി. ഈ വിവാദങ്ങളെയെല്ലാം സമഗ്രമായി സ്പർശിക്കുകയും ഈ മേഖലയിലെ ജനജീവിതത്തിന്റെ ഇപ്പോഴത്തെ അവസ്ഥയുടെ യഥാർത്ഥ ചിത്രം അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് ഈ ലഘുചിത്രം കൊണ്ട് ഉദ്ദേശിക്കുന്നത്.

' ആലപ്പാട് കരിമണൽ ഖനനം സംബന്ധിച്ച ഒരു സമഗ്ര ചിത്രം ഇതിലൂടെ കാഴ്ചക്കാർക്ക് ലഭിക്കും. ഖനനത്തിന്റെ ചരിത്രം, അത് സംബന്ധിച്ച പ്രക്ഷോഭത്തിന്റെ നാൾവഴികൾ, അതിലെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ വിവിധ കാഴ്ചപ്പാടുകൾ, ശാസ്ത്രീയമായ അപഗ്രഥനം എന്നിവ മുതൽ ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ വരെ ഈ ലഘു ചിത്രത്തിൽ വിശദമാക്കിയിട്ടുണ്ടെന്ന് സംവിധായകൻ സോഹൻ റോയ് പറഞ്ഞു. നിരവധി വീഡിയോകൾ ഈ വിഷയം സംബന്ധിച്ച് നമ്മുടെ മുന്നിൽ ഉണ്ടെങ്കിലും അവയൊന്നും പറയാത്ത നിരവധി കാര്യങ്ങൾ ബ്‌ളാക്ക് സാൻഡിൽ ഉൾക്കൊള്ളിക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലുമൊരു വിഭാഗത്തിന് പക്ഷത്ത് ചേരാതെ, ഈ വിവാദത്തിന്റെ പിന്നാമ്പുറങ്ങൾ സത്യസന്ധമായ ജനങ്ങളിലേക്ക് എത്തിക്കുക എന്ന കർത്തവ്യം ഭംഗിയായി നിർവഹിക്കാൻ സാധിച്ചതിനുള്ള അംഗീകാരമായി കൂടി ഈ നേട്ടത്തെ ഞങ്ങൾ വിലയിരുത്തുന്നു ' അദ്ദേഹം വ്യക്തമാക്കി.

അഭിനി സോഹൻ റോയ് ആണ് ഈ ഡോക്യുമെന്റ്‌റി നിർമ്മിച്ചിരിക്കുന്നത്.ഗവേഷണം, തിരക്കഥ എന്നിവ ഹരികുമാർ നിർവഹിച്ചു. പശ്ചാത്തലസംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ബിജുറാം ആണ്. ജോൺസൺ ഇരിങ്ങോൾ എഡിറ്റിങ് മേൽനോട്ടവും ടിനു ക്യാമറയും നിർവഹിച്ചിരിക്കുന്നുഅരുൺ സുഗതൻ, ലക്ഷ്മി അതുൽ എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യുസേഴ്‌സ്. മഹേഷ്, ബിജിൻ, അരുൺ എന്നിവർ എഡിറ്റിങ്, കളറിങ്, ഗ്രാഫിക്‌സ് എന്നിവ നിർവഹിച്ചു. ഏരീസ് എപ്പിക്കയാണ് അനിമേഷനുകൾ വിഭാഗം കൈകാര്യം ചെയ്തത്.ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പരിഭാഷ നിർവഹിച്ചത് നേഹ, മൃണാളിനി എന്നിവരാണ്.

ഈ വർഷത്തെ ഏറ്റവും നല്ല ഡോക്യുമെന്ററിക്കുള്ള ഓസ്‌കാർ അവാർഡിനായി മത്സരിക്കുന്നവയുടെ പട്ടികയിൽ ഈ ലഘു ചിത്രവും ഇടം നേടിയതോടെ ആലപ്പാട്ടെ കരിമണൽ ഖനനവും അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിഷയമായി മാറുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP