Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോണിയാ ഗാന്ധിയും അംഗീകാരം നൽകി; കെ.വി. തോമസിനെ കെപിസിസി വർക്കിംഗ് പ്രസിഡൻറാക്കുന്നത് സംബന്ധിച്ച ഹൈക്കമാൻഡ് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് റിപ്പോർട്ടുകൾ; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേ പാർട്ടിക്കുള്ളിലും ഐക്യം സാധ്യമാക്കി കോൺഗ്രസ്

സോണിയാ ഗാന്ധിയും അംഗീകാരം നൽകി; കെ.വി. തോമസിനെ കെപിസിസി വർക്കിംഗ് പ്രസിഡൻറാക്കുന്നത് സംബന്ധിച്ച ഹൈക്കമാൻഡ് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് റിപ്പോർട്ടുകൾ; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേ പാർട്ടിക്കുള്ളിലും ഐക്യം സാധ്യമാക്കി കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കെ.വി. തോമസിനെ കെപിസിസി വർക്കിംഗ് പ്രസിഡൻറാക്കുന്നത് സംബന്ധിച്ച തീരുമാനം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതായി റിപ്പോർട്ടുകൾ. ഹൈക്കമാൻഡ് പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം. നേരത്തെ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിന്ന കെ.വി. തോമസിനെ സോണിയ ഗാന്ധി നേരിട്ടുവിളിച്ചാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. ഇതിനു പിന്നാലെയാണ് പാർട്ടിയിലെ തന്നെ ഉന്നത പദ്ധവി തോമസിന് നൽകുന്നത്.

തോൽവി അറിയാതെ നാലു തവണ ലോക് സഭയിലെത്തുകയും രണ്ടു തവണ കേന്ദ്രമന്ത്രിയാവുകയും ചെയ്ത തോമസ്, രണ്ടു തവണ നിയമസഭാംഗമാവുകയും ഒരു തവണ മന്ത്രിയാവുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം കേന്ദ്ര മന്ത്രിയായിരിക്കേയാണ് ഭക്ഷ്യസുരക്ഷാനിയമം അവതരിപ്പിച്ച് നടപ്പാക്കിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചശേഷം പാർട്ടിയിൽ തീർത്തും അവഗണിക്കപ്പെട്ടതാണ് അദ്ദേഹത്തെ ക്ഷുഭിതനാക്കിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാറിനിൽക്കാൻ തയ്യാറാണെന്ന് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. എന്നാൽ, സീറ്റിന് വേണ്ടി കരുനീക്കം നടത്തിയെന്ന് പാർട്ടിയിലെ ഒരുവിഭാഗം പ്രചരിപ്പിച്ചു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ വരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ഡൽഹിയിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയെങ്കിലും പാർട്ടി അവഗണന തുടർന്നു. വാഗ്ദാനം ചെയ്ത എ.ഐ.സി.സി പദവി ലഭിച്ചില്ല. യു.ഡി.എഫ് കൺവീനർ സ്ഥാനത്തേയ്ക്ക് പരിഗണിച്ചില്ല. കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടന്നിട്ടും നൽകിയില്ല. പാർട്ടി യോഗങ്ങളിലും പരിപാടികളിലും അവഗണന തുടർന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ തട്ടകമായ കൊച്ചിയിൽ നിർദ്ദേശിച്ച യുവനേതാവിന് മത്സരിക്കാൻ അവസരം നൽകിയില്ല.

ഇത്തരം കാര്യങ്ങളിൽ മനംനൊന്താണ് പാർട്ടി വിടുകയെന്ന ചിന്തയിലേക്ക് അദ്ദേഹം നീങ്ങിയത്. കേന്ദ്ര,സംസ്ഥാന നേതൃത്വം ഇടപെട്ടതോടെയാണ് കെ.വി.തോമസ് തണുത്തത്. സോണിയാഗാന്ധി നേരിട്ടു വിളിക്കുകയും ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇടപെടുകയും ചെയ്തു. ദേശീയ നേതാക്കളായ അശോക് ഗെലോട്ട്, താരിഖ് അൻവർ, കെ.സി. വേണുഗോപാൽ എന്നിവർ ചർച്ച നടത്തുകയും ചെയ്തതോടെ മുതിർന്ന നേതാവെന്ന പരിഗണന ലഭിച്ചു.

സോണിയ ഗാന്ധി നേരിട്ടുവിളിച്ചെന്നും പ്രശ്നങ്ങൾ അവസാനിച്ചെന്നും കെ.വി. തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കുകയായിരുന്നു. തിരുവനന്തപുരത്തെത്തുന്ന കേന്ദ്രനേതാക്കളെ കാണാൻ സോണിയ ഗാന്ധി നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധി നേരിട്ടുവിളിച്ചു നേതൃത്വവുമായി ചർച്ച നടത്താൻ നിർദേശിച്ചു. സോണിയ ഗാന്ധി എന്ത് പറഞ്ഞാലും തലകുനിച്ച് അനുസരിക്കും. ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായി. ചില സഹപ്രവർത്തകർ വളരെയധികം ആക്ഷേപിച്ചുവെന്നും കെ വി തോമസ് പറ‍ഞ്ഞു. എന്നാൽ പാർട്ടിയുമായി പ്രശ്നങ്ങളില്ലെന്നും വ്യക്തമാക്കി കെ വി തോമസ് പാർട്ടിയിൽ സജീവമാകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP