സീറ്റ് മോഹികളായ മുസ്ലിംലീഗിലെ പല പ്രമുഖർക്കും 'തങ്ങൾ പേടി'; പുതുമുഖങ്ങളെ പരീക്ഷിക്കാനും ഇതുവരെ തൊടാത്തവരെ മാറ്റാനും നീക്കം; അവസാന നിമിഷം പാണക്കാട് നിന്ന് വെട്ടിനിരത്തൽ ഉണ്ടാവുമെന്ന ഭീതിയിൽ പലരും; സ്ഥാനാർത്ഥി ചർച്ചകൾ മറുകുമ്പോൾ ലീഗിൽ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ അമർഷം
ജംഷാദ് മലപ്പുറം
മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് പ്രതീക്ഷിച്ച മുസ്ലിംലീഗിലെ പല പ്രമുഖർക്കും 'തങ്ങൾപേടി'. അവസാന നിമിഷം ബാഹ്യ ശക്തികളുടെ സമ്മർദവും തെറ്റിദ്ധരിപ്പിക്കലും മൂലം പാണക്കാട് നിന്നുണ്ടാവാറുള്ള വെട്ടിനിരത്തൽ ഭീതിയിലാണ് പല പ്രമുഖ ലീഗ് നേതാക്കളും. സ്ഥാനാർത്ഥി ചർച്ചകൾ മുറുകുമ്പോൾ ലീഗിൽ ഒരുവിഭാഗത്തിന് പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ അമർഷം ഉയരുന്നുണ്ട്.പതിവിൽ നിന്ന് വിപരീതമായി ഇത്തവണ കൂടുതൽ പുതുമുഖങ്ങളെ പരീക്ഷിക്കാനും, ഇതുവരെ തൊടാൻ മടിച്ച പല പ്രമുഖരെയും മാറ്റാനും പാർട്ടിയിൽ നീക്കമുണ്ട്. പട്ടികയിൽ അർഹതപ്പെട്ട ലീഗ് നേതാക്കളും യുവജന നേതാക്കളും ഉൾപെടുമെന്ന പ്രതീതിയുണ്ടെങ്കിലും അവസാന നിമിഷം വെട്ടിനിരത്തലുണ്ടാകുമെന്ന ഭീതി നിലനിൽക്കുന്നുണ്ട്.
അധികാര സ്ഥാനങ്ങളോട് പാണക്കാട് കുടുംബം പുലർത്തുന്ന അകൽച്ച ഇന്ത്യയിൽ ഒരുരാഷ്ട്രീയ നേതൃത്വവും സ്വീകരിക്കാത്ത മാതൃകയാണ്. വീട്ടിൽ നിന്നിറങ്ങാതെ ജയിക്കാൻ പറ്റുന്ന മണ്ഡലങ്ങൾ ഉണ്ടായിട്ടും തലമുറകളായി അധികാര സ്ഥാനങ്ങളോട് വിമുഖത കാണിക്കുന്ന പാണക്കാട്ടെ തങ്ങന്മാർ കേന്ദ്രത്തിലും കേരളത്തിലും മുഖ്യമന്ത്രിയെയും നിരവധി മന്ത്രിമാരെയും നിർദ്ദേശിച്ച അധികാര കേന്ദ്രമാണ്. ചിലനേരങ്ങളിൽ വിമർശം നേരിട്ടതൊഴിച്ചാൽ കൂടുതലും നിഷ്പക്ഷ തീരുമാനങ്ങൾ ആയിരുന്നു ഇവിടെ നിന്ന് വന്നത്. എന്നാൽ അടുത്ത കാലത്തായി
മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗവും മലപ്പുറം ജില്ലാ പ്രസിഡന്റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടൽ കൂടിയതായും ആരോപണങ്ങളുയർന്നിട്ടുണ്ട്.
പാർട്ടി സ്ഥാനങ്ങളിലും അധികാര സ്ഥാനങ്ങളിലും മറ്റു പോഷക സംഘടനകളുടെ നേതൃത്വ തീരുമാനങ്ങളിലും സാദിഖലി തങ്ങൾ പരിധി വിട്ട് ഇടപെട്ടത് മൂലം നിരവധി അർഹർ പുറത്താവുകയും അപ്രതീക്ഷിതമായി പല താരോദയങ്ങൾ ഉണ്ടാവുകയും ചെയ്തത് ലീഗിൽ വൻ വിമർശനത്തിന് കാരണമായിട്ടുണ്ട്. സ്വന്തം കൂട്ടുകെട്ടിന് പുറമെ ലീഗിലെ ചില നേതാക്കളും തരാതരം പോലെ ഇദ്ദേഹത്തെ ഉപയോഗിക്കുന്നതായും പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യം പരസ്യമായി പറയാൻ ഒരു നേതാക്കളും തയ്യാറല്ല. ഏത് കടുത്ത തീരുമാനത്തിന്റെ അടിയിലും ഒപ്പിടാൻ മടിക്കാത്ത സാദിഖലി തങ്ങളുടെ നിലപാട് സൗമ്യരായ പാണക്കാട് കുടുംബത്തിനു നേരെ വിമർശനം ഉയരാൻ കാരണമായിട്ടുണ്ട്.
ബാഹ്യ ഇടപെടലിൽ പെട്ട് ചിന്തിക്കാതെ ഇവർ എടുക്കുന്ന തീരുമാനത്തിൽ ഇരയാകുന്നത് പലപ്പോഴും ഉന്നതങ്ങളിൽ സ്വാധീനം കുറഞ്ഞ സാമ്പത്തിക സൗകര്യങ്ങൾ ഇല്ലാത്ത നാട്ടിലെ ജനപ്രിയ നേതാക്കളും അർഹതപെട്ടവരും ആയിരിക്കും. മതേതര നിലപാടിന്റെ സുതാര്യതയിൽ എല്ലാവരും അംഗീകരിക്കുന്ന പാണക്കാട്ടെ തങ്ങന്മാരുടെ ഭാഗത്ത് നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ലേഖനമായിരുന്നു തുർക്കിയിലെ ഹാഗിയ സോഫിയ വിഷയത്തിൽ വന്നത്.
ഇതൊക്കെ ബാഹ്യ ഇടപെടലിൽ സംഭവിച്ച അബദ്ധങ്ങൾ ആയാണ് കണക്കാക്കുന്നത്. എല്ലാ കമ്മിറ്റി രൂപീകരണത്തിലും ഇടപെടുക, വെട്ടി നിരത്താൻ കൂട്ടുനിൽക്കുക, വിമതരുടെ വാക്കുകൾക്ക് ചെവി കൊടുക്കുക, സാമ്പത്തിക ശക്തികളുടെ ഇഷ്ടക്കാരനാവുക, എല്ലാ പ്രദേശത്തും സ്വന്തക്കാരെ ഉണ്ടാക്കുക , അത്തരക്കാർക്ക് വീട്ടിലേക്ക് പിൻവാതിൽ പ്രവേശനം തുടങ്ങി എല്ലാവരും നീതി പ്രതീക്ഷിക്കുന്ന പാണക്കാട് കുടുംബത്തിന് അന്യമായ സംസ്കാരം വളർത്തിയെടുക്കുന്നതിൽ സാദിഖലി തങ്ങൾ പിന്തുടരുന്ന നിലപാടിൽ പരക്കെ അമർഷം ഉയർന്നുവരുന്നതായും പാർട്ടിക്കുള്ളിൽനിന്നും ആരോപണങ്ങളുയർന്നിട്ടുണ്ട്.
പ്രായോഗിക രാഷ്ട്രീയത്തിൽ കഴിവ് തെളിയിച്ച നേതാക്കൾ പോലും ഇദ്ദേഹത്തിന്റെ തലതിരിഞ്ഞ നിലപാടുകളിൽ അസ്വസ്ഥരാണ്. സംസ്ഥാന എം.എസ് എഫ് കമ്മിറ്റി രൂപീകരണം, അത് നിർത്തിവെക്കൽ, കെ.എം.സി.സി കമ്മിറ്റി പ്രഖ്യാപനങ്ങൾ , മലപ്പുറം ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിർണയം, വിവിധ പഞ്ചായത്ത് മുൻസിപ്പാലിറ്റി വിഷയങ്ങളിലെ ഇടപെടൽ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് തുടങ്ങി പതിവിൽ നിന്ന് വിപരീതമായി സാദിഖലി തങ്ങളുടെ ഇടപെടൽ പരക്കെ വിമർശനത്തിന് കാരണമായിട്ടുണ്ട്. അധികാര സ്ഥാനങ്ങളോട് അകൽച്ച ഉണ്ടാവുമ്പോഴും അർഹിച്ചവരെ ബാഹ്യ സമ്മർദങ്ങളിൽ പെട്ട് നശിപ്പിക്കാൻ ഒരിക്കലും പാണക്കാട് കുടുബം കൂട്ടുനിന്നിട്ടില്ല.
നിയസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ മുസ്ലിം ലീഗിലെ പല പ്രമുഖരും ഭീതിയിലാണ്. കുഞ്ഞാലിക്കുട്ടിയും വഹാബും മജീദും മുനീറും മത്സരിക്കാൻ താല്പര്യപെടുന്നതിനാൽ സ്ഥാനാർത്ഥി നിർണയത്തിൽ അവർക്കു റോൾ കുറയും. ഇ.ടി മുഹമ്മദ് ബഷീർ എം. പി മാത്രമാണ് ഉന്നത സമിതിയിൽ നിന്ന് മത്സരിക്കാത്തത് . ഈ അവസരം മുതലാക്കി സാദിഖലി തങ്ങളെ വശീകരിക്കാൻ പലരും രംഗത്ത് വന്നിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ ആറോളം സീറ്റുകൾ ഒഴിവ് വരുമ്പോൾ ഇതിൽ തങ്ങളുടെ നിലപാടിന് വലിയ സ്വാധീനം ഉണ്ട്. ജില്ലാ പഞ്ചായത്ത് സീറ്റുകൾ പൂർണമായും സാദിഖലി തങ്ങൾ വീതിച്ചു നൽകിയപ്പോൾ എത്രയോ അർഹർ പുറത്തായി. തീരെ അപ്രസക്തരായ പലരും സ്വന്തക്കാരായതിനാൽ ഇടം പിടിക്കുകയും ചെയ്തു.
അർഹതയില്ലാത്ത അസംബ്ലി സീറ്റ് മോഹിക്കുന്നവരുടെ ഏക ആശ്രയം സാദിഖലി തങ്ങളാണ്. ഈ ഉപജാപക സംഘത്തിന്റെ താല്പര്യങ്ങൾ മറികടക്കാൻ ഹൈദരലി തങ്ങളുടെ ശക്തമായ ഇടപെടൽ വേണ്ടി വരും. ഉന്നതാധികാര സമിതി അംഗത്വത്തിനൊപ്പം ജില്ലാ പ്രസിഡന്റ് പദവിയിലുമുള്ള സാദിഖലി തങ്ങളുടെ താല്പര്യങ്ങളും അമിതമായ ഇടപെടലുകളും
പാണക്കാട് കുടുംബത്തിൽ തന്നെ ആഭ്യന്തര കലഹത്തിന് കാരമായിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വാർത്തകൾ.
Stories you may Like
- കാന്തപുരത്തിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലിം ലീഗ്
- 'അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തിന്റെ പ്രതീകം'; പാണക്കാട് സാദിഖലി തങ്ങൾ
- തലയിരിക്കുമ്പോൾ വാലാടേണ്ട; സമസ്തയുടെ മസ്തിഷ്കം മുസ്ലീം ലീഗിനൊപ്പം
- ഹമീദ് മാസ്റ്ററുടെ കേരളാ ബാങ്ക് നിയമനം മുസ്ലിംലീഗ് വീണ്ടും ചർച്ച ചെയ്യും
- എസ്കെഎസ്എസ്എഫ് തെരഞ്ഞെടുപ്പ്: സാദിഖലി തങ്ങൾ അട്ടിമറിച്ചതായി ആരോപണം
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍