പാറ്റൂരിൽ ബിൽഡർ ലംഘിച്ചത് ഒരു സ്ക്വയർഫീറ്റ് സ്ഥലത്ത് നാല് സ്ക്വയർഫീറ്റ് കെട്ടിടം പണിയാം എന്ന കെട്ടിട നിർമ്മാണ ചട്ടം; ഫയർ എക്സിറ്റിലും നിയമ ലംഘനം; 2.76 ലക്ഷം സ്ക്വയർ ഫീറ്റ് കെട്ടിടം പണിതത് വെറും 97.5 സെന്റ് സ്ഥലത്ത്; പോരാത്തതിന് കാർ പാർക്കിൽ വെള്ളക്കെട്ടും; നിർണ്ണായക ഇടപെടലുമായി റിയൽ എസ്റ്റേറ്റ് അഥോറിറ്റി; ആർടെക്കിന്റെ തിരുവനന്തപുരത്തെ സെൻട്രൽ മാൾ പൊളിക്കേണ്ടി വരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പാറ്റൂരിലെ ആർടെക് മാൾ(സെൻട്രൽ മാൾ) പൊളിക്കേണ്ടി വരും. ആർടെക് ഗ്രൂപ്പിനെതിരെ ഫ്ളാറ്റിലെ താമസക്കാർ നടത്തുന്ന നിയമ പോരാട്ടം വ്യക്തമാക്കുന്നത് സെൻട്രൽ മാളിലെ നിയമ ലംഘനങ്ങളാണ്. ആർടെക് ഗ്രൂപ്പ് ഇവിടെ നിർമ്മിച്ച ഫ്ളാറ്റിന് നിയമപരമായ അനുമതി കിട്ടാനും സെൻട്രൽ മാൾ പൊളിക്കേണ്ടത് അനിവാര്യതയാണ്. താമസക്കാരുടെ ഹർജിയിൽ റിയൽ എസ്റ്റേറ്റ് അഥോറിറ്റിയുടെ തീരുമാനങ്ങൾ അതീവ നിർണ്ണായകമാണ്. ഫ്ളാറ്റ് വാങ്ങിയവരുടെ വാദങ്ങൾ ഏതാണ്ട് അംഗീകരിക്കുകയും ചെയ്തു. ഇതോടെ രണ്ട് പ്രത്യക്ഷ നിയമ ലംഘനങ്ങൾ സെൻട്രൽ മാളിന്റെ കാര്യത്തിൽ ഉണ്ടായെന്ന് വ്യക്തമാണ്.
റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാനാണ് റിയൽ എസ്റ്റേറ്റ് അഥോറിറ്റി ഉണ്ടാക്കുന്നത്. കേന്ദ്ര നിയമം അനുസരിച്ചാണ് ഇത്. ഈ അഥോറിറ്റിയുടെ സുപ്രധാന വിധി ജനുവരി 28നാണ് ഉണ്ടായത്. എന്നാൽ മാധ്യമങ്ങളൊന്നും ഈ വിധി വാർത്തയാക്കിയില്ല. മുതലാളി മാരിൽ നിന്ന് കിട്ടുന്ന പരസ്യത്തിന്റെ കനമാണ് ഇതിന് കാരണം. ഇത്തരം വാർത്തകൾ പുറത്തു വന്നാൽ സാധാരണക്കാർക്ക് റിയൽ എസ്റ്റേറ്റ് അഥോറിറ്റിയിൽ വിശ്വാസം കൂടും. അവർ പരാതികളായി എത്തും. ഇത് കേരളത്തിലെ തട്ടിപ്പുകാരായ മുഴുവൻ ബിൽഡർമാർക്കും തലവേദനയായി മാറും. ഈ സാഹചര്യത്തിലാണ് ആർടെകിനെതിരായ ഈ വിധിയുടെ പ്രസക്തി.
കേരളാ മുൻസിപ്പാലിറ്റി ബിൽഡിങ് ആക്ടിന്റെ നഗ്നമായ ലംഘനമാണ് പാറ്റൂരിൽ ഉണ്ടായിരിക്കുന്നത്. ഇതിനൊപ്പം ഫയർ എൻഒസിക്ക് വേണ്ട നിയമങ്ങളും ലംഘിക്കപ്പെട്ടു. തന്ത്രപരമായാണ് ഇത്തരം അട്ടിമറികൾ പാറ്റൂരിൽ നടന്നത്. നേരത്തെ പുറമ്പോക്ക് ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് വിവാദത്തിൽ പെട്ട ഫ്ളാറ്റ് നിർമ്മാതാക്കൾ എല്ലാ അർത്ഥത്തിലും ഫ്ളാറ്റ് വാങ്ങിയവരെ വഞ്ചിച്ചുവെന്നാണ് പുറത്തു വരുന്ന സൂചനകൾ. ഇതാണ് കേരളാ റിയൽ എസ്റ്റേറ്റ് അഥോറിറ്റിയിൽ നടക്കുന്ന നിയമ പോരാട്ടവും ശ്രദ്ധേയമാക്കുന്നത്. ഇവിടെ താമസിക്കുന്ന ആർക്കും ഫ്ളാറ്റിൽ അവകാശ സർട്ടിഫിക്കറ്റ് പൂർണ്ണതോതിൽ കിട്ടിയിട്ടില്ല. വസ്തു പോക്കവരവ് നടത്തി ആധാരം നൽകിയതുമില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം. ഈ കെട്ടിടങ്ങൾ പണിതത് വായ്പ എടുത്ത ഭൂമിയിലാണ്. ഈ ഭൂമിയുടെ രേഖകൾ പണയം വച്ചാണ് വായ്പ എടുത്തത്. ഇതുകൊണ്ടാണ് അധാരം നൽകാൻ കഴിയാത്തത്. ഇതിന് വേണ്ടി നടത്തിയ നിയമപോരാട്ടത്തിൽ ഫ്ളാറ്റ് വാങ്ങിയവരുടെ വാദങ്ങൾ ഏതാണ്ട് അംഗീകരിക്കുകയാണ് അഥോറിറ്റി.
ഒരു സ്ക്വയർഫീറ്റ് സ്ഥലത്ത് നാല് സ്ക്വയർഫീറ്റ് കെട്ടിടം പണിയാനാണ് കേരളാ മുൻസിപ്പാലിറ്റി ബിൽഡിങ് ചട്ടം അനുമതി നൽകുന്നത്. പാറ്റൂരിലെ ആർടെകിന്റെ പ്രോജക്ടിൽ 2.76 ലക്ഷം സ്ക്വയർഫീറ്റ് കെട്ടിടമുണ്ട്. നിലവിലെ ചട്ടപ്രകാരം എത്രയും കെട്ടിടം പണിക്ക് 1.58 ഏക്കർ ഭൂമി ആവശ്യമാണ്. എന്നാൽ പാറ്റൂരിൽ നിയമ പ്രകാരമുള്ളത് 97.5 സെന്റും. ഇത് നഗ്നമായ നിയമ ലംഘനമാണ്. ആദ്യം ഫ്ളാറ്റ് കെട്ടാനാണ് അനുമതി വാങ്ങിയത്. അതിന് ശേഷം സെൻട്രൽ മാളും പണിതു. ഇതു വന്നതോടെയാണ് കേരളാ മുൻസിപ്പാലിറ്റി ബിൽഡിങ് ചട്ടത്തിലെ വ്യവസ്ഥ ലംഘിക്കപ്പെട്ടത്. അല്ലെങ്കിൽ ഫ്ളാറ്റ് നിർമ്മാണത്തിന് വേണ്ട സ്ഥലം അവിടെ ഉണ്ടായിരുന്നു. സെൻട്രൽ മാൾ പൊളിച്ചു കളഞ്ഞാൽ മാത്രമേ ചട്ടപ്രകാരം ആളുകൾ താമസിക്കുന്ന ഫ്ളാറ്റ് സമുച്ഛയത്തിന് അനുമതി കിട്ടൂവെന്നതാണ് വസ്തുത. ഈ വിഷയത്തിൽ ഉടമസ്ഥർ നിയമപോരാട്ടം നടത്തുമെന്നതിനാൽ സെൻട്രൽ മാളിന്റെ ഭാവി തന്നെ പ്രതിസന്ധിയിലാണ്.
ഫ്ളാറ്റ് കെട്ടിയ ശേഷം മാൾ കെട്ടി. ഇതിന് രണ്ടിനും ഇടയിൽ അഞ്ചര മീറ്റർ വിടുകയും ചെയ്തു. ഫയർ എക്സിറ്റിന് വേണ്ടിയായിരുന്നു ഇത്. എന്നാൽ കെട്ടിടം പണിത ശേഷം ഫ്ളാറ്റിനോട് ചേർന്ന് താൽകാലിക സംവിധാനം ഒരുക്കി ഫയർ എക്സിറ്റ് സെൻട്രൽ മാളിന് മാത്രമായി. അങ്ങനെ നോക്കിയാൽ നിലവിൽ ഒരു വശത്ത് ഫ്ളാറ്റിന് ഫയർ എക്സിറ്റ് ഇല്ല. മാളിന് ഉണ്ട്. ഇക്കാര്യവും അഥോറിറ്റിയിൽ ഉടമകൾ ഉയർത്തി. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് ഫയർ എക്സിറ്റ് ഫ്ളാറ്റിന് നൽകണമെന്ന നിലപാടിൽ അഥോറിറ്റി എത്തുന്നത്. അങ്ങനെ ഫയർ എക്സിറ്റ് ഫ്ളാറ്റിന് ആകുമ്പോൾ സെൻട്രൽ മാളിന് ഫയർ എക്സിറ്റും ഇല്ലാതെയാകും. അതായത് പ്രത്യക്ഷത്തിൽ കേരളാ മുൻസിപ്പാലിറ്റി ബിൽഡിങ് ചട്ടവും ഫയർ എൻഒസി നിയമവും ലംഘിക്കപ്പെടുന്നു. ഓരോ അഞ്ചു കൊല്ലവും ഫ്ളാറ്റിന് ഫയർ എൻ ഒ സി എടുക്കണം. അങ്ങനെ വരുമ്പോൾ അടുത്ത പരിശോധനയിൽ ഏതെങ്കിലും ഒന്നിന് അംഗീകാരം നഷ്ടമാകും.
ഹൈക്കോടതിയിൽ അടക്കം പല കേസുകൾ പാറ്റൂരിലെ ആർടെക് ഫ്ളാറ്റുമായി ഉണ്ടായിരുന്നു. ഇതിൽ നൽകിയ സത്യവാങ്മൂലമാണ് ഈ കേസിൽ നിർണ്ണായകമായത്. ഭൂമിയുടെ യഥാർത്ഥ രേഖകൾ കോടതിയിലാണെന്ന് അവർ സമ്മതിക്കുന്നു. അതായത് ഫ്ളാറ്റിൽ താമസം തുടങ്ങിയവർക്ക് അതിന്റെ അധികാരവും അവകാശവും നൽകിയിട്ടില്ലെന്ന് വ്യക്തമാണ്. ലക്ഷങ്ങളും കോടികളും മുടക്കി ഫ്ളാറ്റ് വാങ്ങിയവർക്ക് അഭയാർത്ഥികളായി ഇവിടെ കഴിയേണ്ടി വരുന്നു. വാട്ടർ അഥോറിട്ടിയുടെ കുടിവെള്ള കണക്ഷനും ഈ ഫ്ളാറ്റിൽ ലഭ്യമല്ല. വൈദ്യുതി കണക്ഷൻ ഉണ്ടെങ്കിലും അത് ഫ്ളാറ്റ് ബിൽഡറുടെ പേരിലാണ്. ഈ സാഹചര്യത്തിലാണ് റെഗുലേറ്ററി അഥോറിറ്റിയുടെ ഇടപെടൽ. എത്രയും വേഗം ഫ്ളാറ്റ് ആധാരമാക്കി കൊടുക്കാനാണ് നിർദ്ദേശം. വിശദമായ റിപ്പോർട്ട് ബിൽഡറായ അശോക് അഥോറിറ്റിയിൽ സമർപ്പിക്കേണ്ടതുമുണ്ട്.
കാർ പാർക്കിൽ വെള്ളം, കുടിവെള്ളമില്ല, ഗ്യാസ് പൈപ്പ് ലൈനിന്റെ നിലവരാമില്ലായ്മ, ഇന്റർലോക്കിലെ പോരായ്മ തുടങ്ങിയവയെല്ലാം പരിഹരിക്കാനും നിർദ്ദേശിച്ചു. ഈ വിഷയത്തിൽ ഫ്ളാറ്റിൽ താമസിക്കുന്നവർ ഉന്നയിച്ച പ്രശ്നങ്ങളോടെല്ലാം അനുകൂല തീരുമാനമാണ് അഥോറിറ്റി എടുക്കുന്നത്. ഇതിൽ കേരളാ മുൻസിപ്പൽ ബിൽഡിങ് നിയമത്തിന്റെ ലംഘനത്തിൽ അവർ നിലപാട് എടുക്കുന്നില്ല. ഇതിന് മുൻസിപ്പൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട ജ്യുഡീഷ്യൽ സംവിധാനങ്ങളെ സമീപിക്കണമെന്നാണ് ആവശ്യം. അങ്ങനെ ഈ സംവിധാനവും ഇതിലെ വസ്തുതകൾ തിരിച്ചറിഞ്ഞാൽ സെൻട്രൽ മാൾ പൊളിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. താമസക്കാരുമായുണ്ടാക്കിയ കരാറിൽ ആകെ 98 സെന്റ് മാത്രമേ ഇവിടെയുള്ളൂവെന്ന് ആർടെക് ഗ്രൂപ്പ് സമ്മതിച്ചിട്ടുണ്ട്.
ഫ്ളാറ്റ് നിർമ്മിക്കാൻ അനുമതി വാങ്ങിയ ശേഷം ഇതേ സ്ഥലത്തിന്റെ ബാക്കി ഭാഗത്ത് സെൻട്രൽ മാൾ പണിതതാണ് ഈ ചട്ട ലംഘനത്തിന് കാരണമെന്ന് നിയമ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്നവർ മറുനാടനോട് പറഞ്ഞു. സെൻട്രൽ മാൾ പൊളിച്ചു കളഞ്ഞാൽ ഈ പ്രതിസന്ധി പരിഹരിക്കപ്പെടും. ഇതിനൊപ്പം ഫയർ എക്സിറ്റ് ഏര്യയും ഫ്ളാറ്റിനാണെന്ന നിലപാടും മാളിന്റെ നിലനിൽപ്പിന് തടസ്സമാണ്. എംപയർ ഓണേഴ്സ് വെൽഫയർ അസോസിയേഷനാണ് അഥോറിറ്റിയിൽ നിയമ പോരാട്ടം നടത്തിയത്. ഒൻപതു പേരായിരുന്നു ഹർജി നൽകിയത്. ആർടെക് ഉടമ ടി എസ് അശോകനും മകൾ അപർണ്ണാ നായരും അടക്കമുള്ളവരായിരുന്നു എതിർ കക്ഷികൾ. തിരുവനന്തപുരം കോർപ്പറേഷനും എതിർ കക്ഷിയായിരുന്നു.
പാറ്റൂരിൽ ആർടെക് ഫ്ളാറ്റ് നിർമ്മാണത്തിന് കൈയേറിയ 4.356 സെന്റ് ഭൂമികൂടി തിരിച്ചുപിടിക്കാൻ സർക്കാരിന് ലോകായുക്തയുടെ നിർദ്ദേശം നേരത്തെ കിട്ടിയിരുന്നു. നേരത്തെ 12.279 സെന്റ് ഭൂമി ലോകായുക്ത ഉത്തരവ് പ്രകാരം തിരിച്ചുപിടിച്ചിരുന്നു. ഇതിനു പിന്നാലെ വിശദമായ തെളിവെടുപ്പും ഹിയറിങ്ങും നടത്തിയാണ് 4.356 സെന്റ് പുറമ്പോക്കുഭൂമികൂടി പിടിച്ചെടുക്കാൻ ഉത്തരവിറക്കിയത്. ഇതോടെ 16.635 സെന്റ് പുറമ്പോക്കുഭൂമി ആർടെക് ഗ്രൂപ്പ് കൈയേറിയെന്ന് തെളിഞ്ഞിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് സർക്കാർ ഭൂമി കൈയേറി പാറ്റൂരിൽ ഫ്ളാറ്റ് നിർമ്മിച്ചത്. 2014ലാണ് പാറ്റൂരിൽ സർക്കാർ പുറമ്പോക്ക് കൈയേറി ആർടെക് ഫ്ളാറ്റ് നിർമ്മിച്ചെന്നു കാട്ടി ജോയ് കൈതാരം ലോകായുക്തയെ സമീപിച്ചത്. പ്രാഥമിക അന്വഷണം നടത്തിയ ലോകായുക്ത നിർമ്മാണം സ്റ്റേ ചെയ്തു. ഇതിനെതിരെ നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ച് നിർമ്മാണം തുടരാനുള്ള അനുമതി നേടി.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ വിജിലൻസ് എഡിജിപി ജേക്കബ് തോമസിനെ അന്വേഷണ ഉേദ്യാഗസ്ഥനായി ലോകായുക്ത നിയമിച്ചു. അദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വഷണം അവസാനിപ്പിച്ച് കേസ് ഫയലിൽ സ്വീകരിച്ച് എതിർകക്ഷികൾക്ക് നോട്ടിസ് അയച്ചു. തുടർന്ന് ഇടക്കാല ഉത്തരവിലൂടെ ലോകായുക്ത 12.279 സെന്റ് സ്ഥലം ഫ്ളാറ്റ് നിർമ്മാതാക്കളിൽനിന്ന് പിടിച്ചെടുക്കാൻ ഉത്തരവിട്ടിരുന്നു. പിന്നീച് സർക്കാർ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം കൂടുതൽ ഭൂമി കൈയേറിയെന്നു കാണിച്ച് ലോകായുക്തയിൽ ഉപഹർജി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി സമർപ്പിച്ച രേഖകളിൽനിന്ന് കൈയേറ്റത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഈ ഫ്ളാറ്റാണ് വീണ്ടും വിവാദത്തിൽ കുടുങ്ങുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്