Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിട്ടിഷുകാർക്കെതിരെ സമരം ചെയ്യാത്തവരാണ് ബിജെപിയും അവരുടെ മുൻഗാമികളും; ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചത് സമരങ്ങളിലൂടെ; ആന്ദോളൻ ജീവിയെന്ന പ്രധാനമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി കിസാൻ മോർച്ച; സമരജീവികളായതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും വിശദീകരണം

ബ്രിട്ടിഷുകാർക്കെതിരെ സമരം ചെയ്യാത്തവരാണ് ബിജെപിയും അവരുടെ മുൻഗാമികളും; ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചത് സമരങ്ങളിലൂടെ; ആന്ദോളൻ ജീവിയെന്ന പ്രധാനമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി കിസാൻ മോർച്ച; സമരജീവികളായതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആന്ദോളൻ ജീവിയെന്ന പ്രധാനമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി കർഷകർ. പ്രധാനമന്ത്രിയുടെ പരാമർശം കർഷകരെ അപമാനിക്കുന്നതാണെന്ന് കിസാൻ മോർച്ച ആരോപിച്ചു. സമരജീവികളായതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചത് സമരങ്ങളിലൂടെയാണെന്നും കിസാൻ മോർച്ച പ്രസ്താവനയിൽ പറയുന്നു.

രാജ്യത്ത് ഒരു പുതിയ വിഭാഗം സമരജീവികൾ ഉദയം കൊണ്ടിട്ടുണ്ടെന്നായിരുന്നു മോദിയുടെ പരാമർശം. അഭിഭാഷകരുടെയോ വിദ്യാർത്ഥികളുടെയോ തൊഴിലാളികളുടെയോ ആകട്ടെ, എവിടെ പ്രതിഷേധമുണ്ടോ അവിടെ ഇക്കൂട്ടരെ കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇവർക്ക് സമരം ഇല്ലാതെ ജീവിക്കാൻ ആകില്ലെന്നും ഇക്കൂട്ടരെ തിരിച്ചറിയണമെന്നും അവരിൽനിന്ന് രാജ്യത്തെ സംരക്ഷിക്കണമെന്നും മോദി രാജ്യസഭയിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കിസാൻ മോർച്ച രം​ഗത്തെത്തിയത്.

ബ്രിട്ടിഷുകാർക്കെതിരെ സമരം ചെയ്യാത്തവരാണ് ബിജെപിയും അവരുടെ മുൻഗാമികളും. അതുകൊണ്ടാണ് ബിജെപി എല്ലാ സമരങ്ങളെയും എതിർക്കുന്നതും ജനകീയ മുന്നേറ്റങ്ങളെ ഭയപ്പെടുന്നതും. താങ്ങുവിലയുടെ കാര്യത്തിൽ ശൂന്യമായ പ്രസ്താവനകളല്ല, നിയമപരമായ ഉറപ്പാണ് വേണ്ടതെന്നും കിസാൻ മോർച്ച പ്രസ്താവനയിൽ പറഞ്ഞു.താങ്ങുവില ഇവിടെ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്, ഇനിയും ഉണ്ടാവും എന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. സമരത്തിന് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന പിന്തുണയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തെ കിസാൻ മോർച്ച തള്ളിക്കളഞ്ഞു.

രാജ്യത്തെ കാർഷിക വിളകൾക്ക് താങ്ങുവില നിയമം മൂലം ഉറപ്പാക്കണമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് താങ്ങുവില തുടരുമെന്ന പ്രധാനമന്ത്രിയുടെ പ്രഖാപനത്തോട‌് പ്രതികരിക്കുകയായിരുന്നു രാകേഷ് ടികായത്ത്. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പുനൽകുന്ന നിയമം കൊണ്ടുവരണമെന്നാണ് രാകേഷ് ടികായത്ത് വ്യക്തമാക്കുന്നത്. താങ്ങുവില അവസാനിച്ചുവെന്ന് ഞങ്ങൾ എപ്പോഴാണ് പറഞ്ഞതെന്ന് രാകേഷ് ടികായത്ത് ചോദിച്ചു. " താങ്ങുവില നിയമം രൂപീകരിക്കണമെന്നാണ് ഞങ്ങൾ പറഞ്ഞത്. അത്തരമൊരു നിയമം കൊണ്ടുവന്നാൽ രാജ്യത്തെ എല്ലാ കർഷകർക്കും പ്രയോജനം ലഭിക്കും. നിലവിൽ താങ്ങുവില നിയമമില്ലാത്തതിനാൽ കച്ചവടക്കാർ കർഷകരെ കൊള്ളയടിക്കുകയാണ്.", ടികായത്ത് പറഞ്ഞു.

എംഎസ്‌പി ഉണ്ടായിരുന്നു, എംഎസ്‌പി ഉണ്ട്, എംഎസ്‌പി തുടർന്നും ഉണ്ടാകും,. ആർക്കും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ സാധിക്കില്ല. നമുക്ക് മുന്നോട്ടാണ് പോകേണ്ടത്. പിറകോട്ടല്ല എന്നായിരുന്നു പ്രധാനമന്ത്രി ഇന്ന് രാജ്യസഭയിൽ പറഞ്ഞത്. നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസം​ഗത്തിലായിരുന്നു മോദി കർഷക പ്രശ്നത്തിനും മറുപടി നൽകിയത്. കർഷകരോട് സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട പ്രധാനമന്ത്രി അവരുടെ ആശങ്കകളെ കുറിച്ച് ചർച്ച നടത്താമെന്ന വാഗ്ദാനം വീണ്ടും മുന്നോട്ടുവെക്കുകയും ചെയ്തു. 'ഞങ്ങൾ ചർച്ചയ്ക്ക് തയ്യാറാണ്. ഞാൻ രാജ്യസഭയിൽ നിന്ന് നിങ്ങളെ ചർച്ചയ്ക്കായി ക്ഷണിക്കുകയാണ്. എംഎസ്‌പി ഉണ്ടായിരുന്നു, എംഎസ്‌പി ഉണ്ട്, എംഎസ്‌പി തുടർന്നും ഉണ്ടാകും,. ആർക്കും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ സാധിക്കില്ല. നമുക്ക് മുന്നോട്ടാണ് പോകേണ്ടത്. പിറകോട്ടല്ല.

കാർഷികമേഖലയിലെ ഈ നവീകരണങ്ങൾക്ക് ഒരു അവസരം നാം നൽകേണ്ടതുണ്ട്' 'ഭൂമി കുറവുള്ള കർഷകരുടെ എണ്ണം 1971 ൽ 51 ശതമാനമായിരുന്നുവെങ്കിൽ ഇന്ന് 68 ശതമാനമായി ഉയർന്നു. ഇന്ന് 86 ശതമാനം കർഷകർക്കും രണ്ടു ഹെക്ടറിൽ താഴെ ഭൂമിയാണ് ഉള്ളത്. അതായത് 12 കോടി കർഷകർ. ഈ കർഷകരുടെ കാര്യത്തിൽ രാജ്യത്തിന് ഉത്തരവാദിത്വമില്ലെന്നാണോ കരുതുന്നത്.? മോദി ചോദിച്ചു.

ഇതിന് പിന്നാലെയാണ് വിഷയത്തിൽ കർഷക നിലപാട് വ്യക്തമാക്കി രാകേഷ് ടികായത്ത് രം​ഗത്തെത്തിയത്. താങ്ങുവില നിയമം രൂപീകരിക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേന്ദ്രസർക്കാരുമായി വീണ്ടും ചർച്ച നടത്താൻ തയ്യാറാണെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. അടുത്ത ചർച്ചയ്ക്കുള്ള തീയതി നിശ്ചയിക്കാൻ കർഷക നേതാക്കൾ സർക്കാരിനോട് അഭ്യർത്ഥിച്ചു. ചർച്ച നടത്താൻ കർഷകർ ഒരിക്കലും വിസ്സമ്മതിച്ചിട്ടില്ലെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് ശിവകുമാർ കക്ക പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP