ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത നാട്ടിൽ സിപിഎം നേതാവിന്റെ ഭാര്യയെന്ന അധിക യോഗ്യത നൽകുന്നത് ഗസറ്റഡ് പോസ്റ്റ്; ഇടതുപക്ഷത്തിനെ അധികാരത്തിലെത്തിക്കാൻ ഉലയൂതിയ യുവാക്കൾ സിപിഎമ്മിനോട് അകലുന്നു; പിണറായി സർക്കാരിന് അവസാന നാളുകളിൽ ശനി ദശയോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന് അധികാരം നഷ്ടമാകാൻ പ്രധാന കാരണങ്ങളിൽ ഒന്ന് യുവാക്കളെ വെറുപ്പിച്ചു എന്നതായിരുന്നു. നിയമന നിരോധനവും പങ്കാളിത്ത പെൻഷനും എല്ലാം ഇടത് യുവജന സംഘടനകൾ നന്നായി ഉപയോഗിക്കുകയും ചെയ്തു. ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം യുവാക്കളെ ഒപ്പം നിർത്താൻ ശ്രദ്ധിച്ചിരുന്നു എങ്കിലും സർക്കാരിന്റെ അവസാന നാളുകളിൽ യുവാക്കൾ ഇടതുപക്ഷത്തോട് അകലുകയും യുഡിഎഫ് അവർക്കായി വലവിരിക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് കേരളത്തിൽ. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് സർക്കാരിന് മുന്നിൽ അവശേഷിക്കുന്നത്. യുവാക്കളെ ഒപ്പം നിർത്താൻ എന്ത് പ്രഖ്യാപനമാണ് സർക്കാർ നടത്തുന്നത് എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റുനോക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പങ്കാളിത്ത പെൻഷനെതിരെ ഇടത് യുവജന സംഘടനകൾ വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ, അധികാരത്തിൽ എത്തിയതിന് ശേഷം സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കാനുള്ള ഇടപെടൽ നടത്താൻ ഇടത് പാർട്ടികളോ യുവജന സംഘടനകളോ മൊനക്കെട്ടില്ല. ഇതോടെ പുതുതായി സർവീസിൽ പ്രവേശിക്കുന്നവർ പങ്കാളിത്ത പെൻഷന്റെ ഭാഗമായി മാറുകയായിരുന്നു.
വെല്ലുവിളി ഉയർത്തി തൊഴിൽ അന്വേഷകരും
ഇടത് സർക്കാർ ഏറ്റവുമധികം പഴി കേൾക്കുന്നത് പിൻവാതിൽ നിയമനങ്ങളുടെ പേരിലാണ്. സ്വന്തം പാർട്ടി നേതാക്കളുടെ ഭാര്യമാർക്ക് ഉന്നത പദവികൾ തരപ്പെടുത്തിയും പാർട്ടി അണികൾക്ക് താത്ക്കാലിക ജോലികൾ നൽകി പിന്നീട് അത് സ്ഥിരപ്പെടുത്തിയും സിപിഎം മുന്നോട്ട് പോകുകയാണ്. ഈ അവസരത്തിലാണ് പി എസ് സി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധവുമായി രംഗത്തെത്തുന്നത്.
പിഎസ്സിയെ നോക്കുകുത്തിയാക്കി സംസ്ഥാനത്ത് പിൻവാതിൽ നിയമനം നടക്കുകയാണെന്ന ആരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിന് എത്തിയ ഉദ്യോഗാർഥികൾ പ്രതിഷേധത്തിനിടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിൽ നിന്ന് തന്നെ യുവാക്കൾക്ക് ഈ സർക്കാരിനോടുള്ള പ്രതിഷേധം വ്യക്തമാകും. എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് നടത്തിയ സമരത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
സർക്കാർ പിഎസ് സി ലിസ്റ്റിൽ നിയമനം നടത്തുന്നില്ലെന്നും സംസ്ഥാനത്ത് പിൻവാതിൽ നിയമനമാണ് നടക്കുന്നതെന്നും ഉദ്യോഗാർഥികൾ കുറ്റപ്പെടുത്തി. പ്രതിഷേധ മാർച്ച് മുൻ മന്ത്രി വി എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു. മുന്മന്ത്രി ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് ശേഷമാണ് മുദ്രാവാക്യം വിളി തുടരുന്നതിനിടെ ആദ്യം ഒരു ഉദ്യോഗാർഥി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചത്. പൊലീസ് ഈ യുവാവിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടെ മറ്റൊരു ഉദ്യോഗാർഥിയും ശരീരത്തിൽ മണ്ണെയൊഴിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാർഥികൾ സമരം കടുപ്പിച്ചത്. വിവിധ ജില്ലകളിൽ നിന്ന് നിരവധി പേർ സമരത്തിന് എത്തി.
ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത വ്യവസ്ഥിതി
സംസ്ഥാനത്തെ ചില അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത സാഹചര്യത്തിലാണ് സിപിഎം നേതാക്കളുടെ ഭാര്യമാർ എന്ന അധിക യോഗ്യത ഉപയോഗിച്ച് പലരും കോളജ് അദ്ധ്യാപികമാർ ആകുന്നതെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കോടതി വിധി അനുസരിച്ച് പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നാൽ ആദ്യ നിയമനം നൽകേണ്ടത് ഫിസിക്കലി ഹാൻഡിക്കേപ്ഡ് വിഭാഗത്തിലുൾപ്പെടുന്ന അന്ധരായ ഉദ്യോഗാർത്ഥിക്കാണ്. വിവിധ വിഷയങ്ങളിൽ കോളജ് അദ്ധ്യാപകരുടെ പോസ്റ്റിൽ ഒറ്റ വേക്കൻസി മാത്രമാകും റിപ്പോർട്ട് ചെയ്യുക. ഈ അവസരത്തിലും ഒന്നാം റാങ്ക് കിട്ടുന്ന ഉദ്യോഗാർത്ഥിയെ തഴഞ്ഞ് അന്ധരായുള്ള ഉദ്യോഗാർത്ഥിക്കായി വേക്കൻസി മാറ്റിവെക്കുകയാണ്. പല ലിസ്റ്റുകളിലും ആ ഒഴിവ് നികത്താൻ അന്ധരായ ഉദ്യോഗാർത്ഥികൾ ഇല്ലെങ്കിലും ജനറൽ വിഭാഗത്തിന് നിയമനം ലഭിക്കുന്നില്ല. പ്രധാനമായും ഇത്തരം സാഹചര്യങ്ങൾ കോളജ് അദ്ധ്യാപക നിയമനങ്ങളിലും അതുപോലെയുള്ള ഉയർന്ന ജോലികളിലുമാണ് എന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
പിൻവാതിൽ നിയമനങ്ങൾ മൂലം ഏറ്റവുധികം അവസരങ്ങൽ നഷ്ടനാകുന്നത് ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ്. പല വകുപ്പുകളിലും തൂപ്പുകാരായും വാച്ച്മാന്മാരായും മറ്റും താത്ക്കാലിക ജോലിക്കാരായി എടുത്ത് വെച്ചിട്ടുള്ള പാർട്ടി പ്രവർത്തകരെയാണ് സിപിഎം സ്ഥിരപ്പെടുത്തുന്നത്. ഈ വേക്കൻസികളെല്ലാം സ്ഥിരപ്പെടുത്തി പി എസ് സിക്ക് റിപ്പോർട്ട് ചെയ്താൽ പഠിച്ച് പരീക്ഷയെഴുതി റാങ്ക് പട്ടികയിൽ ഇടംപിടിച്ച നൂറുകണക്കിന് തൊഴിൽ അന്വേഷകർക്ക് സർക്കാർ ജോലി എന്ന സ്വപ്നം സഫലമാകും.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിയമന നിരോധനവും
ഉന്നത വിദ്യാഭ്യാസ മേഖലയിൽ 200 പുതിയ കോഴ്സുകൾ അനുവദിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. പറഞ്ഞതനുസരിച്ച് കോഴ്സുകൾ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, അഞ്ചു വർഷത്തേക്ക് നിയമനം നിരോധിച്ചുള്ള ഉത്തരവും ഇതിനൊപ്പം സർക്കാർ ഇറക്കി. ആയിരം പുതിയ പോസ്റ്റുകൾ അനിവദിക്കുമെന്ന് പറഞ്ഞതാകട്ടെ പ്രഖ്യാപിച്ചപ്പോൾ കൂടുതലും എയ്ഡഡ് മേഖലയിലും. ഇത് പണമുള്ളവർക്കും പാർട്ടിക്കാർക്കും എന്നാണ് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്.
അവസരം പ്രയോജനപ്പെടുത്താൻ യുഡിഎഫും
യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ തടയാൻ ബില്ല് കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ച് കഴിഞ്ഞു. റാങ്ക് ലിസ്റ്റിൽ പേരു വന്നിട്ടും ജോലി കിട്ടാതെ തിരുവനന്തപുരത്ത് കാരക്കോണത്ത് അനു എന്ന് ചെറുപ്പക്കാരൻ ജീവനൊടുക്കി. റാങ്ക് ലിസ്റ്റുകാർ കണ്ണീരും കൈയുമായി നടക്കുന്നു. ആത്മഹത്യയുടെ വക്കത്ത് എത്തി നിൽക്കുകയാണവർ.പിൻവാതിൽ നിയമനങ്ങളുടെ കുഭമേളയാണ് നടക്കുന്നതെന്ന് അദ്ദേഹം പാലക്കാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഈ ദുസ്ഥതി പരിപൂർണ്ണമായി അവസാനിപ്പിക്കും. ഇതിനായി സമഗ്രമായ നിയമനിർമ്മാണമാണ് യൂ ഡി എഫ് മുന്നോട്ടുവയ്ക്കുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതും അനധികൃത നിയമനവും ക്രിമിനൽ കുറ്റമാക്കി നിബന്ധന ചെയ്യുന്നതാണ് ഈ ബില്ല്.ഈ സർക്കാരിന്റെ നാലര വർഷത്തെ ഭരണത്തിൽ മൂന്നു ലക്ഷത്തോളം പിൻവാതിൽ നിയമനങ്ങളും താത്ക്കാലിക നിയമനങ്ങളും നടത്തിയിട്ടുണ്ട്.ഇതു കാരണം കുറഞ്ഞത് 3 ലക്ഷം ചെറുപ്പക്കാർക്കെങ്കിലും വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെയുള്ള തൊഴിൽ നിഷേധിക്കപ്പെട്ടിട്ടുണ്ട്.
ലക്ഷകണക്കിന് ചെറുപ്പക്കാർ തൊഴിലില്ലാതെ കഷ്ടപെടുമ്പോഴാണ് ഇങ്ങനെ വൻതോതിൽ താത്കാലിക നിയമനങ്ങളാണ് സംസ്ഥാനത്തു നടക്കുന്നത്. പി എസ് സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടും തസ്തികകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത് കാരണം ജോലി നിഷേധിക്കപെടുകയാണ്. പകരം പിൻവാതിൽ വഴിയും കൺസൾട്ടൻസി വഴിയും ഇഷ്ടക്കാരെയും ബന്ധുക്കളെയും പാർട്ടിക്കാരെയും തിരുകികയറ്റുകയാണ് ഇപ്പോൾ ചെയ്യുന്നത്. പി.എസ്.സി ക്ക് വിട്ട തസ്തികകളൽ നിയമനം നടക്കുന്നില്ലെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അവയിൽ ഇഷ്ടം പോലെ നിയമനവും സ്ഥിരപ്പെടുത്തലും നടത്തുകയാണ്.
പിൻവാതിൽ നിയമനങ്ങളുടെ കുഭമേളയാണ് നടക്കുന്നത്.യുഡിഎഫ് വിഭാവനം ചെയ്യുന്ന നിയമപ്രകാരം ഓരോ വകുപ്പിലെ Head of department, അല്ലെങ്കിൽ appointing authority ആ വകുപ്പിൽ ഉണ്ടാകാൻ പോകുന്ന തസ്തികകൾ 6 മാസത്തിലൊരിക്കൽ പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യേണ്ടേതാണ്.Head of department, അല്ലെങ്കിൽ appointing authority റിപ്പോർട്ട് ചെയ്യുന്ന തസ്തിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതാണ്. പി എസ് സി യുടെ റാങ്ക് ലിസ്റ്റ് നിലനിൽക്കെ താത്കാലിക നിയമനങ്ങൾ നടത്തുന്നവർക്കെതിരെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത വകുപ്പ് തലവന്മാർക്കെതിരെ, ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതാണ് . ഈ കുറ്റങ്ങൾ കോഗ്നിസബ്ൾ ആയിരിക്കും. ഇതിന്റെ ശിക്ഷ 3 മാസം മുതൽ 2 വർഷം വരെയായിരിക്കും.
താത്ക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രം താത്കാലിക നിയമനങ്ങൾ നടത്താൻ പാടുള്ളൂ. കാരണം എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ ധാരളം ആളുകൾ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നുണ്ട്. അവർക്ക് ഒരവസരവും കിട്ടുന്നില്ല. കാരണം കരാർ നിയമനവും പിൻവാതിൽ നിമനങ്ങളും വൻതോതിൽ നടന്നു കൊണ്ടിരിക്കുകയാണ്. അവ് അവസാനിപ്പിക്കുന്നതിനാണ് ഈ ബില്ല്. ഈ കരട് ബില്ല് യു.ഡി.എഫിൽ ചർച്ച ചെയ്ത് അന്തിമമാക്കും.
സർക്കാരിന് മുന്നിൽ കുറച്ച് ദിവസങ്ങൾ
മാർച്ച് മാസത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെടും എന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിന് തൊഴിൽ രഹിതരായ യുവാക്കളെ കയ്യിലെടുക്കാൻ പുതിയ പ്രഖ്യാപനങ്ങൾ നടത്താൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേയുള്ളൂ. ഇതിനിടയിൽ എന്താണ് സിപിഎം കാട്ടാൻ പോകുന്ന അത്ഭുതം എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റുനോക്കുന്നത്. പിൻവാതിൽ നിയമനങ്ങൾ വിവാദമായതോടെ യുവാക്കളിൽ നല്ലൊരു പങ്കും പാർട്ടിയോട് അകന്നെന്ന് പല നേതാക്കളും രഹസ്യമായി സമ്മതിക്കുന്നുണ്ട്. എന്നാൽ അവരെ ഒപ്പം കൂട്ടാൻ അവസാന ദിനങ്ങളിൽ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്ന് തന്നെയാണ് ഇവർ പറയുന്നത്.
അതേസമയം, ജനകീയ പ്രഖ്യാപനങ്ങൾ പോലും നടത്താൻ പറ്റാത്ത വിധം ശനിദശയാണ് അവസാന നാളുകളിൽ സിപിഎമ്മിനെ പിടികൂടിയിരിക്കുന്നത്. പല ഫയലുകളും ധനവകുപ്പിന്റെ അനുമതിക്കായി സെക്രട്ടറിയേറ്റിലെ ധനകാര്യ വിഭാഗത്തിൽ കാത്തുകിടക്കുകയാണ്. ഇതിനിടയിലാണ് ധനവകുപ്പ് കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചത്. ഇതോടെ ഫയലുകൾ പലതും അട്ടത്തായ അവസ്ഥയിലാണ്. വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തി എങ്കിലും കോവിഡിനെ പഴിചാരി രക്ഷപെടുകയാണ് ഉദ്യോഗസ്ഥർ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്