Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ തടയാൻ ബില്ല്; ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതും അനധികൃത നിയമനവും ക്രിമിനൽ കുറ്റമാക്കി നിബന്ധന ചെയ്യും; സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് നൽകിയ അനധികൃത നിയമനങ്ങൾ പുന പരിശോധിക്കും; ശബരിമലയ്ക്ക് പുറമേ വീണ്ടും കരട് ബില്ലുമായി ചെന്നിത്തലയും യുഡിഎഫും

യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ തടയാൻ ബില്ല്; ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതും അനധികൃത നിയമനവും ക്രിമിനൽ കുറ്റമാക്കി നിബന്ധന ചെയ്യും; സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് നൽകിയ അനധികൃത നിയമനങ്ങൾ പുന പരിശോധിക്കും; ശബരിമലയ്ക്ക് പുറമേ വീണ്ടും കരട് ബില്ലുമായി ചെന്നിത്തലയും യുഡിഎഫും

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ തടയാൻ ബില്ല കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റാങ്ക് ലിസ്റ്റിൽ പേരു വന്നിട്ടും ജോലി കിട്ടാതെ തിരുവനന്തപുരത്ത് കാരക്കോണത്ത് അനു എന്ന് ചെറുപ്പക്കാരൻ ജീവനൊടുക്കി. റാങ്ക് ലിസ്റ്റുകാർ കണ്ണീരും കൈയുമായി നടക്കുന്നു. ആത്മഹത്യയുടെ വക്കത്ത് എത്തി നിൽക്കുകയാണവർ.പിൻവാതിൽ നിയമനങ്ങളുടെ കുഭമേളയാണ് നടക്കുന്നതെന്ന് അദ്ദേഹം പാലക്കാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഈ ദുസ്ഥതി പരിപൂർണ്ണമായി അവസാനിപ്പിക്കും. ഇതിനായി സമഗ്രമായ നിയമനിർമ്മാണമാണ് യൂ ഡി എഫ് മുന്നോട്ടുവയ്ക്കുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതും അനധികൃത നിയമനവും ക്രിമിനൽ കുറ്റമാക്കി നിബന്ധന ചെയ്യുന്നതാണ് ഈ ബില്ല്.ഈ സർക്കാരിന്റെ നാലര വർഷത്തെ ഭരണത്തിൽ മൂന്നു ലക്ഷത്തോളം പിൻവാതിൽ നിയമനങ്ങളും താത്ക്കാലിക നിയമനങ്ങളും നടത്തിയിട്ടുണ്ട്.ഇതു കാരണം കുറഞ്ഞത് 3 ലക്ഷം ചെറുപ്പക്കാർക്കെങ്കിലും വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെയുള്ള തൊഴിൽ നിഷേധിക്കപ്പെട്ടിട്ടുണ്ട്.

ലക്ഷകണക്കിന് ചെറുപ്പക്കാർ തൊഴിലില്ലാതെ കഷ്ടപെടുമ്പോഴാണ് ഇങ്ങനെ വൻതോതിൽ താത്കാലിക നിയമനങ്ങളാണ് സംസ്ഥാനത്തു നടക്കുന്നത്. പി എസ് സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടും തസ്തികകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത് കാരണം ജോലി നിഷേധിക്കപെടുകയാണ്. പകരം പിൻവാതിൽ വഴിയും കൺസൾട്ടൻസി വഴിയും ഇഷ്ടക്കാരെയും ബന്ധുക്കളെയും പാർട്ടിക്കാരെയും തിരുകികയറ്റുകയാണ് ഇപ്പോൾ ചെയ്യുന്നത്. പി.എസ്.സി ക്ക് വിട്ട തസ്തികകളൽ നിയമനം നടക്കുന്നില്ലെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അവയിൽ ഇഷ്ടം പോലെ നിയമനവും സ്ഥിരപ്പെടുത്തലും നടത്തുകയാണ്.

പിൻവാതിൽ നിയമനങ്ങളുടെ കുഭമേളയാണ് നടക്കുന്നത്.യുഡിഎഫ് വിഭാവനം ചെയ്യുന്ന നിയമപ്രകാരം ഓരോ വകുപ്പിലെ Head of department, അല്ലെങ്കിൽ appointing authority ആ വകുപ്പിൽ ഉണ്ടാകാൻ പോകുന്ന തസ്തികകൾ 6 മാസത്തിലൊരിക്കൽ പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യേണ്ടേതാണ്.Head of department, അല്ലെങ്കിൽ appointing authority റിപ്പോർട്ട് ചെയ്യുന്ന തസ്തിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതാണ്.

പി എസ് സി യുടെ റാങ്ക് ലിസ്റ്റ് നിലനിൽക്കെ താത്കാലിക നിയമനങ്ങൾ നടത്തുന്നവർക്കെതിരെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത വകുപ്പ് തലവന്മാർക്കെതിരെ, ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതാണ് . ഈ കുറ്റങ്ങൾ കോഗ്നിസബ്ൾ ആയിരിക്കും. ഇതിന്റെ ശിക്ഷ 3 മാസം മുതൽ 2 വർഷം വരെയായിരിക്കും.

താത്ക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രം താത്കാലിക നിയമനങ്ങൾ നടത്താൻ പാടുള്ളൂ. കാരണം എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ ധാരളം ആളുകൾ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നുണ്ട്. അവർക്ക് ഒരവസരവും കിട്ടുന്നില്ല. കാരണം കരാർ നിയമനവും പിൻവാതിൽ നിമനങ്ങളും വൻതോതിൽ നടന്നു കൊണ്ടിരിക്കുകയാണ്. അവ് അവസാനിപ്പിക്കുന്നതിനാണ് ഈ ബില്ല്.

ഈ കരട് ബില്ല് യു.ഡി.എഫിൽ ചർച്ച ചെയ്ത് അന്തിമമാക്കും.

എം.ബി രാജേഷ് പ്രശ്നം

പാർട്ടി സഖാക്കളുടെ ബന്ധുക്കൾക്കും മുൻ എംപിമാരുടെ ഭാര്യമാർക്കും എന്തു കൊണ്ടാണ് ഇത്ര വ്യാപകമായി പിൻവാതിൽ നിയമനം ലഭിക്കുന്നത്? കമ്യൂണിസ്റ്റുകാരയതുകൊണ്ട് അവർക്ക് നിയമനം കിട്ടുന്നത് പാതകമാണെന്നും ഞാൻ പറയില്ല. നിയമാനുസൃതം ലഭിക്കണം. അനധികൃതമായ നിയമനങ്ങളെയാണ് ഞങ്ങൾ എതിർക്കുന്നത്.

കാലടി സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി എം.ബി രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം കിട്ടിയത് റാങ്ക് ലിസ്റ്റ് അട്ടിമറിച്ചാണെന്ന് ആരോപണമുന്നയിച്ചത് ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന മൂന്ന് സബ്ജക്ട് എക്സപെർട്ടുകളാണ്. അവർ കോൺഗ്രസുകാരുമല്ല. കടുത്ത ഇടതു പക്ഷ സഹയാത്രികർ.

സത്യം തുറന്നു പറയാൻ ധൈര്യം കാണിച്ച ആ ഇന്റർവ്യൂ ബോർഡ് അംഗങ്ങളെ തേജോവധം ചെയ്യാൻ മുൻ എംപി കൂടിയായ രാജേഷ് തയ്യാറായത് ഇടതു പക്ഷവും ഈ സർക്കാരും എത്രത്തോളം ജീർണ്ണിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്.

മോഷണം കൈയോടെ പിടികൂടപ്പെടുമ്പോൾ അത് കണ്ടു പിടിക്കുന്നയാളെ മോഷ്ടാവാക്കുന്ന സ്ഥിരം മോഷ്ടാക്കളുടെ പരിപാടിയാണിത്.

രാജേഷ് പറയുന്ന ഉപജാപ സിദ്ധാന്തം അപഹാസ്യമാണ്. മൂന്ന് സബ്ജക്ട് എക്സപെർട്ടുകളും ചേർന്ന് സർവ്വകാലാശാലാ വൈസ് ചാൻസലർക്ക് നൽകിയ കത്ത് അന്ന് രാത്രി തന്നെ ഉദ്യോഗാർത്ഥിക്ക് അയച്ചു കൊടുത്തത് ഉപജാപത്തിനാണെന്നാണ് രാജേഷ് പറയുന്നത്. ഉദ്യോഗാർത്ഥിയെ സമ്മർദ്ദത്തിലാക്കി ജോലിയിൽ ജോയിന്റ് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് സിദ്ധാന്തം. ഇത് എന്തിന് വേണ്ടിയാണെന്ന് എല്ലാവർക്കും മനസിലാവും.

ഒരു നുണ പറയുമ്പോൾ അല്പം വിശ്വാസ യോഗ്യമായി പറയണ്ടേ?വി സിക്ക് നൽകിയ കത്ത് ആരാണ് ചോർത്തിയത്. അതിനെക്കുറിച്ച് അന്വേഷിക്കാമോ?

ഇത് സംബന്ധിച്ച് സിപിഎമ്മിന്റെ നിലപാട് എന്താണ്?പിൻവാതിൽ നിയമനങ്ങളെ മാനുഷിക പരിഗണനയോടെ കാണണമെന്ന് പറഞ്ഞ് മന്ത്രി ഇ.പി.ജയരാജൻ എതിർക്കുകയാണ്. അങ്ങനെയെങ്കിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാനുഷിക പരിഗണന ഇല്ലേ?

ഈ സർക്കാരന് കീഴിൽ ബന്ധു നിയമനവും പിൻവാതിൽ നിയമനവും എല്ലാ സീമകളെയും ലംഘിച്ച് മുന്നേറുകയാണ്. അധികാരം വിട്ടൊഴിയും മുൻപ് പരാമാവധി സ്വന്തക്കാരെ തിരുകി കയറ്റാനാണ് ശ്രമിക്കുന്നത്. സുപ്രീംകോടതി വിധി മറികടന്നാണ് ഈ നീക്കമെന്ന വകുപ്പ് മേധാവികളുടെ എതിർപ്പ് വക വയ്ക്കാതെയാണ് ഇത് ചെയ്യുന്നത്.

പിൻവാതിൽ നിയമനങ്ങൾക്കെതിരെ സമരം ചെയ്ത സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ഇപ്പോൾ പിൻവാതിൽ നിയമനങ്ങൾ ലഭിക്കുകയാണ്.യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഈ അനധികൃത നിയമനങ്ങൾ പുനപ്പരിശോധിക്കും.

ശബരിമല വിഷയം

വിശ്വാസികളെ മാറ്റി നിർത്തി മുന്നോട്ട് പോകാനാവില്ലെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഗോവിന്ദൻ മാസ്റ്റർ പറയുന്നത്. അതാണ് പാർട്ടി നയമെന്നും അദ്ദേഹം പറയുന്നു. അങ്ങനെയെങ്കിൽ ശബരിമല കേസിൽ ഇടതു സർക്കാർ നൽകിയ തെറ്റായ സത്യവാങ്മൂലം പിൻവലിച്ച് നേരത്തെ യു.ഡി.എഫ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം നൽകാമോ? അതിന് എന്തു കൊണ്ട് സർക്കാർ തയ്യാറാവുന്നില്ല?പാർട്ടി നിലപാട് അതാണെങ്കിൽ പാർട്ടി അതിന് മുൻകൈ എടുക്കുമോ?

വിധി വന്നു കഴിഞ്ഞ ശേഷം എല്ലാവരുമായും ചർച്ച ചെയ്ത് എന്തു വേണമെന്ന് തീരുമാനിക്കുമെന്ന് സിപിഎം പറയുന്നു. അത് തന്നെ വിശ്വാസി സമൂഹത്തെ കബളിപ്പിക്കലാണ്. അന്ന് സുപ്രീം കോടതി വിധി വന്നപ്പോൾ എല്ലാവരുമായും ചർച്ച ചെയ്യണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടതാണ്. ഗവൺമെന്റ് തയ്യാറായില്ല.

സർക്കാർ ഒരു കാര്യത്തിൽ വ്യക്തത വരുത്തണം. ശബരിമലയിൽ സർക്കാർ ഭക്തരോടൊപ്പമാണോ? അവിടെ ആചാരങ്ങൾ സംരക്ഷിക്കണോ, അതോ ചവിട്ടി മെതിക്കണോ? ഈ കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം.നിലപാട് എന്താണെന്ന് പറയാതെ വിശ്വസി സൂഹത്തെ കബളിപ്പിക്കുന്ന നിലപാടാണ് സർക്കാരിന്റെത്.

ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകർക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അത് തെറ്റാിയപ്പോയെന്ന് ഏറ്റു പറഞ്ഞ് മാപ്പു പറയാൻ മുഖ്യമന്ത്രി തയ്യാറാവണം.ആചാര സംരക്ഷണത്തിനായി നിയമം നിർമ്മിക്കുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിനും ചെയ്യാം. എന്തു കൊണ്ടു ചെയ്യുന്നില്ല? ബിജെപിയുടെ കാപട്യമാണ് പുറത്തു വരുന്നത്.

ശബരിമലയുടെ കാര്യത്തിലെ നിയമ നിർമ്മാണക്കാര്യം യു.ഡി.എഫ് പാർലമെന്റിലോ നിയമസഭയിലോ ഉന്നയിച്ചിരുന്നില്ലെന്ന് കുമ്മനം രാജശേഖരൻ ആക്ഷേപം ഉന്നയിച്ചു. എന്നാൽ പാർലമെന്റിൽ എൻ.കെ. പ്രേമചന്ദ്രൻ ശബരിമലയിലെ ആചാര്യ സംരക്ഷണത്തിനായി അനൗദ്യോഗിക ബില്ല് അവതരിപ്പിച്ചതാണ്. കേന്ദ്രം അതിനെ എതിർത്തു. ബിജെപി സർക്കാർ ഭക്തജനങ്ങൾക്കെതിരായ നിലപാടാണ് പാർലമെന്റിൽ സ്വീകിരച്ചത്. നിയമസഭിയൽ എം. വിൻസെന്റ് ശബരിമലയിലെ ആചാര്യ സംരക്ഷണത്തിന് സ്വകാര്യ ബില്ല് കൊണ്ടു വരാൻ നോട്ടീസ് നൽകിയതാണ്. നിയമസഭാ സെക്രട്ടേറിയറ്റ് അനുമതി നിഷേധിച്ചു. യു.ഡി.എഫ് നേരത്തെ തന്നെ ഈ ബില്ലിന് വേണ്ടി ശ്രമിക്കുകയായിരുന്നു. ശബരിമലയിലെ ആചാര സംരക്ഷണത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ ഈ ബില്ലുകൾ സ്വീകരിച്ചാൽ മതിയായിരുന്നു.

വൈരുദ്ധ്യാത്മക ഭൗതികവാദം

ഇന്ത്യയിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗകമല്ലെന്ന സിപിഎം കേന്ദ്ര കമ്മറ്റി അംഗം എം വിഗോവിന്ദൻ മാസ്റ്ററുടെ വിലയിരുത്തൽ പിണറായി വിജയന്റെ ഭരണത്തിന്റെ വിലയിരുത്തലാണ്.

ഭരണവർഗ്ഗം ധനമൂലധന ശക്തികളുടെ താത്പര്യ സംരക്ഷണത്തിനായി നിലകൊള്ളുന്നു എന്ന് ഗോവിന്ദന്മാസ്റ്റർ പറഞ്ഞത് പിണറായിയെ ഉദ്ദേശിച്ചു തന്നെയാണ്.

മൂതലാളിത്തത്തിന്റെ കൂർത്തുമൂർത്ത പല്ലുകൾ എന്ന് കമ്യൂണിസ്റ്റു ആചാര്യന്മാർ വിശേഷിപ്പിക്കുന്ന ലണ്ടൻ സ്റ്റോക്ക് എക്സചേഞ്ചിൽ പോയി പിണറായി മണി അടിച്ചതും മൂലധന ശക്തികൾക്ക് അടിമപ്പെട്ട് കൂടിയ പലിശയ്ക്ക് മസാലാ ബോണ്ടിറക്കി നാടിനെ അടിമപ്പെടുത്തിയതും ഗോവിന്ദന്മാസ്റ്ററെ ദുഃഖിപ്പിച്ചിട്ടുണ്ടാകണം.

സ്പ്രിങ്ളർ കരാറാണ് മറ്റൊരു ഉദാഹരണം. സാമ്രാജ്യത്വ കുത്തക കമ്പനിയുടെ താത്പര്യത്തിനടിമപ്പെട്ട് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരം തന്നെ മറിച്ചു വിൽക്കാനാണ് കരാറുണ്ടാക്കിക്കളഞ്ഞത്. അതും അമേരിക്കൻ നിയമം അടിസ്ഥാനപ്പെടുത്തി.

എന്തിന് ഏറെ പറയുന്നു. ബഹുരാഷ്ട്ര കുത്തകയായ പി.ഡബളിയു.സിക്ക് നമ്മുടെ സെക്രട്ടേറിയറ്റിൽ ഓഫീസ് തുടങ്ങാൻ പോലും തയ്യാറായ സർക്കാരാണ് പിണറായിയുടേത്. പ്രതിപക്ഷമാണ് അത് തടഞ്ഞത്.

സ്വന്തം പാർട്ടി തന്നെ അഞ്ചു വർഷത്തേക്ക് ഭരണം കിട്ടിയപ്പോൾ ഇത്രയൊക്കെ ചെയ്തെങ്കിൽ വൈരുദ്ധ്യാത്മക ഭൗതിക വാദം എങ്ങനെ നടപ്പാവാനാണ് എന്ന് ഗോവിന്ദൻ മാസ്റ്റർ ചിന്തിച്ചെങ്കിൽ തെറ്റു പറയാനില്ല. ഇന്ന് ശത കോടീസ്വരന്മാരുടെയും മൂലധന ശക്തികളുടെയും ഏറ്റവും വലിയ വക്താവായി കേരളത്തിലെ ഭരണാധികാരികൾ മാറിയിരിക്കുന്നു.

സ്വർണ്ണക്കടത്ത് കേസ്

സ്വർണ്ണക്കട്തതു കേസിൽ കേന്ദ്ര ഏജൻസികൾക്ക് കൂട്ടു വിലങ്ങിട്ടിരിക്കുകയാണ്. ഈ കേസ് അട്ടിമറിക്കാൻ ബി.ജി.പിയും സിപിഎമ്മും ധാരണയായിട്ടുണ്ട്. ഇ.ഡിയുടെ അന്വേഷണം ഇപ്പോൾ എവിടെയെന്നറിയില്ല, എൻ.ഐ.എയുടെ അന്വേഷണം എവിടെയെന്നറിയില്ല. ശിവശങ്കരന്റെ ജാ്മ്യത്തെ കസ്റ്റംസ് എതിർത്തില്ല. പുതിയ ബിജെപി - സിപിഎം ബാന്ധവത്തിൽ കേസ് അട്ടിമറിക്കപ്പെടുകയാണ്. പക്ഷേ അത്ര എളുപ്പത്തിൽ അത് അട്ടിമറിക്കാനാവില്ല. അത്രയ്ക്ക ശക്തമായ തെളിവുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP