യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ തടയാൻ ബില്ല്; ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതും അനധികൃത നിയമനവും ക്രിമിനൽ കുറ്റമാക്കി നിബന്ധന ചെയ്യും; സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് നൽകിയ അനധികൃത നിയമനങ്ങൾ പുന പരിശോധിക്കും; ശബരിമലയ്ക്ക് പുറമേ വീണ്ടും കരട് ബില്ലുമായി ചെന്നിത്തലയും യുഡിഎഫും
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: യുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ തടയാൻ ബില്ല കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റാങ്ക് ലിസ്റ്റിൽ പേരു വന്നിട്ടും ജോലി കിട്ടാതെ തിരുവനന്തപുരത്ത് കാരക്കോണത്ത് അനു എന്ന് ചെറുപ്പക്കാരൻ ജീവനൊടുക്കി. റാങ്ക് ലിസ്റ്റുകാർ കണ്ണീരും കൈയുമായി നടക്കുന്നു. ആത്മഹത്യയുടെ വക്കത്ത് എത്തി നിൽക്കുകയാണവർ.പിൻവാതിൽ നിയമനങ്ങളുടെ കുഭമേളയാണ് നടക്കുന്നതെന്ന് അദ്ദേഹം പാലക്കാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഈ ദുസ്ഥതി പരിപൂർണ്ണമായി അവസാനിപ്പിക്കും. ഇതിനായി സമഗ്രമായ നിയമനിർമ്മാണമാണ് യൂ ഡി എഫ് മുന്നോട്ടുവയ്ക്കുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതും അനധികൃത നിയമനവും ക്രിമിനൽ കുറ്റമാക്കി നിബന്ധന ചെയ്യുന്നതാണ് ഈ ബില്ല്.ഈ സർക്കാരിന്റെ നാലര വർഷത്തെ ഭരണത്തിൽ മൂന്നു ലക്ഷത്തോളം പിൻവാതിൽ നിയമനങ്ങളും താത്ക്കാലിക നിയമനങ്ങളും നടത്തിയിട്ടുണ്ട്.ഇതു കാരണം കുറഞ്ഞത് 3 ലക്ഷം ചെറുപ്പക്കാർക്കെങ്കിലും വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെയുള്ള തൊഴിൽ നിഷേധിക്കപ്പെട്ടിട്ടുണ്ട്.
ലക്ഷകണക്കിന് ചെറുപ്പക്കാർ തൊഴിലില്ലാതെ കഷ്ടപെടുമ്പോഴാണ് ഇങ്ങനെ വൻതോതിൽ താത്കാലിക നിയമനങ്ങളാണ് സംസ്ഥാനത്തു നടക്കുന്നത്. പി എസ് സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടും തസ്തികകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തത് കാരണം ജോലി നിഷേധിക്കപെടുകയാണ്. പകരം പിൻവാതിൽ വഴിയും കൺസൾട്ടൻസി വഴിയും ഇഷ്ടക്കാരെയും ബന്ധുക്കളെയും പാർട്ടിക്കാരെയും തിരുകികയറ്റുകയാണ് ഇപ്പോൾ ചെയ്യുന്നത്. പി.എസ്.സി ക്ക് വിട്ട തസ്തികകളൽ നിയമനം നടക്കുന്നില്ലെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അവയിൽ ഇഷ്ടം പോലെ നിയമനവും സ്ഥിരപ്പെടുത്തലും നടത്തുകയാണ്.
പിൻവാതിൽ നിയമനങ്ങളുടെ കുഭമേളയാണ് നടക്കുന്നത്.യുഡിഎഫ് വിഭാവനം ചെയ്യുന്ന നിയമപ്രകാരം ഓരോ വകുപ്പിലെ Head of department, അല്ലെങ്കിൽ appointing authority ആ വകുപ്പിൽ ഉണ്ടാകാൻ പോകുന്ന തസ്തികകൾ 6 മാസത്തിലൊരിക്കൽ പി എസ് സി ക്ക് റിപ്പോർട്ട് ചെയ്യേണ്ടേതാണ്.Head of department, അല്ലെങ്കിൽ appointing authority റിപ്പോർട്ട് ചെയ്യുന്ന തസ്തിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതാണ്.
പി എസ് സി യുടെ റാങ്ക് ലിസ്റ്റ് നിലനിൽക്കെ താത്കാലിക നിയമനങ്ങൾ നടത്തുന്നവർക്കെതിരെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത വകുപ്പ് തലവന്മാർക്കെതിരെ, ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതാണ് . ഈ കുറ്റങ്ങൾ കോഗ്നിസബ്ൾ ആയിരിക്കും. ഇതിന്റെ ശിക്ഷ 3 മാസം മുതൽ 2 വർഷം വരെയായിരിക്കും.
താത്ക്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രം താത്കാലിക നിയമനങ്ങൾ നടത്താൻ പാടുള്ളൂ. കാരണം എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ ധാരളം ആളുകൾ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നുണ്ട്. അവർക്ക് ഒരവസരവും കിട്ടുന്നില്ല. കാരണം കരാർ നിയമനവും പിൻവാതിൽ നിമനങ്ങളും വൻതോതിൽ നടന്നു കൊണ്ടിരിക്കുകയാണ്. അവ് അവസാനിപ്പിക്കുന്നതിനാണ് ഈ ബില്ല്.
ഈ കരട് ബില്ല് യു.ഡി.എഫിൽ ചർച്ച ചെയ്ത് അന്തിമമാക്കും.
എം.ബി രാജേഷ് പ്രശ്നം
പാർട്ടി സഖാക്കളുടെ ബന്ധുക്കൾക്കും മുൻ എംപിമാരുടെ ഭാര്യമാർക്കും എന്തു കൊണ്ടാണ് ഇത്ര വ്യാപകമായി പിൻവാതിൽ നിയമനം ലഭിക്കുന്നത്? കമ്യൂണിസ്റ്റുകാരയതുകൊണ്ട് അവർക്ക് നിയമനം കിട്ടുന്നത് പാതകമാണെന്നും ഞാൻ പറയില്ല. നിയമാനുസൃതം ലഭിക്കണം. അനധികൃതമായ നിയമനങ്ങളെയാണ് ഞങ്ങൾ എതിർക്കുന്നത്.
കാലടി സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി എം.ബി രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം കിട്ടിയത് റാങ്ക് ലിസ്റ്റ് അട്ടിമറിച്ചാണെന്ന് ആരോപണമുന്നയിച്ചത് ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന മൂന്ന് സബ്ജക്ട് എക്സപെർട്ടുകളാണ്. അവർ കോൺഗ്രസുകാരുമല്ല. കടുത്ത ഇടതു പക്ഷ സഹയാത്രികർ.
സത്യം തുറന്നു പറയാൻ ധൈര്യം കാണിച്ച ആ ഇന്റർവ്യൂ ബോർഡ് അംഗങ്ങളെ തേജോവധം ചെയ്യാൻ മുൻ എംപി കൂടിയായ രാജേഷ് തയ്യാറായത് ഇടതു പക്ഷവും ഈ സർക്കാരും എത്രത്തോളം ജീർണ്ണിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്.
മോഷണം കൈയോടെ പിടികൂടപ്പെടുമ്പോൾ അത് കണ്ടു പിടിക്കുന്നയാളെ മോഷ്ടാവാക്കുന്ന സ്ഥിരം മോഷ്ടാക്കളുടെ പരിപാടിയാണിത്.
രാജേഷ് പറയുന്ന ഉപജാപ സിദ്ധാന്തം അപഹാസ്യമാണ്. മൂന്ന് സബ്ജക്ട് എക്സപെർട്ടുകളും ചേർന്ന് സർവ്വകാലാശാലാ വൈസ് ചാൻസലർക്ക് നൽകിയ കത്ത് അന്ന് രാത്രി തന്നെ ഉദ്യോഗാർത്ഥിക്ക് അയച്ചു കൊടുത്തത് ഉപജാപത്തിനാണെന്നാണ് രാജേഷ് പറയുന്നത്. ഉദ്യോഗാർത്ഥിയെ സമ്മർദ്ദത്തിലാക്കി ജോലിയിൽ ജോയിന്റ് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് സിദ്ധാന്തം. ഇത് എന്തിന് വേണ്ടിയാണെന്ന് എല്ലാവർക്കും മനസിലാവും.
ഒരു നുണ പറയുമ്പോൾ അല്പം വിശ്വാസ യോഗ്യമായി പറയണ്ടേ?വി സിക്ക് നൽകിയ കത്ത് ആരാണ് ചോർത്തിയത്. അതിനെക്കുറിച്ച് അന്വേഷിക്കാമോ?
ഇത് സംബന്ധിച്ച് സിപിഎമ്മിന്റെ നിലപാട് എന്താണ്?പിൻവാതിൽ നിയമനങ്ങളെ മാനുഷിക പരിഗണനയോടെ കാണണമെന്ന് പറഞ്ഞ് മന്ത്രി ഇ.പി.ജയരാജൻ എതിർക്കുകയാണ്. അങ്ങനെയെങ്കിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാനുഷിക പരിഗണന ഇല്ലേ?
ഈ സർക്കാരന് കീഴിൽ ബന്ധു നിയമനവും പിൻവാതിൽ നിയമനവും എല്ലാ സീമകളെയും ലംഘിച്ച് മുന്നേറുകയാണ്. അധികാരം വിട്ടൊഴിയും മുൻപ് പരാമാവധി സ്വന്തക്കാരെ തിരുകി കയറ്റാനാണ് ശ്രമിക്കുന്നത്. സുപ്രീംകോടതി വിധി മറികടന്നാണ് ഈ നീക്കമെന്ന വകുപ്പ് മേധാവികളുടെ എതിർപ്പ് വക വയ്ക്കാതെയാണ് ഇത് ചെയ്യുന്നത്.
പിൻവാതിൽ നിയമനങ്ങൾക്കെതിരെ സമരം ചെയ്ത സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ഇപ്പോൾ പിൻവാതിൽ നിയമനങ്ങൾ ലഭിക്കുകയാണ്.യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഈ അനധികൃത നിയമനങ്ങൾ പുനപ്പരിശോധിക്കും.
ശബരിമല വിഷയം
വിശ്വാസികളെ മാറ്റി നിർത്തി മുന്നോട്ട് പോകാനാവില്ലെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഗോവിന്ദൻ മാസ്റ്റർ പറയുന്നത്. അതാണ് പാർട്ടി നയമെന്നും അദ്ദേഹം പറയുന്നു. അങ്ങനെയെങ്കിൽ ശബരിമല കേസിൽ ഇടതു സർക്കാർ നൽകിയ തെറ്റായ സത്യവാങ്മൂലം പിൻവലിച്ച് നേരത്തെ യു.ഡി.എഫ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം നൽകാമോ? അതിന് എന്തു കൊണ്ട് സർക്കാർ തയ്യാറാവുന്നില്ല?പാർട്ടി നിലപാട് അതാണെങ്കിൽ പാർട്ടി അതിന് മുൻകൈ എടുക്കുമോ?
വിധി വന്നു കഴിഞ്ഞ ശേഷം എല്ലാവരുമായും ചർച്ച ചെയ്ത് എന്തു വേണമെന്ന് തീരുമാനിക്കുമെന്ന് സിപിഎം പറയുന്നു. അത് തന്നെ വിശ്വാസി സമൂഹത്തെ കബളിപ്പിക്കലാണ്. അന്ന് സുപ്രീം കോടതി വിധി വന്നപ്പോൾ എല്ലാവരുമായും ചർച്ച ചെയ്യണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടതാണ്. ഗവൺമെന്റ് തയ്യാറായില്ല.
സർക്കാർ ഒരു കാര്യത്തിൽ വ്യക്തത വരുത്തണം. ശബരിമലയിൽ സർക്കാർ ഭക്തരോടൊപ്പമാണോ? അവിടെ ആചാരങ്ങൾ സംരക്ഷിക്കണോ, അതോ ചവിട്ടി മെതിക്കണോ? ഈ കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം.നിലപാട് എന്താണെന്ന് പറയാതെ വിശ്വസി സൂഹത്തെ കബളിപ്പിക്കുന്ന നിലപാടാണ് സർക്കാരിന്റെത്.
ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകർക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അത് തെറ്റാിയപ്പോയെന്ന് ഏറ്റു പറഞ്ഞ് മാപ്പു പറയാൻ മുഖ്യമന്ത്രി തയ്യാറാവണം.ആചാര സംരക്ഷണത്തിനായി നിയമം നിർമ്മിക്കുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിനും ചെയ്യാം. എന്തു കൊണ്ടു ചെയ്യുന്നില്ല? ബിജെപിയുടെ കാപട്യമാണ് പുറത്തു വരുന്നത്.
ശബരിമലയുടെ കാര്യത്തിലെ നിയമ നിർമ്മാണക്കാര്യം യു.ഡി.എഫ് പാർലമെന്റിലോ നിയമസഭയിലോ ഉന്നയിച്ചിരുന്നില്ലെന്ന് കുമ്മനം രാജശേഖരൻ ആക്ഷേപം ഉന്നയിച്ചു. എന്നാൽ പാർലമെന്റിൽ എൻ.കെ. പ്രേമചന്ദ്രൻ ശബരിമലയിലെ ആചാര്യ സംരക്ഷണത്തിനായി അനൗദ്യോഗിക ബില്ല് അവതരിപ്പിച്ചതാണ്. കേന്ദ്രം അതിനെ എതിർത്തു. ബിജെപി സർക്കാർ ഭക്തജനങ്ങൾക്കെതിരായ നിലപാടാണ് പാർലമെന്റിൽ സ്വീകിരച്ചത്. നിയമസഭിയൽ എം. വിൻസെന്റ് ശബരിമലയിലെ ആചാര്യ സംരക്ഷണത്തിന് സ്വകാര്യ ബില്ല് കൊണ്ടു വരാൻ നോട്ടീസ് നൽകിയതാണ്. നിയമസഭാ സെക്രട്ടേറിയറ്റ് അനുമതി നിഷേധിച്ചു. യു.ഡി.എഫ് നേരത്തെ തന്നെ ഈ ബില്ലിന് വേണ്ടി ശ്രമിക്കുകയായിരുന്നു. ശബരിമലയിലെ ആചാര സംരക്ഷണത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ ഈ ബില്ലുകൾ സ്വീകരിച്ചാൽ മതിയായിരുന്നു.
വൈരുദ്ധ്യാത്മക ഭൗതികവാദം
ഇന്ത്യയിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗകമല്ലെന്ന സിപിഎം കേന്ദ്ര കമ്മറ്റി അംഗം എം വിഗോവിന്ദൻ മാസ്റ്ററുടെ വിലയിരുത്തൽ പിണറായി വിജയന്റെ ഭരണത്തിന്റെ വിലയിരുത്തലാണ്.
ഭരണവർഗ്ഗം ധനമൂലധന ശക്തികളുടെ താത്പര്യ സംരക്ഷണത്തിനായി നിലകൊള്ളുന്നു എന്ന് ഗോവിന്ദന്മാസ്റ്റർ പറഞ്ഞത് പിണറായിയെ ഉദ്ദേശിച്ചു തന്നെയാണ്.
മൂതലാളിത്തത്തിന്റെ കൂർത്തുമൂർത്ത പല്ലുകൾ എന്ന് കമ്യൂണിസ്റ്റു ആചാര്യന്മാർ വിശേഷിപ്പിക്കുന്ന ലണ്ടൻ സ്റ്റോക്ക് എക്സചേഞ്ചിൽ പോയി പിണറായി മണി അടിച്ചതും മൂലധന ശക്തികൾക്ക് അടിമപ്പെട്ട് കൂടിയ പലിശയ്ക്ക് മസാലാ ബോണ്ടിറക്കി നാടിനെ അടിമപ്പെടുത്തിയതും ഗോവിന്ദന്മാസ്റ്ററെ ദുഃഖിപ്പിച്ചിട്ടുണ്ടാകണം.
സ്പ്രിങ്ളർ കരാറാണ് മറ്റൊരു ഉദാഹരണം. സാമ്രാജ്യത്വ കുത്തക കമ്പനിയുടെ താത്പര്യത്തിനടിമപ്പെട്ട് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരം തന്നെ മറിച്ചു വിൽക്കാനാണ് കരാറുണ്ടാക്കിക്കളഞ്ഞത്. അതും അമേരിക്കൻ നിയമം അടിസ്ഥാനപ്പെടുത്തി.
എന്തിന് ഏറെ പറയുന്നു. ബഹുരാഷ്ട്ര കുത്തകയായ പി.ഡബളിയു.സിക്ക് നമ്മുടെ സെക്രട്ടേറിയറ്റിൽ ഓഫീസ് തുടങ്ങാൻ പോലും തയ്യാറായ സർക്കാരാണ് പിണറായിയുടേത്. പ്രതിപക്ഷമാണ് അത് തടഞ്ഞത്.
സ്വന്തം പാർട്ടി തന്നെ അഞ്ചു വർഷത്തേക്ക് ഭരണം കിട്ടിയപ്പോൾ ഇത്രയൊക്കെ ചെയ്തെങ്കിൽ വൈരുദ്ധ്യാത്മക ഭൗതിക വാദം എങ്ങനെ നടപ്പാവാനാണ് എന്ന് ഗോവിന്ദൻ മാസ്റ്റർ ചിന്തിച്ചെങ്കിൽ തെറ്റു പറയാനില്ല. ഇന്ന് ശത കോടീസ്വരന്മാരുടെയും മൂലധന ശക്തികളുടെയും ഏറ്റവും വലിയ വക്താവായി കേരളത്തിലെ ഭരണാധികാരികൾ മാറിയിരിക്കുന്നു.
സ്വർണ്ണക്കടത്ത് കേസ്
സ്വർണ്ണക്കട്തതു കേസിൽ കേന്ദ്ര ഏജൻസികൾക്ക് കൂട്ടു വിലങ്ങിട്ടിരിക്കുകയാണ്. ഈ കേസ് അട്ടിമറിക്കാൻ ബി.ജി.പിയും സിപിഎമ്മും ധാരണയായിട്ടുണ്ട്. ഇ.ഡിയുടെ അന്വേഷണം ഇപ്പോൾ എവിടെയെന്നറിയില്ല, എൻ.ഐ.എയുടെ അന്വേഷണം എവിടെയെന്നറിയില്ല. ശിവശങ്കരന്റെ ജാ്മ്യത്തെ കസ്റ്റംസ് എതിർത്തില്ല. പുതിയ ബിജെപി - സിപിഎം ബാന്ധവത്തിൽ കേസ് അട്ടിമറിക്കപ്പെടുകയാണ്. പക്ഷേ അത്ര എളുപ്പത്തിൽ അത് അട്ടിമറിക്കാനാവില്ല. അത്രയ്ക്ക ശക്തമായ തെളിവുകളുണ്ട്.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- കേരളാ കോൺഗ്രസ് ചെയർമാന്റെ ലേഖനം രാഷ്ട്രീയ മാറ്റ സൂചനയോ? കോട്ടയം കലങ്ങി മറിയുമോ?
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ കോടതി നിർദ്ദേശം മറികടന്ന് സർക്കാർ ഉത്തരവ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്