Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകന്റെ കഴുത്തിൽ കത്തി തുളച്ച് കയറും മുമ്പ് രക്ഷകനായി ദൈവമെത്തുമെന്ന വിശ്വാസം; നൊന്തുപെറ്റ ആറുവയസ്സുകാരനെ ഷാഹിദ ബലി നൽകിയത് അന്ധമായ വിശ്വാസത്തിന്റെ പുറത്ത്; യുവതിക്ക് തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ​ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

മകന്റെ കഴുത്തിൽ കത്തി തുളച്ച് കയറും മുമ്പ് രക്ഷകനായി ദൈവമെത്തുമെന്ന വിശ്വാസം; നൊന്തുപെറ്റ ആറുവയസ്സുകാരനെ ഷാഹിദ ബലി നൽകിയത് അന്ധമായ വിശ്വാസത്തിന്റെ പുറത്ത്; യുവതിക്ക് തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ​ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പൂളക്കാട് ആറുവയസ്സുകാരനായ മകൻ ആമിലിനെ കഴുത്തറുത്തു കൊലപ്പെടുത്താൻ മാതാവ് ഷാഹിദക്ക് തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്ന അന്വേഷണവും ഊർജ്ജിതം. കുഞ്ഞിന്റെ കഴുത്തിൽ കത്തിവയ്ക്കും മുമ്പ് ദൈവം രക്ഷകനായി എത്തുമെന്നായിരുന്നു ഷാഹിദയുടെ മൊഴി. ഇത് തീവ്ര മതവിശ്വാസ ​ഗ്രൂപ്പുകളുടെ സ്വാധീനത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന നി​ഗമനത്തിലാണ് അന്വേഷണം ഈ വഴിക്കും നീളുന്നത്.

തീവ്ര മതവിശ്വാസ ഗ്രൂപ്പുകളുടെ സ്വാധീനത്തിൽ ഷാഹിദ വഴിപ്പെട്ടു എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇത് സാധൂകരിക്കുന്ന ഗ്രന്ഥനങ്ങളും മൊഴിയും പൊലീസിന് കിട്ടി. ഷാഹിദയുടെ ഫോണിൽ നിന്ന് അനുബന്ധ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ പൊലീസ് തുടങ്ങി. അതിനിടെ സംഭവത്തിന് ആസൂത്രണം നടന്നെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് ഷാഹിദ ആവശ്യപ്പെട്ടപ്രകാരം പുതിയ കത്തിവാങ്ങി നൽകിയതായി ഭർത്താവ് സുലൈമാൻ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. ഇതുൾപ്പെടെയുള്ള കാര്യങ്ങളാണ് തീവ്ര വിശ്വാസവുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിലേക്ക് നീങ്ങാൻ പൊലീസ് അന്വേഷണത്തെ പ്രേരിപ്പിക്കുന്നത്.

നേരത്തെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നെന്നും മൃഗീയമായ ആക്രമണത്തിലൂടെയാണ് മരണം ഉറപ്പിച്ചതെന്നും പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ പുലർച്ചെ 3.30 തോടെയാണ് ലാളിച്ചുവളത്തിയ മകനെ ഇവർ കൊലപ്പെടുത്തിയത്. കൈയും കാലും ബന്ധിച്ചാണ് കുട്ടിയെ ഷാഹിദ കൊലപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് കുട്ടിയെ കുളിമുറിയിൽ എത്തിച്ചതെന്നാണ് പൊലീസ് നിഗമനം. ആറുവർഷം പുതുപ്പള്ളിത്തെരുവിലെ മദ്രസുത്തുൽ ഹുദാ ഇസ്ലാമിക് സെന്ററിലെ അദ്ധ്യാപികയായിരുന്നു പ്രതി ഷാഹിദ. ലോക്ഡൗൺ കാലത്ത് അദ്ധ്യാപനത്തിന് പോയില്ല. ഈ സമയം മതപരമായ സമൂഹമാധ്യമ കൂട്ടായ്മകളിൽ സജീവമായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കാലുകൾ ചുരിദാറിന്റെ ഷാളുകൾ കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു മൃതദ്ദേഹം. കൈകൾ ബന്ധിച്ചിരുന്ന കുടുക്ക് അഴിഞ്ഞുവീണ നിലയിൽ കുളുമുറിയിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴുത്തിൽ വെട്ടുമ്പോൾ കുട്ടിയിട്ടിരുന്ന ടീഷർട്ട് തടസമാവുമെന്ന് കരുതി ഇത് ഊരിമാറ്റിയിക്കാമെന്നും ഇതിനുള്ള ശ്രമത്തിലായിരിക്കാം കുട്ടിയുടെ കൈയിലെ കെട്ട് അഴിച്ചുകളഞ്ഞതെന്നുമാണ് പൊലീസ് സംഘത്തിന്റെ അനുമാനം.

കഴുത്തിനേറ്റ വെട്ടുകളാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നാണ് പ്രാഥമീക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന. ഇതുകൂടാതെ ശരീരത്തിന്റെ പലഭാഗത്തായി പത്തിലേറെ മുറിവുകൾ ഉണ്ടായിരുന്നതായിട്ടാണ് അറിയുന്നത്. കുളിമുറിയിൽ സീറോ ബൾബാണ് ഉപയോഗിച്ചിരുന്നത്. വെട്ട് കൃത്യമായി ഏറ്റോ എന്ന സംശയത്താൽ വീണ്ടും വീണ്ടും ഇവർ മകന്റെ പിഞ്ചുശരീരത്തിൽ കത്തി പ്രയോഗിച്ചിരിക്കാം എന്നുമുള്ള സംശയവും പൊലീസിനുണ്ട്.

മകനെ കൊല്ലാൻ ഷാഹിദ നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നെന്നും ഇതിനായി ഇവർ പുതിയ കത്തി വാങ്ങി സൂക്ഷിച്ചിരുന്നെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഷാഹീദയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ച വസ്തുകളെക്കുറിച്ചുള്ള കൃത്യമായ വിവരം ഇനിയും പുറത്തുവന്നിട്ടില്ല. ചോദ്യം ചെയ്യൽ ഇനിയും പൂർത്തിയായിട്ടില്ലന്നും ഇവർ വെളിപ്പെടുത്തിയ വിവരങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമെ ഇതിന്റെ നിജസ്ഥിതി വെളിച്ചത്താവു എന്നാണ് പൊലീസ് നിലപാട്.

തങ്ങളുടെ ജീവിതത്തിൽ അടുത്തകാലത്ത് അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നെന്ന് ഭർത്താവ് സുലൈമാൻ പൊലീസിൽ അറിയിച്ചതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. അടുത്തകാലത്തായി ഇവർ ഇരുവരുടെയും ബന്ധുക്കൾ വീട്ടിലേയ്ക്കെത്താത്തതിൽ ഷാഹിദ വിഷമം പങ്കിട്ടതായും ഇയാൾ മൊഴി നൽകിയട്ടുണ്ടെന്നാണ് അറിയുന്നത്.

മക്കളെ വല്ലാണ്ട് സ്നേഹിക്കുന്ന പ്രകൃതക്കാരിയായിരുന്ന ഷാഹിദ ഇത്തരത്തിലൊരുപ്രവൃത്തി ചെയ്യുമെന്ന് ഇപ്പോഴും നാട്ടുകാർക്ക് വിശ്വസിക്കാനായിട്ടില്ല. പെട്ടെന്നുണ്ടായ മാനസീക വിഭ്രാന്തിയിലായിരിക്കാം ഇവർ കൊലനടത്തിയതെന്നാണ് ഇവരിൽ ഏറെപ്പേരുടെയും വിലയിരുത്തൽ.

മക്കളോട് വല്ലാത്തൊരടുപ്പം ഷാഹീദയ്ക്കുണ്ടായിരുന്നെന്നും സാധാരണ മാനസീക അവസ്ഥയിൽ ഇത്തരത്തിലൊരുക്രൂരകൃത്യം ഒരിക്കലും ഇവർ ചെയ്യില്ലെന്നുമാണ് അയൽവാസികളും അടുപ്പക്കാരും വ്യക്തമാക്കുന്നത്.ഭർത്താവ് സുലൈമാൻ പ്രവാസിയായിരുന്നു.കുറച്ചുകാലമായി നാട്ടിൽ ഡ്രൈവറായി ജോലി നോക്കിവരികയായിരുന്നു. ഇന്നലെ താമസിച്ചാണ് താൻ ജോലികഴിഞ്ഞെത്തിയതെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് ഇയാൾ പൊലീസിനെ അറിയിച്ചിട്ടുള്ളത്.

സുലൈമാൻ -ഷാഹീദ ദമ്പതികൾക്ക് കൊല്ലപ്പെട്ട കുട്ടിയെക്കൂടാതെ 11 ഉം 8 ഉം വയസ്സുള്ള രണ്ട് ആൺകുട്ടികൾകൂടിയുണ്ട് അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം ഇവർ തന്നെ ആണ് പൊലീസിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചത്. പൊലീസ് എത്തുന്ന സമയത്ത് വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്നു ഷാഹിദ. ഈ സമയത്ത് ഇവരുടെ ഭർത്താവും മറ്റുമക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉണ്ടായിരുന്നെങ്കിലും പൊലീസ് എത്തിയ ശേഷമാണ് ഇവരും വിവരമറിഞ്ഞത്. മാതാവിന്റെ മാനസിക നില തകരാറിലാണെന്നുള്ള രീതിയിൽ വിവരങ്ങൾ പുറത്ത് വരുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

എസ് പി ആർ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സംഭവം നടന്നവീട്ടിലെത്തി. വിശദമായി ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൊലപാതക കാരണവും മറ്റ് കാര്യങ്ങളും വ്യക്തമാകുകയുള്ളു എന്ന് ജില്ലാ പൊലിസ് മേധാവി ആർ വിശ്വനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP