പൂണെയിലേക്കുള്ള യാത്രയ്ക്കിടെ കൊച്ചി വിമാനത്താവളത്തിൽ പരിശോധനയിൽ സ്കാൻ മെഷീൻ കണ്ടെത്തിയത് ലോഹത്തിന്റെ സാന്നിദ്ധ്യം; ഓരോ ഇനവും സ്കാൻ ചെയ്തപ്പോൾ തിരുവല്ല മഞ്ചാടിയിലെ തോംസൺ ബേക്കറിയിൽ നിന്നും വാങ്ങിയ നിലക്കടല പാക്കറ്റിൽ 50 ഗ്രാം ലോഹത്തിന്റെ ഭാഗം; പരാതി അറിയിച്ചപ്പോൾ സ്ഥാപനം ഉടമയിൽ നിന്നുണ്ടായത് മോശം പെരുമാറ്റം; ദുരനുഭവം തുറന്നുപറഞ്ഞ് യുവതി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പൂണെയിലേക്കുള്ള വിമാനയാത്രയ്ക്കിടെ കൈവശമുണ്ടായിരുന്ന നിലക്കടല പായ്ക്കറ്റ് മൂലം കൊച്ചി വിമാനത്താവളത്തിൽ നേരിട്ട ദുരനുഭവം ഫേസ്ബുക്കിലൂടെ തുറന്ന് പറഞ്ഞ് യുവതി. തിരുവല്ല മഞ്ചാടിയിലെ തോംസൺ ബേക്കറിയിൽ നിന്നും പൂണെയിലേക്ക് കൊണ്ടുപോകാൻ വാങ്ങിയ നിലക്കടല കൈവശമുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചതാണ് യാത്രയ്ക്കിടെ പ്രശനം സൃഷ്ടിച്ചതെന്ന് ആൻ അനീഷ് ഫേസ്ബുക്കിൽ കുറിച്ചു.
'വിമാനത്താവളത്തിലെ സെക്യൂരിറ്റി ചെക്ക്-ഇൻ സമയത്ത് എന്നെ പിടികൂടി, എന്റെ ബാഗ് തുറക്കാൻ ആവശ്യപ്പെട്ടു, സ്കാൻ മെഷീൻ ചില ലോഹ ഇനങ്ങൾ കാണിക്കുന്നുണ്ടെങ്കിലും അത് എവിടെയാണെന്ന് അവർക്ക് കണ്ടെത്താനായില്ല, എന്നെ ചോദ്യം ചെയ്തു. ഏകദേശം 40 മിനിറ്റ് അവർ ഈ ലോഹം എവിടെയാണെന്ന് കണ്ടെത്താൻ ശ്രമിച്ചു. ബാഗിലെ ഓരോ ഇനവും സ്കാൻ ചെയ്യാൻ അവർ തീരുമാനിച്ചു. ഒടുവിൽ സംശയം നിലക്കടല പാക്കറ്റിലായി. വീണ്ടും അവർ എന്നെ സംശയത്തോടെ നോക്കി, അതിൽ ഞാൻ എന്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ചോദിച്ചു. മുദ്രയിട്ട പാക്കറ്റ് തുറക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു. തുറന്നപ്പോൾ 50 ഗ്രാം വരെ വരുന്ന ഒരു ലോഹ ഭാഗം' ഫേസ്ബുക്കിൽ യുവതി പറയുന്നു.
നിരപരാധിയാണെന്ന് എയർപോർട്ട് സ്റ്റാഫ് തിരിച്ചറിഞ്ഞപ്പോൾ വിട്ടയച്ചു, തോംസൺ ബേക്കറിയെതിരെ പരാതി നൽകാൻ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ നിർദേശിച്ചുവെന്നും യുവതി പറയുന്നു. അശ്രദ്ധ മൂലം സംഭവിച്ചതാകാം അല്ലെങ്കിൽ ഉൽപ്പന്നത്തിന്റെ ഭാരം വർദ്ധിപ്പിക്കാൻ ബോധപൂർവം ചെയ്തതാണോ എന്ന് ഉറപ്പില്ലെന്നും യുവതി വ്യക്തമാക്കുന്നു.
ബേക്കറിയിൽ നിന്നും വാങ്ങിയ ഭക്ഷണസാധനത്തിൽ ഉണ്ടായിരുന്ന ലോഹ ഭാഗം കാരണം വിമാനത്താവളത്തിൽ നേരിടേണ്ടി വന്ന അപമാനവും നിരാശയും യുവതി ഫേസ്ബുക്ക് കുറിപ്പിൽ തുറന്നു പറയുന്നുണ്ട്. കുറ്റവാളിയെന്ന രീതിയിൽ സംശയത്തോടെയാണ് എല്ലാവരും നോക്കിയത്. ഒരു കുറ്റവാളിയാണെന്ന രീതിയിലയിരുന്നു 40 മിനുറ്റോളം നീണ്ട പരിശോധന. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കെ ബാഗിലെ എല്ലാ വസ്തുക്കളും പുറത്തെടുത്ത് പരിശോധിക്കേണ്ടി വന്നുവെന്നും ഇവയൊക്കെ വീണ്ടും ശുചീകരിക്കേണ്ടി വന്നുവെന്നും കുറിപ്പിൽ പറയുന്നു.
കൊച്ചി വിമാനത്താവളത്തിൽ നിന്ന് 6 മണിക്ക് പുറപ്പെടുന്ന ഫ്ളൈറ്റിൽ ഏറ്റവും ഒടുവിലാണ് കയറാൻ സാധിച്ചത്. പരിശോധനയ്ക്കായി 5.45 വരെ അധികൃതർ തടഞ്ഞുവച്ചു. സഹയാത്രികർ താൻ എന്തോ തെറ്റു ചെയ്തെന്ന രീതിയിൽ ചർച്ച ചെയ്യുന്നത് കണ്ടതായും യുവതി പറയുന്നു. തനിക്ക് നേരിട്ട ദുരനുഭവത്തിന്റെ മാനസിക ആഘാതം മറികടക്കാൻ ഇപ്പോഴും കഴിയുന്നില്ലെന്ന് യുവതി പറയുന്നു.
അവർക്ക് ലോഹം കണ്ടെത്താൻ കഴിഞ്ഞില്ലായിരുന്നുവെങ്കിൽ താൻ വലിയ കുഴപ്പത്തിലാകുമായിരുന്നു. ഒരു പക്ഷേ കരിയറിനെ ബാധിക്കുകയും ചെയ്യുമായിരുന്നു. ബേക്കറി അധികൃതരുമായി വിഷയം സംസാരിച്ചപ്പോൾ മോശമായ രീതിയിലാണ് പ്രതികരിച്ചത്.
പ്രൊഡക്ഷൻ മാനേജരുമായി സംസാരിച്ചപ്പോൾ പരാതി നൽകരുത്. ഉടമ നഷ്ടപരിഹാരം നൽകില്ല ജോലിക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കും, പാവങ്ങളാണ് ജോലി പോകും എന്നായിരുന്നു മറുപടി.പിന്നീട് അയ്യായിരം രൂപ നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞു, പിന്നിടീ 20000 രൂപ വരെ നൽകാമെന്ന് പറഞ്ഞു. തുക ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കുമെന്നും അറിയിച്ചു.
കോവിഡ് കാലത്തും മികച്ച രീതിയിൽ പ്രവർത്തിച്ച സ്ഥാപനമാണ്, നാലിടങ്ങളിൽ ബ്രാഞ്ചുകൾ ഉള്ള സ്ഥാപനമാണ് ഉയർച്ചയ്ക്ക് കാരണം സ്ഥാപനത്തിലെ തൊഴിലാളികളാണ്. അവരുടെ ശമ്പളത്തിൽ നിന്നും നഷ്ടപരിഹാരത്തുക ഈടാക്കുക എന്നതാണ് ഇവർ പറയുന്ന പരിഹാരം എന്നത് തന്നെ അതിശയിപ്പിച്ചെന്നും യുവതി പറയുന്നു.
സ്ഥാപന ഉടമയോട് സംസാരിച്ച ശേഷം മറുപടി അറിയിക്കാമെന്ന് പറഞ്ഞ പ്രൊഡക്ഷൻ മാനേജരുടെ ഫോൺ ഓഫ് ചെയ്ത നിലയിലായിരുന്നു. മറ്റൊരു പ്രൊഡക്ഷൻ മാനേജരെ വിളിച്ചപ്പോഴും ഉടമയോട് സംസാരിച്ച് അറിയിക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഫോൺ വിളിച്ചില്ല, തിരിച്ചു വിളിച്ചപ്പോൾ ഫോൺ ഓഫ് ചെയ്ത് വച്ചതായി മനസിലായി.
നിലക്കടല പായ്ക്കറ്റിൽ നൽകിയിരിക്കുന്ന കസ്റ്റമർ കെയർ മെയിൽ ഐഡിയിൽ വിവരങ്ങൾ വ്യക്തമാക്കി മെയിൽ ചെയ്തെങ്കിലും ഒരു മറുപടിയും ഉണ്ടായില്ല. വിമാനത്താവളത്തിൽ നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കി സ്ഥാപനം ഉടമയ്ക്ക് സന്ദേശങ്ങൾ അയച്ചെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്ന് യുവതി പറയുന്നു.
പിന്നീട് വിളിച്ചപ്പോൾ ആദ്യം ഫോൺ എടുത്തത് ഡ്രൈവർ ആയിരുന്നു. ഉടമ പള്ളിയിലാണ് എന്ന് അറിയിച്ചു. പിന്നീട് വിളിച്ചപ്പോൾ മലയാളത്തിൽ സംസാരിക്കണം. ഇംഗ്ലീഷ് വശമില്ലെന്ന് ഉടമ പറഞ്ഞു. വിമാനത്താവളത്തിൽ നേരിടേണ്ടി വന്ന ദുരനുഭവം അറിയിച്ചപ്പോൾ ഇതൊക്കെ സംഭവിക്കും. ഇത് എല്ലാവർക്കും സംഭവിക്കുന്നതാണ്. തനിക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട് എന്ന മറുപടിയാണ് സ്ഥാപനം ഉടമയുടെ ഭാഗത്ത് നിന്നും ലഭിച്ചത്.
വിഷയത്തിന്റെ ഗൗരവം മനസിലാക്കാതെയാണ് നിസാരവൽക്കരിക്കുന്ന രീതിയിലാണ് ഉടമ സംസാരിച്ചത്. തൊഴിലാളികളുടെ ഭാഗത്ത് നിന്നും ഉണ്ടായ പിഴവാണ്. തനിക്ക് അതിൽ ഉത്തരവാദിത്തമില്ല എന്ന രീതിയിലായി പിന്നീട് ഉടമയുടെ സംസാരം.
നഷ്ടപരിഹാരത്തുകയ്ക്ക് വേണ്ടിയാണ് ഫോൺ വിളിച്ചെതെന്ന രീതിയിൽ ഉടമ പ്രതികരിച്ചതോടെ തനിക്ക് ആവശ്യത്തിന് സമ്പത്ത് ഉണ്ടെന്നും നിങ്ങളുടെ പണം ആവശ്യമില്ലെന്നും അറിയിച്ചു.
നിങ്ങൾ എന്താണെന്നുവച്ചാൽ ചെയ്തോളു എന്ന രീതിയിലായി പിന്നീട് ഉടമയുടെ സംസാരം. പിന്നീട് ഫോൺ കട്ട് ചെയ്തു. തനിക്ക് വിമാനത്താവളത്തിൽ നേരിട്ട അപമാനത്തിന് ക്ഷമ ചോദിക്കാൻ പോലും സ്ഥാപന ഉടമ തയാറായില്ലെന്നും യുവതി പറയുന്നു.
വിമാനത്താവളത്തിൽ നേരിട്ട ദുരനുഭവത്തിന് പുറമെ കാരണക്കാരായ സ്ഥാപനത്തിന്റെ ഉടമയുടെ ഭാഗത്ത് നിന്നും ഉണ്ടായ നിരുത്തരവാദപരമായ പ്രതികരണവും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ യുവതി തുറന്നുപറയുന്നുണ്ട്.
സ്ഥാപനത്തിനെതിരെ തുടർ നടപടികൾ സ്വീകരിക്കുന്നതടക്കം ആലോചിക്കുന്നതായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആൻ അനീഷ് പറയുന്നു.
Stories you may Like
- ഒരു മണിക്കൂറോളം മുങ്ങിയ ഫേസ്ബുക്കും ഇൻസ്റ്റയും ത്രെഡും തിരിച്ചെത്തി
- 'ഗ്രൗണ്ട് ഉണക്കാൻ പെയിന്റ് ബക്കറ്റും തേപ്പുപെട്ടിയും ഹെയർ ഡ്രയറും'
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- കേരളീയം ഉദ്ഘാടനവേദി പുരുഷന്മാരുടേത് മാത്രമായതിനെ വിമർശിച്ച് ജോളി ചിറയത്ത്
- കേരളീയത്തിൽ ആദിവാസി യുവാക്കളെ മുഖത്ത് പെയിന്റടിച്ച് പ്രദർശന വസ്തുവാക്കി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍