ആദ്യം ജോലിക്ക് പ്രവേശിക്കാൻ ആലോചിച്ചിരുന്നില്ല; ഭീഷണി വന്ന സാഹചര്യത്തിൽ ജോയിൻ ചെയ്യാൻ തീരുമാനിച്ചെന്ന് വിശദീകരണം; നേതാവ് പറയുന്നതും നിയമനത്തിലെ അസ്വാഭാവികതകൾ; ഭീഷണിയിൽ പൊലീസിൽ പരാതി നൽകാത്തതും വിചിത്രം; കാലടിയിലെ വിശദീകരണം വിനയാകുന്നത് എംപി രാജേഷിന് തന്നെ; നിനിത കണിച്ചേരിയുടെ നിയമനം ഗവർണ്ണറുടെ റഡാറിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സംസ്ഥാന സർക്കാരിന് നിയന്ത്രിക്കാവുന്ന തരത്തിലാണ് കേരളത്തിലെ സർവ്വകലാശാലയുടെ പ്രവർത്തനം. കാലടി സംസ്കൃത സർവ്വകലാശാലയിലും കാര്യങ്ങൾ അങ്ങനെ തന്നെ. കാലടി സംസ്കൃത സർവകലാശാലയിൽ മുൻ എംപി എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് അസിസ്റ്റന്റ് പ്രഫസർ ഇന്റർവ്യൂവിൽ ഒന്നാം റാങ്കും നിയമനവും നൽകിയത് വിവാദമാകുമ്പോൾ ഉയരുന്നത് സംശയങ്ങളാണ്. ഈ പദവി മുസ്ലിം സംവരണമാക്കിയതിന് പിന്നിൽ ഗൂഢാലോചന നടന്നോ എന്നും സംശയം ഉയരുന്നുണ്ട്. അതിനിടെ കാലടി സർവകലാശാലയിലെ നിയമ വിവാദം ഇന്റർവ്യൂ ബോർഡിലെ 3 പേരുടെ വ്യക്തി താൽപര്യത്തിൽനിന്ന് ഉണ്ടായതാണെന്നും ഞെട്ടിപ്പിക്കുന്ന ഉപജാപമാണ് ഇവർ നടത്തിയെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംപിയുമായ എം.ബി. രാജേഷ് ആരോപിച്ചു.
അതിനിടെ കാലടി സംസ്കൃത സർവകലാശാലയിൽ മുൻ എംപി എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് അസിസ്റ്റന്റ് പ്രഫസർ ഇന്റർവ്യൂവിൽ ഒന്നാം റാങ്കും നിയമനവും നൽകിയതിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നൽകിയ പരാതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലയോടു റിപ്പോർട്ട് തേടിയിട്ടുണ്ട്. റാങ്ക് പട്ടിക അട്ടിമറിച്ചാണു നിയമനമെന്ന ഇന്റർവ്യൂ ബോർഡ് അംഗം ഡോ. ഉമർ തറമേലിന്റെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജിർ ഖാനും ഗവർണർക്കു നിവേദനം നൽകിയത്. ഗവർണർ ഇതു വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ടിന് അയച്ചുകൊടുത്തു. ഇക്കാര്യത്തിൽ ഗവർണ്ണറുടെ ഇടപെടൽ നിർണ്ണായകമാകും.
നിനിതയ്ക്ക് അസി.പ്രഫസർ നിയമനത്തിനുള്ള യോഗ്യതയില്ലെന്നു വാദിച്ച് ഇന്റർവ്യൂ ബോർഡിലെ വിഷയവിദഗ്ദ്ധർ വൈസ് ചാൻസലർക്കു നൽകിയ കത്ത് പുറത്തുവന്നതാണ് വിവാദത്തിന് തുടക്കമിട്ടത്. നിനിതയ്ക്കു യുജിസി നിഷ്കർഷിക്കുന്ന യോഗ്യതകളില്ലെന്നും ബോർഡിന്റെ തീരുമാനം അട്ടിമറിക്കപ്പെട്ടെന്നും ചൂണ്ടിക്കാട്ടി ഡോ. ടി. പവിത്രൻ, ഡോ. ഉമർ തറമേൽ, ഡോ. കെ.എം. ഭരതൻ എന്നിവർ ജനുവരി 31നാണ് വൈസ് ചാൻസലർക്കു കത്തു നൽകിയത്. യുജിസി മാനദണ്ഡപ്രകാരം വിഷയ വിദഗ്ധരുടെ അഭിപ്രായമാണ് സർവകലാശാലകൾ കാര്യമായി പരിഗണിക്കാറുള്ളത്. ചില സർവകലാശാലകളിൽ മറ്റ് അംഗങ്ങൾ മാർക്ക് രേഖപ്പെടുത്താറില്ല. ചിലയിടങ്ങളിൽ മാർക്ക് ഇടാറുണ്ടെങ്കിലും വിഷയവിദഗ്ധരുടെ മാർക്കിനാണു പ്രാധാന്യം. ഇതു മറികടന്ന്, അഞ്ചാം റാങ്ക് നൽകിയ ആൾ ഒന്നാമതെത്തിയതോടെയാണ് അദ്ധ്യാപകർ വൈസ് ചാൻസലർക്കു കത്തു നൽകിയത്.
കത്തിലെ പ്രസക്ത ഭാഗങ്ങൾ: ''കോളജ് / സർവകലാശാലാ തലത്തിലെ അദ്ധ്യാപന പരിചയമോ കാര്യമായ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത ഒരു ഉദ്യോഗാർഥി തന്റെ മുന്നിലുള്ള രണ്ടോ അതിലധികമോ മികച്ച ഉദ്യോഗാർഥികളെ മറികടന്ന് ലിസ്റ്റിൽ ഒന്നാമതായി മാറിയതായും കഴിഞ്ഞ സിൻഡിക്കറ്റിൽ നിയമനം നൽകാൻ തീരുമാനിച്ചതായും അറിഞ്ഞു. സർവകലാശാല നിയമിച്ച വിഷയ വിദഗ്ദ്ധർ എന്ന നിലയ്ക്ക് ഈ തീരുമാനവും നിയമനവും തെറ്റാണെന്നും സർവകലാശാലാ എത്തിക്സിന് എതിരാണെന്നും ഞങ്ങൾ ബോധ്യപ്പെടുത്തട്ടെ. സർവകലാശാലാ അധികാരികൾക്ക് ഇഷ്ടമുള്ളവർക്കു നിയമനം നൽകാനായിരുന്നു എങ്കിൽ യുജിസി ഇക്കാര്യത്തിൽ നിർദ്ദേശിക്കുന്ന വിഷയ വിദഗ്ധരുടെ ആവശ്യം, ബോർഡിൽ എന്താണെന്നു ഞങ്ങൾക്കു മനസ്സിലാകുന്നില്ല.'' അനധികൃത നിയമനം മരവിപ്പിച്ച് ഇന്റർവ്യൂ ബോർഡിന്റെ കൂട്ടായ തീരുമാനം നടപ്പിലാക്കണമെന്നു വൈസ് ചാൻസലറോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്. ഇതോടെയാണ് പ്രതിരോധവുമായി രാജേഷ് എത്തിയത്.
തന്റെ ഭാര്യ ആർ. നിനിതയ്ക്കെതിരെ 3 തലത്തിലുള്ള ഉപജാപം നടന്നു. അയോഗ്യയാക്കി ഇന്റർവ്യൂവിൽ പങ്കെടുപ്പിക്കാതിരിക്കാനാണ് ആദ്യം ശ്രമിച്ചത്. അപേക്ഷ സമർപ്പിച്ച 2019 ൽ പിഎച്ച്ഡി ഉണ്ടായിരുന്നില്ലെന്നും 6 മാസം മുൻപു മാത്രമാണു പിഎച്ച്ഡി ലഭിച്ചതെന്നുമുള്ള പരാതി ശരിയല്ലെന്നു സർവകലാശാലയുടെ പരിശോധനയിൽ കണ്ടെത്തി. പിഎച്ച്ഡിക്കെതിരെ കേസ് ഉണ്ടെന്ന പരാതിയും പൊളിഞ്ഞു. തുടർന്നാണ് ഇന്റർവ്യൂവിൽ പിന്നിലാക്കാൻ ശ്രമം നടന്നത്. അവർ നൽകിയ പരാതിയിൽ തന്നെ പറയുന്നത് തങ്ങൾ കൂടിയാലോചിച്ച് ഒരാൾക്കു മാർക്ക് കൊടുക്കാൻ തീരുമാനിച്ചെന്നാണ്. ഇന്റർവ്യൂവിൽ എങ്ങനെയാണു കൂടിയാലോചിച്ചു മാർക്ക് കൊടുക്കുക ? ഇത്തരം ശ്രമങ്ങൾ വിജയിക്കാതെ വന്നപ്പോഴാണ് ജനുവരി 31നു രാത്രി 3 പേരും ഒപ്പിട്ട കത്ത് മറ്റൊരാൾ വഴി നിനിതയ്ക്കു ലഭ്യമാക്കിയത്. ജോലിയിൽ ചേരാതെ പിന്മാറിയാൽ പ്രശ്നമില്ലെന്നും ഇല്ലെങ്കിൽ മാധ്യമങ്ങൾക്കു കൊടുക്കുമെന്നും പറഞ്ഞു.-ഇതാണ് രാജേഷിന്റെ വാദം.
ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അന്നു രാത്രി തന്നെ നിനിത യൂണിവേഴ്സിറ്റി രജിസ്റ്റ്രാർക്ക് ഇ മെയിലിൽ പരാതി അയച്ചു. മൂന്നിനു ജോലിയിൽ പ്രവേശിച്ചതോടെ പിറ്റേന്ന് ആദ്യ പരസ്യപ്രതികരണം വന്നു. ഇതിനു നേതൃത്വം കൊടുത്തയാളുടെ കൂടെ ജോലി ചെയ്യുന്ന ഒരു ഉദ്യോഗാർഥി ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു. ജോലിക്ക് അപേക്ഷ കൊടുത്തതു തന്നെ ഇദ്ദേഹം നൽകിയ കോണ്ടക്ട് സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്. മറ്റു 2 പേർ ഇതേ ഉദ്യോഗാർഥിയെ പഠിപ്പിച്ചവരുമാണ്. മറ്റൊരു ഉദ്യോഗാർഥിക്കും ഇവരുമായി ബന്ധമുണ്ടെന്നു രാജേഷ് ആരോപിച്ചു-അതായത് ഈ ജോലിക്കായി നടന്ന ഇന്റർവ്യൂവിൽ ആകെ പ്രശ്നമാണെന്ന് സമ്മതിക്കുകയാണ് രാജേഷ്. അങ്ങനെ എങ്കിൽ ഈ അഭിമുഖം തന്നെ റദ്ദാക്കേണ്ടതല്ലേയെന്ന ചോദ്യമാണ് ഉയരുന്നത്. അതിനിടെ തന്നേയും ഭാര്യയേയും ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന സിപിഎം നേതാവ് ഇക്കാര്യത്തിൽ പൊലീസിൽ പരാതി നൽകാത്തതും വിവാദത്തിന് പുതിയ തലം നൽകുന്നു.
അതിനിടെ നിയമനം വിവാദമായപ്പോൾ അദ്ധ്യാപകർക്കു നേരെ വിഷയം വഴിതിരിച്ചു വിടാനുള്ള ശ്രമമാണു നടക്കുന്നതെന്ന് ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ പ്രതികരിച്ചു. അംഗങ്ങൾ പരസ്പരം ചർച്ച ചെയ്യരുതെന്ന് എവിടെയും പറഞ്ഞിട്ടില്ല. കൂടുതൽ മെച്ചപ്പെട്ട ധാരണയ്ക്കു വേണ്ടിയാണത്. ആരൊക്കെയാണു കൂടിക്കാഴ്ചയ്ക്കു വരുന്നതെന്ന് എങ്ങനെയറിയാനാണ് ? ഉദ്യോഗാർഥിക്കു സർട്ടിഫിക്കറ്റ് നൽകിയെന്നതു ബാലിശമായ ആരോപണമാണെന്നും പറഞ്ഞു. ഒന്നും സർവകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലെന്നും അതിനാൽ പ്രതികരിക്കുന്നില്ലെന്നും കാലടി വൈസ് ചാൻസലർ ഡോ.ധർമരാജ് അടാട്ട് പറഞ്ഞു. ഏതായാലും വിവാദം ആളിക്കത്തുകയാണ്. മതവും ജാതിയുമില്ലെന്ന് പരസ്യമായി പറയുന്ന എംപിയുടെ ഭാര്യ സംവരണത്തിന്റെ ആനുകൂല്യം തേടിയതും ചർച്ചകളിലുണ്ട്. മക്കളെ സ്കൂളിൽ ചേർത്തപ്പോൾ ജാതിയും മതവും കോളം ഒഴിച്ചിട്ടത് ചർച്ചയാക്കി നേരത്തെ കൈയടി നേടിയ വ്യക്തിയാണ് പാലക്കാടിന്റെ മുൻ എംപിയായ രാജേഷ്.
ഇന്റർവ്യൂവിന് മുമ്പ് നിനിതയെ അയോഗ്യയാക്കാൻ ശ്രമമുണ്ടായി എന്ന് ആരോപിച്ച രാജേഷ്, പിൻ വാങ്ങാൻ സമ്മർദ്ദം ചെലുത്തിയ കത്ത് പുറത്തുവിടുമെന്നും പറഞ്ഞു. 31 ന് രാത്രി നിനിതയ്ക്ക് മൂന്നാമതൊരാൾവഴി കത്ത് എത്തിച്ചു. എന്തു തീരുമാനിച്ചു എന്ന് ഇടനിലക്കാരനായ ഒരാൾ അന്വേഷിക്കുന്നുവെന്നും രാജേഷ് ആരോപിച്ചു. എന്നെയും എന്റെ സുഹൃത്തിനെയും ഇടനിലക്കാൻ വിളിച്ചു. പരാതി എന്തിനാണ് ഉദ്യോഗാർത്ഥിക്ക് എത്തിച്ചതെന്നും രാജേഷ് ചോദിച്ചു. ആദ്യം ജോലിക്ക് പ്രവേശിക്കാൻ ആലോചിച്ചിരുന്നില്ല, പിന്നീട് ഭീഷണി വന്ന സാഹചര്യത്തിലാണ് ജോയിൻ ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതായത് ഭീഷണിയുണ്ടായെന്നാണ് രാജേഷ് പറയുന്നത്. എന്തുക്കൊണ്ട് ഇക്കാര്യത്തിൽ പൊലീസിൽ പരാതി കൊടുത്തില്ലെന്നതാണ് ഉയരുന്ന ചോദ്യം.
സ്ഥാപിത താൽപര്യമില്ലെന്ന് വിഷയ വിദഗ്ദ്ധർ തെളിയിക്കണം. കൂടിയാലോചന നടത്തിയെന്ന് അംഗങ്ങൾ തന്നെ സമ്മതിച്ചു. ഒരാൾക്ക് മാർക്ക് കൊടുക്കാൻ തീരുമാനിച്ചെന്ന് സമ്മതിച്ചു. വേണ്ടപ്പെട്ട ഒരാൾക്ക് ജോലി കിട്ടാനാണ് ഇടപെടൽ. ഭാഷാവിദഗ്ധരിലെ ഒരാളാണ് കൂടിയാലോചനക്ക് നേതൃത്വം കൊടുത്തതെന്നും രാജേഷ് ആരോപിച്ചു. ആറു പേരടങ്ങുന്ന സമിതിയാണ് ഇന്റർവ്യൂ നടത്തിയത്. ഇതിൽ മൂന്ന് ഭാഷാ വിദഗ്ദ്ധർ. ബാക്കിയുള്ളവർ സർവ്വകലാശാല പ്രതിനിധികളും. ഇത്തരം അഭിമുഖങ്ങളിൽ ഭാഷാ വിദഗ്ദ്ധർക്ക് പ്രാധാന്യം കൂടുതലാണ്. ഭാഷാ വിദഗ്ദ്ധർ മൂന്ന് പേരും ഒരു പോലെ കുറവ് മാർക്കിട്ട വ്യക്തി അഭിമുഖത്തിൽ ഒന്നാമത് എത്തിയെന്നതാണ് വസ്തുത. അങ്ങനെ എങ്കിൽ എന്തിനാണ് ഭാഷാ വിദഗ്ധരെ അഭിമുഖ പാനലിൽ ഉൾപ്പെടുത്തുന്നതെന്ന ചോദ്യവും പ്രസക്തമാണ്.
ഭാഷാ വിദഗ്ദ്ധർ ചുമ്മാ കയറി വന്നതല്ല. സർവ്വകലാശാലയാണ് ഇവരെ നിശ്ചയിച്ചത്. അങ്ങനെ ഇരിക്കെ ഇവർക്കെതിരെ ആരോപണങ്ങൾ എങ്ങനെ നിലനിൽക്കുമെന്ന ചോദ്യവും ചർച്ചകളിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്