Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരടിലെ ഫ്‌ളാറ്റ് പൊളിക്കൽ തൃശൂരിലും അനിവാര്യത; ശോഭാ സിറ്റി സമുച്ചയം നിൽക്കുന്ന 60 ഏക്കർ ഭൂമിയും നികത്തിയത് വ്യാജ ഉത്തരവുകൾ സൃഷ്ടിച്ച്; മുഴുവൻ സ്ഥലവും ഉള്ളത് സർക്കാരിന്റെ അന്തിമ ഡാറ്റാ ബാങ്കിലും; ശത കോടീശ്വരിനെതിരെ തെളിവുകൾ പുറത്തു വിട്ട് വിദ്യാ സംഗീത്; കണ്ടില്ലെന്ന് നടിച്ച് മുഖ്യധാരാ മാധ്യമങ്ങളും; പച്ചയായ നിയമ ലംഘനം ചർച്ചകളിൽ എത്തുമ്പോൾ

മരടിലെ ഫ്‌ളാറ്റ് പൊളിക്കൽ തൃശൂരിലും അനിവാര്യത; ശോഭാ സിറ്റി സമുച്ചയം നിൽക്കുന്ന 60 ഏക്കർ ഭൂമിയും നികത്തിയത് വ്യാജ ഉത്തരവുകൾ സൃഷ്ടിച്ച്; മുഴുവൻ സ്ഥലവും ഉള്ളത് സർക്കാരിന്റെ അന്തിമ ഡാറ്റാ ബാങ്കിലും; ശത കോടീശ്വരിനെതിരെ തെളിവുകൾ പുറത്തു വിട്ട് വിദ്യാ സംഗീത്; കണ്ടില്ലെന്ന് നടിച്ച് മുഖ്യധാരാ മാധ്യമങ്ങളും; പച്ചയായ നിയമ ലംഘനം ചർച്ചകളിൽ എത്തുമ്പോൾ

ആർ പീയൂഷ്

തൃശൂർ: വ്യാജ ഉത്തരവുകൾ നിർമ്മിച്ചാണ് ശോഭാ സിറ്റി ഉടമ പുഴക്കൽ പാടം നികത്തി കെട്ടിട സമുച്ചയം കെട്ടിപ്പൊക്കിയതെന്ന രേഖൾ പുറത്ത്. മധ്യമേഖലാ റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കളക്ടർ അന്വേഷണം നടത്തി രേഖകൾ വ്യാജമാണെന്ന് ലാൻഡ് റവന്യു കമ്മീഷണർക്ക് റിപ്പോർട്ട് നൽകുകയും പ്രഥമ ദൃഷ്ട്യാ നിലം നികത്തുന്നതിന് വ്യാജ രേഖകൾ ചമച്ചുവെന്നുമുള്ള വിശദാംശങ്ങൾ തൃശൂർ ജില്ലാ പഞ്ചായത്ത് മുൻ അംഗം വിദ്യാ സംഗീത് പുറത്തു വിടുകയായിരുന്നു. കുറ്റൂർ വില്ലേജ് ഓഫീസിൽ നൽകിയിരിക്കുന്ന രേഖകളെല്ലാം വ്യാജമാണ് എന്ന തെളിയിക്കുന്ന വിവരാവകാശ രേഖകളാണ് പുറത്ത് വിട്ടത്. എന്നാൽ മുഖ്യധാരാ മാധ്യമങ്ങളൊന്നും ഈ വാർത്ത പ്രസീദ്ധീകരിച്ചിട്ടില്ല.

ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കാൻ ഉത്തവിട്ടെങ്കിലും ശോഭ സിറ്റിയെ തൊടാൻ പൊലീസ് തയ്യാറായില്ല. 79 ഏക്കറോളം വയൽ നികത്തി നിർമ്മിച്ച ശോഭാ സിറ്റി സമുച്ചയം ഉൾപ്പെടെ മുഴുവൻ സ്ഥലവും സർക്കാരിന്റെ അന്തിമ ഡാറ്റാബാങ്കിൽ ഉൾപ്പെടുത്തിയിട്ടുള്ളതിന്റെ രേഖകളും വിദ്യ പുറത്തു വിട്ടു. 19 ഏക്കറിൽ നിലം നികത്താൻ ഉപയോഗിച്ചത് മുഴുവൻ വ്യാജരേഖകളാണ്. എന്നാൽ ഈ വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങൾ കൊടുക്കുന്നില്ലെന്നതാണ് വസ്തുത. ഈ വിഷയത്തിൽ നിയമ പോരാട്ടം തുടരാനാ് വിദ്യാ സംഗീതിന്റെ തീരുമാനം.

ശോഭാ സിറ്റി സമുച്ചയം നിൽക്കുന്ന 60 ഏക്കർ ഭൂമിയും നികത്തിയത് വ്യാജ ഉത്തരവുകൾ കൊണ്ടാണെന്ന് വിദ്യാ സംഗീത് പറയുന്നു. വയൽനികത്താൻ വ്യാജമായി നിർമ്മിച്ചമുഴുവൻ രേഖകളും പിടിച്ചെടുക്കാനും അന്തിമ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട വയൽ എന്ന സ്റ്റാറ്റസിൽ സ്ഥിതി ചെയ്യുന്ന 60 ഏക്കറിലെ ശോഭ സിറ്റിസമുച്ചയം പൊളിച്ചു നീക്കിണമെന്നാണ് ആവശ്യം. വയൽ പൂർവസ്ഥിതിയിലാക്കി സ്ഥലത്തു കൃഷി ചെയ്യാൻ ശോഭാ ഗ്രൂപ്പിന് നിർദ്ദേശം നൽകുന്നതിനും ചീഫ്‌സെക്രട്ടറിക്കു പരാതി നൽകിയെന്നും നിയമപോരാട്ടം തുടരുമെന്നും വിദ്യാ സംഗീത് പറഞ്ഞു. നേരത്തെ ശോഭാ സിറ്റിയുടെ വയൽ നികത്തിയുള്ള നിർമ്മാണത്തിനെതിരെ ഹൈക്കോടതിയിൽ നിന്നും നികത്തൽ നിർത്തിവെയ്‌പ്പിച്ചത് വിദ്യാ സംഗീതിന്റെ ഇടപെടൽ ആയിരുന്നു.

വയൽ നികത്തുന്നത് തടഞ്ഞ ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ശോഭാ സിറ്റി അധികൃതർ സമർപ്പിച്ച റിവിഷൻ ഹർജി തള്ളിയാണ് അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണറുടെ ഉത്തരവ് എത്തിയത്. ടൗൺഷിപ്പിനായി നികത്തിയ 19 ഏക്കർ നെൽവയലും പൂർവ്വസ്ഥിതിയിലാക്കണമെന്ന് 2015ൽ അഗ്രി. പ്രൊഡക്ഷൻ കമ്മിഷണർ സുബ്രത ബിശ്വാസ് ഉത്തരവിട്ടു. ശോഭാ സിറ്റിക്കെതിരെ പടപൊരുതിയ തൃശ്ശൂർ മുൻ ജില്ലാപഞ്ചായത്തംഗം അഡ്വ. വിദ്യാ സംഗീതിന്റെ വിജയം കൂടിയായിരുന്നു ഈ ഉത്തരവ്. എന്നാൽ ഇത് നടപ്പിലാക്കാൻ ഇതുവരെ ഒരു ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല.

കോടീശ്വര പ്രമുഖനെതിരെയുള്ള പോരാട്ടത്തിൽ നിന്നും പിന്മാറാൻ ശക്തമായ സമ്മർദ്ദം വിദ്യയുടെ മേൽ ഉണ്ടായിരുന്നു.ഇതേപോലുള്ള സമ്പന്നമാർക്കെതിരെയുള്ള പോരാട്ടത്തിനു ഫലമുണ്ടാവില്ലെന്ന് പലരും പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിദ്യ പിന്മാറാതെ പി.എൻ.സി മേനോനെതിരെയുള്ള പോരാട്ടം തുടരുകയാണുണ്ടായത്. വർഷങ്ങൾക്കു മുമ്പാണ് വ്യാജ ഉത്തരവുകൾ ഉപയോഗിച്ച് ശോഭ സിറ്റിയുടെ ഉടമ പി.എൻ.സി മേനോൻ പാടം നികത്തിയെന്ന് ആരോപിച്ച് അഡ്വ വിദ്യാ സംഗീത് രംഗത്തു വന്നത് .നിരന്തരമായ നിയമനടപടികളെ തുടർന്ന് അധികൃതർ നടത്തിയ അനേഷണത്തിലാണ് തൃശൂരിലെ പുഴക്കൽ പാടം നികത്തിയത് വ്യാജ ഉത്തരവുകൾ ഉപയോഗിച്ചെന്ന് കണ്ടെത്തിയത്.

ശോഭാ സിറ്റി നികത്തിയ പുഴയ്ക്കൽ പാടത്തെ 19 ഏക്കർ നെൽവയൽ പൂവ്വസ്ഥിതിയിലാക്കാനുള്ള ഉത്തരവ് ഇപ്പോഴും നിലനിൽക്കുകയാണ്. കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും തൃശൂർ നഗരം വെള്ളത്തിൽ മുങ്ങിയെങ്കിലും പുഴക്കൽ പാടം ഇതേവരെ പൂർവ സ്ഥിതിയിലായിട്ടില്ല. രണ്ടു പ്രളയ സമയത്തും തൃശൂർ അയ്യന്തോൾ നഗരം വെള്ളത്തിൽ മുങ്ങി. കളക്ടറെറ്റിനു സമീപം വരെ വെള്ളമെത്തി. പക്ഷെ ആരും അനങ്ങിയില്ല. പുഴയ്ക്കൽ പാടം നികത്തപ്പെട്ടതാണ് തൃശൂരിനുണ്ടായ ദുർവിധിക്ക് കാരണം. ശോഭാ സിറ്റിക്ക് എതിരെയുള്ള പോരാട്ടം ഞാൻ നടത്തിയത് ഒറ്റയ്ക്കാണ്. എന്റെ കയ്യിലുള്ള പൈസ നൽകിയാണ് ഞാൻ കേസുമായി മുന്നോട്ടു പോയതെന്ന് വിദ്യാ സംഗീത് പറയുന്നു.

തൃശൂരിലെ ജനങ്ങൾക്ക് പൊതുവായി വേണ്ടിയാണ് ഞാൻ ഫൈറ്റ് ചെയ്തത്. ഞാൻ ഓർഡർ വാങ്ങി നൽകി. എന്തുകൊണ്ട് ജനങ്ങളും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും അനങ്ങുന്നില്ല. ശോഭാ സിറ്റിക്ക് എതിരെ നീങ്ങിയപ്പോൾ എനിക്ക് എതിരെ വധശ്രമം വരെ നടന്നു. ഒരു ജനപ്രതിനിധിയുടെ ലേബലിൽ കൂടിയല്ല ഞാൻ പോയത്. ഒരു സ്ത്രീ എന്ന നിലയിൽ ഒറ്റയ്ക്കാണ് പോയത്, ഞാൻ വളരെ സ്ട്രഗിൾ ചെയ്തു. സ്‌ട്രെയിൻ ചെയ്തു. എന്തുകൊണ്ട് ജനങ്ങൾക്ക് പുറത്ത് വന്നു ഈ ആവശ്യം മുഴക്കിക്കൂടാ. ഞാൻ ഒരു ഉത്തരവ് വാങ്ങിയിട്ടുണ്ട്. ഒരു പാട് സഫർ ചെയ്ത ഉത്തരവ് ആണിത്. ആ ഉത്തരവ് നടപ്പിലാക്കാൻ ആവശ്യപ്പെടാൻ ഇവിടെ ഇഷ്ടം പോലെ രാഷ്ട്രീയ പാർട്ടികൾ ഉണ്ട്.കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തൃശൂർ പൊതുവേ അയ്യന്തോൾ ഒരു സൈഡ് മുഴുവൻ മുങ്ങിപ്പോയി. എല്ലാവരും ശബ്ദം ഉയർത്താതെ സഫർ ചെയ്യുകയാണ്.-വിദ്യാ സംഗീത് പറയുന്നു.

തൃശൂർ -കുറ്റിപ്പുറം ദേശീയ പാതയോരത്ത് പുഴക്കലിൽ നികത്തിയ 19 ഏക്കർ നെൽവയലാണ് പൂർവ്വ സ്ഥിതിയിലാക്കാൻ ഉത്തരവിട്ടത്. ശോഭാ സിറ്റിയുടെ അനധികൃത വയൽ നികത്തലിനെതിരെ വിദ്യ സംഗീത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇവിടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കോടതി സ്റ്റേ ചെയ്യുകയും വയൽ നികത്തൽ തടയാൻ എന്ത് നടപടി എടുത്തുവെന്ന് ജില്ലാ കളക്ടറോട് ആരായുകയും ചെയ്തിരുന്നു. കോടതിക്ക് വിശദീകരണം നൽകേണ്ടതിനാൽ അന്നത്തെ ജില്ലാ കളക്ടറായിരുന്ന എംഎസ് ജയയാണ് നികത്തിയ വയൽ പൂർവ്വ സ്ഥിതിയിലാക്കാൻ ഉത്തരവിട്ടത്. ഇതിനെതിരെയാണ് ശോഭാസിറ്റി ഉടമകൾ തണ്ണീർതട സംരക്ഷണ നിയമത്തിലെ വകുപ്പുകൾ ചൂണ്ടിക്കാട്ടി അഗ്രികൾച്ചറൽ പ്രൗഡക്ഷൻ കമ്മിഷണർക്ക് അപ്പീൽ നൽകിയത്. ഈ ഹർജി തള്ളുകയും നികത്തിയ 19 ഏക്കർ വയൽ പൂർവ്വസ്ഥിതിയിലാക്കാൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.

വയലൂർ റിയൽറ്റേഴ്‌സ്, വലാസി വെട്ടിക്കാട്ട് റിയൽറ്റേഴ്‌സ്, പുഴക്കല് റിയൽറ്റേഴ്‌സ് എന്നീ കമ്പനികളുടെതെന്ന് പറഞ്ഞ് 64 ഏക്കർ ഭൂമിയാണ് നികത്തിയതെന്നാണ് ആരോപണം. ശോഭാസിറ്റി നിൽവിൽവന്നതോടെ, പരിസര പ്രദേശങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നതായും പരാതിയുണ്ട്. പരിസരവാസികളുടെ പരാതിയിൽ കഴിഞ്ഞ വർഷം ജില്ലാ കളക്ടർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമോ നൽകിയിരുന്നെങ്കിലും പരാതിക്കാർ പിന്മാറിയതോടെ വീണ്ടും നികത്തൽ തുടരുകയായിരുന്നു. തുടർന്നാണ് വിദ്യാ സംഗീത് ഹൈക്കോടതിയെ സമീപിച്ചത്. ഇതാണ് ശോഭാ സിറ്റിക്ക് വിനയായത്. ഈ 19 ഏക്കറിൽ തുടർ നിർമ്മാണം നടന്നില്ലെന്നത് മാത്രമാണ് ഏക ആശ്വാസം. അപ്പോഴും വയൽ പൂർവ്വ സ്ഥിതിയിൽ ആയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP