മരടിലെ ഫ്ളാറ്റ് പൊളിക്കൽ തൃശൂരിലും അനിവാര്യത; ശോഭാ സിറ്റി സമുച്ചയം നിൽക്കുന്ന 60 ഏക്കർ ഭൂമിയും നികത്തിയത് വ്യാജ ഉത്തരവുകൾ സൃഷ്ടിച്ച്; മുഴുവൻ സ്ഥലവും ഉള്ളത് സർക്കാരിന്റെ അന്തിമ ഡാറ്റാ ബാങ്കിലും; ശത കോടീശ്വരിനെതിരെ തെളിവുകൾ പുറത്തു വിട്ട് വിദ്യാ സംഗീത്; കണ്ടില്ലെന്ന് നടിച്ച് മുഖ്യധാരാ മാധ്യമങ്ങളും; പച്ചയായ നിയമ ലംഘനം ചർച്ചകളിൽ എത്തുമ്പോൾ
ആർ പീയൂഷ്
തൃശൂർ: വ്യാജ ഉത്തരവുകൾ നിർമ്മിച്ചാണ് ശോഭാ സിറ്റി ഉടമ പുഴക്കൽ പാടം നികത്തി കെട്ടിട സമുച്ചയം കെട്ടിപ്പൊക്കിയതെന്ന രേഖൾ പുറത്ത്. മധ്യമേഖലാ റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കളക്ടർ അന്വേഷണം നടത്തി രേഖകൾ വ്യാജമാണെന്ന് ലാൻഡ് റവന്യു കമ്മീഷണർക്ക് റിപ്പോർട്ട് നൽകുകയും പ്രഥമ ദൃഷ്ട്യാ നിലം നികത്തുന്നതിന് വ്യാജ രേഖകൾ ചമച്ചുവെന്നുമുള്ള വിശദാംശങ്ങൾ തൃശൂർ ജില്ലാ പഞ്ചായത്ത് മുൻ അംഗം വിദ്യാ സംഗീത് പുറത്തു വിടുകയായിരുന്നു. കുറ്റൂർ വില്ലേജ് ഓഫീസിൽ നൽകിയിരിക്കുന്ന രേഖകളെല്ലാം വ്യാജമാണ് എന്ന തെളിയിക്കുന്ന വിവരാവകാശ രേഖകളാണ് പുറത്ത് വിട്ടത്. എന്നാൽ മുഖ്യധാരാ മാധ്യമങ്ങളൊന്നും ഈ വാർത്ത പ്രസീദ്ധീകരിച്ചിട്ടില്ല.
ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കാൻ ഉത്തവിട്ടെങ്കിലും ശോഭ സിറ്റിയെ തൊടാൻ പൊലീസ് തയ്യാറായില്ല. 79 ഏക്കറോളം വയൽ നികത്തി നിർമ്മിച്ച ശോഭാ സിറ്റി സമുച്ചയം ഉൾപ്പെടെ മുഴുവൻ സ്ഥലവും സർക്കാരിന്റെ അന്തിമ ഡാറ്റാബാങ്കിൽ ഉൾപ്പെടുത്തിയിട്ടുള്ളതിന്റെ രേഖകളും വിദ്യ പുറത്തു വിട്ടു. 19 ഏക്കറിൽ നിലം നികത്താൻ ഉപയോഗിച്ചത് മുഴുവൻ വ്യാജരേഖകളാണ്. എന്നാൽ ഈ വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങൾ കൊടുക്കുന്നില്ലെന്നതാണ് വസ്തുത. ഈ വിഷയത്തിൽ നിയമ പോരാട്ടം തുടരാനാ് വിദ്യാ സംഗീതിന്റെ തീരുമാനം.
ശോഭാ സിറ്റി സമുച്ചയം നിൽക്കുന്ന 60 ഏക്കർ ഭൂമിയും നികത്തിയത് വ്യാജ ഉത്തരവുകൾ കൊണ്ടാണെന്ന് വിദ്യാ സംഗീത് പറയുന്നു. വയൽനികത്താൻ വ്യാജമായി നിർമ്മിച്ചമുഴുവൻ രേഖകളും പിടിച്ചെടുക്കാനും അന്തിമ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട വയൽ എന്ന സ്റ്റാറ്റസിൽ സ്ഥിതി ചെയ്യുന്ന 60 ഏക്കറിലെ ശോഭ സിറ്റിസമുച്ചയം പൊളിച്ചു നീക്കിണമെന്നാണ് ആവശ്യം. വയൽ പൂർവസ്ഥിതിയിലാക്കി സ്ഥലത്തു കൃഷി ചെയ്യാൻ ശോഭാ ഗ്രൂപ്പിന് നിർദ്ദേശം നൽകുന്നതിനും ചീഫ്സെക്രട്ടറിക്കു പരാതി നൽകിയെന്നും നിയമപോരാട്ടം തുടരുമെന്നും വിദ്യാ സംഗീത് പറഞ്ഞു. നേരത്തെ ശോഭാ സിറ്റിയുടെ വയൽ നികത്തിയുള്ള നിർമ്മാണത്തിനെതിരെ ഹൈക്കോടതിയിൽ നിന്നും നികത്തൽ നിർത്തിവെയ്പ്പിച്ചത് വിദ്യാ സംഗീതിന്റെ ഇടപെടൽ ആയിരുന്നു.
വയൽ നികത്തുന്നത് തടഞ്ഞ ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ശോഭാ സിറ്റി അധികൃതർ സമർപ്പിച്ച റിവിഷൻ ഹർജി തള്ളിയാണ് അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണറുടെ ഉത്തരവ് എത്തിയത്. ടൗൺഷിപ്പിനായി നികത്തിയ 19 ഏക്കർ നെൽവയലും പൂർവ്വസ്ഥിതിയിലാക്കണമെന്ന് 2015ൽ അഗ്രി. പ്രൊഡക്ഷൻ കമ്മിഷണർ സുബ്രത ബിശ്വാസ് ഉത്തരവിട്ടു. ശോഭാ സിറ്റിക്കെതിരെ പടപൊരുതിയ തൃശ്ശൂർ മുൻ ജില്ലാപഞ്ചായത്തംഗം അഡ്വ. വിദ്യാ സംഗീതിന്റെ വിജയം കൂടിയായിരുന്നു ഈ ഉത്തരവ്. എന്നാൽ ഇത് നടപ്പിലാക്കാൻ ഇതുവരെ ഒരു ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല.
കോടീശ്വര പ്രമുഖനെതിരെയുള്ള പോരാട്ടത്തിൽ നിന്നും പിന്മാറാൻ ശക്തമായ സമ്മർദ്ദം വിദ്യയുടെ മേൽ ഉണ്ടായിരുന്നു.ഇതേപോലുള്ള സമ്പന്നമാർക്കെതിരെയുള്ള പോരാട്ടത്തിനു ഫലമുണ്ടാവില്ലെന്ന് പലരും പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിദ്യ പിന്മാറാതെ പി.എൻ.സി മേനോനെതിരെയുള്ള പോരാട്ടം തുടരുകയാണുണ്ടായത്. വർഷങ്ങൾക്കു മുമ്പാണ് വ്യാജ ഉത്തരവുകൾ ഉപയോഗിച്ച് ശോഭ സിറ്റിയുടെ ഉടമ പി.എൻ.സി മേനോൻ പാടം നികത്തിയെന്ന് ആരോപിച്ച് അഡ്വ വിദ്യാ സംഗീത് രംഗത്തു വന്നത് .നിരന്തരമായ നിയമനടപടികളെ തുടർന്ന് അധികൃതർ നടത്തിയ അനേഷണത്തിലാണ് തൃശൂരിലെ പുഴക്കൽ പാടം നികത്തിയത് വ്യാജ ഉത്തരവുകൾ ഉപയോഗിച്ചെന്ന് കണ്ടെത്തിയത്.
ശോഭാ സിറ്റി നികത്തിയ പുഴയ്ക്കൽ പാടത്തെ 19 ഏക്കർ നെൽവയൽ പൂവ്വസ്ഥിതിയിലാക്കാനുള്ള ഉത്തരവ് ഇപ്പോഴും നിലനിൽക്കുകയാണ്. കഴിഞ്ഞ രണ്ടു പ്രളയങ്ങളിലും തൃശൂർ നഗരം വെള്ളത്തിൽ മുങ്ങിയെങ്കിലും പുഴക്കൽ പാടം ഇതേവരെ പൂർവ സ്ഥിതിയിലായിട്ടില്ല. രണ്ടു പ്രളയ സമയത്തും തൃശൂർ അയ്യന്തോൾ നഗരം വെള്ളത്തിൽ മുങ്ങി. കളക്ടറെറ്റിനു സമീപം വരെ വെള്ളമെത്തി. പക്ഷെ ആരും അനങ്ങിയില്ല. പുഴയ്ക്കൽ പാടം നികത്തപ്പെട്ടതാണ് തൃശൂരിനുണ്ടായ ദുർവിധിക്ക് കാരണം. ശോഭാ സിറ്റിക്ക് എതിരെയുള്ള പോരാട്ടം ഞാൻ നടത്തിയത് ഒറ്റയ്ക്കാണ്. എന്റെ കയ്യിലുള്ള പൈസ നൽകിയാണ് ഞാൻ കേസുമായി മുന്നോട്ടു പോയതെന്ന് വിദ്യാ സംഗീത് പറയുന്നു.
തൃശൂരിലെ ജനങ്ങൾക്ക് പൊതുവായി വേണ്ടിയാണ് ഞാൻ ഫൈറ്റ് ചെയ്തത്. ഞാൻ ഓർഡർ വാങ്ങി നൽകി. എന്തുകൊണ്ട് ജനങ്ങളും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും അനങ്ങുന്നില്ല. ശോഭാ സിറ്റിക്ക് എതിരെ നീങ്ങിയപ്പോൾ എനിക്ക് എതിരെ വധശ്രമം വരെ നടന്നു. ഒരു ജനപ്രതിനിധിയുടെ ലേബലിൽ കൂടിയല്ല ഞാൻ പോയത്. ഒരു സ്ത്രീ എന്ന നിലയിൽ ഒറ്റയ്ക്കാണ് പോയത്, ഞാൻ വളരെ സ്ട്രഗിൾ ചെയ്തു. സ്ട്രെയിൻ ചെയ്തു. എന്തുകൊണ്ട് ജനങ്ങൾക്ക് പുറത്ത് വന്നു ഈ ആവശ്യം മുഴക്കിക്കൂടാ. ഞാൻ ഒരു ഉത്തരവ് വാങ്ങിയിട്ടുണ്ട്. ഒരു പാട് സഫർ ചെയ്ത ഉത്തരവ് ആണിത്. ആ ഉത്തരവ് നടപ്പിലാക്കാൻ ആവശ്യപ്പെടാൻ ഇവിടെ ഇഷ്ടം പോലെ രാഷ്ട്രീയ പാർട്ടികൾ ഉണ്ട്.കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തൃശൂർ പൊതുവേ അയ്യന്തോൾ ഒരു സൈഡ് മുഴുവൻ മുങ്ങിപ്പോയി. എല്ലാവരും ശബ്ദം ഉയർത്താതെ സഫർ ചെയ്യുകയാണ്.-വിദ്യാ സംഗീത് പറയുന്നു.
തൃശൂർ -കുറ്റിപ്പുറം ദേശീയ പാതയോരത്ത് പുഴക്കലിൽ നികത്തിയ 19 ഏക്കർ നെൽവയലാണ് പൂർവ്വ സ്ഥിതിയിലാക്കാൻ ഉത്തരവിട്ടത്. ശോഭാ സിറ്റിയുടെ അനധികൃത വയൽ നികത്തലിനെതിരെ വിദ്യ സംഗീത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇവിടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ കോടതി സ്റ്റേ ചെയ്യുകയും വയൽ നികത്തൽ തടയാൻ എന്ത് നടപടി എടുത്തുവെന്ന് ജില്ലാ കളക്ടറോട് ആരായുകയും ചെയ്തിരുന്നു. കോടതിക്ക് വിശദീകരണം നൽകേണ്ടതിനാൽ അന്നത്തെ ജില്ലാ കളക്ടറായിരുന്ന എംഎസ് ജയയാണ് നികത്തിയ വയൽ പൂർവ്വ സ്ഥിതിയിലാക്കാൻ ഉത്തരവിട്ടത്. ഇതിനെതിരെയാണ് ശോഭാസിറ്റി ഉടമകൾ തണ്ണീർതട സംരക്ഷണ നിയമത്തിലെ വകുപ്പുകൾ ചൂണ്ടിക്കാട്ടി അഗ്രികൾച്ചറൽ പ്രൗഡക്ഷൻ കമ്മിഷണർക്ക് അപ്പീൽ നൽകിയത്. ഈ ഹർജി തള്ളുകയും നികത്തിയ 19 ഏക്കർ വയൽ പൂർവ്വസ്ഥിതിയിലാക്കാൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.
വയലൂർ റിയൽറ്റേഴ്സ്, വലാസി വെട്ടിക്കാട്ട് റിയൽറ്റേഴ്സ്, പുഴക്കല്‍ റിയൽറ്റേഴ്സ് എന്നീ കമ്പനികളുടെതെന്ന് പറഞ്ഞ് 64 ഏക്കർ ഭൂമിയാണ് നികത്തിയതെന്നാണ് ആരോപണം. ശോഭാസിറ്റി നിൽവിൽവന്നതോടെ, പരിസര പ്രദേശങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നതായും പരാതിയുണ്ട്. പരിസരവാസികളുടെ പരാതിയിൽ കഴിഞ്ഞ വർഷം ജില്ലാ കളക്ടർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമോ നൽകിയിരുന്നെങ്കിലും പരാതിക്കാർ പിന്മാറിയതോടെ വീണ്ടും നികത്തൽ തുടരുകയായിരുന്നു. തുടർന്നാണ് വിദ്യാ സംഗീത് ഹൈക്കോടതിയെ സമീപിച്ചത്. ഇതാണ് ശോഭാ സിറ്റിക്ക് വിനയായത്. ഈ 19 ഏക്കറിൽ തുടർ നിർമ്മാണം നടന്നില്ലെന്നത് മാത്രമാണ് ഏക ആശ്വാസം. അപ്പോഴും വയൽ പൂർവ്വ സ്ഥിതിയിൽ ആയിട്ടില്ല.
Stories you may Like
- ശോഭാ സുരേന്ദ്രൻ ഇനി വെറുതെ ഇരിക്കില്ല
- കേന്ദ്ര സമ്മർദ്ദം അവഗണിക്കാതെ കെ സുരേന്ദൻ; ശോഭാ സുരേന്ദ്രനും പ്രഭാരിയാകുമ്പോൾ
- രണ്ടാഴ്ച പിന്നിട്ട് സംഗീതിന്റെ തിരോധാനം
- ശോഭാ വിശ്വനാഥിനെ തകർക്കാൻ സൈബർ ബുള്ളിയിങ് വ്യാപകം; അവസാന അഞ്ചിൽ ആരെല്ലാം?
- പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍