ഇടതു മുന്നണി വികസിപ്പിക്കാതെ രക്ഷയില്ലെന്നു തിരിച്ചറിഞ്ഞ് സിപിഐ(എം); ദള്ളിനേയും കേരളാ കോൺഗ്രസിനേയും ആർഎസ്പിയേയും തിരിച്ചു കൊണ്ടുവരാൻ ശ്രമം; വല്ല്യേട്ടൻ സ്വഭാവം ഇനി കാണിക്കില്ലെന്ന് ഉറപ്പു നൽകി; കെ എം മാണിയോട് സംസാരിക്കാൻ പ്രത്യേക ദൂതൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അരുവിക്കരയിലെ എം വിജയകുമാറിന്റെ തോൽവിയോടെ ഇടതു മുന്നണി വിപുലീകരണമെന്ന ആവശ്യത്തോട് സിപിഐ(എം) നേതൃത്വവും അനുകൂല നിലപാടിലാകും. മലബാറിലെ കരുത്ത് ചോരാതിരിക്കാൻ വീരേന്ദ്ര കുമാറിന്റെ ജനദാദള്ളിനേയും തെക്കൻ കേരളത്തിൽ ശക്തരാകാൻ ആർഎസ്പിയേയും ഒപ്പം കൂട്ടണമെന്ന അഭിപ്രായമാണ് സിപിഎമ്മിൽ സജീവമാകുന്നത്. ഈ രണ്ട് കക്ഷികളേയും മുന്നണിയിൽ തിരികെയെത്തിക്കാൻ സിപിഐ(എം) തന്നെ മുൻകൈയെടുക്കും. ഇതിനൊപ്പം ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കെ എം മാണിയുടെ കേരളാ കോൺഗ്രസിനെ ഇടതുപക്ഷത്ത് എത്തിക്കാനും ആലോചനയുണ്ട്. ബാർ കോഴയിൽ മാണിയെ കോടതിയും കുറ്റവിമുക്തനാക്കുന്ന സാഹചര്യമൊരുക്കി ഇടതു പക്ഷത്ത് എത്തിക്കാനാണ് നീക്കം. ഇടതു പക്ഷ ദൂതന്മാർ ഈ ലക്ഷ്യവുമായി മാണിയെ സമീപിച്ചു കഴിഞ്ഞു. എന്നാൽ അരുവിക്കരയിലെ ജയത്തോടെ വലതു പക്ഷ രാഷ്ട്രീയം കരുത്തായി. പിന്നെ എന്തിന് കൂറുമാറണമെന്ന ചോദ്യമാണ് ദൂതന്മാരോട് മാണി ഉയർത്തുന്നത്.
അരുവിക്കര തോൽവിയിൽ കടുത്ത നിരാശയിലാണ് സിപിഐ(എം). വിജയകുമാറിനെ പോലെ കരുത്തനെ നിർത്തിയിട്ടും തോൽവിയുണ്ടായി. അരുവിക്കരയിൽ നേരത്തെ മത്സരിച്ചിരുന്നത് ആർഎസ്പിയാണ്. അവർക്ക് കാര്യമായ സ്വാധീനം മണ്ഡലത്തിലുണ്ടായിരുന്നു. കൊല്ലം ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായി ആർഎസ്പി ഘടകം അരുവിക്കരയിലും പ്രവർത്തിച്ചു. എൻ കെ പ്രേമചന്ദ്രനെ പോലൊരു നേതാവിനെ മികച്ച രീതിയിൽ അരുവിക്കരയിൽ ഉപയോഗിച്ചു. മണ്ഡലത്തിലുടനീളം സജീവമായിരുന്നു പ്രേമചന്ദ്രൻ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ അരുവിക്കര പ്രചരണത്തിൽ നിറഞ്ഞത് ആർഎസ്പിയുടെ നേതാവാണ്. ശബരിനാഥന്റെ പത്രികാ സമർപ്പണം മുതൽ എല്ലായിടത്തും പ്രേമചന്ദ്രന്റെ സാന്നിധ്യം ഉറപ്പിച്ചു. ഇതിലൂടെ ആർഎസ്പി വോട്ടുകളെല്ലാം ശബരിനാഥന് അനുകൂലമായി സമാഹരിച്ചു. ഈ തന്ത്രം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കൊല്ലത്തും തിരുവനന്തപുരത്തും ഇടതു പക്ഷത്തിന് തിരിച്ചടിയുണ്ടാകും.
ഈ വിലയിരുത്തലിൽ നിന്നാണ് ഇടതുമുന്നണിയുടെ വികസനമെന്ന ചർച്ചകളിലേക്ക് കാര്യങ്ങളെത്തുന്നത്. സിപിഐയും മറ്റ് ഘടകകക്ഷികളും മുന്നണി വിപുലീകരണത്തിന് അനുകൂലമാണ്. സിപിഐയുടെ സി ദിവാകരൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ആർഎസ്പിയെയും ജെഡിയുവിനെയും അടിയന്തരമായി തിരിച്ചുകൊണ്ടുവരാനുള്ള നടപടികൾ മുന്നണി നേതൃത്വം ചെയ്യണം. ഇവർക്കൊപ്പം മറ്റു പാർട്ടികളെയും ഉൾപ്പെടുത്തി എൽഡിഎഫ് അടിത്തറ വികസിപ്പിക്കണമെന്നും സി ദിവാകരൻ ആവശ്യപ്പെട്ടു. ഇടതുപക്ഷം സമരശൈലിയും പ്രവർത്തനശൈലിയും മാറ്റാൻ തയ്യാറാകണമെന്നും സി ദിവാകരൻ ആവശ്യപ്പെട്ടു. യുവാക്കളെ ആകർഷിക്കാൻ പ്രത്യേക പരിപാടി വേണം. പുത്തൻ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തണം. അരുവിക്കരയിലേത് എൽഡിഎഫിന്റെ തോൽവിയാണ്. ഈ തോൽവിയിൽ സിപിഎമ്മിനും സിപിഐക്കും തുല്യ ഉത്തരവാദിത്തമാണുള്ളതെന്നും സി ദിവാകരൻ പറഞ്ഞു.
ആർഎസ്പിയെ ഇടതു മുന്നണിയുടെ അനിവാര്യതയാണെന്നാണ് സിപിഐ വിലയിരുത്തുന്നത്. എന്നാൽ സിപിഎമ്മിന്റെ വല്ല്യേട്ടൻ മനോഭാവത്തിനെ അംഗീകരിക്കില്ലെന്ന് ആർഎസ്പി വ്യക്തമാക്കി കഴിഞ്ഞു. ശൈലിമാറ്റത്തിന് സിപിഐ(എം) തയ്യാറാകില്ലെന്നാണ് പ്രേമചന്ദ്രൻ പറയുന്നത്. അതുകൊണ്ട് തന്നെ മടങ്ങിപോക്കിനുമില്ല. എന്നാൽ ശൈലിമാറ്റമുണ്ടായാൽ മടങ്ങിപ്പോക്കിന് ആർഎസ്പി തയ്യാറാകുമെന്നാണ് സൂചന. ആർ എസ് പി ഉൾപ്പടെയുള്ള കക്ഷികളെ തിരിച്ചുകൊണ്ടുവരണമെന്ന സി ദിവാകരന്റെ ആവശ്യത്തിന് ഇപ്പോൾ പ്രസക്തിയില്ലെന്നു എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിലേക്കു പോകാൻ ആർഎസ്പി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അർഎസ്പിയുടെ ദേശീയ നേതൃത്വത്തിന് ഇടതു മുന്നണിയോടാണ് താൽപ്പര്യം. ഈ മനസ്സ് അനുകൂലമാക്കാനാകും സിപിഐ(എം) നീക്കം. ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ ഇതിന് നേതൃത്വം നൽകും. വല്ല്യേട്ടൻ മനോഭാവം ആർഎസ്പിയോട് കാട്ടില്ലെന്ന് യെച്ചൂരി ഉറപ്പും നൽകും.
എന്നാൽ വീരേന്ദ്ര കുമാറിന്റെ ജനതാദള്ളിനെ മുന്നണിയിൽ അടുപ്പിക്കുന്നതിന് കോടിയേരി ബാലകൃഷ്ണൻ ചർച്ചകൾ തുടങ്ങി കഴിഞ്ഞു. വ്യക്തമായ ഉറപ്പുകൾ നൽകി വീരേന്ദ്ര കുമാറിനെ കൊണ്ടു വരാനാണ് നീക്കം. പഞ്ചായത്ത് തെരഞ്ഞെടുപ്പിലുൾപ്പെടെ മികച്ച പരിഗണന നൽകാമെന്ന് ജെഡിയു നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. ഇടതു പക്ഷത്തുള്ള മാത്യു ടി തോമസിന്റെ നേതൃത്വത്തിലെ ജനതാദള്ളും വീരേന്ദ്രകുമാറിനെ മുന്നണിയിൽ എത്തിക്കുന്നതിന് അനുകൂലമാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ പ്രതിസന്ധികളൊന്നും ഇടതു പക്ഷത്തിനില്ല. മലബാറിൽ മികച്ച പ്രകടനത്തിന് വീരേന്ദ്ര കുമാറിനെ ഒപ്പം കൂട്ടണമെന്ന അഭിപ്രായം സിപിഎമ്മിന്റെ കോഴിക്കോട് ഘടകത്തിനുമുണ്ട്. അരുവിക്കര തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത്തരത്തിലുള്ള ചർച്ചകൾ തുടങ്ങുകയും ചെയ്തു. എന്നാൽ ശബരിനാഥന്റെ വിജയത്തോടെ എല്ലാ ഘടകങ്ങളും ചിന്തിച്ചു മാത്രമേ വീരേന്ദ്ര കുമാർ തീരുമാനം എടുക്കൂ. മന്ത്രി കെപി മോഹനൻ ഇടതു പക്ഷത്തിന് എതിരാണെന്നതും വീരേന്ദ്ര കുമാറിന് തീരുമാനം എടുക്കാൻ തടസ്സം നിൽക്കുന്നുണ്ട്.
പിസി ജോർജ്ജും ആർ ബാലകൃഷ്ണപിള്ളയുമാണ് ഇടതു പക്ഷത്തിന് മുന്നിലുള്ള രണ്ട് പ്രധാനികൾ. ഇതിൽ കൊട്ടരക്കര, പത്തനംതിട്ട മേഖലകളിൽ നിർണ്ണായക വോട്ട് ബാങ്കായ പിള്ളയെ ഇടതുപക്ഷത്തിനൊപ്പം കൂട്ടുമെന്നാണ് സൂചന. പത്തനാപുരത്ത് ഗണേശിനുള്ള ജനസമ്മതിയും സിപിഐ(എം) തിരിച്ചറിയുന്നുണ്ട്. എന്നാൽ പിസി ജോർജിൽ കരുതലോടെ മാത്രമേ തീരുമാനം എടുക്കൂ. അരുവിക്കരയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി ജോർജ് അപഹാസ്യനായി. പൂഞ്ഞാറിലെ ചില മേഖലകളിൽ മാത്രമേ ജോർജിന് സ്വാധീനമുള്ളത്. കെ എം മാണിയെ മുന്നണിയിലെത്തിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനാൽ ജോർജിൽ തീരുമാനം ഉടൻ ഉണ്ടാകില്ല. ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടകൾ ഇടതു പക്ഷത്ത് എത്തിക്കാൻ മാണിയാണ് ഗുണകരമെന്നാണ് വിലയിരുത്തൽ. സിപിഐയെ പിണക്കാതെ മാണിയെ എത്തിക്കുകയാണ് നീക്കം. പിജെ ജോസഫിനെ അടർത്തിയെടുത്ത് ഇടതുപക്ഷത്ത് എത്തിക്കുക നടക്കാത്ത കാര്യമാണെന്നും സിപിഐ(എം) തിരിച്ചറിയുന്നു.
ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ ദൂതന്മാർ മാണിക്കടുത്ത് എത്തുന്നത്. ബാർ കോഴയിലെ ഗൂഢാലോചനയിൽ കോൺഗ്രസ് നേതൃത്വത്തിനെ കുറ്റപ്പെടുത്തി മുന്നണി വിടാനാണ് മാണിയോടുള്ള നിർദ്ദേശം. വിജിലൻസ് അന്വേഷണത്തിനെതിരെ കോടതി പരമാർശമുണ്ടായാൽ വി എസ് അച്യുതാനന്ദന് പോലും മാണിയെ എതിർക്കാനാകില്ലെന്നാണ് സിപിഐ(എം) ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തൽ. ഇത് മുന്നിൽ കണ്ടാണ് കരുനീക്കം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍