Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലായ്‌പോഴും ഇപ്പോൾ ശരിയാക്കാം എന്നുപറയും; ഇൻഫോർമറായ യുവാവിനെ പൊലീസിനും വിശ്വാസം; പൊലീസിന് കൈക്കൂലി എന്ന പേരിൽ പരാതിക്കാരോട് പണം വാങ്ങിച്ചു തട്ടിപ്പ് നടത്തുന്ന യൂത്ത് കോൺഗ്രസ് കാസർകോഡ് മണ്ഡലം പ്രസിഡന്റിനെതിരെ പരാതി; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

എല്ലായ്‌പോഴും ഇപ്പോൾ ശരിയാക്കാം എന്നുപറയും;  ഇൻഫോർമറായ യുവാവിനെ പൊലീസിനും വിശ്വാസം; പൊലീസിന് കൈക്കൂലി എന്ന പേരിൽ പരാതിക്കാരോട് പണം വാങ്ങിച്ചു തട്ടിപ്പ് നടത്തുന്ന യൂത്ത് കോൺഗ്രസ് കാസർകോഡ് മണ്ഡലം പ്രസിഡന്റിനെതിരെ പരാതി; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ബുർഹാൻ തളങ്കര

കാസർകോട്: കാസർകോട് പൊലീസ് സ്റ്റേഷനിൽ ഇടനിലക്കാരൻ ചമഞ്ഞ് പണപ്പിരിവ് നടത്തുന്ന യുവാവിനെതിരെ കാസർകോട് ഡിവൈഎസ്‌പിക്ക് പരാതി. കാസർകോട് അണങ്കൂറിലെ മുബാറക്ക് എന്ന ബാറക്കുവാണ് പൊലീസിനെന്ന പേരിൽ പണപ്പിരിവ് നടത്തിയത്. കാസർകോട് നാലാംമൈൽ തൈവളപ്പിൽ അബ്ദൂൾ റഹ്മാന്റെ മകൻ ടി.ഏ. അഹമ്മദ് നിഷാദ്. കാസർകോട്, തുരുത്തി കെ.കെ. പുറത്തെ ബഷീറിന്റെ മകൻ ടി.ബി. അബൂബക്കർ, സിദ്ദിഖ് എന്നിവരാണ് മുബാറക്കിനെതിരെ കാസർകോട് ഡിവൈഎസ്‌പി. പി. ബാലകൃഷ്ണൻ നായർക്ക് പരാതി കൊടുത്തത്.

2019-ൽ ജോലി ആവശ്യാർത്ഥം എറണാകുളത്ത് പോയ അബൂബക്കർ സിദ്ദിഖ് എറണാകുളത്തെ ഹോട്ടലിൽ സുഹൃത്തിനൊപ്പം മുറിയെടുത്ത് താമസിച്ച് ഇടപാടുകൾ തീർത്തു മടങ്ങിയിരുന്നു. തുടർന്ന് അതേ ഐഡിയിൽ താമസം തുടർന്ന് സുഹൃത്ത് മുറി വാടക നൽകിയില്ലെന്നും ഹോട്ടൽ ഉടമ എറണാകുളം പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അറിയിച്ചു. ഇതിന്റെ പേരിൽ കേസുണ്ടെന്നു എറണാകുളം പൊലീസ് തന്നെ തേടി കാസർകോട് എത്തിയിരിക്കുകയാണന്നും പറഞ്ഞു മുബാറക്ക് പരാതിക്കാരനെ സമീപിച്ചത്.

എറണാകുളം പൊലീസ് കാസർകോട് പൊലീസ് സ്റ്റേഷനിൽ കാത്തുനിൽക്കുന്നുണ്ടെന്നും നേരിട്ട് വന്നാൽ പ്രശ്‌നം പരിഹരിക്കാമെന്നുമായിരുന്നു മുബാറക്കിന്റെ വാഗ്ദാനം. പിറ്റേ ദിവസം വിവാഹം നടക്കേണ്ടതിനാൽ, അബൂ ബക്കർ സിദ്ദിഖ് കാസർകോട് പൊലീസ് സ്റ്റേഷൻ പരിസരത്തെത്തി മറ്റൊന്നും ചിന്തിക്കാതെ മുബാറക്ക് ആവശ്യപ്പെട്ട 10.000 രൂപ കൈമാറുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകാനാണ് പണം കൈപ്പറ്റിയതെന്നും മുബാറക്കു പരാതിക്കാരനെ അറിയിച്ചു. എന്നാൽ, സിദ്ദിഖ് എറണാകുളത്തെ ഹോട്ടലിലെത്തി നടത്തിയ അന്വേഷണത്തിൽ സംഭവം വ്യാജമാണെന്ന് തെളിഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം പൊലീസ് പിടികുടിയ വാഹനം വിട്ടുകിട്ടാനെന്ന വ്യാജേന 4500 രൂപ വാങ്ങിയ സംഭവത്തിലാണ് നാലാംമൈലിലെ അഹമ്മദ് നിഷാദ് ഡിവൈഎസ്‌പിക്ക് പരാതി കൊടുത്തത്. മുഹമ്മദ് നിഷാദിന്റെ കെ.എൽ 14. ആർ.3289 നമ്പറിലുള്ള ആൾട്ടോ കാർ ഒരു കേസിൽ അകപ്പെട്ട സുഹൃത്ത് ഓടിച്ചു കൊണ്ടിരിക്കെ പൊലീസ് പിടികൂട . തുടർന്ന് 500 രൂപ പിഴ ചുമത്തി പൊലീസ് വാഹനം വിട്ടു നൽകിയെങ്കിലും തന്റെ ഇടപെടൽ കാരണമാണ് നിലവിൽ കേസ് ഒഴിവായതന്നും പൊലീസിന് പതിനായിരം രൂപ നൽകിയില്ലെങ്കിൽ തന്റെ കാറിനെയും കേസിൽ ഉൾപ്പെടുത്തുമെന്നും പരാതിക്കാരൻ അറിയിച്ചു. തുടർന്ന് പണം 5000 രൂപയായി കുറക്കുകയും ഇതിനായി നിരന്തരം സമ്മർദ്ദം ചെലുത്തുകയും ചെയ്തു. സംഭവം പരാതിക്കാരൻ നേരിട്ട് തന്നെ എസ്‌ഐയെ വിളിച്ച് ചോദിച്ചതോടെ ഇതും വ്യാജമാണെന്ന് പരാതിക്കാർക്ക് മനസ്സിലാക്കാൻ സാധിച്ചു.

മുബാറക്ക് ഇടനിലക്കാരൻ ചമഞ്ഞു പൊലീസിന് കൈക്കൂലി കൊടുക്കാനെന്ന വ്യാജേന പലരിൽ നിന്നും പണപ്പിരിവ് നടത്താറുണ്ടെന്ന് ഡിവൈഎഫ്‌ഐ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ അറിയാതെയാണ് പൊലീസിന്റെ പേരിലുള്ള പണപ്പിരിവ്. ഇത് ഡിപ്പാർട്ട്‌മെന്റിനെ ഏറെ നാണക്കേടിലേക്ക് തള്ളിവിട്ടു എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഏറ്റവുമൊടുവിൽ കാർ വിട്ടുകിട്ടാനെന്ന വ്യാജേന 4500 രൂപ തട്ടിയെടുത്ത സംഭവം ശദ്ധയിൽപ്പെട്ടതോടെ മുബാറക്കിന് കാസർകോട് എസ്ഐ. യു.പി. വിപിൻ താക്കീത് നൽകിയിരുന്നു.

പൊലീസിന് വിവരങ്ങൾ നൽകുന്ന ഇൻഫോർമർ എന്ന നിലയിൽ പൊലീസ് സ്റ്റേഷനിലെ നിത്യ സാന്നിധ്യമായിരുന്നു കാസർകോഡ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കൂടിയായ മുബാറക്ക്. പെറ്റിക്കേസുകളിൽ പിടിക്കപ്പെടുന്ന വാഹനങ്ങൾ വിട്ടുകിട്ടാൻ പൊലീസ് സ്റ്റേഷനുമായി അടുത്ത ബന്ധമുള്ള മുബാറക്ക് ഇടനിലക്കാരനായി നിൽക്കുകയും ഇതിന്റെ മറവിൽ പലരിൽ നിന്നും പണപ്പിരിവ്നടത്തുകയും ചെയ്തു. കാസർകോട്, വിദ്യാനഗർ, മേൽപ്പറമ്പ് പൊലീസ് പരിധിയിൽ നിരവധി പേരെ മുബാറക്കിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഭീഷണിക്ക് വഴങ്ങാത്തവരുടെയും ഉന്നത കുടുംബാംഗങ്ങളുടെയും വാഹനങ്ങളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് പൊലീസിന് വിവരം നൽകി പിടിപ്പിക്കുന്നതും പിന്നീട് ഇതിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നതും യുവാവിന്റെ രീതിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP