പിണറായി സർക്കാരിന്റേത് ജനങ്ങളെ പരിഹസിക്കുന്ന ദുർഭരണം; വർഗീയത കലർത്തി ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നു; സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ സിപിഎം ബിജെപി ധാരണ എന്നും ചെന്നിത്തല; ഐശ്വര്യ കേരള യാത്ര വയനാട്ടിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: പിണറായി സർക്കാരിന്റേത് ജനങ്ങളെ പരിഹസിക്കുന്ന ദുർഭരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുസ്ലിം ലീഗ് കോൺഗ്രസ് ബന്ധത്തെ തെറ്റായി ചിത്രീകരിച്ചു വർഗീയത കലർത്തി ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് കമ്മ്യൂണിസ്റ്റുകാർ. ബിജെപിയെ കൂട്ടുപിടിച്ച് മത വിദ്വേഷം ആളിപ്പടർത്തി ഭിന്നിപ്പിച്ചു ജയിക്കാനുള്ള നയമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. ഇത്തരം അനീതി അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.ഐശ്വര്യ കേരള യാത്രയ്ക്കു ധർമ്മടത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
തലശേരിയിലും പാനൂരിലും വൻജനക്കൂട്ടമാണ് ഐശ്വര്യ കേരള യാത്രയ്ക്കു വരവേല്പ് നൽകിയത്. ഇരിട്ടിയിലെത്തിയപ്പോഴേക്കും അവിടെ വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ആവേശ ഭരിതമായാണ് മൂന്നാം ദിവസം പിന്നിട്ടത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ ധർമടം ചക്കരക്കല്ലിൽ നിന്നും ആരംഭിച്ച യാത്രയ്ക്ക് കണ്ണൂർ ജില്ലയിൽ ഇന്ന് ഏഴിടത്ത് സ്വീകരണം നല്കി. ഓരോ കേന്ദ്രത്തിലും വൻ ജനപ്രവാഹമാണ് ഒത്തുകൂടിയത്. അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്തി വർഗീയതയിൽ നിന്നും കേരളത്തെ രക്ഷിക്കുക എന്നതാണ് ഐശ്വര്യ യാത്രയുടെ ലക്ഷ്യം. രാവിലെ എട്ടു മണിക്ക് ജനപ്രതിനിധികളും യുഡിഎഫ് നേതാക്കളും പ്രവർത്തകരുമായി മുഖാമുഖം നടത്തി നാടിന്റെ ആവശ്യങ്ങൾ കേട്ടു. അതെല്ലാം പ്രകടന പത്രികയിൽ ഉൾപ്പെടുത്താമെന്ന് ഉറപ്പ് നൽകി. മുഖാമുഖത്തിൽ പങ്കെടുത്ത് നിർദ്ദേശം നൽകിയതിനു നന്ദി അറിയിക്കുകയും മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
കേരളത്തിൽ യുഡിഎഫിനെ ദുർബലപ്പെടുത്താൻ ബിജെപിയും സിപിഎമ്മും യോജിച്ചു നീങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്ന് മൂന്നാം ദിവസത്തെ പര്യടനം തുടങ്ങുന്നതിനു മുൻപ് ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കവെ രമേശ് ചെന്നിത്തല പറഞ്ഞു. ഈ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയുമെന്നും അതിനെതിരേ ശക്തമായി പ്രതികരിക്കുമെന്നും ചെന്നിത്തല വിശദമാക്കി.
യുഡിഎഫിനെ തകർക്കാൻ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. തിരിച്ച് സിപിഎമ്മിനെ ബിജെപിയും എല്ലാ വിധത്തിലും സഹായിക്കുന്നു. കേരളത്തെ നടുക്കിയ സ്വർണക്കള്ളക്കടത്ത്, മയക്കുമരുന്ന് ഇടപാട്, റിവേഴ്സ് ഹവാല തുടങ്ങിയ കേസുകളുടെ അന്വേഷണം കേന്ദ്ര ഏജൻസികൾ നിർത്തിവച്ചത് അതിന്റെ ഭാഗമാണ്. അന്വേഷണം നിർത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിലേക്ക് ഒരു കത്തെഴുതേണ്ട താമസം, അന്വേഷണം സ്വിച്ചിട്ടതു പോലെ നിർത്തി. ഇത് ആരെ സഹായിക്കാനാണെന്ന് ജനങ്ങൾക്കു മനസിലാകുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാര ശക്തമാണ്. ഐശ്വര്യ കേരള യാത്രയിൽ ഞങ്ങൾ ഇക്കാര്യം തുറന്നു കാട്ടും. കേരളത്തിന്റെ മത സൗഹാർദ സാമൂഹിക അന്തരീക്ഷം തകർക്കാനുള്ള ഗൂഢമായ നീക്കങ്ങളും നടക്കുന്നുണ്ട്. സൈബർ ഗൂണ്ടകളെ ഉപയോഗിച്ചാണ് ഇതിന് വളം വയ്ക്കുന്നത്. അതിനെതിരേ ജാഗ്രതയോടെ പ്രവർത്തുക്കുമെന്നും ചെന്നിത്തല. കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നത് മുസ്ലിം ലീഗാണെന്നു പറഞ്ഞ് മുസ്ലിംലീഗിനെതിരായ പ്രചാരണം തുടങ്ങി വച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹത്തെ തിരുത്താത്ത പാർട്ടിയാണ് പാർട്ടി സെക്രട്ടറി വിജയരാഘവനെ ശാസിക്കുന്നത്. വാ തുറക്കുന്നതു വർഗീയത പറയാൻ മാത്രം അറിയാവുന്ന സെക്രട്ടറിയാണ് ഇപ്പോൾ സിപിഎമ്മിനെ നയിക്കുന്നത്. പാർട്ടി സെക്രട്ടറിയെ താക്കീത് ചെയ്യുന്ന സംഭവം പാർട്ടിയിൽ ഏറെ വിരളമാണ്.
വാദ്യ ഘോഷങ്ങളോടെ, വമ്പിച്ച സ്വീകരണമാണ് രമേശ് ചെന്നിത്തലക്ക് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയത്. ധർമടത്തു നിന്ന് തലശ്ശേരിയുടെ മണ്ണിലേക്കായിരുന്നു യാത്ര. കെ സുധാകരൻ എം പി അദ്ദേഹത്തെ ആവേശ്വജ്ജലമായ പ്രസംഗത്തിലൂടെ സ്വീകരിച്ചു. നട്ടുച്ച വെയിലിനെ കൂസാതെ ആയിരക്കണക്കിന് പേരാണ് ജാഥയുടെ നായകനെ സ്വീകരിക്കാൻ ഒത്തു കൂടിയത്. വർഗീയ വിമുക്ത, ഐശ്വര്യ കേരളത്തെ പ്രതിപാതിച്ചു കൊണ്ടുള്ളതായിരുന്നു രമേശിന്റെ മറുപടി. തുടർന്നു നേരെ പാനൂരിലേക്ക്. യു ഡി എഫ് കൺവീനർ എം എം ഹസൻ പാനൂരിലെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പാനൂരിൽ നിന്നും മട്ടന്നൂരിലേക്ക്. അവിടെയും വൻ ജനക്കൂട്ടമാണ് കാത്തു നിന്നത്. വൈകുന്നേരം നാലരയോടെ ഇരിട്ടിയിലെത്തിയപ്പോഴേക്കും വലിയ സ്വീകരണം ഒരുക്കിയിരുന്നു.സണ്ണി ജോസഫ് എംഎൽഎയുടെ സ്വാഗത പ്രസംഗത്തിനു പിന്നാലെ രമേശിന്റെ മറുപടിയും വന്നു.
ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി പേർ ചെന്നിത്തലയ്ക്കു ഹാരാർപ്പണം നടത്തി. ഇരിട്ടിയിൽ നിന്ന് ശ്രീകണ്ഠാപുരത്തേക്കായിരുന്നു യാത്ര. രാത്രി വൈകി തളിപ്പറമ്പിലെ സ്വീകരണത്തോടെ ഐശ്വര്യ കേരള യാത്രയ്ക്ക് കണ്ണൂർ ജില്ലയിൽ സമാപനമായി. അവിടെനിന്ന് വയനാട് ജില്ലയിലേക്കു കടന്നു. ബുധനാഴ്ച രാവിലെ പത്തിന് മാനന്തവാടിയിൽ നിന്ന് കേരള യാത്ര തുടങ്ങും. മാനന്തവാടി, ബത്തേരി, കൽപറ്റ, താമരശേരി, തിരുവമ്പാടി, ബാലുശേരി എന്നിവിടങ്ങളിലാണ് സ്വീകരണം.
Stories you may Like
- ലോറൻസിനെ പരിഹസിച്ചവർക്ക് പിണറായി മറുപടി നൽകുമോ? മകളുടെ കുറിപ്പ് വൈറൽ
- രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: ഖാർഗെയും സോണിയയും പങ്കെടുക്കില്ലെന്ന് കോൺഗ്രസ്
- ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരേ വീണ്ടും ആക്രമണം
- സിപിഎം കാവലുണ്ട്’; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്
- ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍