Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ വീട്ടിലേക്ക് മടക്കമില്ല; കർഷക പ്രക്ഷോഭം ഉടൻ അവസാനിപ്പിക്കില്ലെന്നും രാകേഷ് ടികായത്; പൊലീസിന്റെയും ഭരണകൂടത്തിന്റെയും പീഡനം അവസാനിപ്പിക്കണമെന്നും തടവിലാക്കിയ കർഷകരെ മോചിപ്പിക്കണമെന്നും ആവശ്യം; കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കി കർഷക നേതാക്കൾ

കാർഷിക നിയമങ്ങൾ പിൻവലിക്കാതെ വീട്ടിലേക്ക് മടക്കമില്ല; കർഷക പ്രക്ഷോഭം ഉടൻ അവസാനിപ്പിക്കില്ലെന്നും രാകേഷ് ടികായത്; പൊലീസിന്റെയും ഭരണകൂടത്തിന്റെയും പീഡനം അവസാനിപ്പിക്കണമെന്നും തടവിലാക്കിയ കർഷകരെ മോചിപ്പിക്കണമെന്നും ആവശ്യം; കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കി കർഷക നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ വീട്ടിലേക്ക് മടക്കമില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകരുടെ സമരം സമീപകാലത്തൊന്നും അവസാനിക്കില്ലെന്ന സൂചനയാണ് രാകേഷ് ടികായത് നൽകുന്നത്.

സമരം അടുത്തകാലത്തൊന്നും അവസാനിക്കാൻ പോകുന്നില്ല. നിയമം പിൻവലിച്ചില്ലെങ്കിൽ വീട്ടിലേക്ക് മടക്കമില്ല എന്നാണ് ഞങ്ങളുടെ മുദ്രാവാക്യം. പ്രക്ഷോഭം ഒക്ടോബറിന് മുമ്പ് അവസാനിക്കില്ല, രാകേഷ് ടികായത് പറഞ്ഞു. സമരംചെയ്യുന്ന കർഷകർക്കെതിരായ പൊലീസിന്റെയും ഭരണകൂടത്തിന്റെയും പീഡനം അവസാനിപ്പിക്കണമെന്നും തടവിലാക്കിയ കർഷകരെ മോചിപ്പിക്കണമെന്നും കിസാൻ മോർച്ച ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം സർക്കാരുമായി ഇനിയൊരു ഔപചാരിക ചർച്ചയ്ക്ക് തങ്ങൾ തയ്യാറല്ലെന്ന് സംയുക്ത കിസാൻ മോർച്ച ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്ക് പിന്നാലെ പൊലിഞ്ഞ് പോകുമായിരുന്ന കർഷക പ്രക്ഷോഭത്തെ സ്വന്തം കണ്ണുനീരിനാൽ ആളിക്കത്തിച്ച നേതാവാണ് രാകേഷ് ടികായത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, ചെങ്കോട്ടയിലെ അക്രമികളുടെ പ്രവർത്തനങ്ങൾ കാരണം സമരം അവസാനിപ്പിക്കേണ്ടി വരുമെന്നായിരുന്നു ഭരണകൂടവും കർഷകരും കരുതിയത്. കിസാൻ പരേഡ് കഴിഞ്ഞ് വലിയൊരു വിഭാഗം കർഷകരും സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയിരുന്നു. ഈ അവസരം മുതലെടുത്ത് സമരക്കാരെ ഒഴിപ്പിക്കാമെന്ന് ഗസ്സിയാബാദ് ജില്ലാ ഭരണകൂടവും കേന്ദ്ര സർക്കാരും കരുതിയത്. ആദ്യം ഗസ്സിപൂരിൽ നിന്ന് ഒഴിപ്പിക്കൽ പദ്ധതിയിലേക്ക് കടക്കാനും അതിന് പിറകെ സിംഘുവും ടിക്രിയും ഒഴിപ്പിക്കാനുമായിരുന്നു കേന്ദ്ര സർക്കാരിന്റെ പദ്ധതി. എന്നാൽ ഭരണകൂടത്തിന്റെ എല്ലാ പദ്ധതികളും രാകേഷ് ടികായത് എന്ന ജാട്ട് നേതാവ് പൊളിച്ചടുക്കുകയായിരുന്നു.

അതേസമയം, റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിൽ പങ്കെടുത്ത നൂറിലേറെപ്പേരെ കാണാതായതായിട്ടുണ്ട്. ഇവരെ കണ്ടെത്താൻ പ്രത്യേക സമിതിക്ക് രൂപം നൽകി. പോലീസും സർക്കാരും വിവരങ്ങൾ കൈമാറാൻ മടിക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. നേരത്തേ, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കർഷകർക്ക് നിയമസഹായം നൽകുമെന്ന് അറിയിച്ചിരുന്നു. സഹായത്തിനായി 112 എന്ന നമ്പറിൽ വിളിക്കാമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, കർഷകരെ തടയാനുള്ള നീക്കങ്ങൾ കേന്ദ്രം കടുപ്പിക്കുകയാണ്. ഡൽഹിയിലേക്ക് വരുന്ന ലോക്കൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ട്രെയിനുകളാണ് തിരിച്ചുവിട്ടത്. ട്രെയിനുകളിൽ സമരസ്ഥലത്തേക്ക് കർഷകർ എത്തുന്ന സാഹചര്യത്തിലാണ് നടപടി. പഞ്ചാബ് മെയിലും വഴിതിരിച്ചുവിട്ടു. ഈ ട്രെയിനിൽ ആയിരത്തോളം കർഷകർ ഉണ്ടെന്ന് കർഷകർ സംഘടനകൾ അറിയിച്ചിരിക്കുന്നത്. യുപിയിൽ നിന്ന് വരുന്ന ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP