ശമ്പള പരിഷ്കരണ കമ്മിഷൻ റിപ്പോർട്ട് മാന്യമായ ശമ്പള വർധനവ് നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി; പച്ചക്കള്ളം എഴുതുന്നത് വായിച്ചപ്പോൾ പുച്ഛവും കഷ്ടവും തോന്നുവെന്ന് പൊലീസുകാർ; വഞ്ചിക്കപ്പെട്ടെന്ന് സേനയിൽ അമർഷം: സർക്കാരിനെതിരേ മിണ്ടാൻ കഴിയാതെ പൊലീസ് അസോസിയേഷനും
ശ്രീലാൽ വാസുദേവൻ
കൊല്ലം: പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മിഷൻ റിപ്പോർട്ട് പൊലീസ് സേനയെ വഞ്ചിക്കുന്നതാണെന്ന് അഭിപ്രായം ഉയരുന്നതിനിടെ മാന്യമായ വർധനവാണ് നൽകിയിരിക്കുന്നതെന്ന വിശദീകരണവുമായി വന്ന കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സിആർ ബിജുവിനെ പഞ്ഞിക്കിട്ട് മറ്റു പൊലീസുകാർ.
റിസ്ക് അലവൻസ് വെറും 10 രൂപ മാത്രമാണ് വർധിപ്പിച്ചത്. ഇത് കടുത്ത അനീതിയാണെന്ന് സേനയ്ക്കുള്ളിൽ അഭിപ്രായം ഉയരുകയും എതിർപ്പ് വരികയും ചെയ്തപ്പോഴാണ് ഭരണ പക്ഷ അനുകൂല യൂണിയൻ ഭരിക്കുന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി സർക്കാരിനെ ന്യായീകരിച്ച് രംഗത്ത് വന്നത്.
ബിജുവിന്റെ പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങൾ:
സഹപ്രവർത്തകരേ,
കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണത്തിലൂടെ മാന്യമായ ശമ്പളം അനുവദിക്കാൻ പാകത്തിന് പതിനൊന്നാം ശമ്പള പരിഷ്ക്കരണ ശുപാർശകൾ സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു. പതിനൊന്നാം ശമ്പള പരിഷ്ക്കരണ റിപ്പോർട്ട് പൂർണമായും വിലയിരുത്തുമ്പോൾ സർക്കാർ ജീവനക്കാർക്ക് പൊതുവെ മാന്യമായ ശമ്പള വർധനവ് ഉണ്ടാകും.
നിപ്പ, ഓഖി, മഹാ പ്രളയങ്ങൾ, കോവിഡ് മഹാമാരി തുടങ്ങിയ ദുരന്തങ്ങളെയും ദുരിതങ്ങളെയും അതിജീവിച്ച്, കേരള ജനതയെ പട്ടിണിക്കിടാതെ സംരക്ഷിച്ച് മുന്നോട്ട് പോകുന്ന ഈ കാലഘട്ടത്തിലെ സാമ്പത്തിക പ്രതിസന്ധിയിൽ തളരാതെ, ശമ്പള കമ്മിഷനെ വയ്ക്കുകയും അത് നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞ ശമ്പള കമ്മിഷൻ ശിപാർശ ചെയ്തതും അന്നത്തെ ഗവൺമെന്റ് അംഗീകരിച്ചതും ഇനി 10 വർഷം കഴിഞ്ഞ് ശമ്പള പരിഷ്ക്കരണം മതി എന്നായിരുന്നു. ആ വാദം തള്ളിക്കളഞ്ഞ് കൃത്യമായി അഞ്ച് വർഷം കഴിഞ്ഞപ്പോൾ യഥാസമയം ശമ്പള പരിഷ്ക്കരണം നടപ്പിലാക്കി. ഈ സമീപനം കേരളത്തിലെ സർക്കാർ ജീവനക്കാരോട് സ്വീകരിച്ച കേരള സർക്കാരിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
ഇന്നത്തേത് പോലെ ദുരിതപൂർണമായ ഒരു ലോകസാഹചര്യം ഈ തലമുറ കണ്ടിട്ടുണ്ടാവില്ല. ഒരു പ്രത്യേക സാഹചര്യവും ഇല്ലാതിരുന്ന 2002 ൽ, ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധി കാണിച്ച് അന്ന് ശമ്പള കമ്മിഷനെ വയ്ക്കേണ്ടതിന് പകരം ലഭിച്ചു കൊണ്ടിരുന്ന ആനുകൂല്യങ്ങൾ കവർന്നെടുത്ത അനുഭവം നമുക്ക് മുന്നിലുണ്ട്. അതുപോലെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളൊന്നും ശമ്പളം പരിഷ്ക്കരിക്കുന്നില്ല എന്ന് മാത്രമല്ല, ചില സംസ്ഥാനങ്ങൾ നിലവിലുള്ളത് പൂർണമായും നൽകുന്നുമില്ല. ഇങ്ങനെ വിലയിരുത്തുമ്പോഴാണ് പതിനൊന്നാം ശമ്പള കമ്മീഷനെ വയ്ക്കുകയും, ശമ്പളം പരിഷ്ക്കരിക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്ത കേരള സർക്കാരിനെ നാം നെഞ്ചോട് ചേർക്കുന്നത്.
പൊലീസ് സമൂഹത്തെ സംബന്ധിച്ച കമ്മിഷൻ നിർദ്ദേശത്തിൽ ചില പോരായ്മകൾ ഉണ്ട്. അത് പരിഹരിക്കേണ്ടതുണ്ട്. സേനാംഗങ്ങൾക്ക് നൽകി വരുന്ന അലവൻസുകൾ ഇന്ത്യയാകെ നൽകി വരുന്നതാണ്. അത്തരം അലവൻസുകൾ ഒന്നാക്കി മാറ്റി, പത്ത് ശതമാനം വർധനവ് മാത്രമാണ് അനുവദിച്ചത്. ഇത് സേനയെക്കുറിച്ചുള്ള അജ്ഞതയുടെ ഭാഗമായി വന്നതായി കാണാനാണ് ആഗ്രഹിക്കുന്നത്. ഇതിൽ മാറ്റം അനിവാര്യമാണ്, അർഹമായ വർധനവും ലഭിക്കേണ്ടതാണ്.
സംസ്ഥാന പൊലീസ് സേനയുടെ തൊഴിൽ മേഖലയിലെ റിസ്ക് കമ്മിഷന് തിരിച്ചറിയാൻ കഴിയാതെ പോയി. കമ്മിഷനുമായി നടത്തിയ ചർച്ചയിലും, നിവേദനത്തിലും ഇത് വ്യക്തമായി പരാമർശിച്ചു എങ്കിലും കൈക്കൊണ്ട സമീപനം അപലപനീയമാണ്. റിസ്ക് അലവൻസ് 100 രൂപയിൽ നിന്ന് കേവലം 110 രൂപയായി മാത്രമാണ് ശുപാർശ ചെയ്തിരിക്കുന്നത്. നിപ്പ, ഓഖി, മഹാ പ്രളയങ്ങൾ, കോവിഡ് മഹാമാരി തുടങ്ങിയ ദുരന്തങ്ങളെയും ദുരിതങ്ങളെയും അതിജീവിക്കാൻ ജനങ്ങൾക്ക് വേണ്ടി 24 മണിക്കൂറും തെരുവിൽ ജോലി ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെടുത്ത റിസ്ക്കും മനോധൈര്യവും കാണാൻ ശമ്പള കമ്മിഷന് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ റിസ്ക് അലവൻസിൽ പ്രത്യേക പരിഗണന പൊലീസ് വിഭാഗത്തിന് ലഭിക്കേണ്ടതുണ്ട്.
യൂണിഫോം അലവൻസിലും അർഹമായ വർധനവ് ലഭ്യമായിട്ടില്ല. മാത്രമല്ല സ്പെഷൽ യൂണിറ്റുകൾക്ക് പകുതി അലവൻസ് എന്നതിൽ ഇത്തവണയും മാറ്റം വരുത്തിയില്ല.
സർക്കാർ ജീവനക്കാർക്കാകെ ഗുണകരമായ നിർദ്ദേശമാണ് കമ്മീഷൻ മുന്നോട്ട് വച്ചത്. മാതാപിതാക്കളേയും കുട്ടികളേയും സംരക്ഷിക്കാൻ 40% ശമ്പളത്തോടെ പ്രത്യേക അവധി പോലും ശുപാർശ ചെയ്ത കമ്മിഷൻ, ക്യാമ്പുകളിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഒഞഅ നിഷേധിച്ച് പകരം ബാരക്ക് അലവൻസ് ശുപാർശ ചെയ്തിരിക്കുന്നു. ഈ അപാകതയും പരിഹരിക്കേണ്ടതാണ്.
ബിജുവിന്റെ പ്രസ്താവനയ്ക്കെതിരേ പൊലീസിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പൊങ്കാല വ്യാപകമായിരിക്കുകയാണ്. അതിലൊന്ന് ഇങ്ങനെ:
പ്രിയപ്പെട്ട ജനറൽ സെക്രട്ടറി
ആദ്യമേ താങ്കളെ ഒരു കാര്യം ഓർമ്മപ്പെടുത്താൻ ആഗ്രഹിക്കുന്നു. താങ്കൾ കെപിഓഎയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. അല്ലാതെ സർക്കാരിന്റെ ബ്രാന്റ് അമ്പാസിഡർ അല്ല. തങ്കൾ ഒരു ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നു പച്ചക്കള്ളം എഴുതുന്നത് വായിച്ചപ്പോൾ കഷ്ടവും പുച്ഛവും തോന്നുന്നു. 10-ാം ശമ്പള കമ്മിഷൻ ശിപാർശ ചെയ്തത് 10 വർഷം കണക്കാക്കിയുള്ള റിപ്പോർട്ട് ആണ്. പക്ഷേ ഗവ: അത് അംഗീകരിക്കാതെ അഞ്ചു വർഷത്തേക്കുള്ള വർധനവ് ആണ് അനുവദിച്ചു തന്നത്. താങ്കളുടെ ബേസിക് പേ മാത്രം നോക്കിയാൽ മതി, മനസിലാകും.പിന്നെ ആരോഗ്യ വകുപ്പിന് നല്ല പരിഗണന നലകിയിരിക്കുന്നത് താങ്കൾ ശ്രദ്ധിച്ചുവോ? അവർക്ക് സംസ്ഥാന സർക്കാരല്ലേ ശമ്പളം നല്കേണ്ടത്.
പിന്നെ പൊലീസിനെ കുറിച്ചും റിസ്കിനെ കുറിച്ചും കമ്മിഷനുള്ള അജ്ഞതയും, തെറ്റിധാരണയും താങ്കൾ സൂചിപ്പിച്ചത് അംഗീകരിക്കുന്നു. കാരണം കമ്മിഷനെ പൊലീസിനെ കുറിച്ചും ജോലിയെ കുറിച്ചും വേതനവർദ്ധനവിന്റെ ആവശ്യകതയെ കുറിച്ചും ബോധ്യപ്പെടുത്തുന്നതിൽ താങ്കൾ ഉൾപ്പെടെയുള്ള സംഘടനാ നേതൃത്വം അമ്പേ പരാജയപ്പെട്ടു എന്നതിന് ഉദാഹരണമാണത്. റിസ്ക് അലവൻസ് 10 രൂപ കൂട്ടിയത് കളിയാക്കും പോലെ ആയി. കഴിഞ്ഞ സർക്കാർ അനുവദിച്ച 10% പ്രതിവർഷ വർധനവ് ഈ സർക്കാർ നിർത്തലാക്കിയപ്പോൾ പഞ്ചപുച്ഛമടക്കി നിന്നില്ലേ താങ്കളും കൂട്ടരും .
പത്താം ശമ്പള കമ്മിഷനു മുന്നിൽ അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘടനാ ഭാരവാഹികൾ കാര്യകാരണസഹിതം പൊലീസിന്റെ വിഷയങ്ങൾ ധരിപ്പിച്ചതിന്റെ ഫലമായി ലഭിച്ച സാമ്പത്തിക നേട്ടത്തിന്റെ ഗുണഭോക്താക്കളാണല്ലോ ഞാനും, താങ്കളും. ഇപ്പോഴും അവരെ കുറ്റപ്പെടുത്തുന്ന താങ്കളുടെയും കൂട്ടരുടെയും അവസ്ഥ കാണുമ്പോൾ ദയനീയത തോന്നുന്നു. കഴിവും ചങ്കൂറ്റവും ഇഛാശക്തിയുമുള്ള ഒരു നേതൃത്വത്തിനു മാത്രമേ നേട്ടങ്ങൾ കൊയ്യാൻ കഴിയൂ. ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കാൻ ശ്രമിക്കരുത്.
പൊലീസുകാരുടെ പൊതുവികാരം ഇങ്ങനെ
പതിനൊന്നാം ശമ്പള കമ്മിഷൻ റിപ്പോർട്ട് പൊലീസ് ഉദ്യോഗസ്ഥരെ തീർത്തും അവഗണിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണ്. പത്താം ശമ്പളകമ്മിഷൻ നൽകിയ പരിഗണനയും ആനുപാതികമായ വർധനവും പുതിയ കമ്മിഷൻ റിപ്പോർട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്നില്ല എന്നത് ഒറ്റനോട്ടത്തിൽ തന്നെ ബോധ്യമാകും. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ മുന്നണിപ്പോരാളികളായി നിന്ന ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേകിച്ച് നഴ്സുമാർക്ക് പ്രത്യേക പരിഗണന നൽകി ശമ്പളം വർധിപ്പിച്ചു നൽകിയപ്പോൾ വിശ്രമമില്ലാതെ പണിയെടുത്ത പൊലീസ് ഉദ്യോഗസ്ഥരെ തീർത്തും അവഗണിക്കുകയാണുണ്ടായത്.
റവന്യൂ വകുപ്പിലെ വില്ലേജ് ഓഫീസർമാർക്കു പോലും ഈ സാഹചര്യം മുൻനിർത്തി ശമ്പളവും അലവൻസും വർധിപ്പിച്ചപ്പോൾ പൊലീസിനുള്ള റിസ്ക്ക് അലവൻസ് കേവലം 10 രൂപ മാത്രം വർധിപ്പിച്ചു കടുത്ത അനീതിയാണ് കാട്ടിയിരിക്കുന്നത്. കൊറോണ പിടിപെട്ട് മരണത്തിന് കീഴടങ്ങിയവരും രോഗം ബാധിച്ച് ദുരിതം അനുഭവിച്ചവരുമായ പൊലീസ് ഉദ്യോഗസ്ഥരുടെ വേദന കാണാതെ പോയത് വഞ്ചനാപരമായ നിലപാടാണ്. പ്രകൃതിദുരന്തങ്ങൾ, മഹാമാരി തുടങ്ങി പൊലീസ് ഉദ്യോഗസ്ഥർ വളരെ ദുർഘടമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ ഈ കാലയളവിൽ അവരുടെ സേവനത്തെ അംഗീകരിക്കുന്ന തരത്തിലുള്ള ശമ്പള ഘടന നേടിയെടുക്കുവാനുള്ള പരിശ്രമം പൊലീസ് സംഘടനാ നേതൃത്വങ്ങളുടെ ഭാഗത്തുനിന്നുണ്ടായില്ല എന്നത് ഖേദകരമാണ്.
ശമ്പള പരിഷ്കരണത്തിൽ പൊലീസിനെ അവഗണിച്ചതിനെതിരേ ട്രോളുകളും സജീവമായിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്