'73വയസുള്ള അദ്ദേഹത്തെ ഗുണ്ടകൾ അടിച്ചു വീഴ്ത്തി നെഞ്ചത്ത് ചവിട്ടി; ശരീരവും മനസ്സുമൊന്നും പിന്നെ പുള്ളിക്ക് വഴങ്ങിയില്ല; ഭ്രാന്തുവന്നു, ക്രമേണ എല്ലാം കൈവിട്ടുപോയി'; പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മരണത്തിന് കാരണം ഗുണ്ടാ ആക്രമണമോ? വൈറലായി വി.ആർ.സുധീഷിന്റെ വെളിപ്പെടുത്തൽ
കെ വി നിരഞ്ജൻ
കോഴിക്കോട്: എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ പൊതു ജീവിതത്തിന് അവസാനമായതും ക്രമേണെ മരണത്തിലേക്ക് നയിച്ചതും, 73ാമത്തെ വയസ്സിൽ ഏറ്റ അതിക്രൂരമായ മർദ്ദനനത്തിന്റെ ഫലമായാണെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള എഴുത്തുകാരൻ വി ആർ സുധീഷിന്റെ അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. ഒരുഓൺലൈൻ ചാനലിൽ എഴുത്തുകാരൻ ലിജീഷ് കുമാർ നടത്തിയ അഭിമുഖത്തിലാണ് വി ആർ സുധീഷ് തനിക്കേറെ അടുപ്പമുണ്ടായിരുന്ന പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന കുഞ്ഞിക്കയുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നത്.
സുധീഷ് മാസ്റ്റർ ഇങ്ങനെ പറയുന്നു. 'അവസാനകാലത്ത് പുനത്തിലിന്റെ അഭയം കൂട്ടുകാരികളും മദ്യവും ആയിരുന്നു. പക്ഷേ ഇതിൽ സങ്കടകരമായ ഒരു കാര്യമുണ്ട്്. ഞാൻ അത് പറയണോ എന്ന് വിചാരിക്കയാണ്. ഇനി ഇപ്പോൾ അത് മറച്ചുവെച്ചിട്ട് കാര്യമൊന്നുമില്ല. ഒരുരാത്രിയിൽ ഒരു ഗുണ്ടാ സംഘം കുഞ്ഞബ്ദുല്ലയെ ആക്രമിച്ചു. 73ാംമത്തെ വയസ്സിൽ. ഒരു ദിവസം കോഴിക്കോട്ടെ അളകാപുരി ബാറിൽ വന്ന് മദ്യപിച്ച ശേഷം അദ്ദേഹം താമസിക്കുന്ന ഫ്ളാറ്റിലേക്ക് തിരിച്ചുപോവുകയാണ്. കൂടെ മുന്നുനാലു സുഹൃത്തുക്കളുണ്ട്. അതിൽ സ്ത്രീകളുമുണ്ടായിരുന്നു. ഇവർ രണ്ടു ദിവസമായി കുഞ്ഞബ്ദുള്ളയുടെ കൂടെയായിരുന്നു താമസം. ഇവരുമായി ബന്ധപ്പെട്ടുള്ള എന്തോ പ്രശ്നത്തിന് ആരോ ക്വട്ടേഷൻ കൊടുത്തതുപ്രകാരമാണ് ഗുണ്ടകൾ എത്തിയത്. ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് ഇവരിൽ ആരേയോ ലക്ഷ്യമിട്ടായിരുന്നു അവരുടെ വരവ്. ഫ്ളാറ്റിനടുത്ത് എത്തിയപ്പോൾ ഈ ഗുണ്ടാ സംഘം ഇവരെ അക്രമിച്ചു. അടിയോടടിയാണ്. അവർക്ക് പുനത്തിൽ കുഞ്ഞബ്ുദുല്ലയെ ഒന്നം അറിയില്ല. അവർ ലക്ഷ്യം വെച്ചത് കൂടെഉള്ളവരെയാണ്. അതിൽ ഒരു ലേഡിയും ഉണ്ട്. കുഞ്ഞബ്ദുല്ല മാത്രമാണ് അതിൽ സീനിയർ ആയിട്ടുള്ളത്. ബാക്കിയുള്ളവർ എല്ലാം ചെറുപ്പക്കാരാണ്. ഈ ഗുണ്ടകൾ വന്ന് അടിച്ചു വീഴ്ത്തി. കുഞ്ഞിക്ക വീണപ്പോൾ നെഞ്ചത്ത് ചവുട്ടി, ഭീകരമായിട്ട് ചവിട്ടി. കണ്ടുനിൽക്കുന്ന മറ്റുള്ളവർ പറയുന്നുണ്ട്. ഞങ്ങളെ അടിച്ചതിൽ വിഷമമില്ല, പക്ഷേ കുഞ്ഞിക്കയെ ചവിട്ടിക്കളഞ്ഞു എന്ന്.
എല്ലാവർക്കും നന്നായിട്ട് കിട്ടി. കുഞ്ഞബ്ദുള്ളയെ അതിഭീകരമായിട്ട് ചവിട്ടി വീഴ്ത്തി. ആ ദിവസമാണ് അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞത്. അന്നത്തോടെ അയാളുടെ ശരീരം മാറി, മനസ്സുമാറി. അയാൾക്ക് കിട്ടിയ വലിയ മാനസ്സിക ആഘാതമായിരുന്നു അത്. ശരീരവും മനസ്സുമൊന്നും പിന്നെ പുള്ളിക്ക് വഴങ്ങിയില്ല.പിന്നെ ഭ്രാന്തുവന്നു. പിന്നെ പുള്ളി കൈവിട്ടുപോയി. അങ്ങനെയാണ് അദ്ദേഹത്തെ ട്രീറ്റ് മെന്റിന് കൊണ്ടുപോകുന്നത്. ചാലപ്പുറത്തെ ഫ്ളാറ്റിലുള്ള എല്ലാവർക്കും ഇത് അറിയാം. കോഴിക്കോട്ടെ സുഹൃത്തുക്കൾക്കും അറിയാം. പിന്നീട് ഫ്ളാറ്റുകാർ കുഞ്ഞബ്ദുള്ളയുടെ അടുത്ത് വരികയും നിങ്ങൾ തങ്ങൾക്ക് ശല്യമായി മാറിയിരിക്കുകയാണെന്നും ഇവിടെ നിന്നും ഇറങ്ങണമെന്നും ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ എല്ലാവരും ചേർന്ന് പുള്ളിയെ അങ്ങോട്ട് പീഡീപ്പിച്ചു. '- വി ആർ സുധീഷ് വ്യക്തമാക്കി.
'പുനത്തിൽ പലപ്പോഴും മദ്യം വാങ്ങിക്കൊടുക്കാറുണ്ടായിരുന്ന സെക്യൂരിറ്റി പോലും അദ്ദേഹത്തോട് ഫ്ളാറ്റിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. ജീവിതത്തിലെ ആദ്യ സംഭവമായിരുന്നു അതെന്ന് അദ്ദേഹം പിന്നീട് എന്നാട് പറഞ്ഞിട്ടുണ്ട്. മനസ്സും ശരീരവും കൈവിട്ടുപോയതോടെ അന്ന് തന്നെ കുഞ്ഞബ്ദുള്ള കൊല്ലപ്പെട്ടിരുന്നു. അത് ആലോചിക്കാൻ വയ്യ. പിന്നെ അദ്ദേഹത്തെ ബന്ധുക്കൾ വന്ന് കൊണ്ടുപോയി. അദ്ദേഹത്തിന് മദ്യവും നിഷേധിച്ചു. മദ്യവും പ്രണയവും ഇല്ലാത്ത കുഞ്ഞബ്ദുള്ളയെ പിന്നെ ഒന്നിനും പറ്റില്ല. അയാൾ മരിക്കുന്നതാണ് നല്ലത്. ഈ സംഭവത്തോടെ ബന്ധുക്കൾ അദ്ദേഹത്തെ വന്നുകൂട്ടിക്കൊണ്ടുപോയി. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയും മദ്യവും നഷ്ടപ്പെട്ടു.അദ്ദേഹത്തെ ബന്ധുക്കൾ കോട്ടക്കൽ ആര്യവൈദ്യശാലയിൽ കൊണ്ടുപോയി ചികിത്സിച്ചു. അവർക്കറിയില്ലല്ലോ മദ്യത്തിന്റെയും പ്രണയത്തിന്റെയും ലഹരി. ഇതുരണ്ടും നഷ്ടപ്പെട്ട അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനാവില്ലെന്ന് അവരെങ്ങനെ അറിയുന്നു.'- സുധീഷ് കൂട്ടിച്ചേർത്തു. അപ്പോൾ കൊന്നതാണ് കുഞ്ഞബ്ദുല്ലയെ എന്ന ലതീഷ്കുമാറിന്റെ ചോദ്യത്തിന് ' എന്ന് നമ്മൾ വെറുതെ പറയണ്ട എന്നായിരുന്നു വി ആർ സുധീഷിന്റെ മറുപടി.
പിന്നീട് താൻ കുഞ്ഞിക്കയെ അധികം കണ്ടിട്ടില്ല. തന്നെ പിന്നീട് വിളിക്കാറുമില്ലായിരുന്നു. ഇടയ്ക്ക് പോയി കാണും. മരിക്കുന്നതിന് ആറു മാസം മുമ്പ് കാണാൻ പോയി. അദ്ദേഹത്തിന്റെ സമ്പൂർണ്ണ കൃതികൾ നൽകുവാൻ മാതൃഭൂമി ജീവനക്കാർക്കൊപ്പമാണ് പോയത്. പക്ഷെ എന്നെ അദ്ദേഹം തിരിച്ചറിഞ്ഞില്ല. അദ്ദേഹം എന്നേയും പുസ്തകത്തേയും നോക്കിയില്ല. പുസ്തകവും മടിയിൽ വെച്ച് എങ്ങോട്ടോ നോക്കിയിരുന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ നോക്കി ഒന്നു ചിരിച്ചുവെന്നും വി ആർ സുധീഷ് വ്യക്തമാക്കുന്നു.
ഇടയ്ക്ക് മരണത്തെക്കുറിച്ച് സംസാരിക്കുമായിരുന്നു കുഞ്ഞബ്ദുള്ള. മരിച്ചാൽ നിങ്ങളെ എന്തു ചെയ്യണമെന്ന് ഒരിക്കൽ ചോദിച്ചു. ചന്ദനമുട്ടിയിൽ വെച്ച് കത്തിക്കാനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചന്ദനമുട്ടി കിട്ടിയില്ലെങ്കിൽ നല്ല മാവിന്റെ വിറകായാലും മതി. ഭാരതപ്പുഴയുടെ തീരമാണെങ്കിൽ നല്ലത്. അത് പറ്റില്ലെങ്കിൽ ഏതെങ്കിലും പുഴയുടെ തീരത്ത് വെച്ച് കത്തിച്ചാൽ മതി. അതൊന്നും നടന്നില്ലെങ്കിൽ തെങ്ങിനിട്ടോ നല്ല വളമായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയെന്നും സുധീഷ് പറയുന്നു.
മാങ്കോസ്റ്റിൻ ചുവട്ടിൽ തന്നെ കുഴിച്ചിടണമെന്ന് വൈക്കം മുഹമ്മദ് ബഷീർ തന്നോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം മരിച്ചപ്പോൾ ഞാനാ വീട്ടിലെത്തിയപ്പോൾ കോഴിക്കോട്ടെ പ്രമുഖ മുസ്ലിം എഴുത്തുകാർ ഒക്കെ അവിടെയുണ്ട്. അവരെല്ലാം പള്ളിപ്പറമ്പിനെപ്പറ്റിയാണ് ചർച്ച ചെയ്യുന്നത്. ബഷീറിനും പുനത്തിലിനുമൊന്നും അവർ ആഗ്രഹിച്ച വിധത്തിൽ അന്ത്യവിധികൾ നടത്താൻ സാധിച്ചിട്ടില്ല. എഴുത്തുകാരന് അവൻ ഇച്ഛിക്കുന്ന ജീവിതം ഒരിക്കലും കിട്ടില്ല. കുഞ്ഞബ്ദുള്ളയുടെ മൃതദേഹം കത്തിക്കുകയാണ് വേണ്ടതെന്നും ബഷീറിനെ മാങ്കോസ്റ്റിഇൻ ചുവട്ടിൽ കുഴിച്ചിടണമെന്നൊക്കെ പറഞ്ഞ് താനിറങ്ങിയാൽ എന്താവുമായിരുന്നു അവസ്ഥയെന്നും സുധീഷ് ചോദിക്കുന്നു.
'മധു നായർ ന്യൂയോർക്ക് എന്ന കുഞ്ഞിക്കയുടെ സുഹൃത്ത് ആദ്യ ചരമവാർഷികത്തിന് പള്ളിയിൽ പോയി ഖബറിന്റെ ഫോട്ടോ എടുത്ത് എനിക്ക് അയച്ചു തന്നിരുന്നു. കാടുപിടിച്ചു കിടക്കുകയായിരുന്നു അവിടമാകെ. കുറേ പുല്ലെല്ലാം പറച്ചു നീക്കിയാണ് അദ്ദേഹം ഫോട്ടോയെടുത്ത് അയച്ചത്. ഭാര്യയ്ക്കും മറ്റും അവിടേക്ക് പ്രവേശനമില്ലല്ലോ.. പിന്നെ ആരും നോക്കാതെ അവിടം കാടുപിടിച്ചുപോയി. കുഞ്ഞിക്കയെ പോലെ ഓമനിച്ച് പ്രണയിക്കാൻ മറ്റൊരാൾക്കും കഴിയില്ല. നളിനി ജമീല ഒരു അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പുനത്തിൽ കുഞ്ഞബ്ദുള്ളയാണ് തന്നെ ഏറ്റവും സുന്ദരമായി പ്രണയിച്ചതെന്ന്. അദ്ദേഹത്തിന്റെ പ്രണയത്തിനും കിടപ്പറ രംഗങ്ങൾക്കുമെല്ലാം ഞാൻ സാക്ഷിയാണ്. ഞാൻ അറിയുന്നതിൽ അദ്ദേഹത്തിന് ഒരു പ്രശ്നവുമില്ലായിരുന്നു.കാമുകിമാർക്കെല്ലാം അദ്ദേഹത്തോട് വല്ലാത്തൊരു ആരാധനയായിരുന്നു. കുഞ്ഞബ്ദുള്ളയെ ഒരുപാട് പ്രണയിനികൾ പകുത്തെടുത്തു. അവസാനകാലത്ത് അദ്ദേഹത്തിന് കൂട്ടുണ്ടായിരുന്നത് ഒരു പുരുഷനായിരുന്നു. സ്ത്രീയായിരുന്നെങ്കിൽ അദ്ദേഹം കുറച്ചുകാലം കൂടി ജീവിക്കുമായിരുന്നു. കുറേക്കലും സ്വതന്ത്രനായി. നിർഭയനായി.. സുഖലോലുപനായി ജീവിച്ചു. പക്ഷെ അവസാനകാലം വളരെ യാതനാപൂർണ്ണമായിരുന്നു.'- വി ആർ സുധീഷ് പറയുന്നു.
കുഞ്ഞബ്ദുള്ള പ്രണയിക്കുന്നതുപോലെ, മനുഷ്യരോട് ഇടപഴുകുന്നതുപോലെ എനിക്ക് സാധിക്കില്ല. അദ്ദേഹം എന്നിൽ നിന്നും ഞാൻ അദ്ദേഹത്തിൽ നിന്നും ധാരാളം പഠിച്ചിട്ടുണ്ട്. തന്റെ ജീവിത്തിൽ തന്നോട് ഇത്രയും ചേർന്ന് നിന്ന മറ്റൊരു എഴുത്തുകാരനില്ലെന്നും വി ആർ സുധീഷ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്