മ്യാന്മറിൽ വീണ്ടും പട്ടാള അട്ടിമറി; ഓങ്ങ് സാൻ സൂചി അടക്കമുള്ള ഭരണാധികാരികൾ വീട്ടുതടങ്കലിൽ; തെരഞ്ഞെടുപ്പിൽ സൂചി അധികാരം ഉറപ്പിച്ചതിന് പിന്നാലെ സൈനിക ഇടപെടൽ; പ്രധാന കേന്ദ്രങ്ങളെല്ലാം പട്ടാളത്തിന്റെ നിയന്ത്രണത്തിൽ; ഇന്ത്യയുടെ അയൽരാജ്യത്ത് രാത്രിയിൽ നാടകീയ നീക്കങ്ങൾ; പട്ടാളഭരണത്തിലേക്ക് വീണ് ബർമ്മ
മറുനാടൻ മലയാളി ബ്യൂറോ
ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച അന്നുമുതൽ തന്നെ തികച്ചും ഒരു അശാന്തഭൂമികയായി മാറിയ മ്യാന്മറിൽ വീണ്ടും ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സമാധാനം ഇല്ലാതെയാവുകയാണ്. മ്യാന്മർ നേതാവും സമാധാനത്തിനുള്ള നൊബൽ പുരസ്കാര ജേതാവുമായ ഓങ്ങ് സാൻ സൂ ചിക്കൊപ്പം മറ്റു ഭരണാധികാരികളെയെല്ലാം വീട്ടുതടങ്കിലാക്കി ഒരു പട്ടാള അട്ടിമറി നടന്നിരിക്കുകയാണിവിടെ. അതിരാവിലെ അപ്രതീക്ഷിതമായി നടത്തിയ ഒരു ആക്രമണത്തിലൂടെയാണ് സൂ ചി ഉൾപ്പടെയുള്ള നേതാക്കളെ തടവിലാക്കിയതെന്ന് നാഷണൽ ലീഗ് ഫോർ ഡെമോക്രസി വക്താവ് അറിയിച്ചു.
സർക്കാരിനും പട്ടാളത്തിനും ഇടയിലുള്ള സംഘർഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വല്ലാതെ വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. തികച്ചും വ്യാജമെന്ന് പട്ടാളം പ്രഖ്യാപിച്ച ഒരു തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടായിരുന്നു അഭിപ്രായവ്യത്യാസം പൊട്ടിമുളച്ചത്. സൂ ചിക്കൊപ്പം പ്രസിഡണ്ട് വിൻ മൈന്റും തടവിലാണെന്നാണ് പാർട്ടി വക്താക്കൾ അറിയിച്ചത്. അതേസമയം സൈന്യത്തിന്റെ വക്താക്കൾ ഇതിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
ബർമ്മയുടെ ആദ്യകാല ചരിത്രം ഒറ്റനോട്ടത്തിൽ
ക്രിസ്തുവിന് ശേഷം 849 മുതൽക്കാണ് ബർമ്മ എന്ന രാജ്യത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അയൽരാജ്യങ്ങളുമായി നിതാന്ത യുദ്ധത്തിൽ ഏർപ്പെട്ടിരുന്നവരായിരുന്നു അക്കാലത്തെ ബർമ്മൻ രാജാക്കന്മാർ. എന്നിരുന്നലും തെക്ക് കിഴക്കൻ ഏഷ്യയിലെ ഏറ്റവുംവലിയ സാമ്രാജ്യമായിരുന്നു അക്കാലത്ത് ബർമ്മ. 1885-ലെ മൂന്നാം ആംഗ്ലോ-ബർമ്മീസ് യുദ്ധത്തോടെയാണ് ബർമ്മയിൽ രാജഭരണത്തിന് അറുതി വരുന്നത്. നൂറിലധികം വ്യത്യസ്ത വംശജർ ഉള്ള ബർമ്മയിലെ പക്ഷെ 68 ശതമാനത്തോളം വരുന്ന ബാമർ വംശജരനാണ് ഭൂരിപക്ഷം.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഇവർ ജപ്പാനോടൊപ്പം ചേർന്ന് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ന്യുനപക്ഷമായ മറ്റു വംശജർ ബ്രിട്ടീഷുകാർക്കൊപ്പമായിരുന്നു. യുദ്ധത്തിനുശേഷം 1948-ൽ ബർമ്മ സ്വതന്ത്രയായപ്പോൾ ഈ വംശീയ വിരോധം അതിന്റെ കൊടുമുടിയിൽ എത്തിയിരുന്നു. ബ്രിട്ടീഷുകാർ ബർമ്മ വിട്ടുപോയപ്പോൾ സ്വാഭാവികമായും അധികാരം ഭൂരിപക്ഷ വംശജരായ ബാമർ വംശക്കാരുടെ കൈകളിലെത്തി.
എന്നാൽ, സ്വാതന്ത്ര്യ സമര പോരാളികൂടിയായ ഓങ്ങ് സാൻ മറ്റു വംശക്കാരുമായി നല്ല ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. തികച്ചും സ്വതന്ത്രവും നിഷ്പക്ഷവുമായി പിൻ-ലോംഗ് അഗ്രിമെന്റ് എന്ന ബർമ്മീസ് ഭരണഘടനയുടെ ശില്പികളിൽ പ്രമുഖനും ഇദ്ദേഹമായിരുന്നു. എന്നാൽ, അധികം താമസിയാതെ അദ്ദേഹം മരണപ്പെട്ടു. രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തിലായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. ഇതോടെ സമാധാനം ബർമ്മക്ക് ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു.
ജനാധിപത്യ ഭരണകൂടമെന്ന പേരിൽ സർക്കാരുകൾ നിലവിൽ വന്നെങ്കിലും അവയിലൊക്കെയും ജനാധിപത്യം പേരിനു മാത്രമായിരുന്നു. 1962-ലെ അട്ടിമറിക്ക് ശേഷം പേരിനു മാത്രമുണ്ടായിരുന്ന ജനാധിപത്യവും ഇല്ലാതെയായി. ബർമ്മ സോഷ്യലിസ്റ്റ് പ്രോഗ്രാം പാർട്ടി എന്ന അതിതീവ്ര ദേശീയതയുടെ വക്താക്കൾ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയതോടെ ഏക പാർട്ടി സംവിധാനം ആവിഷ്കരിക്കപ്പെടുകയായിരുന്നു. എന്നാൽ 1988-ൽ മറ്റൊരു അട്ടിമറിയിലൂടെ സ്റ്റേർ പീസ് ആൻഡ് ഡെവെലപ്മെന്റ് കൗൺസിൽ (എസ് പി ഡി സി) അധികാരം പിടിച്ചെടുത്തതോടെ ഈ സമ്പ്രദായം അവസാനിച്ചു.
പിന്നീട് അവിടെ നടന്നത് അഭ്യന്തര അടിച്ചമർത്തലുകളും വേട്ടയാടലുകളുമായിരുന്നു. കരേൻ, കരേന്നി, മോൻ തുടങ്ങിയ ന്യുനപക്ഷ വംശങ്ങളിൽ പെട്ട ധാരാളം പേർക്ക് അയൽരാജ്യമായ തായ്ലാൻഡിൽ അഭയം തേടേണ്ടതായി വന്നു. രാജ്യം വിട്ടോടാൻ മടിച്ച വാ, ഷാൻ തുടങ്ങിയ ന്യുനപക്ഷ വംശങ്ങളിലെ ആളുകളുടേ സ്വത്തുക്കൾ പിടിച്ചെടുക്കുകയും അവരെ നിർബന്ധിത തൊഴിലിന് വിടുകയും ചെയ്തു.
പുതിയ ഭരണഘടനയും തെരഞ്ഞെടുപ്പും
പിന്നീട് 2008 ലാണ് അപ്പോഴേക്കും മ്യാന്മാർ ആയിക്കഴിഞ്ഞിരുന്ന ബർമ്മയ്ക്ക് പുതിയ ഭരണഘടന ഉണ്ടാകുന്നത്. മ്യാന്മാർ സൈന്യമായിരുന്നു ഈ ഭരണഘടന രൂപപ്പെടുത്തിയത്. 2008 മെയ് 10ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ വോട്ടെടുപ്പിൽ 99 ശതമാനം മ്യാന്മാർ പങ്കെടുത്തിരുന്നു എന്നാണ് കണക്ക്. അതിൽ 92.4% പേരുടെ അംഗീകാരത്തോടെയാണ് ഇത് നിലവിൽ വന്നത്. ഇതോടെ ബഹുപാർട്ടി സമ്പ്രദായത്തിലുൾല തെരഞ്ഞെടുപ്പും നിലവിൽ വന്നു.
2020-ലെ തെരഞ്ഞെടുപ്പ്
2010-ലെ തെരഞ്ഞെടുപ്പിൽ നാഷണൽ ലീഗ് ഓഫ് ഡെമോക്രസിക്കായിരുന്നു വിജയം. എന്നാൽ അവർക്ക് അധികാരത്തിൽ ഏറാനായില്ല. സൈനിക പിന്തുണയുള്ള യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്പ്മെന്റ് പാർട്ടിയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഐക്യരാഷ്ട്ര സംഘടനയും പാശ്ചാത്യ രാജ്യങ്ങളും ഈ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തുവന്നു. എന്നാൽ, റഷ്യയും ചൈനയും ഇവർക്ക് അനുകൂലമായ നിലപാടുകളാണെ എടുത്തത്.
പിന്നീട് 2012 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച 44 മണ്ഡലങ്ങളിൽ 43 ലും ജയിച്ച് നാഷണൽ ലീഡ് ഫോർ ഡെമോക്രസി വീണ്ടും ശക്തിതെളിയിച്ചു. പിന്നീട് 2015-ൽ നടന്ന തെരഞ്ഞെടുപ്പ് അന്താരാഷ്ട്ര നിരീക്ഷകരുടെ സാന്നിദ്ധ്യത്തിലായിരുന്നു. ഇതിൽ വ്യക്തമായ ഭൂരിപക്ഷം നാഷണൽ ലീഗ് ഫോർ ഡെമോക്രസി കൈവരിച്ചു. എന്നിരുന്നാലും ഭരണഘടനാ വിലക്കുണ്ടായിരുന്നതിനാൽ പാർട്ടി നേതാവ് ഓങ്ങ് സാൻ സൂ ചി ക്ക് പ്രസിഡന്റ് സ്ഥാനത്ത് എത്താൻ കഴിഞ്ഞില്ല. ഇതോടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ മറ്റൊരു നേതാവായ വിൻ മൈന്റ് പ്രസിഡണ്ടായും ഓങ്ങ് സാൻ സൂ ചി സ്റ്റേറ്റ് കൗൺസിലറായും പുതിയ സർക്കാർ നിലവിൽ വന്നു.
സർക്കാരും സൈന്യവും തമ്മിലുള്ള സംഘർഷം
ജനാധിപത്യ സമ്പ്രദായം നടപ്പിലായെങ്കിലും അധികാരം പൂർണ്ണമായും വിട്ടുകൊടുക്കാൻ സൈന്യം തയ്യാറായിരുന്നില്ല. മ്യാന്മാർ സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫിന് ഇപ്പോഴും പാർലമെന്റിലേക്ക് 25 ശതമാനം അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുവാനുള്ള അധികാരമുണ്ട്. മാത്രമല്ല രാജ്യത്തിന്റെ സൈന്യത്തെ നിയന്ത്രിക്കുന്ന പ്രതിരോധ വകുപ്പിന് മേൽ സമ്പൂർണ്ണ അധികാരമുള്ള പ്രതിരോധ വകുപ്പ് മന്ത്രിയെ നിയമിക്കാനുള്ള അധികാരവും സൈനീക മേധാവിക്കാണ്. അതുപോലെ തന്നെ, പൊലീസിനെ നിയന്ത്രിക്കുന്ന അഭ്യന്തര വകുപ്പിന്റെയും, അതിർത്തി സുരക്ഷാ വകുപ്പിന്റെയും മന്ത്രിമാരെ നിശ്ചയിക്കുന്നതും പട്ടാള മേധാവിയാണ്.
നവംബർ തെരഞ്ഞെടുപ്പിനു ശേഷം പുതിയ പാർലമെന്റിന്റെ യോഗം ചേരാനിരിക്കവേയാണ് ഇപ്പോൾ അട്ടിമറി നടന്നിരിക്കുന്നത്. സൂ ചിയുടെ പാർട്ടിക്ക് വൻഭൂരിപക്ഷം ലഭിച്ച തെരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നിട്ടുണ്ട് എന്ന് സൈന്യം ആരോപിച്ചിരുന്നു. അവിടെ നിന്നാണ് സർക്കാരും സൈന്യവുമായുള്ള അഭിപ്രായവ്യത്യാസം ആരംഭിക്കുന്നത്. എന്നാൽ, ആവശ്യമില്ലാത്ത ആരോപണങ്ങൾ ഉയർത്തി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെ അമേരിക്ക അടക്കമുള്ള പാശ്ചാത്യ ശക്തികൾ രംഗത്തെത്തിയിരുന്നു. എന്നാൽ, വിദേശ നയതന്ത്ര വക്താക്കൾ അനാവശ്യമായി മ്യാന്മാറിനെതിരെ കഥകൾ മെനയുകയാണെന്നായിരുന്നു മ്യാന്മാർ സൈന്യം പ്രതികരിച്ചത്.
പട്ടാള അട്ടിമറി
കഴിഞ്ഞയാഴ്ച്ച തന്നെ ഒരു അട്ടിമറിക്കുള്ള തയ്യാറെടുപ്പുകൾ മ്യാന്മർ സൈന്യം നടത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൈന്യത്തിനനുകൂലമായ പല പ്രകടനങ്ങളും രാജ്യത്തെ ചില നഗരങ്ങളിൽ നടന്നു. മാത്രമല്ല പലയിടങ്ങളിലും പട്ടാള ടാങ്കുകൾ തെരുവിലിറക്കിയിരുന്നു. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുൻപായാണ് ഇത്തരത്തിലുള്ള നടപടികളെന്ന്ത് ചിന്തിക്കണം. അതുപോലെ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ നടപടികൾ എടുക്കുമെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. എന്നാൽ എത്തരത്തിലുള്ള നടപടികളായിരിക്കും എന്നത് അവർ വ്യക്തമാക്കിയിരുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്