വന്നത് ഒന്നുമില്ലായ്മയിൽ നിന്ന്; ബ്രേക്ക് തന്നത് പാപ്പി അപ്പച്ഛനിലൂടെ ദിലീപേട്ടൻ; കോവിഡിലും ധർമ്മൂസ് ഫിഷ് ഹബ് തളരാതെ നിന്നു; കിട്ടാക്കടം ഒരു വീടു വാങ്ങാനുള്ള തുകയുണ്ട്; ഒരു രൂപ കൊണ്ടു പോയവർ പോലും എന്നെ പറ്റിച്ചു എന്ന തോന്നലോടെ അത് വിനയോഗിച്ചാൽ അവൻ രക്ഷപെടില്ല; ധർമ്മജൻ ബോൾഗാട്ടി ജീവിതം പറയുമ്പോൾ
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: ബിസ്സനിസിനെക്കുറിച്ചു പറയുകയാണെങ്കിൽ ഒന്നും അറിയില്ല. പത്തുരൂപ കടംകൊടുത്തിട്ടുണ്ടെങ്കിൽ തിരിച്ചുവാങ്ങാൻ പോലും അറിയാത്തവനാണ്. കിട്ടാക്കടം കണക്കുകൂട്ടിയാൽ ഒരു വീടുവാങ്ങാനുള്ള തുകയുണ്ട്. സുഹൃത്തുക്കളാണ് പണം വാങ്ങിയിട്ടുള്ളത്. അതും വലിയ തുകകൾ. ഇത് തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. നടൻ ധർമ്മജൻ ബോൾഗാട്ടി പറഞ്ഞു.
ഇന്നലെ ഭൂതത്താൻകെട്ടിൽ കണ്ടുമുട്ടിയപ്പോഴാണ് മനസ്സിലെ വിഷമങ്ങളും സന്തോഷവും സിനിമവിശേഷങ്ങളുമെല്ലാം താരം മറുനാടനുമായി പങ്കിട്ടത്. ഭൂതത്താൻകെട്ടിലെ ഗ്രീനിക്സ് നേച്ചർ പാർക്കിനോടനുബന്ധിച്ച് പെരിയാർതീരത്ത് തീർത്തിട്ടുള്ള ട്രീ ഹട്ടിന്റെ ചുവട്ടിലെ മരച്ചുവട്ടിലിരുന്നാണ് ധർമ്മജൻ ജീവതാനുഭവങ്ങൾ പറഞ്ഞുതുടങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് കൊടുത്താൽ മത്സരിക്കുമെന്ന നിലപാടിലാണ് ധർമ്മജൻ.
ഒരിക്കൽ കുറച്ച് സാമ്പത്തീക ബുദ്ധിമുട്ടുണ്ടായപ്പോൾ കടം വാങ്ങിയ തുക തിരികെ ആവശ്യപ്പെട്ട് ഒരു സുഹൃത്തിന് മെസേജ് അയച്ചു. ഹ..ഹ..ഹ എന്ന ഒരു മെസേജായിരുന്നു മറുപിടി. കിട്ടാനുള്ള ലിസ്റ്റ് ഒരുപാടുണ്ട്. ഞാൻ ആർക്കും കൊടുക്കാനില്ല. അത് വലിയ ആശ്വാസമാണ്. തരാനുള്ളത് കൂട്ടുകാരാണ്്. അത് സമാധാനമുള്ള കാര്യമാണ്. ഇല്ലാത്തോരാണല്ലോ , അവർ എന്നോട് ചോദിച്ചതും കടം വാങ്ങിയതും. ഇല്ലത്തോണ്ട് തന്നെയാവാം അവർ അത് തിരികെ തരാത്തത് എന്നാണ് ഞാൻ കരുതുന്നത്. ഈ അവസ്ഥയെ ഒരു പരാജയമായിക്കരുതുന്നില്ല.
ഒന്നുമില്ലായ്മയിൽ നിന്നാണ് വന്നത്. എന്റടുത്ത് ഉണ്ടായതുകൊണ്ടല്ലെ അവർക്കൊക്കെ ചോദിച്ചപ്പോൾ പണം കൊടുക്കാനായത്. പറ്റിക്കപ്പെട്ടു എന്ന് ഇടക്കാലത്ത് തോന്നിയിരുന്നു എന്നതും വാസ്തവമാണ്. എന്റെ ഒരു രൂപ കൊണ്ടുപോയവർ പോലും എന്നെ പറ്റിച്ചു എന്ന തോന്നലോടെ ആ പണം വിനയോഗിച്ചാൽ അവൻ രക്ഷപെടില്ല. എന്റെ നക്ഷത്രം അങ്ങിനെയാണ്. ധർമ്മജൻ പാവം എന്നൊക്കെ വിചാരിച്ച് എന്തെങ്കിലുമൊക്കെ ചെയ്താൽ അവർക്ക് കുഴപ്പമുണ്ടാവില്ല.
നഷ്ടപ്പെട്ടതിനെ ഒർത്ത് ആകുലപ്പെടുന്നില്ല. അതിലെന്തുകാര്യം. ഇതിനിടയിലും ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഭേദപ്പെട്ട തുക ചിലവഴിച്ചിട്ടുണ്ട്. അത് അറിഞ്ഞ് ചിലവഴിച്ചതാണ്. അതുകൊണ്ട് മനസ്സിൽ ഇക്കാര്യത്തിൽ തെല്ലും വിഷമമില്ലന്നു മാത്രല്ല, അത്രയെങ്കിലും ചെയ്യാനായല്ലോ എന്ന ആശ്വസവുമുണ്ട്. ആരെയും ഭയപ്പെടുന്നില്ല. ജീവിതത്തോടുള്ള കാഴ്ചപ്പാടും ഇതുതന്നെ. വരുന്നത് വരുന്നേടത്തുവച്ചുകാണാമെന്ന ചിന്താഗതിയാണുള്ളത്.
പണ്ടേതുടങ്ങി ഇതാണ് സ്വാഭവം. ഞാൻ ഒരു വിവാഹം കഴിച്ചു. രണ്ട് പെൺമക്കളായി, എന്നോർത്തൊന്നും നിലപാട് മാറ്റാൻ ഞാൻ തയ്യാറല്ല. ഞാൻ വളർത്തുന്ന മക്കൾ എന്റെ പോലെയാവുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ എന്റെ സ്വഭാവത്തിന്റെ ചെറിയൊരംശമെങ്കിലും അവരിലുണ്ടാവും. ഭാര്യ മറ്റൊരു വീട്ടിൽ നിന്നും വന്നവളാണ് .. എന്റെ കൂടെ ജീവിച്ച് അവൾക്കും ഒരു ധൈര്യമൊക്കെ വന്നിട്ടുണ്ടാവുമെന്നാണ് കരുതുന്നത്.
പുറമെ ആർക്ക് എന്ത് തോന്നിയാലും എന്റെ മനസ്സുകൊണ്ട് ഞാൻ ഭയങ്കര ബോൾഡാണ്. ആർക്കും എന്നെ തളർത്താനാവില്ല. കോവിഡ് കാലത്ത് ജീവിക്കാൻ വേണ്ടി കുറച്ച് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. ഇനി അത്തരം ചിത്രങ്ങളിൽ അഭിനയിക്കില്ല. പ്രധാന വേഷത്തിൽ അഭിനയിച്ച നിരവധി ചിത്രങ്ങൾ പുറത്തുവരാനുണ്ട്. പ്രധാനവേഷങ്ങൾ ലഭിച്ചാൽ മാത്രമെ ഇനി സിനിമ ചെയ്യുന്നുള്ളു. ഇതിനർത്ഥം നായക കഥാപാത്രങ്ങൾ മാത്രമെ ചെയ്യുഎന്നല്ല. ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ ലഭിക്കണമെന്ന താൽപര്യം മാത്രമാണ് ഈ തീരുമാനത്തിന് പിന്നിലുള്ളത്.
ആഗ്രഹിച്ചവർക്കൊപ്പമാണ് ആദ്യചിത്രം മുതൽ പ്രവർത്തിച്ചത്. ദിലിപിന്റെയും , നാദിഷായുടെയുമൊക്കൊ കൂടെ പ്രവർത്തിക്കണമെന്നായിരുന്നു നേരത്തെ മുതലുള്ള ആഗ്രഹം. ആദ്യം കാസറ്റിൽ അവർക്കൊപ്പം ചേർന്നു. പിന്നീട് സിനമയിലും .അതുതന്നെ വലിയ ഭാഗ്യമാണ്. സിനിമയിൽ വന്നിട്ട് 10 കൊല്ലത്തിലധികമായി. ഇതിനകം നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അതൊരു വലിയ കാര്യമായിട്ടാണ് കരുതുന്നത്. പാപ്പി അപ്പച്ചാ ആയിരുന്നു ആദ്യചിത്രം. ദീലീപേട്ടനാണ് ഈ ചിത്രത്തിലേയ്ക്ക് വിളിച്ചത്. ഇത് ബ്രേക്കായി. പിന്നീട് ദിലീപ് ചിത്രത്തിലൂടെ വീണ്ടും ബ്രേക്ക് കിട്ടി.
സിനിമ സജീവമാമായി എന്ന് പറയാനാവില്ല. പകുതി സീറ്റുകളിൽ മാത്രമാണ് ഇപ്പോഴും തീയറ്ററുകളിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനം നല്ലതുതന്നെ. രോഗവ്യാപനം കൂടിവരുമ്പോൾ ഇത്തരത്തിലൊരു കരുതൽ നല്ലതാണ്. സിനിമ കൊണ്ട് ജീവിക്കുന്ന ഒരുപാട് പേരുണ്ട്. സിനിമമേഖലയിൽ പണിയെടുക്കുന്നവർക്ക് എല്ലാ അർത്ഥത്തിലും ഗുണം ലഭിക്കണമെങ്കിൽ ഇന്നത്തെ നിലയിൽ നിന്നും മാറി സിനിമ കൂടുതൽ സജീവമാവണം.
മരട് 375 എന്ന ചിത്രമാണ് പുറത്തിറങ്ങാനുള്ളത്. അനുപ് മേനോനും ഈ ചിത്രത്തിൽ മുഖ്യകഥാപാത്രാവുന്നുണ്ട്. മരട് ഫ്ലാറ്റ് പൊളിയ്്ക്കുന്നതുമായി ബന്ധപ്പെട്ടതാണ് കഥ. ഒ ടി ടി ഫ്ലാറ്റ് ഫോമിൽ ഇറക്കാൻ ആലോചന വന്നപ്പോൾ നിർമ്മാതക്കൾക്ക് താൽപര്യമുണ്ടായില്ല. തീയറ്റർ എന്നു തുറക്കുന്നുവോ അന്ന് ചിത്രം ഇറക്കിയാൽ മതിയെന്ന് അവർ തീരുമാനിക്കുകയായിരുന്നു. ഇത് കരുത്തുറ്റൊരു തീരുമാനായിട്ടാണ് തോന്നിയത്.
ഫെബ്രുവരി 19-ന് ചിത്രം റിലീസ് ചെയ്യുന്നതിനാണ് ഇപ്പോൾ ധാരണയായിട്ടുള്ളത്. ധർമ്മൂസ് ഫിഷ് ഹബ്ബ് മൂന്നുവർഷം മുമ്പ് തുടങ്ങിയതാണ്. കോവിഡുകാലത്ത് ഏറ്റവും കൂടുതൽ പൊട്ടിമുളച്ചത് പച്ചക്കറി- മീൻ വിൽപ്പനയാണ്. ഇതിൽ ചിലരൊക്കെ നിന്നു. കുറച്ചുപേർ പോയി. കോവിഡുകാലത്ത് ധർമ്മൂസ് ഫിഷ് ഹബ്ബ് തളരാതെ നിന്നു എന്നത് വലിയകാര്യമാണ് .കേരളത്തിൽ 27 ഷോപ്പുകളുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍