കോൺഗ്രസുകാരനെ പഞ്ചായത്ത് പ്രസിഡന്റാക്കിയ ചിറ്റാറിൽ സിപിഎം സംസ്ഥാന കമ്മറ്റിയുടെ ഇടപെടൽ: പിന്തുണ പിൻവലിക്കണമെന്ന നിർദേശത്തിന് അംഗീകാരം; വേണ്ടെന്ന നിലപാടിൽ ജനീഷ്കുമാർ എംഎൽഎയും ഏരിയാ സെക്രട്ടറിയും; പാർട്ടി വിടുമെന്ന നിലപാടുമായി ഭൂരിപക്ഷം; നിയമസഭാ തെരഞ്ഞെടുപ്പിൽ മാതൃനാട്ടിൽ ജനീഷിന് അടിതെറ്റുമോ?
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ഒരൊറ്റ പഞ്ചായത്ത് പ്രസിഡന്റ് മതി നിങ്ങളുടെ രാഷ്ട്രീയ ഭാവി തകരാൻ എന്ന മട്ടിലാണ് ചിറ്റാറിൽ കാര്യങ്ങളുടെ പോക്ക്. കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചയാളെ മറുകണ്ടം ചാടിച്ച് പ്രസിഡന്റാക്കി ചിറ്റാർ പഞ്ചായത്ത് ഭരണം പിടിക്കുമ്പോൾ അത് വാഴ്ത്തപ്പെടുമെന്നാണ് കെയു ജനീഷ്കുമാർ എംഎൽഎയും സിപിഎം പെരുനാട് ഏരിയാ സെക്രട്ടറി എസ് ഹരിദാസും കരുതിയത്. പക്ഷേ, സംഗതി തിരിച്ചടിച്ചിരിക്കുകയാണ്.
ആറു മാസം കഴിയാതെ പ്രസിഡന്റിന് എതിരേ അവിശ്വാസം കൊണ്ടു വരാൻ കഴിയില്ല. അതു വരെ കാത്തിരിക്കാൻ ഭൂരിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കും ക്ഷമയില്ല. പിന്തുണ പിൻവലിച്ച് നോട്ടീസ് ഇറക്കാനാണ് അവരുടെ ആവശ്യം. അല്ലാത്ത പക്ഷം കൂട്ടത്തോടെ പ്രവർത്തകർ പാർട്ടി വിടും. കഴിഞ്ഞ കോന്നി ഉപതെരഞ്ഞെടുപ്പിൽ ജനീഷിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിൽ ഇക്കുറി കനത്ത തിരിച്ചടി നേരിടേണ്ടി വരികയും ചെയ്യും. എന്നാൽ, ഒരു കാരണവശാലും ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റിനുള്ള പിന്തുണ പിൻവലിക്കേണ്ടെന്ന നിലപാടിലാണ് ജനീഷ്കുമാറും അദ്ദേഹത്തെ അനുകൂലിക്കുന്നവരും.
വിവാദം കൊഴുക്കുന്നതിനിടെ സിപിഎം ജില്ലാ സെക്രട്ടറി സമർഥമായി ഒഴിഞ്ഞു മാറുകയും ചെയ്തു. കോൺഗ്രസ് ടിക്കറ്റിൽ നിന്ന് വിജയിച്ച സജി കുളത്തുങ്കലിനെ സിപിഎം മുൻകൈ എടുത്ത് പ്രസിഡന്റാക്കിയതിൽ വലിയ എതിർപ്പാണ് പ്രവർത്തകർക്കിടയിലുള്ളത്. പാർട്ടിയുടെ പ്രവർത്തനം തന്നെ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിൽ താറുമാറായി. അങ്ങനെയാണ് സജിയുമായി ചർച്ച നടത്താൻ നേരിട്ട് ചെന്ന ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ഇപ്പോൾ കൈ മലർത്തുന്നത്. ചിറ്റാർ ലോക്കൽ സെക്രട്ടറി അടക്കം ചുരുക്കം ചില നേതാക്കൾ മാത്രമാണ് സജിയുമായുള്ള സഖ്യത്തെ അനുകൂലിക്കുന്നത്. അവസാന നിമിഷ അട്ടിമറിക്ക് നേതൃത്വം നൽകിയ ഹരിദാസിനും ജനീഷിനുമെതിരേ നടപടി വേണമെന്ന് എതിർപക്ഷം ശക്തമായ ആവശ്യം ഉന്നയിക്കുന്നുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ കൂടിയ പെരുനാട് ഏരിയ കമ്മിറ്റി യോഗത്തിൽ ചേരിതിരിഞ്ഞ് രൂക്ഷമായ വാക്കേറ്റം നടന്നു. ചിറ്റാറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് ബഹളം നടന്നത്. ഏരിയാ കമ്മിറ്റിയിലെ പ്രശ്നം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രശ്നം പരിഹരിക്കാൻ സെക്രട്ടറിയേറ്റംഗം കെജെ തോമസിനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം നടത്തിയ ആദ്യഘട്ട മധ്യസ്ഥ ചർച്ചകൾ പരാജയപ്പെട്ടു. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ലോക്കൽ സെക്രട്ടറി മോഹനൻ പൊന്നുപിള്ള ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന സെക്രട്ടറിയേറ്റംഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഭരണത്തിൽ സജിക്കുള്ള പിന്തുണ പിൻവലിക്കാൻ സാധ്യതയേറുകയാണ്. അണികളിലും പ്രാദേശിക നേതാക്കളിലും നിന്നുള്ള പ്രതിഷേധം കണക്കിലെടുത്ത് ജില്ലാ സെക്രട്ടറി ഉദയഭാനുവും നിലപാട് മാറ്റിയെന്നാണ് സൂചന. പിന്തുണ പിൻവലിച്ചു പ്രശ്നം പരിഹരിക്കാൻ പ്രമുഖ നേതാക്കളുമായി കഴിഞ്ഞ ദിവസം കൂടിയാലോചന നടത്തിയിരുന്നു. തങ്ങൾ നൽകിയ സമയ പരിധിക്കുള്ളിൽ പ്രശ്നം പരിഹരിക്കാൻ വൈകിയാൽ പാർട്ടി വിടാൻ തന്നെയാണ് ഇവരുടെ തീരുമാനം. ഭരണത്തിലുള്ള പങ്കാളിത്തം ഒരു കാരണവശാലും സിപിഎമ്മിന് വേണ്ടെന്നതാണ് ഇവരുടെ ആവശ്യം.
സമീപ പഞ്ചായത്തായ സീതത്തോട്ടിലും സ്ഥിതി രൂക്ഷമാണ്. പഞ്ചായത്തിലെ ആങ്ങമൂഴി ലോക്കൽ കമ്മറ്റിയുടെ പ്രവർത്തനം ഏറെക്കുറെ പൂർണമായി നിലച്ചിരിക്കുകയാണ്. സംഘടനാ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടക്കുന്നില്ല. സംസ്ഥാന തലത്തിൽ ആഹ്വാനം ചെയ്ത ഗൃഹസന്ദർശനം പോലും നടന്നില്ല. ജനീഷ് കുമാർ മുൻകൈയെടുത്ത് ജോബി ടി ഈശോയെ ഇവിടെ പ്രസിഡന്റ് ആക്കിയതിലുള്ള പ്രതിഷേധമാണ് നിർജീവാവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്. ആങ്ങമൂഴിയിൽ ബ്രാഞ്ച് കമ്മറ്റി പോലും ചേരാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോന്നിയിൽ മത്സരിച്ച ജനീഷ് കുമാറിന് ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ച സീതത്തോട്ടിൽ ഇക്കുറി തിരിച്ചടിയുണ്ടാകുമെന്ന ഭയം സിപിഎമ്മിനുണ്ട്.
ജനീഷ്കുമാർ ഇരുപഞ്ചായത്തുകളിലും അനാവശ്യ ഇടപെടലുകൾ നടത്തുന്നുവെന്ന് ഒരുവിഭാഗം സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി നൽകിയെന്നും സൂചനയുണ്ട്. ചിറ്റാറിലെ സിപിഎമ്മിന്റെ മുഖമായ എംഎസ് രാജേന്ദ്രനെ മൂന്നു വോട്ടിന് തോൽപിച്ച സജി കുളത്തുങ്കലിനെയാണ് സിപിഎം പ്രസിഡന്റാക്കിയത്. കടുത്ത അതൃപ്തിയാണ് ഇക്കാര്യത്തിൽ രാജേന്ദ്രനുള്ളത്. അദ്ദേഹം പാർട്ടി വിടുമെന്നുള്ള സൂചനയുമുണ്ട്. രാജേന്ദ്രൻ പാർട്ടി വിട്ടാൽ കോന്നിയിൽ ജനീഷിനെതിരേ യുഡിഎഫ് സ്വതന്ത്രനാക്കി രംഗത്തിറക്കാനുള്ള സാധ്യതകളും ചർച്ച ചെയ്യുന്നുണ്ട്. ബിജെപിയും വലവീശുന്നുണ്ട് എന്നാണ് സൂചന.
Stories you may Like
- ജിനേഷ് കുമാറിനെതിരെ മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു!
- സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് ഒരു ചടങ്ങിൽ പങ്കെടുക്കാനാണ് ഗുരുവായൂരിൽ പോയത്
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- വാഗ്ദാനം പാലിച്ചുവെന്ന് എംഎൽഎ ജനീഷ് കുമാർ; നാട്ടുകാരുടെ വട്ടം ചൂറ്റൽ തീരുമ്പോൾ
- മകൻ ജീവനൊടുക്കിയത് പൊലീസ് ഇടപെടൽ മൂലമെന്ന് മാതാപിതാക്കൾ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍