പലിശ നിരക്കു കുറയും മുൻപ് ട്രഷറിയിൽ സ്ഥിര നിക്ഷേപം നടത്താൻ ആളുകളുടെ തിരക്ക്; ബാങ്കുകളിൽ നിന്നും പണം പിൻവലിച്ച് ട്രഷറിയിൽ നിക്ഷേപിച്ചവരും നിരവധി; 12 ദിവസം കൊണ്ട് ട്രഷറിയിൽ എത്തിയത് 3500 കോടി; വലിയ തോതിൽ നിക്ഷേപം എത്തിയതോടെ സർക്കാരിന് ഈ മാസത്തെ ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ ഫണ്ടായി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ട്രഷറിയിൽ നിക്ഷേപങ്ങൾക്ക് ഇടപാടുകാർ കൂടുതൽ താൽപ്പര്യം കാണിച്ചു രംഗത്തുവന്നതോടെ സംസ്ഥാനത്തെ ട്രഷറിയിലേക്ക് ചുരുങ്ങിയ ദിവസം കൊണ്ട് ഒഴുകിയെത്തിയത് കോടികൾ. 12 ദിവസം കൊണ്ടു ട്രഷറിയിൽ പുതുതായെത്തിയ സ്ഥിരനിക്ഷേപം 3500 കോടി രൂപയാണ്. നാളെ മുതൽ പലിശ നിരക്ക് 8.5 ശതമാനത്തിൽനിന്ന് 7.5% ആയി കുറയുന്നതിനാൽ അതിനു മുൻപേ നിക്ഷേപിക്കാൻ ട്രഷറി ശാഖകളിൽ ജനം ക്യൂ നിൽക്കുകയായിരുന്നു. തിരക്കുമൂലം കോർ ബാങ്കിങ് ശൃംഖല ഇന്നലെ പലവട്ടം പണിമുടക്കി.
സ്ഥിര നിക്ഷേപങ്ങൾക്ക് എട്ടര ശതമാനം വരെ പലിശ ലഭിക്കാനുള്ള അവസരം എന്ന നിലയിലാണ് ആളുകൾ പണമിടാൻ ഒഴുകിയെത്തിയത്. മിക്കവാറും ബാങ്കുകളിൽ അഞ്ചു ശതമാനത്തിനടുത്തു മാത്രം പലിശ ലഭിക്കുന്ന അവസ്ഥയുള്ളപ്പോൾ ട്രഷറി സ്ഥിര നിക്ഷേപത്തിന് ഇപ്പോൾ എട്ടര ശതമാനം വരെ പലിശ ലഭിക്കും. പക്ഷേ, ബാങ്കുകൾ പലിശ നിരക്കു കുറച്ച സാഹചര്യത്തിൽ ഫെബ്രുവരി ഒന്നു മുതൽ ട്രഷറിയിലും പലിശ നിരക്കു കുറക്കുകയാണ്. ഫെബ്രുവരി ഒന്നിനു മുൻപുള്ള അവസാന പ്രവർത്തി ദിവസമായ ഇന്നലെ കൂടി നിലവിലെ ഉയർന്ന നിരക്കിൽ നിക്ഷേപം നടത്താം. ഈ സാധ്യത മുതലെടുത്താണ് ആളുകൾ കൂടുതൽ പണം നിക്ഷേപിച്ചത്.
അഞ്ചു ശതമാനം പലിശ നിരക്കിൽ സ്ഥിര നിക്ഷേപം നടത്തിയാൽ ഒരു ലക്ഷം രൂപയ്ക്ക് അയ്യായിരം രൂപയായിരിക്കും ഒരു വർഷം പലിശ ലഭിക്കുക. ഇത് എട്ടര ശതമാനം നിരക്ക് ലഭിക്കുന്ന ട്രഷറി നിക്ഷേപത്തിലേക്ക് ഇന്നു മാറ്റുകയാണെങ്കിൽ 8,500 രൂപ പ്രതി വർഷം പലിശ ലഭിക്കും. അതായത് ഒരു ലക്ഷം രൂപയ്ക്ക് 3,500 രൂപ അധിക നേട്ടം. ഈ നേട്ടത്തിനായാണ് ആളുകൾ കൂടുതൽ ട്രഷറിയിലേക്ക് എത്തിയത്.
ഇന്നലെ മാത്രം നിക്ഷേപമായെത്തിയത് 400 കോടിയോളം രൂപയാണ്. മുൻപു പ്രതിമാസം 250 -300 കോടി നിക്ഷേപം കിട്ടിയിരുന്ന സ്ഥാനത്താണിത്. കോർ ബാങ്കിങ് ശൃംഖല പണിമുടക്കിയതിനാൽ ഇടപാടുകാരിൽനിന്നു പണം വാങ്ങിവച്ച ശേഷം രാത്രി 9 വരെ ജോലി ചെയ്താണ് ഉദ്യോഗസ്ഥർ ഇടപാട് തീർത്തത്. ആകെ ട്രഷറി നിക്ഷേപം ഇപ്പോൾ 45,000 കോടിയോളമായി.
അതേസമയം, പ്രവാസികൾ ഉൾപ്പെടെ ഒറ്റയടിക്കു പണം പിൻവലിച്ചത് ബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും തിരിച്ചടിയായി. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കൂട്ടത്തോടെ പണം പിൻവലിക്കപ്പെട്ടു. പെട്ടെന്നു വലിയ തോതിൽ നിക്ഷേപമെത്തിയതു കാരണം സർക്കാരിന് ഈ മാസത്തെ ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ ബുദ്ധിമുട്ടില്ല. ബവ്റിജസ് കോർപറേഷനിൽ നിന്നടക്കം മുൻകൂർ വാങ്ങിയ പണം തിരികെ നൽകി. ഇത്തരത്തിൽ നിക്ഷേപം സ്വീകരിക്കുന്നത് സർക്കാരിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറയ്ക്കാൻ ഇടയാക്കുമെന്ന ആശങ്കയുണ്ട്.
നാളെ മുതലുള്ള പലിശ നിരക്ക് ഇങ്ങനെ:
46-90 ദിവസം: 5.40%
91-180 ദിവസം: 5.90%
181 ദിവസം - ഒരു വർഷം: 5.90%
ഒരു വർഷം - 2 വർഷം: 6.40%
2 വർഷത്തിലേറെ: 7.5%
ഫെബ്രുവരി ഒന്നു മുതൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് പുതുക്കിയ കുറഞ്ഞ പലിശ നിരക്കായിരിക്കും ബാധകം. ട്രഷറി സേവിങ്സ് ബാങ്കിൽ ഉള്ള പണം ഒരു അപേക്ഷയും പണം കൈമാറാനുള്ള സ്ലിപ്പും പൂരിപ്പിച്ചു കൊടുത്താൽ ഉടൻ തന്നെ ട്രഷറി സ്ഥിര നിക്ഷേപത്തിലേക്കു മാറ്റാനാകും. ഇനി ബാങ്കിലുള്ള പണമാണെങ്കിൽ അത് ട്രഷറി സേവിങ്സ് ബാങ്കിലേക്കു മാറ്റിയ ശേഷം ഇതേ നടപടി ക്രമം പിന്തുടർന്നാൽ മതിയാകും.
പക്ഷേ, ബാങ്ക് ചെക്ക് ആയാണ് നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഈ ഉയർന്ന പലശയുടെ നേട്ടം കൈവരിക്കാൻ പ്രായോഗികമായി ബുദ്ധിമുട്ടായിരിക്കും. ചെക്ക് നൽകിയാൽ ഇന്നു വൈകിട്ടു ട്രഷറി അടക്കുന്നതിനു മുൻപ് കളക്ഷൻ കഴിഞ്ഞ് അക്കൗണ്ടിൽ പണമെത്താൻ സാധ്യത വിരളമാണല്ലോ. അതുകൊണ്ടു തന്നെ ഇന്ന് ബാങ്ക് ചെക്ക് ഉപയോഗിച്ചു ട്രഷറി സ്ഥിര നിക്ഷേപത്തിന് അപേക്ഷ നൽകിയാൽ അത് ഫെബ്രുവരി ഒന്നിന്റെ കണക്കിലാവും ഉൾപ്പെടുക. അതുകൊണ്ടു തന്നെ പുതുക്കിയ കുറഞ്ഞ പലിശ നിരക്കു മാത്രമേ ലഭിക്കു.
കൊറോണ വൈറസിന്റെ സാഹചര്യത്തിൽ ട്രഷറി ഇടപാടുകൾക്ക് സർക്കാർ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു. സേവിങ്സ് അക്കൗണ്ട് തുറക്കൽ, സ്ഥിരം നിക്ഷേപം സ്വീകരിക്കൽ, ലൈഫ് സർട്ടിഫിക്കറ്റ് സ്വീകരിക്കൽ, ചെക്ക് ബുക്ക് ലഭ്യമാക്കൽ തുടങ്ങിയവയ്ക്കാണ് ധനവകുപ്പ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്. ട്രഷറിയിൽ അക്കൗണ്ട് തുറക്കാൻ ആധാർ, പാൻ കാർഡ് എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പ് ട്രഷറി ശാഖയുടെ ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.
ഡിജിറ്റൽ കെവൈസി, എസ് ബി ഒന്നാം നമ്പർ ഫോറം എന്നിവയും ഒപ്പം ചേർക്കേണ്ടതുണ്ട്. സേവിങ്സ് അക്കൗണ്ടിൽനിന്നുള്ള തുക സ്ഥിര നിക്ഷേപമാക്കാനും സൗകര്യമുണ്ട്. ഇതിനായി എസ്ബി ഒന്നാം നമ്പർ ഫോറത്തിൽ നിക്ഷേപ വിവരങ്ങൾ രേഖപ്പെടുത്തി സ്കാൻ ചെയ്ത പകർപ്പ് ട്രഷറി ഇ- മെയിലിൽ അയയ്ക്കണം. ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്ന ഉദ്യോഗസ്ഥനാണ് ഇതിന്റെ സ്കാൻ ചെയ്ത പകർപ്പ് മെയിൽ വഴി ട്രഷറിയിലേക്ക് അയക്കേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍