വീട്ടുവാടക അലവൻസിലെ വർധന നൽകുന്നത് നീട്ടില്ല; ഏപ്രിൽ ഒന്നു മുതൽ തന്നെ സർക്കാർ നൽകിയേക്കും; പുതിയ ശമ്പളത്തിൽ ഏഴ് ശതമാനം ഡിഎയായി നൽകും; സർക്കാർ അതി ദയനീയ സാമ്പത്തിക സ്ഥിതിയിൽ നിൽക്കവേ ശമ്പളം കൂട്ടരുതെന്ന് ആവശ്യപ്പെട്ടും കത്തുകൾ; ശുപാർശ അതേപടി നടപ്പാക്കാൻ സാധിക്കില്ലെന്ന് ഐസക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശമ്പളവർധനവിലെ ശുപർശകൾ അടുത്തു തന്നെ സർക്കാർ അംഗീകരിച്ചു കൊണ്ട് ഉത്തരവിറക്കാൻ സാധ്യത തെളിഞ്ഞിരിക്കയാണ്. ഇതിനിടെ സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് വീട്ടു വാടക അലവൻസിലെ (എച്ച്ആർഎ) വർധന നടപ്പാക്കുന്നത് 2022 ജൂലൈ ഒന്നിലേക്കു നീട്ടാമെന്നു കമ്മിഷൻ ശുപാർശ ചെയ്തെങ്കിലും ഈ തുക വരുന്ന ഏപ്രിൽ 1 മുതൽ തന്നെ സർക്കാർ നൽകിയേക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 28 ശതമാനം ക്ഷാമബത്ത നിലവിലെ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ച ശേഷം കിട്ടുന്ന പുതിയ അടിസ്ഥാന ശമ്പളത്തിനു മേൽ 10 ശതമാനം വർധനയാണ് പുതിയ ശമ്പള സ്കെയിൽ. ഫലത്തിൽ 10 ശതമാനം വർധനയാണ് ശമ്പളത്തിൽ വന്നിരിക്കുന്നത്. സർവീസ് വെയിറ്റേജ് എടുത്തുകളയുകയും ചെയ്തിരുന്നു. സർക്കാർ ജീവനക്കാരിൽ ഇത് പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും സർക്കാറിന് ഇത് ആശ്വാസമാണ്.
ഇതിനിടെയാണ് എച്ച്ആർഎ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനമാക്കാൻ കമ്മിഷൻ തീരുമാനിച്ചത്. ഇത് പുതുക്കിയ ശമ്പളത്തോടൊപ്പം നൽകിയില്ലെങ്കിൽ മിക്ക സർക്കാർ ജീവനക്കാർക്കും കാര്യമായ വർധന ലഭിക്കില്ല. അതിനാൽ, എച്ച്ആർഎ സംബന്ധിച്ച നിർദ്ദേശം അതേപടി അംഗീകരിച്ച് ഉത്തരവിറക്കാനാണു ധനവകുപ്പ് ആലോചിക്കുന്നത്. അതസമയം പുതിയ ശമ്പളത്തിൽ ഏഴു ശതമാനം ഡിഎ ഉൾപ്പെടുത്താനും ആലോചനയുണ്ട്. 2020 ജനുവരിയിലെ 4 ശതമാനം ഡിഎയും ജൂലൈയിലെ 3 ഡിഎയും ചേർത്ത് ആകെ 7 ശതമാനം ഡിഎ പുതിയ ശമ്പളത്തിൽ ഉൾപ്പെടുത്താനാണ് ആലോചന.
സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശികടായി തുടരുകയായിരുന്നു. ഇത് പുതുക്കിയ ശമ്പളത്തിൽ ഉൾപ്പെടുത്താനാണ് ആലോചന നടക്കുന്നത്. രണ്ടു വർഷമായി കുടിശകയായ ഡിഎയിൽ ഒരു ഗഡു മാത്രം ഈ വർഷം ഏപ്രിലിൽ നൽകുമെന്നും രണ്ടാമത്തെ ഗഡു ഒക്ടോബറിൽ നൽകുമെന്നുമാണ് ബജറ്റിൽ പറഞ്ഞത്. എന്നാൽ ശമ്പള പരിഷ്ക്കരണം വന്നതോടെയാണ് ഇത് പുതുക്കിയ ശമ്പളത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ചത്.
ഡിഎ എന്തിന്? എങ്ങനെ കണക്കാക്കും?
വിലക്കയറ്റം മൂലമുള്ള ജീവിതച്ചെലവുകളെ നേരിടാനാണ് ദേശീയ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കി ജീവനക്കാർക്കു കൃത്യമായ കാലയളവിൽ ഡിഎ വർധന നിശ്ചയിക്കുന്നത്. ശമ്പളപരിഷ്കരണം നടപ്പാക്കിയതു മുതൽ വില സൂചികയിൽ വന്ന വർധനയുടെ ശതമാന നിരക്ക് കണക്കാക്കിയാണിത്. ജനുവരി 1നും ജൂലൈ ഒന്നിനുമായി ഓരോ വർഷവും 6 മാസ ഇടവേളയിൽ ഡിഎ പുതുക്കുമെന്നാണ് വ്യവസ്ഥ. തൊട്ടുമുൻപുള്ള ഒരു വർഷത്തെ ദേശീയ ഉപഭോക്തൃ വിലസൂചികയുടെ (എഐസിപിഐ) ശരാശരിയാണ് ഇതിനു പരിഗണിക്കുന്നത്.
സംസ്ഥാനത്ത് 2014 ജൂലൈയിൽ പത്താം ശമ്പള പരിഷ്കരണം നടപ്പാക്കുമ്പോൾ എഐസിപിഐയുടെ വാർഷിക ശരാശരി 239.92 പോയിന്റും കേന്ദ്രജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കിയ 2016 ജനുവരിയിൽ ഇത് 261.42 പോയിന്റുമായിരുന്നു. ഏറ്റവുമൊടുവിൽ 2020 ജൂലൈയിൽ എഐസിപിഐ ശരാശരി 326.58 പോയിന്റ് ആയി ഉയർന്നു. ഇതു പ്രകാരം കേന്ദ്ര ജീവനക്കാർക്ക് 24 ശതമാനവും സംസ്ഥാന ജീവനക്കാർക്ക് 36 ശതമാനവുമാണ് നിലവിൽ ലഭിക്കേണ്ട ഡിഎ. 2021 ജനുവരിയിലെ കണക്ക് ലഭ്യമായിട്ടില്ല. എങ്കിലും നിലവിലെ വിലസൂചിക നിലവാരമനുസരിച്ച് ജനുവരി മുതൽ വരാനിരിക്കുന്ന വർധന കൂടിയാകുമ്പോൾ കേന്ദ്ര, സംസ്ഥാന ഡിഎ യഥാക്രമം 28%, 40% ആയി ഉയരാനാണ് സാധ്യത.
ശമ്പളം കൂട്ടരുതെന്നും മുറുവിളി
വീട്ടുവാടക അലവൻസിലെ അന്തരം കാരണം കോർപറേഷനിലെയും പഞ്ചായത്തിലെയും താമസക്കാരായ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വലിയ വ്യത്യാസം. ഒരു എൽഡി ക്ലാർക്കിന്റെ ശമ്പളമെടുത്താൽ നഗരത്തിൽ ജോലി ചെയ്താൽ കിട്ടുന്നത് 2650 രൂപ. എന്നാൽ തൊട്ടടുത്ത ഗ്രാമത്തിലെങ്കിൽ 1200 രൂപ മാത്രം. ജോലി ചെയ്യുന്ന പ്രദേശത്തിന്റെ പ്രത്യേകത കൊണ്ടു മാത്രം വരുന്ന വ്യത്യാസം 1450 രൂപ. മുൻപ് ശമ്പള സ്കെയിലിന്റെ അടിസ്ഥാനത്തിൽ നിശ്ചിത തുകയായിരുന്നു വീട്ടുവാടക അലവൻസായി നിശ്ചയിച്ചിരുന്നത്.
ഇതിനിടെ സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു ശമ്പളം കൂട്ടരുതെന്ന ആവശ്യവും ശക്തമായി ഉയർന്നിട്ടുണ്ട്. ശമ്പള വർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ സർവീസ് സംഘടനകളും ശമ്പള പരിഷ്കരണ കമ്മിഷനു കത്തു നൽകിയപ്പോൾ തന്നെ ശമ്പളം കൂട്ടരുതെന്ന് ആവശ്യപ്പെട്ടും വന്നു നൂറുകണക്കിനു നിവേദനങ്ങൾ. അതിലൊന്ന് പി.സി. ജോർജ് എംഎൽഎയുടെ കത്തായിരുന്നു. വൺ ഇന്ത്യ വൺ പെൻഷൻ എന്ന സംഘടനയും നിവേദനങ്ങൾ നൽകുകയും ഓൺലൈനായി സിറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു.
അഴിമതിക്കേസിൽ അറസ്റ്റിലായ ജീവനക്കാരെ സംബന്ധിച്ച പത്ര കട്ടിങ്ങുകളുമായി ഒരാൾ കമ്മിഷന് അയച്ച കത്തിലെ വിരട്ടൽ ഇങ്ങനെ: 'ഇവർക്ക് ശമ്പളം കൂട്ടിക്കൊടുത്താൽ കമ്മിഷൻ ഗുണം പിടിക്കില്ല.' എന്നാൽ ഇത്തരം പരാതികൾ അല്ല, സർക്കാരിന്റെ ദയനീയ സാമ്പത്തികാവസ്ഥയാണു വലിയ ശമ്പള വർധന ശുപാർശ ചെയ്യുന്നതിൽനിന്നു പിന്നോട്ടു വലിച്ചതെന്നാണു കമ്മിഷൻ വ്യക്തമാക്കുന്നത്.
കേന്ദ്രത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും ശമ്പള സ്കെയിലുകളെക്കാൾ കൂടരുതെന്നും കമ്മിഷൻ തീരുമാനിച്ചിരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന് സ്പെഷൽ റൂൾസിൽ കാട്ടിയിരുന്ന ശമ്പളം ഐഎഎസ് ഉദ്യോഗസ്ഥർക്ക് തുടക്കത്തിൽ നൽകുന്നതിനെക്കാൾ അധികമായിരുന്നു. ഐഎഎസിന്റെ ഫീഡർ കാറ്റഗറിക്ക് ഐഎഎസുകാരെക്കാൾ ശമ്പളമെന്നത് മുൻപ് ആരും പരിശോധിച്ചിരുന്നില്ല. കമ്മിഷൻ ഇതു തിരുത്തി തൊട്ടുതാഴത്തെ സ്കെയിലിലാക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ, ഒരു ശമ്പള പരിഷ്കരണം കൂടി നടത്തിയാൽ വീണ്ടും കെഎഎസുകാർ ഐഎഎസിനും മുകളിലാകും. പല തസ്തികകളിലും ഇനി ശമ്പളം പരിഷ്കരിച്ചാൽ മറ്റു സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും മുകളിലേക്ക് ശമ്പളം ഉയരും.
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണത്തിന് പിന്നാലെ ഹൈക്കോടതി ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണവും അധികം താമസിയാതെ ഉണ്ടാകും. സർവകലാശാലകളിലും ജല അതോരിറ്റിയിലും അടുത്ത മാസവുംമാണ് ശമ്പള വർദ്ധന.
വീട്ടുവാടക അലവൻസിലെ അന്തരം
തസ്തിക എ ബി സി ഡി
എൽഡി ക്ലാർക്ക് 2650 2120 1590 1200
ഓഫിസ് അറ്റൻഡന്റ് 2300 2000 1500 1200
സിപിഒ 3110 2488 1866 1244
എസ്ഐ 4560 3648 2736 1824
ഹൈസ്കൂൾ ടീച്ചർ 4130 3304 2478 1652
എൽപി/യുപി ടീച്ചർ 3560 2848 2136 1424
സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 3930 3144 2358 1572
അതേസമയം അടുത്തു തന്നെ ശമ്പള പരിഷ്ക്കരണ കമ്മീഷൻ ശുപാർശ അംഗീകരിച്ചു ഉത്തരവിറങ്ങുമെന്നാണ് വിലയിരുത്തൽ. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചർച്ചചെയ്ത് ഏപ്രിൽ 1 മുതൽ പുതുക്കിയ ശമ്പളം നൽകുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക് അറിയിച്ചു. എന്നാൽ കമ്മിഷന്റെ ശുപാർശകൾ പൂർണമായി നടപ്പാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ശുപാർശകളിലെ പ്രായോഗികവും ഉടൻ നടപ്പാക്കേണ്ടതുമായ കാര്യങ്ങൾ ആണ് മന്ത്രിസഭ അംഗീകരിക്കുക. ശമ്പള, പെൻഷൻ വർധനയിലൂടെ സർക്കാരിന് 4810 കോടിയുടെ അധികബാധ്യത ഉണ്ടാകുമെന്നാണു കരുതുന്നത്. ഈ വർഷത്തെ വിരമിക്കൽ ഒരു വർഷം നീട്ടിവയ്ക്കണമെന്ന കമ്മിഷന്റെ നിർദ്ദേശം അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
Stories you may Like
- ഔഷധിയിൽ ജീവനക്കാർക്ക് കുടിശിക അടക്കം ശമ്പള പരിഷ്ക്കരണം
- അധിക ബാധ്യതയിൽ സിഎജിയുടെ സ്ഥിരീകരണം; കെ എസ് ഇ ബിയിൽ സത്യം തെളിയുമ്പോൾ
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- ഭരണയന്ത്രം തുരുമ്പിച്ചുവെന്ന ഐസക്കിന്റെ വിശകലനം പിണറായിക്ക് നേരെയുള്ള ഒളിയമ്പ്
- കിഫ്ബിയിൽ സംഭവിക്കുന്നത്; ഡോ ശൂരനാട് രാജശേഖൻ എഴുതുന്നു
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്