12 വർഷം മുമ്പ് മോഹവില പറഞ്ഞ് ഏറ്റെടുത്തത് 86 ഏക്കർ വയൽ; ന്യായ വിലയുടെ പത്ത് ശതമാനത്തിൽ നഷ്ടപരിഹാരം ഒതുക്കിയപ്പോൾ നിയമ പോരാട്ടം; വിധിയെല്ലാം അനുകൂലമായിട്ടും നീതി നടപ്പായില്ല; പാവങ്ങളുടെ കണ്ണീര് കാണാതെ പിണറായിയും; രാമനാട്ടുകരയിലെ കർഷക വഞ്ചനയുടെ കഥ
ജാസിം മൊയ്ദീൻ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിൽ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന നിർദ്ദിഷ്ട കിൻഫ്ര ക്നോളേജ് പാർക്കിന് ഭൂമി വിട്ടുനൽകിയവർക്ക് വർഷങ്ങൾ പിന്നിട്ടിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതി. പദ്ധതിയുടെ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്ന ഈ ഘട്ടത്തിൽ അർഹമായ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമി വിട്ടുനൽകിയവർ പദ്ധതി പ്രദേശത്തിന്റെ പ്രവേശന കവാടത്തിൽ അനിശ്ചിത കാല സമരം ആരംഭിച്ചു. ഈ മാസം 21ന് ആരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ്. നഷ്ടപരിഹാരം ലഭിക്കാതെ ഉദ്ഘാടനം നടത്താൻ അനുവദിക്കില്ലെന്ന് സമരസമിതി പ്രവർത്തകർ മറുനാടൻ മലയാളിയോട് പറഞ്ഞു.
12 വർഷങ്ങൾക്ക് മുമ്പ് 2008ലാണ് കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിലെ 86 ഏക്കർ വയൽഭൂമി കിൻഫ്ര പാർക്കിന്റെ നിർമ്മാണത്തിന് വേണ്ടി ഏറ്റെടുത്തത്. എന്നാൽ അന്നത്തെ ഭൂമിയുടെ ന്യായവിലയുടെ പത്തിൽ ഒന്ന് തുകമാത്രമാണ് സർക്കാർ ഭൂഉടമകൾക്ക് നൽകിയത്. ഭൂമി വിട്ടുനൽകിയവരിൽ മഹാഭൂരിഭാഗവും കർഷകരായിരുന്നു. പതിറ്റാണ്ടുകളായി തങ്ങൾ കൃഷിചെയ്തിരുന്ന ഭൂമിയാണ് നാട്ടിലെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി മനസ്സില്ലാമനസ്സോടെയെങ്കിലും നാട്ടുകാർ വിട്ടുനൽകിയത്. അർഹമായ നഷ്ടപരിഹാരം ലഭിക്കുമെന്ന ഉറപ്പിലാണ് അവർ ഭൂമി വിട്ടുനൽകിയത്.
ഭൂമി ഏറ്റെടുത്ത് രണ്ട് വർഷങ്ങൾക്ക് ശേഷം 2010ലാണ് നഷ്ടപരിഹാരതുക വിതരണം ആരംഭിച്ചത്. ലഭിച്ചതാകട്ടെ ന്യായവിലയുടെ 10 ശതമാനം മാത്രവും. അന്നത്തെ വ്യവസായ മന്ത്രിയുടെ മുമ്പാകെ ഭൂഉടമകൾ പരാതി അറിയിച്ചപ്പോൾ മന്ത്രി പറഞ്ഞത് ഭൂ ഉടമകൾക്ക് കോടതിയെ സമീപിക്കാമെന്നാണ്. സർക്കാർ കോടതിയിൽ എതിർക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കർഷകരും ഭൂ ഉടമകളും തങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യവുമായി കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് കോടതിയെ സമീപിച്ചു. മന്ത്രിയുടെ വാക്ക് പാലിക്കാതെ സർക്കാർ കോടതിയിൽ കർഷകർക്കെതിരെ നിലപാടെടുത്തു.
എങ്കിലും കോടതി കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. സർക്കാർ ഇതിനെതിരെ അപ്പീലുമായി ഹൈക്കോടതിയിൽ പോയെങ്കിലും കീഴ്ക്കോടതി വിധിച്ച നഷ്ടപരിഹാര തുകയുടെ പകുതിയെങ്കിലും കൊടുത്തുതീർക്കാതെ അപ്പീൽ സ്വീകരിക്കില്ലെന്ന് കോടതി നിലപാടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് കോടതി വിധിച്ച നഷ്ടപരിഹാര തുകയുടെ പകുതി കർഷകർക്കും ഭൂ ഉടമകൾക്കും നൽകി. എന്നാൽ കേസിൽ അപ്പീൽ നിലനിൽക്കില്ലെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഭൂഉടമകളുമായി സെറ്റിൽമെന്റിന് തയ്യാറായി.
ഇതിന്റെ അടിസ്ഥാനത്തിൽ കിൻഫ്ര അധികൃതരും കർഷകരും ചർച്ച നടത്തി സെറ്റിൽമെന്റ് തയ്യാറാക്കി അംഗീകരിക്കുകയും ചെയ്തു.2018 നവംബറിൽ ഹൈക്കോടതിയും കർഷകർക്ക് കീഴ്ക്കോടതി വിധിച്ച നഷ്ടപരിഹാര തുക പൂർണ്ണമായും നൽകണമെന്ന് വിധിക്കുകയും ചെയ്തു. എന്നാൽ സർക്കാർ വീണ്ടും ഈ വിധിക്കെതിരെ സുപ്രീംകോടതിയിൽ പോവുകയാണ് ചെയ്തത്. വ്യവസായ മന്ത്രി ഇപി ജയരാജനുമായ ഭൂഉടമകളുടെയും കർഷകരുടെയും പ്രതിനിധികൾ ചർച്ച നടത്തിയപ്പോൾ തെറ്റിദ്ധാരണയുടെ പുറത്താണ് സർക്കാർ സുപ്രിംകോടതിയിൽ പോയതെന്നും രണ്ട് മാസത്തിനകം കേസ് പിൻവലിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നുമാണ് അറിയിച്ചിരുന്നത്.
2020 ജൂൺ മാസത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാൽ അതിന് ശേഷം മാസങ്ങൾ പിന്നിട്ടിട്ടും കോടതി വിധിച്ച നഷ്ടപരിഹാര തുക ലഭിക്കാത്തതിനെ തുടർന്നാണ് ഇപ്പോൾ കർഷകർ സമരം ആരംഭിച്ചത്. പദ്ധതി പ്രദേശത്ത് നിർമ്മാണ പ്രവർത്തികൾ തകൃതിയായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തണ്ണീർത്തട നിയമത്തിൽ വെള്ളം ചേർത്താണ് സർക്കാർ ഇവിടെ മണ്ണിട്ട് നികത്തിയതും കെട്ടിടങ്ങൾ നിർമ്മിക്കുന്നതും. പണം ലഭിക്കാനുള്ളവരിൽ 8 പേർ ഇതിനോടകം മരണപ്പെട്ടു. ബാക്കിയുള്ളവരിൽ മഹാഭൂരിഭാഗം ആളുകളും 70തിന് മുകളിൽ പ്രായമുള്ളവരാണ്.
പ്രത്യക്ഷ സമരത്തിൽ പങ്കെടുക്കുന്നതിൽ ശാരീരിക അവശതകൾ ഉണ്ടെങ്കിലും പതിറ്റാണ്ടുകൾ തങ്ങൾ കൃഷി ചെയ്ത ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യവുമായി അവശതകളോടെ അവരും സമരരംഗത്തുണ്ട്. കോടതി വിധിയായതിനാൽ തന്നെ എത്രയും പെട്ടെന്ന് നഷ്ടപരിഹാരം ലഭിക്കുമെന്ന് മുന്നിൽ കണ്ട് പലവിധ പദ്ധതികൾ മനസ്സിൽ കണ്ടവരുണ്ട്. മകളുടെ വിവാഹവും വീട് നിർമ്മാണവും കൃഷി ഭൂമി നഷ്ടപ്പെട്ടത് കാരണം പുതിയ ജോലി കണ്ടെത്തലുമെല്ലാം സർക്കാറിൽ നിന്നുള്ള നഷ്ടപരിഹാരം കൊണ്ട് നിറവേറ്റാമെന്ന് സ്വപ്നം കണ്ടവർ. അവരെല്ലാം ഇന്ന് നിരാശയിലാണ്.
സർക്കാർ തന്ത്രപൂർവ്വം തങ്ങളെ വഞ്ചിച്ചു എന്നാണ് ഇവരുടെ പരാതി. ഈ സർക്കാർ അധികാരത്തിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് ക്രെഡിറ്റ് സ്വന്തമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രദേശത്തെ എംഎൽഎ വികെസി മമ്മദ് കോയ അടക്കമുള്ളവരോട് പല തവണ പരാതിപ്പെട്ടെങ്കിലും കണ്ടഭാവം നടിക്കുന്നില്ല. സമരം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടിട്ടും അധികൃതർ ആരും തന്നെ ചർച്ചക്ക് തയ്യാറായിട്ടില്ല.
തങ്ങൾക്ക് ന്യായമായ നഷ്ടപരിഹാര തുക ലഭിച്ചില്ലെങ്കിൽ ഉദ്ഘാടനം നടത്താൻ അനുവദിക്കല്ലെന്നാണ് കർഷകരുടെ നിലപാട്. തങ്ങളുടെ നെഞ്ചിൽ ചവിട്ടിമാത്രമെ പദ്ധതിയുടെ ഉദ്ഘാടനം നടത്താനാകൂ എന്ന് സമരസമിതി പ്രവർത്തകർ മറുനാടൻ മലയാളിയോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍