ഇക്കൊല്ലം വിരമിക്കുന്നവർക്ക് ഒരു വർഷം സർവീസ് നീട്ടി നൽകണമെന്ന ശുപാർശയിൽ ഒളിഞ്ഞിരിക്കുന്നത് പെൻഷൻ പ്രായം ഉയർത്തലിന്റെ ഗൂഢാലോചന; സഖാക്കൾക്ക് സ്ഥിരം നിയമനം നൽകുന്നതിനൊപ്പം ഇത് കൂടി അംഗീകരിച്ചാൽ സംഭവിക്കുക നിയമന നിരോധനം; പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവർ തീർത്തും നിരാശരാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിൽ ഒളിഞ്ഞിരിക്കുന്നത് പെൻഷൻ പ്രായം ഉയർത്തലിന്റെ സാധ്യതകൾ. ഇതു വലിയ പ്രതിഷേധത്തിന് വഴിവക്കും. പെൻഷൻ പ്രായം കൂട്ടൽ എന്ന പ്രയോഗമില്ലാതെ തന്നെ പെൻഷൻ കൂട്ടണമെന്ന നിർദ്ദേശം നൽകുകയാണ് കമ്മീഷൻ. ഇത് സർക്കാർ അംഗീകരിക്കുമോ എന്നതാണ് പ്രധാനം. ഈ വ്യവസ്ഥ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വലിയ തിരിച്ചടിയായി മാറും.
ഇക്കൊല്ലം വിരമിക്കുന്നവർക്ക് ഒരു വർഷത്തെ സർവീസ് നീട്ടി നൽകണമെന്നാണ് കമ്മീഷന്റെ ശുപാർശ. ഇതനുസരിച്ച് ഇരുപതിനായിരത്തോളം പേരുടെ വിരമിക്കൽ വൈകിപ്പിച്ചുകൊണ്ട് 5700 കോടി രൂപയുടെ ചെലവ് നീട്ടിവെക്കാനാണ് ശുപാർശ. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കേണ്ടതുണ്ട്. ഈ ശുപാർശ അംഗീകരിച്ചാൽ ഇക്കൊല്ലം വിരമിക്കേണ്ടവരുടെ പെൻഷൻ പ്രായം ഫലത്തിൽ ഉയരും. അങ്ങനെ വരുമ്പോൾ അടുത്ത വർഷം ഇരട്ടി സാമ്പത്തിക ബാധ്യതയുണ്ടാകും. അതുകൊണ്ട് അടുത്ത വർഷത്തേയും വിരമിക്കൽ സർവ്വീസ് നീട്ടും. ഇത് പിന്നീട് ആവർത്തിക്കും. അങ്ങനെ പെൻഷൻ പ്രായം ഫലത്തിൽ ഒരു വർഷം ഉയരുന്ന സ്ഥിതി വരും.
സംസ്ഥാനത്തെ സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും നീക്കമുണ്ട്. രാഷ്ട്രീയ പിൻബലത്തിൽ ജോലിക്ക് കയറിയവരാണ് ഇവരെല്ലാം. ഫലത്തിൽ സ്ഥിരപ്പെടുത്തൽ പിൻവാതിൽ നിയമനങ്ങളാകും. ഇത് അർഹതപ്പെട്ടവരുടെ അവസരമാകും നിഷേധിക്കുക. ഇതിനൊപ്പമാണ് സർവ്വീസിലെ ജീവനക്കാരുടെ ശമ്പളം കൂട്ടാനുള്ള തീരുമാനവും ഈ വർഷത്തെ പെൻഷൻ സർവ്വീസ് ഉയർത്താനുള്ള ശുപാർശയും. ഇതെല്ലാം പി എസ് എസി പരീക്ഷ എഴുതി കാത്തു നിൽക്കുന്നവർക്ക് വിനയാകും. ഫലത്തിൽ എല്ലാ പി എസ് എസി ലിസ്റ്റിന്റെ കാലാവധിയും നിയമനം നടക്കാതെ തന്നെ റദ്ദാകുന്ന അവസ്ഥ വരും.
വിരമിക്കലും പ്രമോഷനുമാണ് അടിസ്ഥാന ജോലികളിൽ ഒഴിവുണ്ടാക്കുന്നത്. ഇത് അനുസരിച്ചാണ് പി എസ് സി ലിസ്റ്റിൽ നിന്ന് നിയമനം കൊടുക്കുന്നത്. വിരമിക്കൽ തീയതി നീളുമ്പോൾ പ്രമോഷൻ ഇല്ലാതാകും. അതുകൊണ്ട് തന്നെ ഫലത്തിൽ നിയമന നിരോധനമെന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. പി എസ് സി റാങ്ക് ലിസ്റ്റിൽ പെട്ടിട്ടും ജോലി കിട്ടാതെ സമരം ചെയ്യുന്നവർക്ക് കൂടുതൽ നിരാശയാകും നൽകുക. തെരഞ്ഞെടുപ്പ് വർഷത്തിൽ ഈ നിർദ്ദേശം സർക്കാർ അംഗീകരിക്കുമോ എന്നതാണ് നിർണ്ണായകം.
പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മിഷൻ റിപ്പോർട്ട് കൈമാറിയെങ്കിലും ഈ നിർദ്ദേശങ്ങളെല്ലാം സർക്കാർ അപ്പടി അംഗീകരിക്കണമെന്നില്ല. പ്രത്യേകിച്ചു ജീവനക്കാരുടെ വിരമിക്കൽ ഒരു വർഷത്തേക്കു നീട്ടിവയ്ക്കണമെന്ന ശുപാർശ. കേരളം തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്നതിനാൽ തൊഴിലന്വേഷകരായ യുവാക്കളെ പിണക്കുന്നതാകും അത്തരമൊരു നടപടി. അതിനാൽ ഈ ശുപാർശ തള്ളിയേക്കും. മറ്റെല്ലാ ശുപാർശകളും നേരിയ ഭേദഗതികളോടെ അംഗീകരിക്കാനാണു സാധ്യത. അങ്ങനെ വന്നാലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തിൽ എത്തുന്നവർ ഈ ശുപാർശ പിന്നീട് നടപ്പാക്കും. അത്രയേറെ സാമ്പത്തിക ബാധ്യത ഖജനാവിനുണ്ട്. ധന കമ്മി കുറയ്ക്കാൻ ഇത്തരമൊരു നടപടി വേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരും പറയുന്നത്. ഫലത്തിൽ പെൻഷൻ പ്രായം വർദ്ധനവിലേക്ക് കാര്യങ്ങൾ എത്തും.
കേരളത്തിൽ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56-ൽനിന്ന് 58 ആക്കണമെന്ന് വകുപ്പുമേധാവികൾ ഉൾപ്പെടുന്ന വിദഗ്ധസമിതി ശുപാർശ നേരത്തെ ശുപാർശ ചെയ്തിരുന്നു. ഇതിലൂടെ വർഷം 5265.97 കോടി രൂപ ലാഭിക്കാം. കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ പെൻഷൻപ്രായം. ഇത് രണ്ടുവർഷം കൂട്ടിയാൽ പെൻഷൻ ആനുകൂല്യമായി ഉടൻ നൽകേണ്ട തുക ലാഭിക്കാം. ഭാവിയിൽ പെൻഷനുവേണ്ടിവരുന്ന ഭാരിച്ച ബാധ്യതയിലും ആനുപാതിക കുറവുണ്ടാവുമെന്നായിരുന്നു ആ ശുപാർശ. ഇതാണ് ശമ്പള പരിഷ്കരണ റിപ്പോർട്ടിൽ പുതിയ രീതിയിൽ അവതരിപ്പിക്കുന്നത്. ഒരു വർഷം കഴിഞ്ഞ് ഈ ശുപാർശ വീണ്ടും തുടർന്നാൽ പെൻഷൻ പ്രായം ഫലത്തിൽ 57 ആയി മാറും.
നേരത്തെ പെൻഷൻ പ്രായം 58 ആക്കാൻ സർക്കാർ നിയോഗിച്ച പബ്ളിക് എക്സ്പെൻഡിച്ചർ കമ്മിറ്റിയും ശുപാർശ ചെയ്തിരുന്നു. ആയുർദൈർഘ്യം പരിഗണിച്ച് 58 ആക്കി ഉയർത്താനാണ് ശുപാർശ ചെയ്തിരിക്കുന്നത്. കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 1998 ൽ 60 വയസ്സായി ഉയർത്തിയപ്പോൾ തന്നെ അന്ന് ഇടതുപക്ഷം ഭരിച്ചിരുന്ന പശ്ചിമബംഗാൾ ഉൾപ്പെടെ പതിനൊന്നു സംസ്ഥാനങ്ങൾ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസായി ഉയർത്തുകയുണ്ടായി. പിന്നീട് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ പെൻഷൻ പ്രായം 58 ആയി ഉയർത്തി. കേരളത്തിൽ തന്നെ സർക്കാർ ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന മെഡിക്കൽ കോളേജധ്യാപകർ, ജഡ്ജിമാർ തുടങ്ങിയവരുടെ പെൻഷൻ പ്രായം വർഷങ്ങൾക്ക് മുമ്പ് 60 വയസ്സായി ഉയർത്തിയിട്ടുണ്ട്. പല പൊതുമേഖലാ സ്ഥാപനങ്ങളിലും പെൻഷൻ പ്രായം 58 വയസാണ്.
ഒരു വീട്ടിൽ താമസിക്കുന്ന സർക്കാരുദ്യോഗസ്ഥരായ സഹോദരങ്ങൾ അല്ലെങ്കിൽ ഭാര്യാഭർത്താക്കന്മാരിൽ കേന്ദ്രസർക്കാർ ജീവനക്കാർ 60 വയസിലും സംസ്ഥാന സർക്കാർ ജീവനക്കാർ 56 വയസ്സിലും വിരമിക്കേണ്ട അവസ്ഥ വിവേചനപരവുമാണ്. ഐ.എ.എസ്., ഐപിഎസ് ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം 60 വയസാണ്. സംസ്ഥാന സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. വായ്പ തിരിച്ചടവിന് 800 കോടിയോളം മാറ്റിവയ്ക്കേണ്ടി വരുന്നു. ഒരു വർഷം ഏകദേശം 20.000 ജീവനക്കാരും അദ്ധ്യാപകരും സർവീസിൽ നിന്നും വിരമിക്കുന്നുണ്ട്.
ഏതാണ്ട് 4,000 കോടി രൂപ ഒരു വർഷം ഇവർക്കായി കൊടുത്തു തീർക്കേണ്ടി വരുന്നു. പ്രതിസന്ധിയുടെ സാമ്പത്തികത്തിൽ ഇത് അസാധ്യമാണ്. ഇതൊക്കെയാണ് പെൻഷൻ പ്രായം ഉയർത്താൻ വാദിക്കുന്നവർ മുമ്പോട്ട് വയ്ക്കുന്ന സാമ്പത്തിക ചിന്തകൾ.
Stories you may Like
- ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഇനി നിർണ്ണായകമാകും; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- ഇത് പിണറായി സർക്കാരിനെ തോൽപ്പിച്ച സിപിഐക്കാരന്റെ നിയമ പോരാട്ട കഥ
- കേരള വനം വികസന കോർപ്പറേഷനിലെ അസാധാരണ നടപടികൾ; പി എസ് സി റാങ്ക് ലിസ്റ്റ് നോക്കുകുത്തിയാകുമോ?
- എആർടി ചികിൽസാ മാർഗ്ഗത്തിൽ നിർണ്ണായകമായി ഹൈക്കോടതിയുടെ ഈ ഉത്തരവ്
- ഇത് ഒരു മിടുമിടുക്കന്റെ ചതുരംഗത്തിലെ നേട്ടക്കഥ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍