അജ്നാസ് ആയി മാറിയത് കിരൺദാസ് എന്നയാളുടെ ഫേസ്ബുക്ക് ഐഡി; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് കിരൺദാസ് ജനുവരി 5ന് പൊലീസിൽ പരാതി നൽകി; ഹാക്ക് ചെയ്ത ഐഡിയിൽ മകൾക്കൊപ്പമുള്ള കെ സുരേന്ദ്രന്റെ ചിത്രത്തിൽ അശ്ലീല കമന്റിട്ടത് 24ന്; ഒളിഞ്ഞിരിക്കുന്ന ആ വില്ലനാര്?
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: മകൾക്കൊപ്പമുള്ള കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് ചിത്രത്തിൽ അശ്ലീല കമന്റിട്ടതിനെ തുടർന്ന് സൈബർ ഇടത്തൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഈ വിഷയത്തിലേക്ക് അറിയാതെ വലിച്ചിഴക്കപ്പെട്ടവർ നിരവധിയാണ്. പൊലീസിൽ പരാതിയും വിവാദവുമായി രംഗം കൊഴുത്തതോടെ ആരാണ് മോശം കമന്റിട്ടത് എന്ന് കണ്ടെത്താനുള്ള ഉത്തരവാദിത്തം പൊലീസിൽ നിക്ഷിപ്തമായിരിക്കയാണ്. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ വിഷയമായി തന്നെ ഈ വിവാദം രൂപം കൊണ്ടിരിക്കയാണ്. ഈ വിവാദത്തിൽ തുടക്കത്തിൽ ആരോപണം നേരിട്ട അജ്നാസ് എന്ന ഖത്തറിലുള്ള പ്രവാസി യുവാവിന്റെ വീട്ടിലേക്ക് ബിജെപിക്കാർ മാർച്ചു നടത്തിയതോടെ വിഷയം വഷളായി. പിന്നാലെ താനല്ല ആ വിവാദ അക്കൗണ്ടിന് ഉടമയെന്ന് അജ്നാസ് വ്യക്തമാക്കി. സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് അജ്നാസിനെ പിന്തുണച്ചും രംഗത്തുവന്നതോടെ വിഷയം രാഷ്ട്രീയമായി തന്നെ മാറിയിട്ടുണ്ട്.
അശ്ലീല കമന്റിട്ടെന്ന പേരിൽ നാട്ടിൽ വർഗീയവിദ്വേഷവും അതുവഴി കലാപവുമുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തി യഥാർഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണവിധേയനായ അജ്നാസ് തന്റെ നിരപരാധിത്വം മീഡിയകൾ വഴി തെളിവുസഹിതം സമർഥിക്കുകയും അന്വേഷണങ്ങളെ സ്വാഗതം ചെയ്തിട്ടുമുണ്ട്. ഇതിന് പിന്നിൽ വ്യാജ ഫേസ്ബുക്ക് ഐഡികളുണ്ടാക്കി മനുഷ്യർ സൗഹൃദത്തോടെ കഴിയുന്ന ഗ്രാമങ്ങളിൽ പോലും മതവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന, സംഘപരിവാരാണെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ വാദം.
ഇതോടനുബന്ധിച്ച് പെരിഞ്ചേരിക്കടവ് അജ്നാസിന്റെ വീട്ടിലേക്ക് യുവമോർച്ച സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ഗൃഹനാഥനെ ഭീഷണിപ്പെടുത്തിയെടുത്ത കുറ്റസമ്മത വീഡിയോയും മറ്റു നാടകങ്ങളും ജനങ്ങൾക്ക് കാര്യം മനസ്സിലായെന്ന് വന്നപ്പോൾ കിരൺദാസിന്റേതായി വരുന്ന പുതിയ വിശദീകരണങ്ങളടക്കം അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്ന് പേരാമ്പ്രഡിവിഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
മോശം കമന്റ് വന്ന അജ്നാസ് അജ്നാസ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലെ ദുരൂഹത ഇപ്പോഴും നിലനിൽക്കയാണ്. മറ്റൊരാളുടെ അകൗണ്ട് ഹാക് ചെയ്ത് പേരു മാറ്റിയ ശേഷം അതേ പേരിലുള്ള വേറൊരാളുടെ ഫോട്ടോ പ്രൊഫൈൽ ചിത്രമായി ചേർത്താണ് വ്യാജ സന്ദേശം അയച്ചതെന്നാണ് വ്യക്തമാകുന്നത്. യഥാർഥത്തിൽ ഫറോഖ് സ്വദേശി കിരൺദാസിന്റെ ഹാക്ക് ചെയ്ത അകൗണ്ടിൽ നിന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകളെ കുറിച്ച് മോശം പരാമർശം വന്നത്. ഈ അകൗണ്ട് ഹാക് ചെയ്ത ശേഷം കിരൺദാസിന്റെ സ്ത്രീ സുഹൃത്തുക്കൾക്കുൾപ്പടെ അശ്ലീല സന്ദേശം പോയിരുന്നു.
ഹാക്കിങ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കിരൺദാസ് ജനുവരി 5ന് ഫറൂഖ് പൊലീസിൽ പരാതി നൽകി. എന്നാൽ. തുടർന്നും നടപടികൾ ഒന്നും തന്നെ ഉണ്ടാകാതിരുന്നതോടെ ഈമാസം 9ന് വീണ്ടും പൊലീസിൽ പരാതി നൽകുകയുണ്ടായി. ഇതിനിടെ ഫേസ്ബുക്ക് പേജിന്റെ പേര് അജ്നാസ് അജ്നാസ് എന്നാക്കി മാറ്റുകയായിരുന്നു. അജ്നാസ് എന്ന യുവാവിന്റെ ഫോട്ടോകളും ചേർത്തു. ഈ ചിത്രങ്ങളും ഫോട്ടോയും ഖത്തറിലുള്ള അജിനാസിന്റേത് ആയിരുന്നു. ഇതിനു ശേഷം വർഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന വിധത്തിലുള്ള പോസ്റ്റുകളും ധാരാളമായി വന്നു. ഒടുവിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകളെ കുറിച്ചുള്ള അശ്ലീല പരാമർശവും കമന്റ് ചെയ്തത്. ജനുവരി 24നായിരുന്നു ഹാക്ക് ചെയ്ത കിരൺദാസിന്റെ ഐഡിയും ഖത്തറിലുള്ള അജിനാസിന്റെ ചിത്രവും ഐഡന്റിറ്റിയും ഉപയോഗിച്ച്് മകൾക്കൊപ്പമുള്ള സുരേന്ദ്രന്റെ ചിത്രത്തിൽ അശ്ലീല കമന്റ് ഇടുന്നത്.
ഇപ്പോഴത്തെ നിലയിൽ സംഭവത്തിലെ യഥാർഥ വില്ലൻ മൂന്നാമതായി ഒരാളാണെന്ന് വേണം അനുമാനിക്കാൻ. ഇക്കാര്യത്തിൽ സൈബർ അന്വേഷണം കാര്യക്ഷമമായി നടക്കണമെന്നാണ് അവശ്യം ഉയരുന്നത്. എന്നാൽ, പൊലീസിന്റെ നടപടിയും വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഹാക്ക് ചെയ്ത അക്കൗണ്ടിൽ നിന്നും അശ്ലീല കമന്റ് വന്നത് എന്ന് വ്യക്തമായിട്ടും പൊലീസ് ഖത്തറിലുള്ള ടിക്ക് ടോക്കറായ അജ്നാസിനെതിരെയാണ് കേസെടുത്തത്. സംഭവത്തിൽ വ്യാജ പ്രൊഫൈൽ ആണെങ്കിൽ അത് കണ്ടു പിടിക്കേണ്ടത് സൈബർ ഡോമും സൈബർ പൊലീസും ആണെന്നാണ് കെ സുരേന്ദ്രൻ വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയേക്കുറിച്ച് പറയുന്നവരെ മാത്രമാണ് പിടിച്ച് അറസ്റ്റ് ചെയ്യുകയുള്ളോ? അതോ നമ്മളേപ്പോലുള്ള പാവപ്പെട്ടവർക്കും മക്കളും അവരേക്കുറിച്ചൊക്കെ പറയുന്നതിൽ പൊലീസിന് വെല്ലതുമുണ്ടോ എന്നത് ഒരാഴ്ച്ച കഴിയുമ്പോൾ പറയാം. ഇപ്പോൾ ഞാനതിനേക്കുറിച്ച് മുൻവിധിയോടെ ഒന്നും പറയുന്നില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കുകയുണ്ടായി. അതേസമയം സംഭവത്തിൽ ദോഹയിൽ ജോലി ചെയ്യുന്ന അജിനാസ് ആഷാസ് അജിനാസ് എന്നയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തതായി മേപ്പയ്യൂർ പൊലീസും വ്യക്തമാക്കിയിരുന്നു. പരാതി ലഭിച്ചയുടൻ തന്നെ കേസ് രജിസ്റ്റർ ചെയ്തെന്നും അജ്നാസിന്റെ വീട്ടിൽ അന്വേഷിച്ചു എത്തിയപ്പോൾ വിദേശത്താണെന്ന് അറിഞ്ഞു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.
ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച്, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ 'എന്റെ മകൾ, എന്റെ അഭിമാനം' എന്ന കുറിപ്പോടെയാണ് മകളുമൊത്തുള്ള ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. അതിന് താഴെയാണ് തീർത്തും മോശം ഭാഷയിൽ കമന്റ്് പോസ്റ്റ് ചെയ്തത്. അജ്നാസ് അജ്നാസ് എന്നായിരുന്നു പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മോശം കമന്റിട്ടത്. ഇതോടെയാണ് അജിനാസിതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ പരാതിയിലാണ് പൊലീസ് നടപടി. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് നിലവിൽ കേസ്.
തന്റെ പേരിലുണ്ടാക്കിയ വ്യാജ വിലാസത്തിൽ നിന്നാണ് കമൻ് നൽകിയിട്ടുള്ളതെന്നും ഇക്കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നുമാണ് അജ്നാശ് വം അജ്നാസ് വ്യക്തമാക്കി. ഇതിനുള്ള തെളിവുകൾ കൈവശമുണ്ട്. സംഭവത്തിൽ പിതാവ് ക്ഷമാപണം നടത്തിയ വാർത്ത തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട് ഖത്തർ പൊലീസിനും സൈബർ പൊലീസിനും ഇന്ത്യൻ എംബസിക്കും പരാതി നൽകുമെന്നും അജ്നാസ് വ്യക്തമാക്കുകപറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ പ്രൊഫൈലുകളിൽ ലൈക്ക് ചെയ്യുകയോ കമന്റ് ഇടുകയെ ചെയ്യാറില്ലെന്നും അജ്നാസ് പറഞ്ഞു. തന്റെ പേരിൽ ഉണ്ടാക്കിയ വ്യാജ ഫെയ്സ് ബുക്ക് ഐഡിയിൽ നിന്നാണ് കമന്റ് വന്നത്, ഇതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും താൻ അറിയാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും അജ്നാസ് വ്യക്തമാക്കിയിരുന്നു.
Stories you may Like
- കേരളാ പൊലീസ് വിചാരിച്ചാൽ അസാധ്യമായതൊന്നും ഇല്ല; ഈ ആലുവ ടീമിന് കൈയടിക്കാം
- പൊലീസ് സ്റ്റേഷനിൽ നിന്നും കൈ വിലങ്ങോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ
- അജ്മേറിലെത്തിയ ആലുവ പൊലീസിന് നേരെ വെടിവയ്പ്
- ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ് പിടിയിൽ; കീഴടങ്ങിയത് പഞ്ചാബിലെ മോഗയിൽ
- കരുവന്നൂരിൽ വീണ്ടും ട്വിസ്റ്റ്; മാപ്പുസാക്ഷി നീക്കം പൊളിയുമോ?
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്