എഴുത്തും പത്ര പ്രവർത്തനവും: പ്രവാസ ജീവിതം ധന്യമാക്കി ഇബ്രാഹിം ശംനാട്
സ്വന്തം ലേഖകൻ
ജിദ്ദ: നിരവധി പ്രവാസി എഴുത്തുകാരും പത്ര പ്രവർത്തകരുമുള്ള സ്ഥലമാണ് സൗദിയുടെ പടിഞ്ഞാറൻ നഗരമായ ജിദ്ദ. ഇക്കൂട്ടത്തിൽ വേറിട്ട ഒരു വ്യക്തിത്വമാണ് കാസർഗോഡ് സ്വദേശിയായ ഇബ്റാഹീം ശംനാട്. ഒരു എഴുത്തു കാരനാവുക, പത്രപ്രവർത്തകനാവുക എന്നിവ തന്റെ ബാല്യകാല സ്വപ്നങ്ങളയിരുന്നുവെന്നും എന്നാൽ ഇത് രണ്ടും സഫലമായത് പ്രവാസിയായതിനു ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയിലെ ശാന്തപുരം ഇസ്ലാമിയ കോളേജിൽ നിന്നും ഇസ്ലാമിക വിഷയങ്ങളോടൊപ്പം ധനതത്വ ശാസ്ത്രത്തിലും ബിരുദം നേടി. പിന്നീട് 'ഇഗ്നോ' യിൽ നിന്നും പത്രപ്രവർത്തനത്തിൽ പി .ജി. ഡിപ്ലോമയും നേടി.
പഠന കാലത്തു തന്നെ എഴുത്ത് ആരംഭിച്ച ഇബ്രാഹിം ശംനാടിന്റെ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത് 'ചന്ദ്രിക' ആഴ്ചപ്പതിപ്പിലെ ബാല പംക്തിയിൽ ആയിരുന്നു. പിന്നീട് 'ചന്ദ്രിക' പത്രത്തിലും ആഴ്ചപ്പതിപ്പിലും നിരവധി ലേഖനങ്ങൾ എഴുതിയിരുന്നു.
നാട്ടിലെ പഠനത്തിന് ശേഷം ആദ്യം ചേക്കേറിയത് കുവൈത്തിലേക്കായിരുന്നു. അവിടെ പിതാവ് നടത്തിയിരുന്ന കടയിലായിരുന്നു ജോലി. കടയിൽ ജോലി ചെയ്യുമ്പോഴും പഠനം തുടരണം എന്ന ആഗ്രഹം മനസിൽ ഉണ്ടായിരുന്നതിനാൽ കുവൈത് യൂണിവേഴ്സിറ്റിയിൽ പാർട്ട് ടൈം കോഴ്സിൽ ചേർന്നു. അങ്ങനെ കടയിലെ ജോലിയോടൊപ്പം പഠനവും മുന്നോട് കൊണ്ട് പോയി. ഇതിനിടെ ഇറാൻ - ഇറാഖ് യുദ്ധം കൊടുമ്പിരി കൊണ്ട സമയത്ത് ബോംബ് സ്ഫോടനനത്തെ തുടർന്ന് പിതാവിന്റെ കട പാടെ തകർന്നു. ഇതോടെ കച്ചവടം അവസാനിപ്പിച്ച് പിതാവ് നാട്ടിലേക്കു മടങ്ങി.
പിന്നീട് കുവൈത് യൂണിവേഴ്സിറ്റി ഡീൻ ആയിരുന്ന ഡോ. ഒമർ സാലിഹിന്റെ സെക്രട്ടറി ആയി ജോലി കിട്ടി. പക്ഷെ ഇറാഖ് സൈന്യം കുവൈത് കീഴടക്കിയതോടെ സ്വദേശികളെപ്പോലെ വിദേശികളും ആകെ പ്രതിസന്ധിയിലായി. സമ്പന്നതയുടെ പളപളപ്പിലായിരുന്ന കുവൈത്തിൽ ഒറ്റ ദിവസം കൊണ്ട് കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. ഭക്ഷണം, വെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും വരി നിൽക്കേണ്ട അവസ്ഥ!
എല്ലാ സ്വപ്നങ്ങളും തകർന്നടിഞ്ഞു എന്ന് മാത്രമല്ല ജീവിതം തന്നെ വലിയ ചോദ്യ ചിഹ്നമായി. ഇനി കുവൈത്തിൽ തുടരാൻ കഴിയില്ല എന്നുറപ്പായതോടെ വേഗം നാട്ടിലേക്കു പോവാനാണ് എല്ലാ പ്രവാസികളും ശ്രമിച്ചത്. നിരവധി കടമ്പകൾക്കൊടുവിൽ ജോർദാൻ വഴി മുംബയിൽ എത്തിയപ്പോഴാണ് ആശ്വാസമായത്. അവിടെ നിന്നും പിന്നീട് നാട്ടിൽ എത്തി.
ഇറാഖ് - കുവൈത് അധിനിവേശം നടന്ന സംഭവം ജീവിതത്തിൽ മറക്കാൻ കഴിയില്ലെന്ന് ഇബ്റാഹീം ശംനാട് പറയുന്നു. വേദനാജനകമായ ഒട്ടേറെ സംഭവങ്ങൾക്കു അന്ന് ദൃക്സാക്ഷിയായി. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾ തങ്ങളുടെ ജോലിയും കച്ചവട സ്ഥാപനങ്ങളും മറ്റും ഉപേക്ഷിച്ചു സ്വന്തം രാജ്യത്തേക്ക് ഓടിപ്പോകുന്ന കാഴ്ച ദയനീയമായിരുന്നു.
ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ നാട്ടിലേക്കുള്ള മടക്ക യാത്രയിൽ കുവൈത് - ജോർദാൻ അതിർത്തിയിൽ നാലു ദിവസം ഒഴിഞ്ഞ മരുഭൂമിയിൽ കൊടും തണുപ്പിൽ ടെന്റിൽ കഴിഞ്ഞു. വെള്ളം, ഭക്ഷണം എന്നിവക്ക് ക്ഷാമം നേരിട്ടതോടോപ്പം പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും ഏറെ ബുദ്ധിമുട്ടിയിരുന്നതായി അദ്ദേഹം ഓർക്കുന്നു.
പിന്നീട് സ്വദേശമായ കാസർഗോഡ് കംപ്യൂട്ടർ ട്രെയിനിങ് സെന്റർ ആരംഭിച്ചു. രണ്ടു വർഷത്തിന് ശേഷം പ്രവാസത്തിന്റെ രണ്ടാമൂഴം ആരംഭിക്കുകയായിരുന്നു. അങ്ങനെ സൗദിയിൽ ഇരു ഹറമുകളുടെയും കവാടമായ ജിദ്ദയിൽ വന്നിറങ്ങി . ജിദ്ദയിൽ ആദ്യം സീമെൻസ് കമ്പനിയിൽ ജോലി ചെയ്തു . ഇപ്പോൾ ദബ്ബാഗ് ഗ്രൂപ്പിൽ ജോലി ചെയ്യുന്നു.
ജിദ്ദയിൽ പ്രവാസിയായതു മുതൽ തന്റെ സർഗ്ഗ ശേഷി ഫലപ്രദമായി അദ്ദേഹം ഉപയോഗപ്പെടുത്താൻ തുടങ്ങി. പ്രബോധനം വരിക, ഗൾഫ് മാധ്യമം എന്നിവയിൽ സ്ഥിരമായി എഴുതി. അതിനിടെ പല അറബി, ഇംഗ്ലീഷ് ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് തർജമ ചെയ്തു. ഇപ്പോൾ ചില ഓൺലൈൻ പത്രങ്ങളിലും വെബ്സൈറ്റുകളിലും എഴുതുന്നു.
'വധ ശിക്ഷ', 'പ്രവാചകനും കുട്ടികളുടെ ലോകവും' എന്നീ ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് തർജമ ചെയ്തവയാണ്. 'എന്തുകൊണ്ട് ഇസ്ലാം' എന്ന ഗ്രന്ഥത്തിന്റെ തർജമ, 'പ്രവാസികൾക്കൊരു മാർഗദർശി' എന്ന സ്വന്തം കൃതി തുടങ്ങിയവ ഉടനെ പ്രസിദ്ധീകരിക്കപ്പെടും.
എഴുത്തുകാരൻ എന്നത് പോലെ നല്ലൊരു സംഘാടകൻ കൂടിയാണ് ഇബ്രാഹീം ശംനാട്. തനിമ സാംസ്കാരിക വേദിയിൽ സജീവമായി പ്രവർത്തിക്കുന്ന ഇദ്ദേഹം ശാന്തപുരം അൽ ജാമിയ കോളേജ് അലുംനി, സിജി ജിദ്ദ ചാപ്റ്റർ, ജിദ്ദ സ്പീക്കേഴ്സ് ഫോറം, ഗ്ലോബൽ ഗുഡ്വിൽ തുടങ്ങിയ സംഘടകളുടെ രൂപീകരണത്തിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെർക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്.
നാട്ടിലും പ്രവാസികൾക്കിടയിലും കഷ്ടപ്പെടുന്ന ഒട്ടേറെ പേർക്ക് സഹായം എത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി അദ്ദേഹം കരുതുന്നു. അന്തരിച്ച ജിദ്ദയിലെ പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനായിരുന്ന മുഹമ്മദലി പടപ്പറമ്പുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നതുകൊണ്ട് കഷ്ടപ്പെടുന്ന ഒരുപാട് പ്രവാസികളെ കാണാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. കഷ്ടപ്പെടുന്ന പ്രവാസികൾക്ക് കെഎംസിസി ഉൾപ്പെടെ വിവിധ പ്രവാസി സംഘടനകൾ ചെയ്യുന്ന സേവനം വളരെ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.
യാത്ര ഏറെ ഇഷ്ടപ്പെടുന്ന ഇബ്റാഹീം ശംനാട് യു എ ഇ, ഇറാഖ്, ജോർദാൻ, ഈജിപ്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഓരോ യാത്രയിലും ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ കഴിയുന്നതിനാൽ ഇനിയും പല രാജ്യങ്ങളും സന്ദർശിക്കാൻ ആഗ്രഹം ഉണ്ടെന്നു അദ്ദേഹം പറയുന്നു. ചെറുതും വലുതുമായ യാത്രകൾ നടത്താൻ പ്രവാസികൾ ശ്രമിക്കണം.
സൗദിയിൽ സ്വദേശി വൽക്കരണം ശക്തമായി തുടരുന്നതിനാൽ മലയാളികൾ ഉൾപ്പെടയുള്ള പ്രവാസികൾക്ക് ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങേണ്ടി വരുന്ന സാഹചര്യം ഉണ്ടെങ്കിലും ധാരാളം പുതിയ പദ്ധതികൾ വരുന്നതിനാൽ തൊഴിൽ വൈദഗ്ധ്യം ഉള്ളവർക്ക് ഭാവിയിൽ ഇവിടെ ജോലി സാധ്യത ഉണ്ടാകും. ഇവിടെ പിടിച്ചു നിൽക്കണമെങ്കിൽ പുതിയ കഴിവുകൾ നേടിയെടുക്കാൻ പ്രവാസികൾ തയ്യാറാവണമെന്നു അദ്ദേഹം പറയുന്നു. പഴയ ജോലികളിൽ ഇനി അധിക കാലം പിടിച്ചു നില്ക്കാൻ കഴിയില്ല. ആയതിനാൽ പ്രവാസ ലോകത്തെ പുതിയ മാറ്റങ്ങളെപ്പറ്റി ബോധവല്‍ക്കരണം സംഘടിപ്പിക്കാനും പുതിയ തൊഴിൽ പരിശീലന പദ്ധതികൾ ആരംഭിക്കാനും പ്രവാസി സംഘടനകൾ മുന്നോട്ടു വരണമെന്ന് അദ്ദേഹം പറയുന്നു. ഇക്കാര്യത്തിൽ ജിദ്ദ - മലപ്പുറം ജില്ലാ കെഎംസിസി നടത്തുന്ന മീഡിയ ട്രെയിനിങ് കോഴ്സ് ഒരു നല്ല മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരം ലഭിക്കണമെങ്കിൽ വ്യവസായ മേഖലയിൽ കൂടുതൽ വളർച്ച ഉണ്ടാവണം. എന്നാൽ കേരളത്തിൽ കാർഷിക-വ്യാവസായിക വളർച്ച വേണ്ടത്ര ഇല്ലാത്തതിനാൽ പ്രവാസ ജീവിതം മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്തതാണെന്നു അദ്ദേഹം പറയുന്നു. ലോകത്ത് വരുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് വിദ്യാഭ്യാസ - തൊഴിൽ പരിശീലന രംഗത്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തിയാൽ കേരളത്തിലെ യുവാക്കൾക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മികച്ച അവസരം ലഭിക്കും.
നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ അനുഭവങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറവണമെന്നു അദ്ദേഹം പറഞ്ഞു. പല വിധ കാരണങ്ങളാൽ തിരിച്ചെത്തുന്ന പ്രവാസികളുടെ തൊഴിൽ വൈദഗ്ധ്യവും അനുഭവ സമ്പത്തും നാടിന്റെ പുരോഗതിക്ക് ഉപയോഗപ്പെടുത്തണം.
നമ്മുടെ ശരീരത്തിന് ഭക്ഷണം ആവശ്യമാണെന്നത് പോലെ മനസിന്റെ വളർച്ചക്ക് വായന അത്യാവശ്യമാണെന്ന് വായനയെ ഏറെ ഇഷ്ടപ്പെടുന്ന ഇബ്റാഹീം ശംനാട് പറയുന്നു. വായനയിലൂടെ മാത്രമേ മനുഷ്യന് അറിവ് നേടാൻ കഴിയുകയുള്ളു. ആയതിനാൽ വായന ഒരു ശീലമാക്കണം. ഓരോ ദിവസവും കുറച്ചു സമയം വായനക്കായി നീക്കി വെക്കാൻ എല്ലാവരും തയ്യാറാവണം .
ഒരുപാട് സമയം സോഷ്യൽ മീഡിയയിൽ അനാവശ്യമായി ചെലവഴിക്കുന്ന പ്രവാസികൾ കുറച്ചു സമയം പുസ്തക വായനക്ക് നീക്കി വെക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന. വിലപിടിപ്പുള്ള പലതും വാങ്ങുന്ന പ്രവാസികൾ സ്വന്തം വീട്ടിൽ ഒരു ചെറിയ ലൈബ്രറി സ്ഥാപിക്കണമെന്നും അത് വഴി കുടുംബാംഗങ്ങളെ വായനയിലേക്ക് പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരേതനായ അബ്ദുല്ല ഹാജിയാണ് പിതാവ്. മാതാവ് : ഖദീജാബി
ഭാര്യ: സൗജ.
മക്കൾ : ഹുദ, ഈമാൻ, ഖദീജ, ഇൽഹാം, മനാർ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍