നായിക നടിമാരുടെ തോളിൽ കൈയിട്ട് നടത്തം; കരിയർ ഭീഷണി ഉയർത്തി നിരന്തര പീഡനം; ഐശ്വര്യ റായ് രക്ഷപ്പെട്ടത് കഷ്ടിച്ച്; സിനിമാ നിർമ്മാതാവ് ഹാർവി വെയിൻസ്റ്റീന് പീഡന കേസിൽ 123 കോടി പിഴ ശിക്ഷ; നഷ്ടപരിഹാരം 37 പേർക്കായി വീതിച്ചു നൽകും; സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ലൈംഗിക മനോരോഗിക്ക് സർവ്വതും നഷ്ടം
മറുനാടൻ ഡെസ്ക്
ന്യൂയോർക്ക്: മീടൂ ആരോപണത്തിൽ കടപുഴകുകയും പിന്നീട് ലൈംഗിക പീഡനക്കേസിൽ അഴിക്കുള്ളിലുമായ ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയിൻസ്റ്റീന് 17 മില്യൺ യു.എസ് ഡോളർ(123 കോടി രൂപ) പിഴ വിധിച്ച് യു.എസ് കോടതി. കേസിൽ 68 കാരനായ വെയിൻസ്റ്റീന് 23 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. വെയിൻസ്റ്റിന്റെ സ്വത്തുവകകളെല്ലാം കണ്ടുകെട്ടിയാണ് പീഡനത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്നത്. നഷ്ടപരിഹാരം നൽകുന്നത് കേസുമായി മുന്നോട്ട് പോകുന്നതിൽ തടസ്സം സൃഷ്ടിക്കുമെന്ന വാദം കോടതി തള്ളിക്കളഞ്ഞു.
ഒട്ടനവധി സ്ത്രീകളാണ് നിർമ്മാതാവിനെതിരേ പീഡനാരോപണവുമായി രംഗത്ത് വന്നത്. അതിൽ 37 പേർ നിയമനടപടിയുമായി മുന്നോട്ടുവന്നു. ഈ 37 പേർക്കും നഷ്ടപരിഹാര തുക വീതിച്ചു നൽകും. മീ ടൂ കാമ്പയിന്റെ ഭാഗമായാണ് ആദ്യം വെയിൻസ്റ്റീനെതിരേ ലൈംഗികാരോപണം ഉയർന്നത്. ഒരു ഹോളിവുഡ് താരമാണ് അതിന് തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ ഒട്ടനവധി സ്ത്രീകൾ ഇയാൾക്കെതിരേ രംഗത്ത് വന്നു.
സെറ്റുകളിൽ എപ്പോഴും നായിക നടിമാരുടെ തോളിൽ കൈയിട്ടായിരുന്നു വിൻസ്റ്റീൻ നടന്നിരുന്നത്. സ്ത്രീകളെ കൊണ്ട് വദനസുരതം നടത്തിച്ച് രസിക്കുകയായിരുന്നു ഇയാളെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബോളിവുഡ് നടിയും മിസ് യൂണിവേഴ്സും അഭിഷേക് ബച്ചന്റെ പത്നിയുമായ ഐശ്വര്യ റായ് വിൻസ്റ്റീന്റെ വലയിൽ നിന്നും രക്ഷപ്പെട്ടത് ഹോളിവുഡ് മോഹം ഉപേക്ഷിച്ചാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടും അതിനിടെ പുറത്തു വരികയുണ്ടായി. മീടൂ വിപ്ലവത്തിൽ പെട്ട് കടപുഴകി വീണ് ജയിലിയതോടെ ഹാർവേ വെയിൻസ്റ്റീൻ ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ലൈംഗിക മനോരോഗിയാണെന്ന് സ്ഥിരീകരിക്കപ്പെടുകയായിരുന്നു.
ഒരു പറ്റം സുന്ദരികളായ നടിമാരെ എപ്പോഴും തന്റെ അരികിൽ നിർത്തിക്കൊണ്ട് മാത്രമേ വിൻസ്റ്റീനെ ലൊക്കേഷനുകളിൽ കാണാൻ സാധിച്ചിരുന്നുള്ളൂ.ഇതിന് പുറമെ പ്രീമിയറുകൾക്കും അവാർഡ് പരിപാടികൾക്കും അല്ലെങ്കിൽ പാർട്ടിക്ക് പോകുമ്പോഴും സുന്ദരിമാരായ നടിമാരുടെ തോളിൽ കൈയിട്ട് മാത്രമേ വിൻസ്റ്റീൻ പോയിരുന്നുള്ളൂ. തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നത് പുറത്ത് പറയരുതെന്നും അങ്ങനെ സംഭവിച്ചാൽ സിനിമാ മേഖലയിൽ നിന്ന് തന്നെ ഔട്ടാക്കുമെന്നും ഇവരെ ഭീഷണിപ്പെടുത്തിയായിരുന്നു വിൻസ്റ്റീൻ ഇവരെ തന്റെ ഇംഗിതങ്ങൾ വിധേയരാക്കിയിരുന്നതെന്നത്.
ജിവൈനെത്ത് പാൽട്രോ, കേയ്റ്റ് വിൻസ്ലെറ്റ് എന്നിവരുമായുള്ള വിൻസ്റ്റീന്റെ ബന്ധം ഇതിനെ തുടർന്നായിരുന്നു താറുമാറായിരുന്നത്. 1996കളിൽ മുഖ്യ കഥാപാത്രങ്ങളായി പാൽട്രോവിനെ തെരഞ്ഞെടുത്തത് വിൻസ്റ്റീനായിരുന്നു. തുടർന്ന് വിൻസ്റ്റീന്റെ പ്രൊഡക്ഷനായ ഷേക്സ്പിയർ ഇൻ ലൗവിലെ അഭിനയത്തിന് പാൽട്രോവിന് പിന്നീട് ഓസ്കർ വരെ ലഭിക്കുകയും ചെയ്തിരുന്നു. തന്റെ അഭിനയജീവിതത്തിന്റെ തുടക്കത്തിൽ വിൻസ്റ്റീൻ തന്നെ ഒരു ഹോട്ടൽ മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് 47 കാരിയായ പാൽട്രോ പിന്നീട് വെളിപ്പെടുത്തിയിരുന്നു. പക്വതയില്ലാത്ത പ്രായത്തിൽ വിൻസ്റ്റീൻ തന്നെ മുതലാക്കുകയായിരുന്നുവെന്നും പാൽട്രോ ആരോപിക്കുന്നു.
വിൻസ്റ്റീന്റെ 2009ലെ സിനിമയായ ദി റീഡറിലെ അഭിനയത്തിനായിരുന്നു കേയ്റ്റ് വിൻസ്ലെറ്റിന് ഓസ്കർ ലഭിച്ചിരുന്നത്. എന്നാൽ ഓസ്കർ സ്വീകരിക്കുന്ന വേളയിൽ വിൻസ്റ്റീന് നന്ദി പറയാൻ വിൻസ്ലെറ്റ് തയ്യാറായിരുന്നില്ല. തന്നെ അദ്ദേഹം ചൂഷണം ചെയ്തത് ഓർക്കുമ്പോൾ നന്ദി പറയേണ്ട കാര്യമില്ലെന്നാണ് വിൻസ്ലെറ്റ് പിന്നീട് ഇതിന് വിശദീകരണം നൽകിയിരുന്നത്. കിടപ്പറയിലേക്ക് തന്നെ വിൻസ്റ്റീൻ നിർബന്ധിച്ച് എത്തിക്കാൻ ശ്രമിച്ചുവെങ്കിലും താൻ അത് നിഷേധിച്ചുവെന്ന് ജെന്നിഫർ ലോറെൻസ് എന്ന 29 കാരിയായ അഭിനേത്രി വെളിപ്പെടുത്തിയിരുന്നു.
നിരവധി സ്ത്രീകളെ വിൻസ്റ്റീൻ ഇത്തരത്തിൽ കെണിയിൽ പെടുത്തി ചൂഷണം ചെയ്തിരുന്നുവെന്ന വാർത്ത അറിഞ്ഞതിനെ തുടർന്നാണ് തനിക്ക് അദ്ദേഹത്തിന്റെ കെണിയിൽ നിന്നും രക്ഷപ്പെടാൻ ഇത്തരത്തിൽ ധൈര്യമുണ്ടായതെന്നും ലോറെൻസ് പറയുന്നു.നിരവധി ക്യൂൻടിൻ ടാറന്റിനോ സിനിമകളിൽ വിൻസ്റ്റീനൊപ്പം പ്രവർത്തിച്ചിരുന്ന അമേരിക്കൻ നടിയായ ഉമ തേൺമാനും താനും അദ്ദേഹത്തിന്റെ ഇരയായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. വിൻസ്റ്റീനുമായുള്ള ദുരനുഭവങ്ങൾ പങ്ക് വച്ച് ജെസീക്ക് മാൻ എന്ന അഭിനേത്രി രംഗത്തെത്തിയിരുന്നു.
2016ൽ മാൻഹാട്ടലിനിലെ ഹോട്ടലിലെ വിൻസ്റ്റീന്റെ മുറിയിലേക്ക് തന്നെ വിളിച്ച് വരുത്തിയപ്പോൾ അദ്ദേഹം ബെഡിൽ നഗ്നനായി ഇരിക്കുകയായിരുന്നുവെന്നാണവർ വെളിപ്പെടുത്തിയിരിക്കുന്നത്. ലൈംഗികമായി എന്തെങ്കിലും ചെയ്ത് തരാൻ അയാൾ തന്നോട് നിർദ്ദേശിച്ചുവെന്നും ജെസീക്ക ഈ മാസം കോടതിയിൽ ബോധിപ്പിച്ചിരുന്നു.2013ൽ ജെസീക്കകയെയും 2006ൽ മുൻ പ്രൊഡക്ഷൻ അസിസ്റ്റന്റായ മിമി ഹാലെയിയെയും വിൻസ്റ്റീൻ ബലാത്സംഗം ചെയ്തുവെന്ന് ഇന്നലെ കോടതിയിൽ സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ ശിക്ഷാവിധി ഉടനുണ്ടാകുമെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. 29 വർഷം വരെയുള്ള തടവ് ശിക്ഷയാണ് പ്രതീക്ഷിക്കുന്നത്.
ന്യൂയോർക്കിൽ നടന്ന വിചാരണക്കിടെ ആറ് സ്ത്രീകളാണ് വിൻസ്റ്റീനെതിരെ മൊഴി നൽകാനെത്തിയിരുന്നത്. ഇതിൽ ജെസീക്ക മാനും മിമിയും ഉൾപ്പെടുന്നു. ഫസ്റ്റ് ഡിഗ്രിയും തേഡ് ഡിഗ്രിയുമായ അഞ്ച് ചാർജുകളാണ് വിൻസ്റ്റീന് മുകളിൽ ചുമത്തിയിരിക്കുന്നത്. ജെസീക്കയെ ബലാത്സംഗം ചെയ്തുവെന്നും മിമിയെ സമ്മർദം ചെലുത്തി വദനസുരതത്തിന് ഇരയാക്കിയെന്നുമുള്ള ചാർജുകൾ ഇതിൽ പെടുന്നു.പ്രിഡേറ്ററ്റി സെക്ഷ്വൽ അസാൾട്ട് ചാർജുകൾ വിൻസ്റ്റീന് മേൽ ചുമത്തിയിരിക്കുന്നത് നടിയായ സോപ്രാനോസ് അനബെല്ല സ്കിയോറയുടെ ആരോപണങ്ങളെ തുടർന്നാണ്.
1990കളിൽ മാൻഹാട്ടനിലെ അപാർട്ട്മെന്റിൽ വച്ച് വിൻസ്റ്റീൻ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് സ്കിയോറ ആരോപിച്ചിരിക്കുന്നത്. വിൻസ്റ്റീന് മേൽ ആരോപിച്ചിരിക്കുന്ന ഏറ്റവും ഗുരുതരമായ കുറ്റമാണിത്. ആറാഴ്ച നീണ്ട വിചാരണക്കിടെ കോസ്റ്റിയൂം ഡിസൈനറായ ഡാൺ ഡണ്ണിങ്, മോഡലായ ടറാലെ വുൾഫ്, നടിയായ ലോറൻ മേരി യംഗ്, തുടങ്ങിയവരും വിൻസ്റ്റീനെതിരെ മൊഴി നൽകാനെത്തിയിരുന്നു.വിൻസ്റ്റീനെതിരെ ഇത്തരത്തിൽ വെട്ടിത്തുറന്ന് വെളിപ്പെടുത്താൻ സന്നദ്ധരായി മുന്നോട്ട് വന്ന ഈ സ്ത്രീകളുടെ ധൈര്യത്തെ ഡിസ്ട്രിക്ട് അറ്റോർണി സൈ വാൻസ് പ്രശംസിച്ചിരുന്നു.
ഐശ്വര്യ റായിയെയും വലയിൽ കുരുക്കാൻ ശ്രമിച്ച വിൻസ്റ്റീൻ
വിൻസ്റ്റീൻ ഐശ്വര്യ റായിയെയും വലയിൽ കുരുക്കാൻ ശ്രമിച്ചിരുന്നുവെന്നും ഇതിനെ തുടർന്ന് ഹോളിവുഡ് മോഹം ഉപേക്ഷിച്ചാണ് ഐശ്വര്യ അതിൽ നിന്നും രക്ഷപ്പെട്ടതെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയും പുറത്ത് വന്നിട്ടുണ്ട്. വിൻസ്റ്റീൻ ഐശ്വര്യയെ ഒറ്റയ്ക്ക് കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന കാര്യം വെളിപ്പെടുത്തി ഐശ്വര്യയുടെ മാനേജരായ സ്ത്രീ സൈമൺ ഷെഫീൽഡ് 2017ൽ ന്യൂയോർക്ക് ടൈസിനോട് വെളിപ്പെടുത്തിയിരുന്നു.
1994ൽ മിസ് വേൾഡ് കിരീടം ഐശ്വര്യ നേടിയതിനെ തുടർന്ന് അവർ 2004ൽ ബ്രൈഡ് ആൻഡ് പ്രെജുഡൈസ്, 2005ൽ മിസ്ട്രസ് ഓഫ് സ്പൈസസ്, 2009ൽ ദി പിങ്ക് പാന്തർ എന്നീ ഇന്റർനാഷണൽ പ്രൊജക്ടുകളിൽ പ്രവർത്തിച്ചപ്പോൾ അതിൽ ഐശ്വര്യയുടെ മാനേജരായി പ്രവർത്തിച്ചിരുന്നത് സൈമൺ ഷെഫീൽഡായിരുന്നു. തങ്ങൾ വിൻസ്റ്റീന്റെ ഓഫീസിലായിരുന്നപ്പോൾ അദ്ദേഹം തന്നെ ഒരു ഒഴിഞ്ഞ കോണിലേക്ക് വിളിച്ചായിരുന്നു ഐശ്വര്യയെ ഒറ്റയ്ക്ക് കാണണമെന്ന് വിൻസ്റ്റീൻ തന്നോട് ആവശ്യപ്പെട്ടതെന്നും ഷെഫീൽഡ് വെളിപ്പെടുത്തുന്നു. വിൻസ്റ്റീൻ തനിക്കെതിരെ കെണിയൊരുക്കുന്നുവെന്ന് വ്യക്തമായതിനെ തുടർന്ന് ഹോളിവുഡ് മോഹം തന്നെ ഉപേക്ഷിച്ച് ഐശ്വര്യ രക്ഷപ്പെടുകയായിരുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിരുന്നു.
Stories you may Like
- രണ്ടുപേർക്കൊപ്പം കുട്ടികളെ കൂടി കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണെങ്കിലും പിഴ ഈടാക്കില്ല
- അടുക്കളയിൽ നിന്ന് ബിസിനസ് ടൈക്കുണിലേക്ക്; സാവിത്രി ജിൻഡാലിന്റെ അത്ഭുത ജീവിതം!
- ബ്രിട്ടണിൽ 'അനധികൃതക്കാർക്ക്' ഇനി കഷ്ടകാലം
- ബസിന് കല്ലെടുത്തെറിഞ്ഞ യുവതിക്ക് പിഴശിക്ഷ
- റോബിൻ ബസിന് തമിഴ്നാട്ടിൽ ഒറ്റയടിക്ക് 70,410 രൂപ പിഴയീടാക്കി എംവിഡി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്