യുഡിഎഫുമായി അകന്ന ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ഉമ്മൻ ചാണ്ടിക്ക് രക്തസാക്ഷി പരിവേഷം; മോദി- മല്ലു മോദി കൂട്ടുകെട്ട് തുറന്നു കാട്ടി മലബാറിൽ അടക്കം പ്രചരണം ശക്തമാക്കും; സ്വപ്നയുടെ രഹസ്യമൊഴി വിശ്വാസയോഗ്യമല്ലെന്ന് പറഞ്ഞ പിണറായി സോളാർ ഇരയുടെ മൊഴിയിൽ കാണുന്ന അതിവിശ്വസ്തത ചർച്ചയാക്കും; സോളാറിലെ സിബിഐ യുഡിഎഫിന് രക്ഷയാകുമ്പോൾ!
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഭക്ഷ്യക്കിറ്റും ക്ഷേമ പെൻഷനുകളുമെല്ലാം പ്രചരണ വിഷയമാക്കിയാണ് എൽഡിഎഫ് മികച്ച വിജയം നേടിയെടുത്തത്. സ്വർണ്ണക്കടത്തു കേസ് പ്രചരണ വിഷയമാക്കിയ യുഡിഎഫിന് തിരിച്ചടിയാകുകയും ചെയ്യും. ഇപ്പോൾ നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പു അടുത്തതോടെ ഉമ്മൻ ചാണ്ടി യുഡിഎഫിന്റെ നായക സ്ഥാനത്തേക്ക് എത്തി. ഇത് പിണറായി വിജയനെ ശരിക്കും ഭയപ്പെടുത്തി തുടങ്ങിയെന്ന് വേണം കരുതാൻ. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ 5 വർഷമായി അടവെച്ചിരുന്ന സോളാർ പീഡന കേസ് വീണ്ടും പൊടിതട്ടി എടുത്തതിലൂടെ സംഭവിച്ചിരിക്കുന്നത്. എന്നാൽ തദ്ദേശത്തിൽ യുഡിഎഫിനുണ്ടായ തിരിച്ചടി പോലെ ഇത് നിയമസഭയിൽ എൽഡിഎഫിന് തിരിച്ചടിയാകുമോ എന്ന ആശങ്ക ശക്തമാക്കിയിരിക്കയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയായ പ്രധാന ഘടകം ക്രൈസ്തവ മേഖലയിലെ വോട്ടു ചോർച്ചയായിരുന്നു. ജോസ് കെ മാണി എൽഡിഎഫിലേക്ക് പോയതും തിരിച്ചടിയായി. ഇതിന് പരിഹാരമെന്ന നിലയിൽ ഘടകകക്ഷികളും ഹൈക്കമാൻഡും ചേർന്നാണ് ഉമ്മൻ ചാണ്ടിയെ വീണ്ടും താരപ്രചാരകനായി കളത്തിലിറക്കിയത്. മധ്യ തിരുവിതാംകൂറിലെ ക്രൈസ്തവ വോട്ടുകളിൽ ഉറപ്പിക്കുകയ എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. വീണ്ടുമൊരു ക്രൈസ്തവ മുഖ്യമന്ത്രി എന്ന് ആഗ്രഹിക്കുന്നവരുടെ മനസ്സ് ഉമ്മൻ ചാണ്ടിക്കൊപ്പമാണ്. ആ സ്വപ്നം മനസ്സിൽ സൂക്ഷിക്കുന്നവരുടെ ആഗ്രഹത്തിന് കരിനിഴൽ വീഴ്ത്തുന്ന നീക്കമാണ് സോളാറിലൂടെ പിണറായി ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ വിഷയം രാഷ്ട്രീയമായി വൈകാരികമാക്കി യുഡിഎഫിന് അനുകൂലമാക്കി മാറ്റാനാണ് ഇപ്പോഴത്തെ ശ്രമം.
ഉമ്മൻ ചാണ്ടിക്കെതിരെ നട്ടൽ കുരുക്കാത്ത ആരോപണം വീണ്ടും ഉയർത്തിക്കൊണ്ട് അദ്ദേഹത്തെ വേട്ടയാടുന്നു എന്ന വികാരം ഇപ്പോൾ തന്നെ പൊതുസമൂഹത്തിൽ ഉയർന്നിട്ടുണ്ട്. ഉമ്മൻ ചാണ്ടിക്ക് പിന്നിൽ ശക്തമായി അടിയുറച്ചു നിൽക്കാൻ നേതാക്കളെയും അണികളെയും ഇത് പ്രേരിപ്പിക്കുന്നുണ്ട്. ഒരിക്കൽ ഉമ്മൻ ചാണ്ടി പിതൃതുല്യനാണെന്ന് പറഞ്ഞ വ്യക്്തി തന്നെയാണ് പിന്നീട് പീഡിപ്പിച്ചു എന്ന ആരോപണം ഉന്നയിച്ചത്. ഇതിൽ തന്നൈ വൈരുധ്യങ്ങൾ നിരവധിയാണ്. യാതൊരു തെളിവുകളും പൊലീസ് അന്വേഷണത്തിൽ ലഭിച്ചതുമില്ല. ഈ ഘട്ടത്തിൽ വീണ്ടും അനാവശ്യ വിവാദമാണ് സോളാറിലൂടെ ഉണ്ടാക്കിയിരിക്കുന്നത് എന്നതാണ് പൊതുവിലുള്ള വികാരം.
സോളാർ വിഷയം ഉമ്മൻ ചാണ്ടിക്ക് പിന്നിൽ അടിയുറച്ചു നിൽക്കാൻ കോൺഗ്രസ് നേതാക്കളെ പ്രേരിപ്പിക്കുന്നു എങ്കിൽ മറുവശത്ത് ഇടതു മുന്നണിയൽ അതൃപ്തിയും പുകയുന്നുണ്ട്. കേന്ദ്ര ഏജൻസികൾക്കെതിരെ പ്രതിരോധം തീർക്കുമ്പോൾ എന്തിന് വീണ്ടും സിബിഐയെ വിളിച്ചു എന്നതിൽ സിപിഎം അണികളോട് വിശദീകരിക്കേണ്ടി വരും. അങ്ങനെയാണങ്കിൽ സ്വർണ്ണക്കടത്തിലെ പല വിഷയങ്ങളിലും പ്രതിരോധം തീർക്കാൻ സാധിക്കില്ലെന്ന വിലയിരുത്തലുമുണ്ട്.
സോളാർ കേസ് സിബിഐക്ക് വിട്ട സംഭവത്തിൽ പ്രതികരിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്കും അമർഷമുണ്ട്. പരാതിക്കാരിയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. സർക്കാരിന്റെ മുമ്പിൽ പല പരാതികളും വരും. അതിൽ അന്വേഷണം നടന്നേക്കും. ഇതിന് മുൻപും തെരഞ്ഞെടുപ്പ് സമയത്ത് ആരോപണം ഉയർന്നുവന്നതാണ്. അതിലൊക്കെ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി കൊടുത്തതാണെന്നും ജോസ് കെ മാണി പ്രതികരിച്ചു. കേസ് ഉമ്മൻ ചാണ്ടിക്ക് അനുകൂല സഹതാപ തരംഗം ഉണ്ടാക്കിയാൽ അത് രാഷ്ട്രീയമായി തിരിച്ചടിയാകുക തങ്ങൾക്കാകുമെന്ന ഭയവും ജോസ് കെ മാണിക്കുണ്ട്. വിഷയം കേസുമായി മുന്നോട്ടു പോയാൽ കോൺഗ്രസ് ജോസ് കെ മാണിയെ ഉന്നം വെക്കുമെന്നതും ഉറപ്പാണ്. അങ്ങനെ വന്നാൽ അത് ജോസ് കെ മാണിയുടെ രാഷ്ട്രീയ പ്രതിച്ഛായക്കും കോട്ടം തട്ടാൻ ഇടയാക്കുമെന്ന് അവർ ഭയക്കുന്നു.
സ്വർണ്ണക്കടത്തു കേസിൽ സ്പീക്കർക്കെതിരെ സ്വപ്ന സുരേഷും മറ്റ് പ്രതികളും രഹസ്യ മൊഴി നൽകിയപ്പോൾ ദ്വീർഘകാലം കസ്റ്റഡിയിൽ കഴിഞ്ഞ പ്രതിയുടെ മൊഴിക്ക് വിശ്വാസ്യത ഇല്ലെന്ന് പറഞ്ഞാണ് പിണറായി സഭയിൽ പ്രതിരോധം തീർത്തത്. എന്നാൽ, അതേസമയം തന്നെ സോളാർ ഇരയുടെ മൊഴിയിൽ അതിവിശ്വാസ്യത കണക്കാക്കുകയും ചെയ്യുന്നു. ഇവർക്കെതിരെ നിരവധി തട്ടിപ്പു കേസുകൾ ഉണ്ടെന്ന കാര്യം പോലും പരിഗണിക്കാതെയാണ് സിബിഐ പോലൊരു അന്വേഷണ ഏജൻസിക്ക് കേസു വിട്ടിരിക്കുന്നത്. ഇത് രാഷ്ട്രീയ ഉദ്ദേശ്വത്തോടെയാണ് എന്നത് വ്യക്തമാണ് താനും. ഇക്കാര്യം അടക്കം ശക്തമായി ചൂണ്ടിക്കാട്ടാനാണ് യുഡിഎഫിന്റെ തീരുമാനം.
കോൺഗ്രസിലെ പ്രമുഖർ പ്രതിസ്ഥാനത്തായ സോളാർ കേസിൽ സിബിഐ അന്വേഷണത്തിന് വിട്ടത് ഡയറക്ടർ ഓഫ് പ്രൊസിക്യൂഷന്റെ ഉപദേശ പ്രകാരമാണെന്നാണ് പുരത്തുവരുന്ന വിവരം. നിയമവകുപ്പും സിബിഐ അന്വേഷണത്തെ അനുകൂലിച്ചു. എന്നാൽ പൊലിസ് മേധാവിയുടെ റിപ്പോർട്ട് സർക്കാർ തേടിയില്ലെന്നതും ശ്രദ്ധേയമാണ്.
സോളാർ തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീ നൽകിയ ബലാത്സംഗ പരാതികളിലെ അന്വേഷണമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. കോൺഗ്രസിലെ ഏറ്റവും ഉന്നത നേതാക്കൾക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നിർണായകമായ കേസാണ് ഇപ്പോൾ സിബിഐയ്ക്ക് കൈമാറിയിരിക്കുന്നത്. ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡന പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.
കഴിഞ്ഞ നാല് വർഷമായി സോളാർ തട്ടിപ്പ് കേസും, പീഡനപ്പരാതികളിലെ അന്വേഷണവും ഇഴഞ്ഞു നീങ്ങുകയായിരുന്നു. നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സോളാർ പീഡനക്കേസുകൾ സിബിഐയ്ക്ക് വിടുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഇറക്കി. വലിയ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കാൻ സാധ്യതയുള്ള നീക്കം. കേസിൽ നാലര വർഷം പിണറായി സർക്കാർ ഒന്നും ചെയ്തില്ലെന്നും ഇപ്പോൾ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി സിബിഐക്ക് വിടുകയാണെന്നുമാണ് പ്രതിപക്ഷ ആരോപണം. എന്നാൽ പ്രതിപക്ഷത്തിനെതിരെ സോളാർ കേസ് ഉയർത്തുന്നത് തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.
സ്വർണക്കടത്ത് കേസിലും ഡോളർ കടത്ത് കേസിലും അടക്കം കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയമായി സിപിഎമ്മിനെതിരെ ഉപയോഗിക്കുന്നെന്ന് ആരോപണമുയർത്തിയ ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം സോളാർ മുൻനിർത്തി ആരോപണം കടുപ്പിച്ചാൽ തിരികെ എന്താകും എൽഡിഎഫിന്റെ പ്രതിരോധം എന്നതാണ് ഇനി കണ്ടറിയേണ്ടത്. സോളാറിനെ പ്രതിരോധിക്കാൻ സ്വപ്നയെ ഉപയോഗിക്കു എന്ന തന്ത്രത്തിലേക്ക് കോൺഗ്രസും മാറിയാൽ തെരഞ്ഞെടുപ്പു പ്രചര രംഗം കൂടുതൽ കലുഷിതമാകും.
മോദി - മല്ലു മോദി ആരോപണം ശക്തമാക്കാൻ യുഡിഎഫ്
ഒരേ സമയം കേന്ദ്ര ഏജൻസികളെ കുറ്റം പറയുന്ന പിണറായി അവരെ ക്ഷണിച്ചു വരുത്തിയ കാര്യവും അവർക്ക് സഹായകരമായ നിലപാട് സ്വീകരിക്കുന്നതുമായ കാര്യം തെരഞ്ഞെടുപ്പിൽ സജീവമായി പ്രചരണം നടത്താനാണ് യുഡിഎഫ് ആലോചന. ലാവലിൻ കേസ് തുടർച്ചയായി നീട്ടി വെക്കുന്നത് ഇതിലേക്ക് വിരൽചൂണ്ടുന്ന ഒത്തുകളിയായി കണക്കാക്കുന്നു. സ്വർണ്ണക്കടത്തു കേസിൽ അടക്കം കേന്ദ്ര ഏജൻസികളെ കത്തയച്ചു വരുത്തിയത് പിണറായിയാണ്. ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടാനാണ് ഒരുങ്ങുന്നത്.
നരേന്ദ്ര മോദിയെ പേരെടുത്തു വിമർശിക്കാത്ത കാര്യം അടക്കം മലബാറിൽ അടക്കം പ്രചരണ വിഷയമാക്കും. രാഹുൽ ഗാന്ധി കൂടി ഇളക്കി മറിച്ച് പ്രചരണത്തിന് എത്തുമ്പോൾ യുഡിഎഫിന് അനുകൂലമായി മാറുമെന്നാണ് കണക്കുകൂട്ടൽ. സോളാർ കേസ് സിബിഐയ്ക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിൽ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നിരുന്നു. അഞ്ച് വർഷം അധികാരത്തിലിരുന്നിട്ടും സർക്കാരിന് സോളാർ കേസിൽ എന്തെങ്കിലും തുമ്പോ, നടപടിയോ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. സോളാർ കുത്തിപ്പൊക്കുന്നതിനുള്ള ഇടത് സർക്കാരിന്റെ ഈ തീരുമാനം തെറ്റിപ്പോയെന്ന് കാലം തെളിയിക്കും. അഞ്ച് വർഷം ഒന്നും നടക്കാത്തൊരു കേസ് പൊടിതട്ടിയെടുക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്.
യുഡിഎഫിനെ നേരിടാനാകാത്ത അവസ്ഥയിലാണ് ഇടത് മുന്നണി. എൽ.ഡി.എഫിന് തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവാണ് ഈ സർക്കാർ തീരുമാനത്തിന് പിന്നിൽ. ഇതിനെ രാഷ്ട്രീയമായി യു.ഡി.എഫ് നേരിടും.' ചെന്നിത്തല പറഞ്ഞു.ഓലപ്പാമ്പ് കാട്ടി തങ്ങളെ പേടിപ്പിക്കേണ്ടെന്നും യുഡിഎഫിനെതിരെ രാഷ്ട്രീയ ഗൂഢാലോചന കുറച്ച് നാളായി നടക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. വാളയാർ കേസും ഷുക്കൂർ വധക്കേസും പെരിയ ഇരട്ടക്കൊലകേസിലും സിബിഐ അന്വേഷണത്തിന് സർക്കാർ ആദ്യം തയ്യാറായില്ല. വാളയാറിലെ കുട്ടികളുടെ അമ്മ സമരം ചെയ്തപ്പോഴാണ് സിബിഐ അന്വേഷണത്തിന് സർക്കാർ തയ്യാറായത്. പെരിയ കേസ് സിബിഐയ്ക്കെതിരെ സർക്കാർ കോടതിയിൽ പോയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
എൽഡിഎഫിൽ ഒരാൾ തീരുമാനിക്കും മറ്റുള്ളവർ പഞ്ചപുച്ഛമടക്കി അനുസരിക്കുന്നതാണ് രീതിയെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു. 'സോളാർ കേസിൽ അജിത് പ്രസായാ എന്ന സുപ്രീംകോടതി അഭിഭാഷകനോട് സർക്കാർ നിയമോപദേശത്തിന് പോയി. കേസ് നിലനിൽക്കില്ലെന്ന ഉപദേശമാണ് ലഭിച്ചത്.' ചെന്നിത്തല പറഞ്ഞു.ബിജെപി പിന്തുണയോടെയാണ് കേസ് സിബിഐയെ സർക്കാർ ഏൽപ്പിക്കുന്നതെന്നും പ്രതിപക്ഷനേതാവ് രൂക്ഷ വിമർശനം ഉന്നയിച്ചു. 'സിബിഐയോട് ഇതുവരെയില്ലാത്ത പ്രേമം പിണറായിക്കുണ്ടാകണമെങ്കിൽ അതിൽ എന്തെങ്കിലും കാരണമുണ്ടാകും. ബിജെപിയുമായുള്ള രാഷ്ട്രീയ അഡ്ജസ്റ്റുമെന്റാണിത്. ഇതെല്ലാം കേരളജനതക്ക് ബോദ്ധ്യപ്പെടും' ചെന്നിത്തല അഭിപ്രായപ്പെട്ടു.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- നേതാവിനെ അടുത്തറിഞ്ഞ ഷൂട്ട് അറ്റ് സൈറ്റ്; ആരായിരുന്നു ഉമ്മൻ ചാണ്ടി?
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്