ഉത്രയുടെ ഡമ്മിയെ ബെഡ്ഡിൽ കിടത്തി; എത്തിച്ചത് നാല് മൂർഖൻ പാമ്പുകളെ; ഉത്രയുടെ കയ്യിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു; ആദ്യം മടിച്ച് ഇഴഞ്ഞുനീങ്ങിയിട്ട് പിന്നെ കിടിലൻ കടികൾ; ഉത്രക്കൊലക്കേസിലെ ഡമ്മി പരീക്ഷണം: ഇതുവരെ അറിയാത്തത് മാവീഷ് പറയുന്നു; ഇത്തരം ഡമ്മി പരീക്ഷണം രാജ്യത്ത് ആദ്യം
പ്രകാശ് ചന്ദ്രശേഖർ
കൊല്ലം: ഉത്രകൊലക്കേസിൽ ഭർത്താവ് സൂരജ് മുർഖനെ കൊണ്ട് കടിപ്പിക്കുന്നതിന്റെ ഡമ്മി പരീക്ഷണം പൊലീസിന്റെ അന്വേഷണത്തിൽ നിർണായക തെളിവായി മാറിയിരിക്കുകയാണ്. ഭർത്താവ് സൂരജിനെ സംശയലേശമെന്യേ കുടുക്കുന്നതായിരുന്നും ഡമ്മി പരീക്ഷണം. ഡമ്മിപരീക്ഷണത്തിന്റെ കൂടുതൽ വിവരങ്ങൾ മറുനാടൻ പുറത്തുവിടുകയാണ്. കേസ്സിലെ പ്രധാന സാക്ഷിയും മഹീന്ദ്രാ വൈൽഡ്ലൈഫ് ഫൗണ്ടേഷൻ ചെയർമാനുമായ കാസർഗോഡ് സ്വദേശി മാവീഷാണ് വിവരങ്ങൾ മറുനാടനുമായി പങ്കിട്ടത്.
ആദ്യമായിട്ടാണ് കേസ്സിൽ ഏറ്റവും നിർണ്ണായകമെന്ന് പൊലീസ് വിശേഷിപ്പിച്ചിട്ടുള്ള ഡമ്മിപരീക്ഷണ വിവരങ്ങൾ ആധികാരിക കേന്ദ്രത്തിൽ നിന്നും ലഭ്യമാവുന്നത്. മാവീഷ് വെളിപ്പെടുത്തിയ വിവരങ്ങൾ എല്ലാം പൂർണ്ണമായി ശരിയാണെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.രാജ്യത്ത് ഇത്തരത്തിൽ നടക്കുന്ന ആദ്യത്തെ ഡമ്മിപരീക്ഷണമാണ് ഉത്ര കൊലക്കേസ്സിനായി ആവിഷ്കരിച്ചത്.
വനംവകുപ്പിന്റെ അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരാഴ്ചയുടെ ഇടവേളയിൽ രണ്ട് ഘട്ടമായിട്ടാണ് ഡമ്മിപരീക്ഷണം നടത്തിയത്. ഇതിനായി ബെഡ്റും സെറ്റിട്ടെന്നും മണിക്കൂറോളം നീണ്ട പരീക്ഷണത്തിൽ സൂരജിന്റെ ഇടപെടൽ സാക്ഷികളായവർക്ക് കൃത്യമായി ബോദ്ധ്യപ്പെട്ടെന്നും മാവീഷ് വെളിപ്പെടുത്തി.
മാവീഷിന്റെ വിവരണം ഇങ്ങനെ:
രാത്രി എട്ടുമണിയോടെ നാല് മൂർഖൻ പാമ്പുകളുമായിട്ടാണ് പരീക്ഷണത്തിനായി എത്തിയത്. അഞ്ചലിലും പരിസരപ്രദേശങ്ങളിൽ നിന്നും പിടിച്ച പാമ്പുകളായിരുന്നു ഇവ. അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന കൊല്ലം എസ് പി ഹരിശങ്കർ, സംഘാംഗങ്ങളായ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി അശോകൻ ഏ സി എഫ് അൻവർ ,പുനലൂർ തഹസീൽദാർ എന്നിവരാണ് പരീക്ഷണത്തിന് സാക്ഷികളായവരിൽ പ്രമുഖർ.
തുണിക്കടകളിൽ കാണാറുള്ള സ്്ത്രീകളുടെ ബൊമ്മകളിൽ ഒന്നാണ് ഉത്രയുടെ രൂപത്തിനായി പ്രയോജനപ്പെടുത്തിയത്. ഉത്രയ്ക്ക് പാമ്പുകടിയേറ്റ മുറി പൂർണ്ണരൂപത്തിൽ തയ്യാറാക്കുകയായിരുന്നു ആദ്യപരിപാടി. പിന്നെ ഉത്ര കിടന്നിരുന്നപോലെ ബൊമ്മയെ ബെഡിൽ കിടത്തി. കൈയിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു.
തുടർന്ന് ഒന്നര മീറ്ററിൽ അധികം നീളമുണ്ടായിരുന്ന രണ്ട് മൂർഖൻ പാമ്പുകളെ പുറത്തെടുത്തു. ഉത്രയുടെ കൈയിൽ മുറിവ് കണ്ടെത്തിയ ഭാഗത്ത് കടിക്കത്തക്കവിധം ഇവയെ താഴേയ്ക്കിട്ടു. എന്നാൽ ഇവ കടിച്ചില്ല. ഇഴഞ്ഞ് നീങ്ങി മുറിയിലെ അലമാരിയുടെ അടിയിലേയ്ക്ക് ഒളിച്ചു.പിന്നെ ഇവയെ എടുത്തുകൊണ്ടുവന്ന് ഏറെ നേരെ പ്രകോപിപിച്ച് രംഗം വീണ്ടും ആവർത്തിച്ചപ്പോൾ 2 തവണ കടിച്ചു.
ഈയവസരത്തിൽ മുറിപ്പാടുകൾ തമ്മിലുള്ള അകലം 1.8 സെന്റിമീറ്ററിൽ താഴെയായിരുന്നു. പിന്നീട് വായ്തുറന്ന നിലയിലായ മൂർഖന്റെ തലയിൽ കൈവിരൽ അമർത്തി കടിപ്പിച്ചപ്പോൾ മുറിപ്പാടുകളുടെ ദൂരത്തിൽ മാറ്റം പ്രകടമായി. ആദ്യത്തെ കടിയിൽ മുറിപ്പാടിന്റെ ദൂരം 2.1 സെന്റീമീറ്ററും രണ്ടാമത്തേത് 2.4 സെന്റീമീറ്ററുമായിരുന്നും മുറിപ്പാടുകളുടെ അകലം.
ഇന്ത്യയിൽ മൂർഖൻ പാമ്പുകളുടെ സ്വാഭാവിക രീതിയിലുള്ള കടിയിൽ ഇതുവരെ റിപ്പോർട്ടുചെയ്യപ്പെട്ട ഏറ്റവും വലിയ ബൈറ്റ് മാർക്ക്(മുറിപ്പാട്) 2 സെന്റീമീറ്റർ മാത്രമാണ്. പാമ്പിന്റെ തലയിൽ അമർത്തിയാണ് ഉത്രയെ കടിപ്പിച്ചതെന്ന് ഇതോടെ പരീക്ഷണത്തിന് സാക്ഷികളായിരുന്നവക്ക് ബോദ്ധ്യമായി.
പൊലീസ് ഏർപ്പെടുത്തിയ വീഡിയോഗ്രാഫർ എല്ലാം വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു. മൂർഖനെ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞ് രണ്ട് അണലികളെ ഉയോഗിച്ചും ഇത്തരത്തിൽ പരീക്ഷണം നടത്തി. ബെഡിൽക്കിടത്തിയിരുന്ന ബൊമ്മയുടെ കാൽ അനക്കിയപ്പോൾ അണലി കടിച്ചു. അണലിയെ ബെഡിൽ കൊണ്ടിട്ടതാണ് ആദ്യം കടിയേൽക്കാൻ കാരണമെന്ന് ഇതിലൂടെ വ്യക്തമായി.
പുലർച്ചെ 2 മണിയോടെ പരീക്ഷണം സംബന്ധിച്ച അന്തിമ റിപ്പോർട്ടും തയ്യാറാക്കിയാണ് അവിടെ നിന്നും മടങ്ങിയത്.മാവീഷ് വ്യക്തമാക്കി.മുറിപ്പാടുകൾ തമ്മിലുള്ള അകലമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ ഇക്കാര്യത്തിൽ സ്ഥിരീകരണത്തിനായി പ്രാഗത്ഭ്യമുള്ള ഒരാളുടെ സേവനം വിട്ടതരണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. താമസിയാതെ തന്നെ ഇക്കാര്യത്തിൽ മാവീഷിനെ ചുമതപ്പെടുത്തിക്കൊണ്ട് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കി.
സംഭവത്തിൽ ഒരു വിദഗ്ധ സമിതി രൂപീകരിച്ചായിരുന്നു അന്വേഷണസംഘത്തിന്റെ പിന്നീടുള്ള പ്രവർത്തനം. ഉത്രയുടെ മൃതദ്ദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർ ഡോ.ശശികല, മൂർഖന്റെ ജഡം പോസ്റ്റുമോർട്ടം ചെയ്ത വെറ്റനറി സർജ്ജൻ ഡോ.കിഷോർ, വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഏ സി എഫ് അൻവർ, മാവീഷ് തുടങ്ങിയവരായിരുന്നു സമിതിയിലെ അംഗങ്ങൾ.
സൂരജിന്റെ വീട്ടിലും ഉത്രയുടെ വീട്ടിലും നടത്തിയ പരിശോധനകളിൽ പാമ്പ് വീടിനുള്ളിൽ സ്വമേധയാ എത്തുന്നതിനുള്ള സാഹചര്യമില്ലന്ന് സ്ഥിരീകരിച്ചു. തുടർന്ന് വിദഗ്ധസിമതി ഇക്കാര്യം അന്വേഷണ സംഘത്തെ ബോദ്ധ്യപ്പെടുത്തി. തുടർന്ന് മാവീഷ് തന്നെയാണ് ഡമ്മീപരീക്ഷണത്തിന്റെ ആവശ്യകത പൊലീസിന് മുമ്പാകെ അവതരിപ്പിച്ചത്. തുടർന്ന് ഡി ജി പി ലോക്നാഥ് ബഹറയുടെ അനുമതിയോടെയാണ് പൊലീസിന്റെ ചരിത്രത്തിലെ ഇത്തരത്തിൽപ്പെട്ട ആദ്യത്തെ ഡമ്മീപരീക്ഷണത്തിന് തയ്യാറെടുപ്പുകൾ ആരംഭിച്ചത്.
മാവീഷിന് 9 വയസ്സുമുതൽ പാമ്പകളെ അടുത്തറിയാം. പിതാവ് മഹേന്ദ്ര നടത്തിയരുന്ന സർപ്പയജ്ഞങ്ങളിൽ 4 ാം ക്ലാസ്സിൽ പഠി്ക്കുമ്പോൾ മുതൽ പങ്കെടുത്തിട്ടുണ്ട്. വേനൽക്കാല അവധി സമയങ്ങളിൽ വിദേശ രാജ്യങ്ങളിലും രാജ്യത്തിന്റെ പലഭാഗങ്ങളിലുമായി നടന്ന പിതാവിന്റെ സർപ്പയജ്ഞപരിപാടികളിൽ പങ്കാളിയായിട്ടുണ്ട്.
വളർന്നപ്പോൾ പക്ഷിമൃഗാദികളെ എല്ലാം ഇഷ്ടപ്പെടാൻ തുടങ്ങി. പഠനവും ആ വഴിക്കായി. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ എൻവെയോൺയ്മെന്റ് സയൻസിൽ ഒരുവർഷം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തിട്ടുമുണ്ട്. നേപ്പാളിലും ഗൾഫിലും ഈ മേഖലയുമായി ബന്ധപ്പെട്ടുള്ള ജോലികൾ ചെയ്തിട്ടുമുണ്ട്. വനംവകുപ്പിന് കീഴിൽ പാമ്പുപിടുത്തത്തിന് ലൈസൻസ് നേടിയവരിൽ വലിയൊരുവിഭാഗത്തിന് പാമ്പുപിടുത്തത്തിൽ പരിശീലനം നൽകിയതും മാവീഷാണ്.
വിഷപാമ്പുകളുമായി ഇടപഴകാൻ തുടങ്ങിയിട്ട് ദശാബ്ദങ്ങളായിട്ടും ഇതുവരെ കടിയേൽക്കാത്ത പ്രവർത്തിപരിചയവും ഡമ്മിപരീക്ഷണത്തിന്റെ ചുമതല മാവീഷിന്റെ ചുമലിൽ വന്നുചേരാൻ കാരണമായി, വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ചാണ് ഭർത്താവ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്ന പൊലീസ് തിയറിയാണ് ഡമ്മിപരീക്ഷണത്തിലൂടെ പൊലീസ് സ്ഥിരീകരിച്ചത്.
ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരുഡമ്മീപരീക്ഷണം നടക്കുന്നത്.കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടന്നുവരുന്നത്.കഴിഞ്ഞ ഓഗസ്റ്റിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ഉത്രയെ ഭർത്താവ് സൂരജ് മൂർഖനെകൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.കൊല്ലം എസ് പി യായിരുന്ന എസ് ഹരിശങ്കറിന്റെ മേൽനോട്ടത്തിലായിരുന്നു കേസന്വേഷണം.180-ൽപ്പരം സാക്ഷികളുള്ള കേസ്സിൽ ഇതുവരെ 18 സാക്ഷികളുടെ വിസ്താരം പൂർത്തിയായിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍