സോളാറില്‍ പത്തുപൈസയുടെ ചായയോ വടയോ ഉമ്മന്‍ചാണ്ടിയുടെ കണക്കില്ല; ജയലക്ഷ്മിയുടെ നോട്ടം ഹിപ്പൊപ്പൊട്ടാമസ് ചാവുന്നുണ്ടോയെന്ന്; മന്ത്രിമാരെ വിലയിരുത്തി ഡി ബാബുപോള്‍ മറുനാടനോട്
സുനിത ദേവദാസ്
രാഷ്ട്രീയത്തിലും സാംസ്കാരിക കാര്യങ്ങളിലും കേരളം ഗൗരവത്തോടെ കേട്ടിരുന്ന സ്വരമാണ് ഡോ. ഡി ബാബുപോളിന്റെത്. ഭരണകര്‍ത്താവ്, എഴുത്തുകാന്‍, വാഗ്മി... കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കൂടിയായ ബാബുപോള്‍. കേരളത്തിലെ ഭരണാധികാരികളുമായി അടുത്ത ബന്ധം. സെക്രട്ടേറിയറ്റിലെ ജീവിതം. ഇന്നത്തെ കേരളത്തെക്കുറിച്ചു വിലയിരുത്താന്‍ മതിയായ വ്യക്തിത്വമാണ് അദ്ദേഹം. മറുനാടന്‍ മലയാളി അദ്ദേഹത്തെ കാണാനെത്തിയപ്പോള്‍ പ്രതീക്ഷിച്ചതുപോലെതന്നെ... സോളാറും സരിതോര്‍ജവും കേരളത്തില്‍ നിറഞ്ഞുനില്ക്കുമ്പോള് കേരളത്തിന്റെ സമകാലിക ജീവിതത്തെയും ഭരണാധികാരികളെയും കുറിച്ചു ബാബു പോളിനു പറയാനുണ്ടായിരുന്നു ഒരുപാട്. ഓരോ മന്ത്രിമാരെയും വിലയിരുത്താനും. ഇന്നത്തെ കേരളത്തെക്കുറിച്ചു ഡി ബാബുപോള്‍ മറുനാടന്‍ മലയാളിയോട്
ഉമ്മന്‍ചാണ്ടിക്കു തെറ്റുപറ്റി എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അതു മാധ്യമങ്ങള്‍ ആഘോഷിക്കുന്ന കാര്യങ്ങളിലല്ല. വ്യത്യസ്തമായ മറ്റു ചില കാര്യങ്ങളിലാണ്. പഴ്സണല്‍ സ്റ്റാഫിനെ വേണ്ട രീതിയില്‍ നിയന്ത്രിക്കാന്‍ കഴയാതെ വന്നതാണ് ഒന്നാമത്തെ തെറ്റ്. മുഖ്യ മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേശ് ശര്‍മ്മ, പൊളിറ്റിക്കല്‍ സെക്രട്ടറി വാസുദേവ ശര്‍മ്മ, പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാര്‍ എന്നൂ മൂന്നുപേരെയും അവിടുത്തെ ക്ലര്‍ക്ക് ജോപ്പനെയും ശിപായി തുപ്പനെയും ഒരു പോലെ കണ്ടതിലാണ് ഉമ്മന്‍ ചാണ്ടിക്ക് പിഴച്ചത്. ആ തെറ്റ് പുറത്തുവരാന്‍ സോളാര്‍ വിവാദം കാരണമായി. ഉമ്മന്‍ചാണ്ടിയെ വ്യക്തിപരമായി അറിയാവുന്നവര്‍ക്കറിയാം സോളാര്‍ അഴിമതിയില്‍ പത്തു പൈസയുടെ ചായയോ വടയോ പോലും ഉമ്മന്‍ചാണ്ടിയുടെ കണക്കിലില്ല എന്ന്.
പണ്ട് അരിയന്നൂര്‍ തീവണ്ടി അപകടമുണ്ടായപ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ലാല്‍ ബഹദൂര്‍ ശാസ്ത്രി രാജി വച്ചത് പോലെയുള്ള ഉമ്മന്‍ ചാണ്ടിയുടെ രാജിയാണ് ഇപ്പോള്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. തന്റെ പേഴ്സണല്‍ സ്റ്റാഫിനെ ഉമ്മന്‍ ചാണ്ടി പ്രധാനപ്പെട്ട ഒരു കാര്യത്തിലും ആശ്രയിക്കുന്നില്ല. എന്നാല്‍ ഇവരാണ് അദ്ദേഹത്തെ എല്ലാ കാര്യങ്ങളിലും നിയന്ത്രിക്കുന്നത് എന്ന ഒരു ധാരണ പൊതു ജനങ്ങള്‍ക്കുണ്ടായി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാമറ സംവിധാനം കൊണ്ട് ഉമ്മന്‍ചാണ്ടി ഓഫീസിലിരുന്ന് ഫയലുകള്‍ നോക്കുന്നില്ല എന്നു ജനങ്ങളെ അറിയിക്കാന്‍ മാത്രമേ ഉപകാരപ്പെട്ടുള്ളൂ. ദിനേശ് ശര്മ്മക്കാവട്ടെ തന്റെ ഉത്തരവാദിത്വം നിറവേറ്റുവാനും അധികാരം പ്രയോഗിക്കാനും അവസരവും ലഭിച്ചില്ല.
ജോപ്പന് ഉമ്മന്‍ചാണ്ടിയുടെ അത്ര വിശ്വസ്തനായ പി എ ആയിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത്തവണ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ജോപ്പന്റെ പേര് പേഴ്സണല്‍ സ്റ്റാഫിന്റെ പേരിനു പരിഗണിച്ചവരുടെ കൂട്ടത്തില്‍ ഒരിക്കലുമുണ്ടായിരുന്നില്ല. ഏതോ ചില സ്വാധീനമുപയോഗിച്ച് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാനാവാത്ത അവസ്ഥ ജോപ്പന് സൃഷ്ടിക്കുകയായിരുന്നു. വോട്ടു ബാങ്കിനെ നിയന്ത്രിക്കുന്ന ഒരു സാമുദായിക നേതാവിന്റെ നിര്‍ബന്ധം കൊണ്ട് നില്‍ക്കക്കള്ളിയില്ലാതായപ്പോഴാണ് ഉമ്മന്‍ചാണ്ടി ജോപ്പനെ തന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. രാഷ്ട്രീയ ദൗര്‍ബല്യങ്ങള്‍ കൊണ്ട് ഉമ്മന്‍ ചാണ്ടിക്കത് ചെയ്യേണ്ടി വന്നു.
അങ്ങനെയൊരാളെ മനസ്സില്ലാമനസ്സോടെ ഉള്‍പ്പെടുത്തേണ്ടി വന്ന ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനത്ത് ഞാനായിരുന്നു എങ്കില്‍ അയാളെ മന്ത്രി പി. കെ. ജയലക്ഷ്മിയുടെ സ്റ്റാഫില്‍ വച്ച് കൊടുത്തേനെ. അവിടെ കാര്യമായ ഇടപാടൊന്നും നടക്കുന്നില്ലല്ലോ? ഹിപ്പോപ്പൊട്ടാമസ് ചാവുന്നുണ്ടോ എന്ന് നോക്കിയിരുന്നാല്‍ മതിയല്ലോ. അതിനുമപ്പുറം സ്വാധീനം വന്ന് സ്വന്തം ഓഫീസില്‍ തന്നെ ഇരുത്തേണ്ടി വന്നിരുന്നെങ്കില്‍ ഓഫീസിലെ തപാലുകള്‍ തരം തിരിക്കുന്നിടത്തോ മറ്റോ ഒതുക്കി ഒരു മൂലയ്ക്കിരുത്തുമായിരുന്നു.
ഇവിടെയും ഉമ്മന്‍ചാണ്ടിക്ക് തെറ്റ് പറ്റി സ്വന്തം സ്റ്റാഫില്‍ ഉള്‍പ്പെടുത്തുകയും പ്രധാനപ്പെട്ട സ്ഥാനത്ത് ഇരുത്തുകയും ചെയ്തു. 40 വര്‍ഷത്തെ പൊതു ജീവിതത്തിനിടയ്ക്ക് ഒരിക്കല്‍ പോലും ആരോപണം കേള്‍ക്കേണ്ടി വരാത്ത ഉമ്മന്‍ ചാണ്ടിക്ക് ജോപ്പന്റെ കാര്യത്തിലെടുത്ത തീരുമാനം തെറ്റിപ്പോയത് കൊണ്ട് പഴി കേള്‍ക്കേണ്ടതായും വന്നു. എഡിജിപി ടി പി സെന്‍കുമാര്‍ ജോപ്പനെ സൂക്ഷിക്കണമെന്ന് പറഞ്ഞ് രണ്ട് റിപ്പോര്‍ട്ടുകള്‍ മുഖ്യ മന്ത്രിക്കയച്ചെങ്കിലും അതും ജോപ്പന്റെ കയ്യിലാണ് കിട്ടിയത്. ഏതോ കാണരുതാത്ത സ്ഥലത്ത് കാണരുതാത്ത രീതിയില്‍ മദ്യപിച്ച് മദോന്മത്തനായി ജോപ്പനിരിക്കുന്ന പടവും ആറിപ്പോര്ട്ടിനൊപ്പമുണ്ടായിരുന്നത്രേ. അതും ജോപ്പന് ബ്ലോക്ക് ചെയ്തു.
ചിലയാളുകള്‍ ഉമ്മന്‍ ചാണ്ടിയുടെ മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്യുന്നു, തിരക്കോട് തിരക്ക്, എപ്പോഴും ജനങ്ങള്‍ക്കിടയില്‍ തുടങ്ങിയ പെരുമാറ്റ ശൈലി ശരിയല്ല എന്ന് പലരും ഉപദേശിച്ചിട്ടും ഉമ്മന്‍ ചാണ്ടി അത് കേട്ടില്ല. ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശൈലി സംബന്ധമായ മര്‍ക്കടമുഷ്ടി കൊണ്ട് സ്വയം കുഴി കുഴിക്കുകയും ആ കുഴിയില്‍ ചാടുകയും ചെയ്തിരിക്കുന്നു.
ഞാനായിരുന്നു മുഖ്യമന്ത്രിയുടെ സ്ഥാനത്തെങ്കില്‍ കൃത്യമായി ഫയല്‍ നോക്കും. ആവശ്യത്തിന് വിശ്രമിക്കും. ആളുകളെക്കാണും. എന്നാല്‍ ഞാന്‍ ഇടപെടേണ്ട ആവശ്യമില്ലാത്ത കാര്യങ്ങളില്‍ നോട്ടെഴുതാനും ഉത്തരവിടാനും പോകില്ല. ഇത് പാലോട് രവി ടെലിഫോണ്‍ എക്സ്ചേഞ്ചിന് സ്ഥലമനുവദിക്കണം എന്നൊരു അപേക്ഷ കൊടുത്താലും ഉടന്‍ അതിന്റെ അരുകില്‍ 10000 രൂപ അനുവദിച്ചിരിക്കുന്നു എന്നെഴുതുന്ന അവസ്ഥയിലേക്ക് ഉമ്മന്‍ ചാണ്ടിയെത്തി.
രണ്ടാമത് തെറ്റുപറ്റിയത് രമേശിന്റെ ഉപമുഖ്യമന്ത്രി പദത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തപ്പോഴാണ്. ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനോട് ധൈര്യത്തോടെ പറയണമായിരുന്നു. ലീഗിനെയും മാണിയെയും ഞാന്‍ പറഞ്ഞ് നിര്‍ത്തിക്കൊള്ളാം. രമേശിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കണം എന്ന്. ആ ധൈര്യം ഉമ്മന്‍ചാണ്ടി കാണിച്ചില്ല. ഹൈക്കമാന്റിനെക്കൊണ്ട് ലീഗിനോടും മാണിയോടും പറയിപ്പിക്കാന്‍ ശ്രമിച്ചു. അത് വിജയിച്ചില്ല ആരേയും വെറുപ്പിക്കാതെ എല്ലാവരുടെയും മുന്നില്‍ നല്ല പിള്ള ചമയാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ശ്രമങ്ങളാണ് ഇവിടെ പാളിപ്പോയത്.
ഉമ്മന്‍ ചാണ്ടിക്ക് നോ പറയാന്‍ അറിയില്ല എല്ലാവരെയും സന്തോഷിപ്പിക്കാന്‍ ശ്രമിക്കും. എന്റെ അഭിപ്രായത്തില്‍ നോ എന്ന് പറയാന്‍ പറ്റാത്തത് കൊണ്ട് സ്ത്രീയായിരുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടി എല്ലാ ദിവസും ഗര്‍ഭിണിയായേനെ! നോ പറയാന്‍ അറിയാത്തതിന്റെ പോരായ്മകളും വീഴ്ചകളുമാണ് ഉമ്മന്‍ചാണ്ടിയെ വിടാതെ പിന്തുടരുന്നത്.
ഉമ്മന്‍ ചാണ്ടിയോട് രാജിവയ്ക്കാന്‍ പറയാന്‍ പ്രതിപക്ഷത്തിന് എന്ത് ധാര്‍മ്മികമായ അവകാശമാണുള്ളത്? ഹൈക്കോടതി സിറ്റിംഗ് ജഡ്ജി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മന്ത്രിയുടെ വകുപ്പ് പോലും മാറ്റാന്‍ തയ്യാറാകാത്ത ഇടതുപക്ഷമാണിപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്നത്. രാപ്പകല്‍ സമരം അവസാനിപ്പിച്ച് കഴിഞ്ഞു.
പിണറായി വിജയനെ പോലെ പ്രഗത്ഭനായ ഒരു രാഷ്ട്രീയ നേതാവ് എന്നിങ്ങനെയൊരു തീരുമാനമെടുത്തു എന്നതിന് ഒരേയൊരു മറുപടിയേയുള്ളൂ. നിര്‍ഭാഗ്യകരം. നാളെ മുഖ്യമന്ത്രിയായാല്‍ കേരളം കാണാന്‍ പോകുന്ന ഏറ്റവും കാര്യക്ഷമതയുള്ള മുഖ്യമന്ത്രിയാകേണ്ട ആളാണ് പിണറായി.
എ.കെ.ജിക്കു മിച്ചഭൂമി സമരത്തില്‍ പറ്റിയ തോല്‍വി പിണറായിക്കും സംഭവിക്കാന്‍ പോവുകയാണ് എന്നാല്‍ അതറിഞ്ഞിട്ടും പിണറായി എന്തിനിതിനു തയാറായി എന്നതിന്റെ ഉത്തരം പണ്ട് യേശുക്രിസ്തു പറഞ്ഞതാണ് ''ശിശുക്കള്‍ മിണ്ടാതിരുന്നാല്‍ കല്ലുകള്‍ ആര്‍ത്തുവിളിക്കും പിണറായി മിണ്ടാതിരുന്നാല്‍ അച്യുതാനന്ദന് ആര്‍ത്തുവിളിക്കും എന്നറിയാവുന്നതു കൊണ്ടാണു പിണറായി ആര്‍ത്തുവിളിച്ചത്.
എലിയെ തേല്‍പ്പിക്കാന്‍ ഇല്ലം ചുട്ടു. പിണറായിയെയും പാര്‍ട്ടിയും ഇടപെട്ടിട്ടില്ലായിരുന്നെങ്കില്‍ അച്യുതാനന്ദന് സോളാര്‍ വിഷയം ആഘോഷിച്ചേനെ. വാസ്തവത്തില്‍ പിണറായിയുടെ ലക്ഷ്യം ഉമ്മന്‍ചാണ്ടിയല്ല. അച്യുതാനന്ദന് സോളാര്വിഷയം ആഘോഷിച്ചേനെ. പിണറായിയുടെ ലക്ഷ്യം ഉമ്മന്‍ചാണ്ടിയല്ല, അച്യുതാനന്ദനാണ്.ദുര്‍ബലമായ രാഷ്ട്രീയ വിഷയങ്ങളാണെന്നറിഞ്ഞിട്ടും വിഎസിനെ വെട്ടിക്കാന്‍ വേണ്ടി പിണറായിയും പാര്‍ട്ടിയും സമരപ്രഖ്യാപനം നടത്തി. അഥവാ ഉമ്മന്‍ചാണ്ടി മാറി രമേശ് ചെന്നിത്തല വന്നാല്‍ അതു ലോക്സഭാ തിരഞ്ഞെടുപ്പിന് ആയുധമാക്കാം എന്നും കരുതി. ഇതോടെ സോളാര്‍ വിഷയം വിഎസിന് കൈവിട്ട് പോയി. 14 ജില്ലകളിലെ പാര്‍ട്ടിയും കീശയിലൊതുക്കിയ പിണറായി വിജയന് എന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ അതിബുദ്ധി മാത്രമാണ് എല്‍ഡിഎഫിന്റെ സമരപ്രഖ്യാപനത്തിന് പിന്നില്‍ ഈച്ചയെ കൊല്ലാന്‍ കൊട്ടുവടി എടുക്കേണ്ട കാര്യമൊന്നുമില്ല എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് പിണറായി രാഷ്ട്രീയം കളിക്കുന്നത്.
(തുടരും)
Stories you may Like
- അഴിമതി ആരോപണം എത്തിയതോടെ വാർത്താസമ്മേളനം ഉപേക്ഷിച്ചു മുഖ്യമന്ത്രി
- 20 ലക്ഷം പേർക്ക് സൗജന്യ ഇന്റർനെറ്റെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളം
- വയനാട്ടിൽ പാർട്ടി ഓഫീസ് അടിച്ച് തകർത്തവരുമായാണ് കോൺഗ്രസ് സൗഹൃദം!
- അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ തള്ളി
- കേരള മുഖ്യമന്ത്രി കൊച്ചിയിൽ നഷ്ടമാക്കിയത് അവഗണന ചർച്ചയാക്കാനുള്ള സുവർണ്ണാവസരമോ?
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍