ക്വാറികൾ പൊതുമേഖലയിലാക്കിയാൽ ഖജനാവിലേക്കെത്തുക വർഷം ആയിരം കോടി രൂപ; സാമ്പത്തികമായി സംസ്ഥാനത്തിന് ഗുണം ചെയ്യും എങ്കിലും രാഷ്ട്രീയമായി പാർട്ടിക്ക് തിരിച്ചടിയാകും; പ്രകടന പത്രികയിലും ബജറ്റ് ചർച്ചകളിലും ഇടംപിടിച്ചിട്ടും ക്വാറികൾ ഏറ്റെടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിക്കാൻ ധൈര്യമില്ലാതെ തോമസ് ഐസക്ക്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ക്വാറികളെ പൊതുമേഖലയിലാക്കാൻ ധൈര്യമില്ലാതെ ഇടത് സർക്കാർ. സംസ്ഥാനത്ത് രൂക്ഷമാകുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ എന്ന നിലയിലായിരുന്നു ധനവകുപ്പിന്റെ ചർച്ചകളിൽ ക്വാറികളുടെ പൊതുമേഖലാവത്ക്കരണം ഇടംപിടിച്ചിരുന്നത്. ക്വാറികൾ പൊതുമേഖലയിലാക്കിയാൽ വർഷംതോറും ആയിരം കോടിരൂപ അധികവരുമാനമുണ്ടാക്കാനാവുമെന്നായിരുന്നു ധനവകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ ക്വാറികളെ സർക്കാർ ഏറ്റെടുക്കുന്നത് സാമ്പത്തികമായി സംസ്ഥാനത്തിന് ഗുണം ചെയ്യും എങ്കിലും രാഷ്ട്രീയമായി പാർട്ടിക്ക് തിരിച്ചടിയാകും എന്ന ഭയം ക്വാറികൾ പൊതുമേഖലയിലാക്കുമെന്ന പ്രഖ്യാപനം ബജറ്റിൽ ഇടംപിടിക്കാതെ പോകുകയായിരുന്നു.
ക്വാറികൾ പൊതുമേഖലയിലാക്കുമെന്നും ശക്തമായ സാമൂഹിക നിയന്ത്രണം ഏർപ്പെടുത്തുമെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ എൽ.ഡി.എഫ്. വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇതിൽനിന്ന് പിന്നാക്കം പോവുകയാണ് സർക്കാർ. നിർദ്ദേശം ധനവകുപ്പിന്റെ ചർച്ചകളിൽ വന്നെങ്കിലും ബജറ്റിൽ ഇടംപിടിച്ചില്ല. ബജറ്റിനു മുന്നോടിയായി ഔദ്യോഗികമായും അല്ലാതെയും നടന്ന ചർച്ചകളിൽ ധനമന്ത്രി ഡോ. തോമസ് ഐസക് ക്വാറികൾ പൊതുമേഖലയിലാക്കുന്നതിലൂടെ വരുമാനം കണ്ടെത്താമെന്ന നിർദ്ദേശം വെച്ചിരുന്നു. ഇതിലൂടെ വർഷം ആയിരം കോടി രൂപവരെ പ്രതീക്ഷിക്കാം. കുറഞ്ഞത് അഞ്ഞൂറ് കോടി.
സ്വകാര്യമേഖലയിലെ ക്വാറികളെല്ലാം നിർത്തി, പാറഖനനം സർക്കാർ മേഖലയിൽ മാത്രമാക്കണം. പാറ ആവശ്യപ്പെടുന്നവർക്ക് സർക്കാർതന്നെ അത് ലഭ്യമാക്കണം. ഇതിനായി ഓൺലൈൻ സംവിധാനം വേണം. കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെംഡെൽ) എന്ന പൊതുമേഖലാ സ്ഥാപനത്തെ വിപുലമായി പുനഃസംഘടിപ്പിച്ച് ഖനനത്തിന്റെയും വിതരണത്തിന്റെയും ചുമതലയേൽപ്പിക്കണം. പരിസ്ഥിതിക്ക് അധികം ദോഷമുണ്ടാകാത്ത തരത്തിലും ജനജീവിതത്തിനു ഹാനികരമല്ലാത്ത തരത്തിലും ശാസ്ത്രീയമായി പ്രദേശങ്ങൾ കണ്ടെത്തി ക്വാറികൾ സ്ഥാപിക്കണമെന്നായിരുന്നു നിർദ്ദേശം.
ക്വാറികൾ പൊതുമേഖലയിലാക്കിയാൽ സർക്കാരിന് വരുമാനം കിട്ടുമെന്നു മാത്രമല്ല, പശ്ചിമഘട്ടത്തെ കാർന്നുതിന്നുന്ന അശാസ്ത്രീയ ഖനനം ഭാവിയിലെങ്കിലും ഒഴിവാക്കാനുമാവും. എന്നാൽ, രാഷ്ട്രീയസമവായമില്ലാത്തതിനാലും സർക്കാരിന്റെ അവസാനകാലമായതിനാലും ഇത്തരമൊരു നിർദ്ദേശം ഇപ്പോൾ പ്രായോഗികമല്ലെന്ന സമീപനമാണ് പൊതുവേയുണ്ടായതെന്നാണ് സൂചന. അതുകൊണ്ടുതന്നെ ബജറ്റിൽ ആ നിർദ്ദേശം ഇടംപിടിച്ചതുമില്ല.
ശരിക്കും സർക്കാർ ക്വാറി മാഫിയ
ഉരുൾപൊട്ടലും പ്രകൃതിദുരന്തവും കേരളത്തിൽ കണ്ണുനീർ പ്രളയം തീർക്കുമ്പോഴും സംസ്ഥാനമാകെ കൈപ്പിടിയിലൊതുക്കുകയാണ് ക്വാറി മാഫിയ. ചട്ടങ്ങളും നിയമങ്ങളും ക്വാറിമാഫിയയുടെ കയ്യിലെ കാശിന് മുന്നിൽ തൊഴുത് മാറി നിൽക്കുമ്പോൾ കേരളത്തിലെ ധാതു സമ്പത്ത് തികച്ചും അശാസ്ത്രീയമായ രീതിയിൽ കൊള്ളയടിച്ച് കീശവീർപ്പിക്കുകയാണ് ഒരു സംഘം ആളുകൾ.
2017ൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) നടത്തിയ പരിശോധനയിലെ പ്രധാന കണ്ടെത്തലുകളിൽ ഒന്നായിരുന്നു സംസ്ഥാനത്തെ അനധികൃത ഖനനം തടയാനുള്ള ജില്ലാതല സമിതികൾ പ്രവർത്തനക്ഷമമല്ല എന്നത്. ക്വാറികളെ തുടർച്ചയായി നിരീക്ഷിക്കാനോ വ്യവസ്ഥ ലംഘിക്കുന്നുണ്ടോ എന്നു പരിശോധിക്കാനോ മലിനീകരണ നിയന്ത്രണ ബോർഡിനും പരിസ്ഥിതി ആഘാത നിർണയ അഥോറിറ്റിക്കും സംവിധാനമില്ല എന്നും, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് കൃത്യമായ പരിശോധന നടത്തുന്നില്ല എന്നും സിഎജി കണ്ടെത്തിയിരുന്നു.
സർക്കാർഭൂമി ലേലത്തിലൂടെ ഖനനത്തിനു നൽകണമെന്ന് 2010ൽ സംസ്ഥാന സർക്കാർ ഉത്തരവിട്ടെങ്കിലും നടപ്പാക്കാത്തതു കാരണം കോടിക്കണക്കിനു രൂപയുടെ വരുമാന നഷ്ടമാണ് പൊതുഖജനാവിനെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. മൈനിങ് ആൻഡ് ജിയോളജിയുടെ മേഖലാ സ്ക്വാഡുകളുടെ പരിശോധന പലയിടത്തും നടക്കുന്നില്ല എന്നും സിഎജി വിളിച്ച് പറഞ്ഞു. ഇത്തരം അപാകതകളെല്ലാം സർക്കാർ സംവിധാനത്തിന്റെ ദൗർബല്യമല്ല, മറിച്ച് ക്വാറി ഉടമകളുടെ പണത്തിന്റെ ശക്തിയാണ് എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ കാലങ്ങളിലെയും വർത്തമാനകാലത്തെയും സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
സമാന്തര തൊഴിൽ ദാതാവ്
സംസ്ഥാനത്തെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ സമാന്തര ഭരണസംവിധാനമായാണ് ക്വാറി മാഫിയ പ്രവർത്തിക്കുന്നത്. അനധികൃത ക്വാറി ഇടപാടുകളുമായി ബന്ധപ്പെട്ട അഴിമതിപ്പണത്തിന്റെ ഏറിയ പങ്കും എത്തുന്നതും ഈ വകുപ്പുമായി ബന്ധപ്പെട്ട ഇടപാടുകളിലാണ്. തിരുവനന്തപുരത്തു തുടങ്ങി ജില്ലാ ഓഫിസുകളിൽ വരെ പടി കൃത്യമായി എത്താനുള്ള സംവിധാനമുണ്ട്. കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥർക്ക് ഓഫീസിൽ തുടരാനാകാത്ത അവസ്ഥയാണുള്ളത്.
2010ൽ ആലപ്പുഴയിൽ ജില്ലാ ജില്ലാ ജിയോളജിസ്റ്റിന്റെ ഓഫിസിൽ ഒരു ഉദ്യോഗസ്ഥനായി വിജിലൻസ് ഒരുക്കിയ 'കെണി'യിൽ അന്ന് വീണത് ആ ഓഫീസിലെ മുഴുവൻ ജീവനക്കാരുമായിരുന്നു. ഒരു ഉദ്യോഗസ്ഥനെ പിടിക്കാനായിരുന്നു പൊടി പുരട്ടിയ നോട്ടുകൾ നൽകിയത്. എന്നാൽ കോഴപണം ആദ്യം വാങ്ങിയ സത്യസന്ധനായ ഉദ്യോഗസ്ഥൻ അപ്പോൾത്തന്നെ എല്ലാവർക്കും വീതംവച്ച് നൽകുകയായിരുന്നു. പത്തനംതിട്ടയിൽ അടുത്തകാലത്ത് ഒരു ജിയോളജിസ്റ്റിനെ ലക്ഷക്കണക്കിനു രൂപയുമായി വിജിലൻസ് പിടികൂടിയത് ഓഫിസിനടുത്ത ഹോട്ടൽ മുറിയിൽ നിന്നാണ്.
ക്വാറികളും ഖനനവുമായി ബന്ധപ്പെട്ട തലസ്ഥാനത്തെ ഇടപാടുകളുടെ നിയന്ത്രണം മന്ത്രിയുടെ ഓഫിസിലെ ജീവനക്കാരൻ, ഭരണകക്ഷിയിലെ ഉന്നത ജില്ലാ നേതാവ്, ജിയോളജി വകുപ്പിൽ ജോലിചെയ്യുന്ന ഒരു വ്യക്തി എന്നിവരടങ്ങുന്ന സംഘത്തിനാണ്. അനധികൃതമായത് അടക്കം ജില്ലയിലെ എല്ലാ ക്വാറികളുടെയും ഇടപാടുകൾ ഇവർ വഴിയാണ്. നേതാവിന്റെ നാട്ടിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ക്വാറികൾ. ജിയോളജി ആസ്ഥാനത്ത് എന്തു ചലനമുണ്ടായാലും വകുപ്പിലുള്ള ആൾ നേതാവിനെ അറിയിക്കും.
വിവരം ചോർത്തുന്ന വ്യക്തിയെ രണ്ടുവട്ടം സ്ഥലംമാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഉത്തരവിറങ്ങും മുൻപേ മന്ത്രിയുടെ ഓഫിസിലെ ജീവനക്കാരൻ ഫയൽ നീക്കം ചോർത്തി നൽകിയതിനാൽ സ്റ്റേ സമ്പാദിച്ചു. ഈയിടെ ഒരു മന്ത്രിയുടെ ജീവനക്കാരന്റെ ബന്ധുവിന്റെ വിവാഹത്തിനെത്തിയതിൽ കൂടുതലും ക്വാറി ഉടമകളും ജിയോളജിസ്റ്റുകളുമായിരുന്നു.
സർക്കാർ ജോലി സ്വയം ഉപേക്ഷിച്ച് ക്വാറി മാഫിയയുടെ ആശ്രിതരാകുന്നവരും ധാരാളമാണ്. മലപ്പുറം സ്വദേശിയായ ഉദ്യോഗസ്ഥൻ 1.10 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ഉന്നതപദവിയിൽ നിന്നു 2017ൽ സ്വയം വിരമിച്ചാണ് പൊതുവേദികളിൽ ക്വാറികൾക്കായി സംസാരിക്കുന്ന പ്രധാന വിദഗ്ധനായത്. കേരള പൊലീസിലെ ഒരു എഎസ്ഐ ലീവെടുത്താണ് തലസ്ഥാനത്തെ ഒരു ക്വാറിയിൽ 4 വർഷത്തിലേറെയായി മാനേജരായി ജോലി ചെയ്യുന്നത്. വിരമിച്ച ശേഷം കുറെ ജിയോളജിസ്റ്റുകളുടെയെങ്കിലും പ്രധാന തട്ടകം ക്വാറി മേഖലയാണ്.
പണം സൂക്ഷിക്കാനും സംവിധാനം
വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന കള്ളപ്പണം സൂക്ഷിക്കുന്നതിനും ക്വാറി മാഫിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. തൃശ്ശൂരിലെ ക്വാറി ഉടമയുടെ ചിട്ടിക്കമ്പനിയാണ് അഴിമതിപണം സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നത്. ഇതിലെ നിക്ഷേപകരിൽ 90% പേരും ജിയോളജി, മലിനീകരണ നിയന്ത്രണ ബോർഡ്, റവന്യു ജീവനക്കാരാണ്. കൈക്കൂലിപ്പണം സുരക്ഷിതമായി സൂക്ഷിക്കാൻ ഉദ്യോഗസ്ഥരുടെ ആശ്രയമാണ് ഈ സ്ഥാപനം. മറ്റു ജില്ലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ പോലും പണം നിക്ഷേപിക്കാൻ രഹസ്യമായി തൃശൂരിലെത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ഒരു മാസം ഏറ്റവും കുറഞ്ഞത് 25 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെയാണ് ശരാശരി ക്വാറി ഉടമകൾ വിവിധ വകുപ്പുകൾക്കും രാഷ്ട്രീയക്കാർക്കും കൈക്കൂലിയായി നൽകുന്നത്. ഭരണകക്ഷി ഉന്നതർക്കും മന്ത്രിമാരുടെ ഓഫിസുകളിലും മാസപ്പടി എത്തും. പ്രദേശത്തെ ഛോട്ടാ നേതാവിന് മുതൽ മന്ത്രിയാപ്പീസിൽ വരെ കൈക്കൂലി കൊടുത്താലും ക്വാറി ഉടമകൾക്ക് ലാഭമാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്