കേരളത്തെ മദ്യപാനിസൗഹൃദ സംസ്ഥാനമാക്കാൻ ഇടതു സർക്കാർ; കമ്പനികൾക്ക് വില കൂട്ടി നൽകിയാലും സംസ്ഥാനത്തെ മദ്യവില വർധിക്കില്ല; നികുതിയിൽ ഇളവ് വരുത്തി മദ്യവില കുറയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് എക്സൈസ് മന്ത്രി; മദ്യവില വർധനവിന് പിന്നിൽ അഴിമതിയെന്ന പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി ടി പി രാമകൃഷ്ണൻ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മദ്യത്തിന്റെ അടിസ്ഥാന വിലയിൽ ഏഴു ശതമാനം വർധനവിന് കമ്പനികൾക്ക് അനുവാദം നൽകിതിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. മദ്യവില വർധനവിന് പിന്നിൽ അഴിമതിയെന്ന പ്രതിപക്ഷ ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. അതേസമയം, സംസ്ഥാനത്ത് മദ്യവില കുറയുമെന്നാണ് മന്ത്രി സൂചിപ്പിക്കുന്നത്. മദ്യവില കുറയ്ക്കുന്നത് പരിഗണനയിലെന്ന് പറഞ്ഞ ടി പി രാമകൃഷ്ണൻ, നികുതിയിളവ് നിർദ്ദേശം പരിഗണിക്കുമെന്നും കൂട്ടിച്ചേർത്തു.
മറ്റ് സംസ്ഥനങ്ങളേക്കാൾ ഉയർന്ന മദ്യനികുതി കേളത്തിലാണ്. അസംസ്കൃത വസ്തുകളുടെ വില വർധനയാണ് മദ്യവില കൂട്ടാൻ കാരണം. നികുതി കുറച്ചുകൊണ്ട് വില നിയന്ത്രിക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മദ്യവില വർധനയിൽ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. നിലവിൽ ബെവ്കോയുമായി കരാറുണ്ടായിരുന്ന വിതരണക്കാർക്ക് ഈ വർഷം അടിസ്ഥാനവിലയിൽ 7 ശതമാനം വർധനയാണ് അനുവദിച്ചത്. ബിയറിനും വൈനും വില കൂടില്ല. മദ്യ ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ അഥവാ സ്പിരിറ്റിന്റെ വില വർധന കണക്കിലെടുത്ത് മദ്യത്തിന് വില കൂട്ടണമെന്ന് വിതരണ കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. പോയവർഷം കമ്പനികൾ പുതിയ ടെണ്ടർ സമർപ്പിച്ചെങ്കിലും കോവിഡ് കണക്കിലെടുത്ത് തീരുമാനം നീട്ടിവെയ്ക്കുകയായിരുന്നു.
നിലവിൽ ബെവ്കോയുമായി കരാറുള്ള കമ്പനികളുടെ ഈ വർഷത്തേക്കുള്ള വിതരണ കരാറിൽ പരമാവധി 7 ശതമാനം വർധനയാണ് ബെവ്കോ പ്രഖ്യാപിച്ചിരിക്കുന്നത്. ബിയറിനും വൈനിനും വില വർധനയില്ല. പോയവർഷത്തെ നിരക്കിൽ തന്നെ ബെവ്കോയ്ക്ക് വിതരണം ചെയ്യണം. നിലവിലുള്ള ബ്രാൻഡുകൾ പേരിനൊപ്പം സ്ട്രോങ്ങ്, പ്രീമിയം, ഡിലക്സ് എന്ന് പേര് ചെർത്ത് പുതിയ ടെണ്ടർ നൽകിയിട്ടുണ്ടെങ്കിലും അവയ്ക്ക് വില വർധന അനുവദിക്കില്ല എന്നായിരുന്നു തീരുമാനം. പുതുക്കിയ മദ്യവില ഫെബ്രുവരി 1 ന് നിലവിൽ വരും.
ഡിസ്റ്റിലറി ഉടമകളുമായി സർക്കാർ നടത്തിയ ഗൂഢാലോചനയെ തുടർന്നാണ് മദ്യവില കൂട്ടിയതെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഫണ്ട് റെയ്സിങ് ഡീലാണ് ഇതെന്ന കാര്യം നാട്ടിൽ പാട്ടാണ്. ചില വൻകിട ഡിസ്റ്റലറി ഉടമകളും, സർക്കാരിലെ ചിലരും എകെജി സെന്ററിൽ ഇടനില ചർച്ച നടത്തിയതയാണ് വിവരമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ ഉന്നയിച്ച അഴിമതി ആരോപണത്തിൽ പറഞ്ഞു. ഈ ഇടപാടിൽ ആർക്കെല്ലാം എത്രരൂപ കിട്ടിയെന്ന് സർക്കാർ വ്യക്തമാക്കണം. സ്വകാര്യ മദ്യകമ്പനികൾക്ക് വൻസാമ്പത്തിക നേട്ടം ലഭിക്കുന്ന ഈ വർദ്ധനവ് അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾ ഇങ്ങനെ:
* (ബിവറേജ്സ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടരുടെ 12.01.2021 ലെ കെ.എസ്.ബിസി/എഫ്എം/252/202021) നമ്പർ കത്ത് പ്രകാരം ബിവറേജസ് കോർപ്പറേഷന് ഡിസ്റ്റലറികൾ വിതരണം ചെയ്യുന്ന മദ്യത്തിന്റെ വിലയിൽ 7% വർദ്ധനവ് അനുവദിച്ചിരിക്കുകയാണ്.
*ഡിസ്റ്റലറി ഉടമകളുമായി സർക്കാർ നടത്തിയ ഗൂഢാലോചനയെത്തുടർന്നാണ് ഇത്ര ഭീമമായ വർദ്ധനവ് നടത്തിയിട്ടുള്ളത് .ഇത്തരത്തിൽ മദ്യത്തിന് മാക്സിമം താങ്ങുവില ഉറപ്പുവരുത്താൻ എന്ത് ഉൽസാഹത്തോടെയാണ് സർക്കാർ പരിശ്രമിക്കുന്നത്. ഇക്കാര്യത്തിലെങ്കിലും എൽഡിഎഫ് സർക്കാരിന് നമ്പർ 1 പദവി അവകാശപ്പെടാം.
*Extra Neutral Alcohol (ENA) യുടെ വില 47 രൂപ ഉണ്ടായിരുന്ന അവസരത്തിൽ പോലും 2012 ൽ അന്നത്തെ യുഡിഎഫ് സർക്കാർ 400 രൂപയിൽ താഴെ Basic Value വരുന്ന മദ്യത്തിന് 6% വും, അതിന് മുകളിൽ വരുന്ന മദ്യത്തിൽ 4% വും മാത്രമാണ് വില വർദ്ധിപ്പിച്ച് നൽകിയത്. ഇതിനെതിരെപോലും കടുത്ത വിമർശനം അഴിച്ചുവിട്ട ഒരു മുന്നണിക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയാണ് ഇപ്പോൾ യാതൊരു ഉളുപ്പുമില്ലാതെ പ്രതിപക്ഷത്തെ മര്യാദ പഠിപ്പിക്കുന്നത്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോഴുള്ള Extra Neutral Alcohol (ENA) യുടെ വില 53 രൂപയായിരുന്നു ഇപ്പോഴത് 58 രൂപയായി.
* 2017 ൽ എൽഡിഎഫ് സർക്കാർ മദ്യത്തിന്റെ വില 7% വർദ്ധിപ്പിച്ചു
*ഇപ്പോൾ വീണ്ടും 7% വർദ്ധിപ്പിച്ചു.
* ഇത്തരത്തിൽ മൊത്തം 14 ശതമാനത്തിന്റെ വർദ്ധനവാണ് മദ്യത്തിന്റെ വിലയിൽ ഈ സർക്കാർ അധികാരമേറ്റതിനുശേഷം വരുത്തിയിട്ടുള്ളത്. ഇത് ആരെ സഹായിക്കാനാണ്.
*വൻകിട മദ്യകമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡ് എന്ന ഒറ്റ കമ്പനി മാത്രം കേരളത്തിൽ ബിവറേജസ് കോർപ്പറേഷനാവശ്യമായ മദ്യത്തിന്റെ 33% ശതമാനം സപ്ലൈചെയ്യുന്നുണ്ട്.
*20 ലക്ഷം കെയ്സ് മദ്യമാണ് ബിവറേജസ് കോർപ്പറേഷന് സ്വകാര്യ ഡിസ്റ്റലറികളും, മദ്യകമ്പനികളും ഒരു മാസം സപ്ലൈചെയ്യുന്നത്. ഒരു കെയ്സ് മദ്യത്തിന് 700 രൂപ അടിസ്ഥാനവിലയാക്കി കണക്കാക്കിയാൽ തന്നെ 140 കോടി രൂപയുടെ വരുമാനമാണ് ഡിസ്റ്റിലറി മുതലാളിമാർക്ക് എല്ലാ മാസവും ലഭിക്കുന്നത്. ഒരു വർഷത്തെ ബിസിനസ്സ് ഏകദേശം 1680 കോടി രൂപ വരും. ഇതിലാണ് 7% വർദ്ധനവ് നൽകുന്നത്.
* ചുരുക്കത്തിൽ പ്രതിവർഷം 120 കോടിയിലധികം രൂപയുടെ അധികവരുമാനമാണ് ഡിസ്റ്റലറി മുതലാളിമാർക്ക് സർക്കാർ നൽകുന്നത്. മുൻപ് നടത്തിയ 7% വർദ്ധനവ് പ്രകാരം തന്നെ ഡിസ്റ്റലറി മുതലാളിമാർക്ക് ഏകദേശം 100 കോടിയലധികം രൂപ അധികവരുമാനമായി ലഭിച്ചിട്ടുണ്ട്. രണ്ടും കൂടെ ഏകദേശം 250 കോടിയോളം രൂപ ഇവർക്ക് വരുമാന വർധനവ് ഉണ്ടായിട്ടുണ്ട്.
*ആരാണ് ഈ കൊടിയ അഴിമതിക്ക് കൂട്ടുനിന്നത്.
*കഴിഞ്ഞ മുന്ന് വർഷക്കാലം ഡിസ്റ്റിലറി ഉടമകൾ Extra Neutral Alcohol (ENA) വിലവർദ്ധനവിന്റെ പേരിൽ മദ്യത്തിന് വിലകൂട്ടണമെന്നാവശ്യപ്പെട്ട് സർക്കാരിൽ നിരന്തരം സമ്മർദ്ദം ചെലുത്തിവന്നതായാണ് വിവരം. എന്നാൽ ഇത്രയധികം വർദ്ധനവ് അവർ പോലും പ്രതീക്ഷിച്ച് കാണില്ല.
* എന്ത് മാനദണ്ഡത്തിന്റേയും, ശാസ്ത്രീയ വിലിയിരുത്തലിന്റേയും അടിസ്ഥാനത്തിലാണ് മദ്യത്തിന്റെ വിലയിൽ ഇത്ര ഭീമമായ വർദ്ധനവ് വരുത്തിയത്? ആരാണ് ഇതിന് ചുക്കാൻ പിടിച്ചത്? ബിവറേജസ് കോർപ്പറേഷൻ എംഡിയുടെ നേതൃത്വത്തിലുള്ള ഒരു തട്ടിക്കൂട്ട് സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മാത്രം ഇത്രഭീമമായ വർദ്ധനവിന് സർക്കാർ മുതിരുമോ? ഇതുമായി ബന്ധപ്പെട്ട് ബാക്ക്ഡോർ ചർച്ചകൾ എകെജി സെന്ററിലാണ് നടിന്നിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും, എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനും, പാർട്ടി സെക്രട്ടറിയുമാണ് ഇതിന് നേതൃത്വം നൽകിയത്.
*ഇവരുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഒരു കളിപ്പാവ മാത്രമായിരുന്നു ബിവറേജസ് കോർപ്പറേഷൻ എംഡിയുടെ തട്ടിക്കൂട്ട് സമിതി.
* ഈ സർക്കാർ അധികാരമേറ്റതുതന്നെ മദ്യമുതലാളിമാരുടെ പിൻബലത്തിലാണ്. അവരുടെ സാമ്പത്തിക സ്രോതസ്സിന്റെ അടിസ്ഥാനത്തിലാണ്. നിങ്ങൾ പ്രതിസന്ധി നേരിട്ട ഘട്ടത്തിലെല്ലാം അവർ നിങ്ങൾക്കാവശ്യമായ എല്ലാ ഒത്താശയും ചെയ്തിട്ടുണ്ട്. ഇപ്പോൾ നൽകുന്നുമുണ്ട്. അധികാരത്തിൽ എത്തിയാൽ മദ്യത്തിന്റെ വില അവർ ആഗ്രഹിക്കും പോലെ വർദ്ധിപ്പിച്ച് നൽകാമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ അവർക്ക് ഉറപ്പു നൽകിയത്. അതാണ് ഇപ്പോൾ പ്രാവർത്തികമാക്കുന്നത്.
*ബാബു എം പാലിശ്ശേരി 18.03.2013 ൽ നിയമസഭയിൽ വച്ച് നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ ഇത്തരത്തിലുള്ള ഡീലിംഗിനെ പേടിച്ചാവണം താങ്കളുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥലം കാലിയാക്കിയത്.
*ഇപ്പോൾ ഇത്തരം ഡീലുകൾക്ക് ചുക്കാൻ പിടിക്കുന്ന പുതിയ ഉപദേഷ്ടാവ് ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രധാന ഉപദേഷ്ടാക്കൾ കള്ളക്കടത്ത് കേസിൽ ജയിലിലായ സ്ഥിതിക്ക് അതിന്റെ ചുമതല മറ്റാർക്കെങ്കിലും നൽകിയിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്