ശനിയാഴ്ച്ച ആയിട്ടും മരണസംഖ്യ 1000 ത്തിനു മുകളിൽ; എല്ലാ രാജ്യങ്ങൾക്കും ക്വാറന്റൈനും നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയതോടെ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദ് ചെയ്യുന്നു; മാർച്ച് വരെ ബ്രിട്ടണിൽ ഇനിയാർക്കും പുറത്തേക്ക് പോകാനോ മടങ്ങിയെത്താനോ കഴിഞ്ഞേക്കില്ല
സ്വന്തം ലേഖകൻ
ബ്രിട്ടനിൽ ഇപ്പൊൾ മരണത്തിന്റെ നാളുകൾ. കോവിഡ് വ്യാപനം കുറയുമ്പോഴും മരണനിരക്ക് ഉയരുക തന്നെയാണ്. തുടർച്ചയായ അഞ്ചാം ദിവസവും പ്രതിദിന മരണസംഖ്യ 1000 ത്തിൽ അധികമായതോടെ ബ്രിട്ടൻ ആശങ്കയിലായിരിക്കുകയാണ്. സാധാരണ ശനിയാഴ്ച്ചകളിൽ മരണസംഖ്യ കുറവായിരിക്കും. വാരാന്ത്യ ഒഴിവിൽ, മരണം രേഖപ്പെടുത്താനുള്ള നടപടികൾ പൂർത്തിയാക്കുന്നതിലുള്ള കാലതാമസമാണ് വാരാന്ത്യങ്ങളിലും ഒഴിവു ദിനങ്ങളിലുമൊക്കെ മരണ സംഖ്യ കുറയുവാൻ കാരണം.
അത്തരമൊരു ഒഴിവുദിനമായിട്ടുകൂട് മരണസംഖ്യ 1,295 ആയി എന്നത് തീർച്ചയായും ആശങ്കയ്ക്ക് വക നൽകുന്ന ഒന്നുതന്നെയാണ്. അതേസമയം ഇന്നലെ പുതിയതായി 41,346 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച്ചയിലേതിനേക്കാൾ ഏകദേശം മൂന്നിലൊന്ന് കുറവാണിത്. എന്നാൽ പ്രതിദിന മരണനിരക്ക് കഴിഞ്ഞയാഴ്ച്ചയിലേതിനേക്കാൾ 25 ശതമാനം കൂടുതലാണ് ഈ ശനിയാഴ്ച്ച.
അതേസമയം ഇതുവരെ ഏകദേശം 3.5 ദശലക്ഷത്തോളം പേർക്ക് വാക്സിനേഷൻ നൽകിക്കഴിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്നലെമാത്രം 3.24 ലക്ഷം പേർക്കാണ് കുത്തിവയ്പ നടത്തിയത്. രാജ്യത്താകമനം ടൗൺഹാളുകളിലും ജി പി സർജറികളിലും വാക്സിൻ പരിപാടി അതിവേഗംപുരോഗമിക്കുന്നുണ്ട്. അതേസമയം, ഉപയോഗിച്ചതിനു ശേഷം ഓരോ പാക്കറ്റിലും ബാക്കിവരുന്ന വാക്സിൻ ജി പി മാർ വലിച്ചെറിയുന്നതായി റിപ്പോർട്ടുകൾ വന്നു.
ഈ ബാക്കി വരുന്ന മരുന്നുകൾ സംഭരിച്ചു വച്ച് മറ്റുവ്യക്തികൾക്ക് നൽകാവുന്നതാണ്. ഇസ്രയേൽ വളരെ വിദഗ്ദമായ പ്ലാനിംഗിലൂടെ ഒരു തുള്ളി വാക്സിൻ പോലും നഷ്ടപ്പെടുത്താത്, അവ കാര്യക്ഷമമായി ഉപയോഗിക്കുന്ന കാര്യം നേരത്തേ ലോക മധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ബ്രിട്ടനിൽ അങ്ങനെ വലിയൊരു അളവ് മരുന്ന് തന്നെ പാഴാക്കി കളയുന്നു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
മാർച്ച് വരെ ബ്രിട്ടന് പുറത്തുകടക്കുക അസാദ്ധ്യമായേക്കും
രാജ്യത്തെ പൗരന്മാരുടെ ജീവൻ രക്ഷിക്കുക എന്നത് ഏതൊരു ഭരണകർത്താവിന്റെയും ആത്യന്തികമായ കടമയാണ്. കൊറോണയെന്ന കുഞ്ഞൻ വൈറസ് പൂർവ്വാധികം ശക്തിയോടെ ആഞ്ഞുവീശാൻ തുടങ്ങിയപ്പോൾ ബോറിസ് ജോൺസൺ പ്രഥമ പരിഗണന നൽകിയതും അതിനു തന്നെയായിരുന്നു. ലോക്ക്ഡൗണും, പിന്നെ വിവിധ ടയറുകളായുള്ള നിയന്ത്രണങ്ങളുമൊന്നും പോരാതെവന്നപ്പോൾ മൂന്നാമത് ഒരു തവണ കൂടി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
എന്നിട്ടും രോഗവ്യാപനം പ്രതീക്ഷിച്ചതുപോലെ തടയാൻ ആയില്ല എന്നുമാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുംജനിതകമാറ്റം സംഭവിച്ച പുതിയ ഇനം കൊറോണകൾ ബ്രിട്ടനിൽ എത്താനുമാരംഭിച്ചു. യാത്ര വിലക്കുകയല്ലാതെ ഇത്തരം സാഹചര്യത്തെ നേരിടാൻ മറ്റു മാർഗ്ഗമില്ലെന്നറിഞ്ഞ ബോറിസ് ജോൺസൺ യാത്രാ ഇടനാഴി നാളെ മുതൽ പൂർണ്ണമായും അടച്ചുപൂട്ടുകയാണ്.
നേരത്തേ, ഒന്നാം വരവിന് നേരിയൊരു ശമനമുണ്ടായ നേരത്താണ് വിവിധ രാജ്യങ്ങളുമായി ബ്രിട്ടൻ യാത്രാ ഇടനാഴികൾ ഉണ്ടാക്കിയത്. ഇപ്രകാരം യാത്രാ ഇടനാഴിയിലുള്ള രാജ്യം സന്ദർശിച്ചു മടങ്ങിവരുമ്പോൾ ബ്രിട്ടനിൽ ക്വാറന്റൈനിൽ ഇരിക്കേണ്ടതില്ല. ലോകത്തിന്റെ പലയിടങ്ങളിലും രോഗവ്യാപനം കടുക്കാൻ തുടങ്ങിയതോടെ ഈ പട്ടികയിൽ നിന്നും രാജ്യങ്ങൾ ഓരോന്നായി നീക്കം ചെയ്യാൻ തുടങ്ങി.
ഇപ്പോൾ ഈ ഇടനാഴി സമ്പ്രദായം തന്നെ വേണ്ടെന്നു വയ്ക്കുകയാണ്. ഇനി ഏത് രാജ്യത്തുനിന്നും ബ്രിട്ടനിൽ എത്തുന്നവർക്ക് യാത്രയ്ക്ക് 72 മണീക്കൂർ മുൻപ് പരിശോധന നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. മാത്രമല്ല, പത്തു ദിവസം വരെ ക്വാറന്റൈനിൽ ഇരിക്കുകയും വേണം. ഇന്ന് വെളുപ്പിന് 4 മണിമുതൽ ഇത് പ്രാബല്യത്തിൽ വരും.
തെക്കെ അമേരിക്ക, പോർച്ചുഗൾ, കേപ്പ് വെർദേ തുടങ്ങിയ ഇടങ്ങളിലേക്കുള്ള എല്ലാ വിമാന സർവ്വീസുകളും റദ്ദ് ചെയ്തിട്ടുണ്ട്. ഇപ്പോൾ തന്നെ പ്രതിസന്ധിയിൽ ആയിരിക്കുന്ന വ്യോമയാന മേഖലയെ ഈ പ്രഖ്യാപനങ്ങൾ കൂടുതൽ കടുത്ത പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. ഇനിയുമേറെ പേർക്ക് തൊഴിൽ നഷ്ടം സംഭവിച്ചേക്കാം എന്ന ആശങ്കയുയരുന്നുണ്ട്. പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ പല വിമാന സർവ്വീസുകളും വീണ്ടും പല സർവ്വീസുകളും വെട്ടിച്ചുരുക്കാൻ ആലോചിക്കുകയാണ്.
ജെറ്റ്2 മാർച്ച് അവസാനം വരെയുള്ള എല്ലാ വിമാന സർവീസുകളും ഹോളിഡേ ട്രിപ്പുകളും റദ്ദ് ചെയ്തു. ബ്രിട്ടീഷ് എയർവേയ്സും ഷെഡ്യുളുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതുപോലെ രാജ്യത്തെ വിമാനത്താവളങ്ങൾ അധികം വൈകാതെ താത്ക്കാലികമായി അടച്ചുപൂട്ടേണ്ടിവരുമെന്ന് എയർപോർട്ട് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ ചീഫ് എക്സിക്യുട്ടീവ് കരെൻ ഡീ പറഞ്ഞു.
ബ്രിട്ടനിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഗ്ഗാറ്റ്വിക്ക് അവരുടേ സൗത്ത് ടെർമിനൽ താത്ക്കാലികമായി അടച്ചുപൂട്ടി. 600 പേർക്കാണ് ഇതുമൂലം തൊഴിൽ നഷ്ടമായത്. ഹീത്രൂവിലെ മൂന്നും നാലും ടെർമിനലുകളും അടച്ചുപൂട്ടിയിരിക്കുന്നു. അതേസമയം പ്രാദേശിക വിമാനത്താവളങ്ങളാണ് കൂടുതൽ കടുത്ത പ്രതിസന്ധി അനുഭവിക്കുന്നത്. ന്യുക്വേ വിമാനത്താവളം ഫെബ്രുവരി പകുതിവരെ അടച്ചിട്ടിരിക്കുകയാണ്. അതേസമയം എക്സെറ്റർ വിമാനത്താവളം ലോക്കൽ കൗൺസിലിന്റെ സാമ്പത്തിക സഹായത്താൽ പിടിച്ചു നിൽക്കുന്നു.
വിമാനങ്ങൾ പലതും റദ്ദാവുകയും വിമാനത്താവളങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ ആവുകയും ചെയ്തതോടെ മാർച്ച് അവസാനം വരെ ബ്രിട്ടനിൽ നിന്നും പുറത്തേക്കുള്ള യാത്ര അസാദ്ധ്യമാകുന്ന ലക്ഷണമാണുള്ളത്. ഏതായാലും വരും നാളുകളിലെ കൊറോണ വ്യാപനത്തിന്റെ സ്വഭാവം അടിസ്ഥാനമാക്കി മാത്രമേ ഭാവി പരിപാടികൾ എന്തൊക്കെയായിരിക്കും എന്ന് തീരുമാനിക്കാൻ കഴിയൂ.
Stories you may Like
- ലണ്ടൻ - കൊച്ചി ഡയറക്റ്റ് ഫ്ളൈറ്റ് ആവിയായോ?
- കൊച്ചി എയറിൽ തന്നെ; ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കുന്നു
- കുടിയേറ്റക്കാർക്ക് സ്വാഗതമെന്നും ഞാൻ തന്നെ അതിന് ജീവിക്കുന്ന തെളിവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി
- വെറുമൊരു 'ഷൂ നക്കി' മാത്രമായിരുന്നോ സവർക്കർ?
- ബ്രിട്ടീഷ് രാജകുടുംബം ചാൾസ് രാജാവിലൂടെ ഇല്ലാതെയാകുമോ?
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍