അതിർത്തിയിലെ പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ തുടരുന്നതിനിടെയും പ്രകോപനം; റെസാംഗ് ലാ, റെചിൻ ലാ, മുക്ഷോരി എന്നീ പ്രദേശങ്ങളിൽ അതിർത്തിക്ക് അടുത്ത് 35 ടാങ്കുകളെ വിന്യസിച്ച് ചൈന; പ്രതിരോധത്തിന് ഇന്ത്യൻ ടാങ്കുകളും തയ്യാർ; ലഡാക്കിൽ യുദ്ധ സാധ്യത സജീവം; ശേഷിയില്ലാ ടാങ്കുകളെ ചൈന ആഘോഷമാക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യാ-ചൈനാ അതിർത്തിയിൽ വമ്പൻ ുദ്ധ സന്നാഹമോ? ഹിമാലയൻ അതിർത്തിയിൽ ഇന്ത്യയുടേയും ചൈനയുടേയും യുദ്ധ ടാങ്കുകൾ മുഖാമുഖം നിൽക്കുന്നുവെന്നാണ് റിപ്പോർട്ട്. ഫോട്ടോ സഹിതം ചൈനീസ് മാധ്യമങ്ങളാണ് വാർത്ത പ്രചരിപ്പിക്കുന്നത്. അതിർത്തിക്ക് ഇരുവശവും നൂറു മീറ്റർ അടുത്ത് രണ്ട് സേനകളും ടാങ്കുകളുമായി നിലയുറപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്.
തുടക്കത്തിൽ ചൈനയിലെ വ്ളോഗറാണ് ഈ ചിത്രവും വാർത്തയും പുറത്തു വിട്ടത്. പിന്നീട് ചൈനീസ് മാധ്യമങ്ങളും ഇത് ചർച്ചയാക്കാൻ തുടങ്ങി. ഔദ്യോഗികമായി ചൈനയോ ഇന്ത്യയോ ഈ ചിത്രത്തിന്റെ ആധികാരികതയിൽ സ്ഥിരീകരണത്തിന് തയ്യാറായിട്ടില്ല. ലഡാക്ക് മേഖലയിലും ഇരു വിഭാഗവും അതിശക്തമായ സൈനിക നീക്കം നടത്തുന്നുണ്ട്. ആയിരക്കണക്കിന് സൈനികൾ അതിർത്തി കാക്കുന്നുമുണ്ട്. എന്നാൽ എന്തിനും തയ്യാറായി വലിയ തോതിൽ കവചിത യുദ്ധ ടാങ്കുകൾ ഇത്ര അടുത്ത് നിലയുറപ്പിച്ചിട്ടുണ്ടെങ്കിൽ ചെറിയൊരു പ്രകോപനം പോലും യുദ്ധമായി മാറും.
യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ചൈനീസ് സൈന്യം ആണ് ആദ്യം ടാങ്കുകൾ വിന്യസിച്ചത് എന്നാണ് സൂചന. അതിർത്തിയിലെ പ്രശ്ന പരിഹാരത്തിനായി ചർച്ചകൾ തുടരുന്നതിനിടെയാണ് ചൈന വീണ്ടും സംഘർഷ സാദ്ധ്യതകൾ സൃഷ്ടിക്കുന്നത്. റെസാംഗ് ലാ, റെചിൻ ലാ, മുക്ഷോരി എന്നീ പ്രദേശങ്ങളിലാണ് ചൈന ടാങ്കുകൾ വിന്യസിച്ചിരിക്കുന്നത്. ഓഗസ്റ്റ് 29, 30 തിയതികളിൽ നടത്തിയ നിർണായക നീക്കത്തിലൂടെ ഈ പ്രദേശങ്ങൾ ഇന്ത്യൻ സൈന്യം പിടിച്ചടക്കിയിരുന്നു. ഇതിന് പിന്നാലെ ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും ഇന്ത്യൻ സൈന്യവും സ്വീകരിച്ചു.
ചൈനീസ് ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനായി റെസാംഗ് ലാ, റെചിൻ ലാ, മുക്ഷോരി എന്നീ പ്രദേശങ്ങളിൽ 17,000 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യം ടാങ്കുകൾ വിന്യസിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. അതിർത്തിയിൽ പതിനായിരക്കണക്കിന് സൈനികരെ ചൈന വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യ തിരിച്ചു പിടിച്ച പോസ്റ്റിന് അടുത്ത് 35 ചൈനീസ് ടാങ്കുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്ത്യ എത്ര ടാങ്കുകളെ ഇവിടെ ഇട്ടിട്ടുണ്ടെന്ന് വ്യക്തമല്ല.
അതിർത്തിയിൽ വീണ്ടും സംഘർഷമുണ്ടാവുകയാണെങ്കിൽ ചൈനയുടെ ഭാരം കുറഞ്ഞ ടാങ്കുകൾക്ക് ഇന്ത്യയുടെ ടി90 ഭീഷ്മ യുദ്ധ ടാങ്കുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാകില്ലെന്ന റിപ്പോർട്ടുകൾ നേരത്തെ ചർച്ചയായിരുന്നു. അതിർത്തിയിൽ സംഘർഷാവസ്ഥ ഉടലെടുത്തതോടെയാണ് ഇന്ത്യ കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ചൈനീസ് ഭീഷണിക്ക് മറുപടിയായി ടി90 ടാങ്കുകൾ വിന്യസിച്ചിരിക്കുന്നത്.
ലഡാക്കിലെ അതി ശൈത്യ കാലാവസ്ഥയിൽ ഇന്ത്യൻ ടാങ്കുകൾക്കായിരിക്കും ചൈനീസ് ടാങ്കുകളേക്കാൾ മുൻതൂക്കം. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം സജീവമായതോടെയാണ് അതിർത്തിയിൽ സർവസജ്ജമായ യുദ്ധ ടാങ്കുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇരു രാജ്യങ്ങളും തങ്ങളുടെ ഏറ്റവും മികച്ച യുദ്ധ ടാങ്കുകൾ തന്നെ അതിർത്തിയിൽ വിന്യസിച്ചിരിക്കുകയാണ്. ചൈനയുടെ പക്കലുള്ളത് കൂടുതലും ലൈറ്റ് വൈറ്റ് ടാങ്കുകളാണെങ്കിൽ ഇന്ത്യക്കുള്ളത് റഷ്യൻ നിർമ്മിത ടി 90, ടി 72 ടാങ്കുകളാണ്.
അടുത്തിടെ ചൈന ടി15 എന്ന ലൈറ്റ് വൈറ്റ് യുദ്ധ ടാങ്ക് കൂടി പരീക്ഷിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പർവത പ്രദേശങ്ങളിലേക്ക് അനുയോജ്യമായവയാണ് ഇവയെന്നാണ് ചൈനീസ് മാധ്യമങ്ങൾ ടി15നെ വിശേഷിപ്പിച്ചത്. കിഴക്കൻ ലഡാക്കിൽ നിന്നും തെക്കൻ ലഡാക്കിലെ ചുമാർ ഡെംചോക് വരെയുള്ള ഭാഗത്ത് ചൈന യുദ്ധ ടാങ്കുകൾ വിന്യസിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നതെന്നാണ് വിലയിരുത്തൽ. എന്നാൽ അതിർത്തിക്ക് നൂറു മീറ്റർ അകലെ വരെ ടാങ്കുകൾ നിലയുറപ്പിക്കുന്നുവെന്നത് ഗൗരവമുള്ള സാഹചര്യമാണ് ചൂണ്ടിക്കാട്ടുന്നത്.
അതിശൈത്യത്തിലും ബുദ്ധിമുട്ടില്ലാതെ പ്രവർത്തിക്കുന്ന ഇന്ത്യയുടെ ടി90, ടി72 യുദ്ധടാങ്കുകൾക്ക് മുന്നിൽ ചൈനയുടെ ഭാരംകുറഞ്ഞ ടാങ്കുകൾക്ക് പിടിച്ചു നിൽക്കാനാകില്ലെന്നാണ് റിപ്പോർട്ടുകൾ. പർവതപ്രദേശങ്ങളിലെ കുത്തനെയുള്ള ഭൂപ്രകൃതിയിലും ഇരച്ചുകയറാൻ ഭാരക്കുറവ് സഹായിക്കുമെന്നാണ് ചൈനീസ് പ്രതീക്ഷ. എന്നാൽ, എത്ര തണുപ്പിലും നിന്നുപോവാത്ത ശേഷിയാണ് ഇന്ത്യൻ ടാങ്കുകളുടെ ശക്തി.
കരയിൽ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകൾ അടക്കമുള്ള അത്യാധുനിക ആയുധങ്ങളുടെ ശേഖരവും ഇന്ത്യൻ ടാങ്കുകളെ കൂടുതൽ വിനാശകാരിയാക്കുന്നു.
Stories you may Like
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
- ഭൂപടം പുതുക്കുന്നത് പതിവു രീതി, അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- ലോകത്തിലെ ഏറ്റവും ജനങ്ങളുള്ള രാജ്യമായി ഭാരതം തിളങ്ങുമ്പോൾ!
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍