Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നായികയായി ആദ്യം തന്നെ മനസിൽ നിമിഷ; നായകനായി സുരാജിനെ ലഭിക്കുമെന്ന് കരുതിയില്ല; നടൻ എന്നതിനുപരി സുരാജ് എന്ന മനുഷ്യന്റെ സാമൂഹ്യബോധം മനസിലാക്കിയെന്നും ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സംവിധായകൻ ജിയോ ബേബി

നായികയായി ആദ്യം തന്നെ മനസിൽ നിമിഷ; നായകനായി സുരാജിനെ ലഭിക്കുമെന്ന് കരുതിയില്ല; നടൻ എന്നതിനുപരി സുരാജ് എന്ന മനുഷ്യന്റെ സാമൂഹ്യബോധം മനസിലാക്കിയെന്നും ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സംവിധായകൻ ജിയോ ബേബി

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയുടെ ആശയം മനസിൽ വന്ന നിമിഷം തന്നെ നായികയായി നിമിഷ സജയനെ മനസിൽ കണ്ടിരുന്നെന്ന് സംവിധായകൻ ജിയോ ബേബി എന്നാൽ നായകനായി സുരാജിനെ ലഭിക്കുമെന്ന് കരുതിയിരുന്നില്ല. കഥ കേട്ടശേഷം സുരാജ് വെഞ്ഞാറമ്മൂട് ഈ സിനിമ ചെയ്യാൻ തയ്യാറാവില്ലെന്നായിരുന്നു താൻ കരുതിയതെന്നും ജിയോ ബേബി പറഞ്ഞു.

വുമൺ ഓറിയന്റഡ് എന്ന് വേണമെങ്കിൽ പറയാവുന്ന ഈ ചിത്രത്തിൽ സുരാജ് അഭിനയിക്കുമെന്ന് കരുതിയിരുന്നില്ല. ഈ സിനിമയുടെ കഥ കേട്ട ഉടനെ ഇത് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ സുരാജ് എന്ന നടൻ എന്നതിനുപരി ആ മനുഷ്യന്റെ സാമൂഹ്യബോധം താൻ മനസിലാക്കുകയായിരുന്നെന്നും ജിയോ ബേബി സിനിമാ പ്രാന്തൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

'ഈ സിനിമയുടെ ഒരു ഐഡിയ വന്നപ്പോൾ തന്നെ നിമിഷയായിരുന്നു ആദ്യം മനസിൽ ഉണ്ടായിരുന്നത്. നിമിഷയുടെ ഭർത്താവായി അഭിനയിക്കാൻ പലരേയും നോക്കി. അതിനിടെ പ്രൊഡ്യൂസർ ഡിജോ ആണ് സുരാജിനെ നോക്കിയാലോ എന്ന് പറയുന്നത്. എന്നാൽ ഒരു പ്രതീക്ഷയില്ലായിരുന്നു. കാരണം ഇത് ഒരു വുമൺ ഓറിയന്റഡ് സിനിമയാണെന്ന് വേണമെങ്കിൽ പറയാം. അപ്പോൾ ഞാൻ പോയി സംസാരിച്ചു കഴിഞ്ഞാൽ സുരാജേട്ടന് ഈ സിനിമ മനസിലാകുമോ എന്നൊരു സംശയമുണ്ടായിരുന്നു' - ജിയോ ബേബി പറയുന്നു.

'ഞാനാണെങ്കിൽ ഇതുവരെ സുരാജേട്ടനുമായി വർക്ക് ചെയ്തിട്ടില്ല, ഒരു പരിചയവുമില്ല, കണ്ടിട്ടുപോലുമില്ല. നീയൊന്ന് സംസാരിച്ചു നോക്കൂവെന്ന് ജിജോ വീണ്ടും പറഞ്ഞു. അങ്ങനെയാണ് സുരാജേട്ടനെ ഫോണിൽ വിളിക്കുന്നത്. അപ്പോൾ തന്നെ സുരാജേട്ടൻ കഥ മുഴുവൻ കേൾക്കുകയും ഇത് ചെയ്യാം എന്ന് തന്നെയാണ് തീരുമാനമെന്നും പറഞ്ഞു. ഫൈനൽ ഡിസിഷൻ പറയാം എന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഒടുവിൽ ആലോചിച്ച ശേഷം യെസ് പറഞ്ഞു' - സിനിമയിൽ നായകനായി സുരാജ് എത്തിയതിന്റെ സന്തോഷം പങ്കുവച്ച് ജിയോ ബേബി പറയുന്നു.

ഷൂട്ടിങ്ങ് സമയത്തെ അനുഭവങ്ങളും ജിയോ ബേബി പങ്കുവച്ചു. 'ഒന്നാമത് ഈ സിനിമയ്ക്ക് ഒരു ഡയലോഗും എഴുതിയിട്ടില്ല. സീൻ ഓർഡർമാത്രം വെച്ചിട്ടാണ് ചെയ്യുന്നത്. ഷൂട്ട് ചെയ്യുന്ന സമയത്ത് ഡയലോഗ് ക്രിയേറ്റ് ചെയ്യുകയും എന്റെ മനസിലുള്ള കീ ഡയലോഗ്സ് മാത്രം പറയുകയും അതിൽ നിന്ന് ഉണ്ടാക്കിയെടുക്കുകയുമായിരുന്നു. അതിൽ സുരാജേട്ടന്റെ കോൺട്രിബ്യൂഷൻ വളരെ വലുതാണ്'.

പുള്ളിക്ക് കൊടുത്ത കഥാപാത്രത്തിന്റെ ഉള്ളിലേക്ക് പോയിട്ട്, ഞാൻ ഈ കഥാപാത്രത്തെ ഇങ്ങനെ മാറ്റട്ടെ, ആ സമയത്ത് ഈ ഡയലോഗ് പറയട്ടെ, എന്നൊക്കെ ചോദിക്കുകയും ചെയ്തു. ആ സമയത്ത് എനിക്ക് ചില കൺഫ്യൂഷനൊക്കെ അടിച്ചു. എന്നാൽ സീനുകൾ എടുത്ത് കഴിഞ്ഞ് രാത്രിയിൽ അത് ജോയിൻ ചെയ്ത് കാണുമ്പോൾ നമ്മൾ ഉണ്ടാക്കിയ കഥാപാത്രത്തിന്റെ ഏറ്റവും മികച്ച വേർഷൻ ആണ് അദ്ദേഹം ചെയ്തതെന്ന് വ്യക്തമായി.അതൊരു പുതിയ അനുഭവമായിരുന്നുവെന്നും ജിയോ ബേബി പറയുന്നു.

'നിമിഷയിൽ നിന്ന് പ്രതീക്ഷിച്ചത് അതിനേക്കാളെറെ നിമിഷ ചെയ്തു. നിമിഷയെ കൊണ്ട് ഒരുപാട് അടുക്കളപ്പണികൾ ഈ സിനിമയിൽ ചെയ്യിപ്പിട്ടിട്ടുണ്ട്. ചിത്രത്തിൽ ഇവർ രണ്ടുപേരുടെയും മികച്ച പെർഫോമൻസും കെമിസ്ട്രിയും നിങ്ങൾക്ക് കാണാൻ പറ്റുമെന്നും ജിയോ ബേബി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP