കൊച്ചി സ്മാർട്ട് സിറ്റിയിൽ മാരിആപ്പ്സ് മറൈൻ സൊല്യൂഷൻസും; സിംഗപ്പൂർ ആസ്ഥാനമായ മുൻനിര കമ്പനിയുടെ ഇന്ത്യയിലെ ആസ്ഥാനം സ്മാർട്സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഷുൾട്ടെ ഗ്രൂപ്പ് കമ്പനിയും മറൈൻ എന്റർപ്രൈസ് സൊല്യൂഷൻസിൽ മുൻനിര കമ്പനിയുമായ സിംഗപ്പൂർ ആസ്ഥാനമായ മാരിആപ്സ് മറൈൻ സൊല്യൂഷൻസിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്മാർട്സിറ്റി കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. എട്ട് നിലകളിലായി 1,86,000 ച.അടി വിസ്തൃതിയുള്ള സ്വന്തം കെട്ടിടത്തിൽ 1300 ജീവനക്കാരെ ഉൾകൊള്ളാനാകും.
കൊച്ചി സ്മാർട്സിറ്റിയിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യ കമ്പനിയാണ് ദുബായ്, ജർമനി, സൈപ്രസ് എന്നിവിടങ്ങളിൽ ഓഫീസുള്ള മാരിആപ്സ്. 200 ജീവനക്കാരുമായി സ്മാർട്സിറ്റിയിലെ ആദ്യ ഐടി ടവറിൽ 18,000 ച.അടി ഓഫീസിൽ പ്രവർത്തനം തുടങ്ങിയ മാരിആപ്സ് 2018-ലാണ് കോ-ഡെവലപ്മെന്റിന് സ്മാർട്സിറ്റിയുമായി കരാറിലേർപ്പെടുന്നത്. സ്വന്തം കെട്ടിടം നിർമ്മിക്കാനായി കമ്പനിക്ക് 1.45 ഏക്കർ ഭൂമി 2018-ൽ കൈമാറുകയും രണ്ട് വർഷത്തിനുള്ളിൽ കെട്ടിടനിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു.
കമ്പനിയുടെ വികസന പദ്ധതികളിൽ ഇന്ത്യ എന്നും പരിഗണനയിൽ ഉണ്ടായിരുന്നുവെന്നും സിംഗപ്പൂരിന് പുറത്ത് കോർപ്പറേറ്റ് ഓഫീസ് ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ സ്വാഭാവികമായി ഇന്ത്യ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും മാരിആപ്സ് സിഇഒ ശങ്കർ രാഘവൻ അഭിപ്രായപ്പെട്ടു. ആരും ഇതേവരെ പരീക്ഷിക്കാത്ത ധാരാളം സാധ്യതകളുള്ള ഈ രാജ്യത്ത് മികച്ച യോഗ്യതകളുള്ള പ്രൊഫഷണലുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സ്മാർട്സിറ്റിയിലെ അത്യാധുനിക സൗകര്യങ്ങളുള്ള ഹരിത കെട്ടിടം ജീവനക്കാർക്ക് മികച്ച ഡിജിറ്റൽ സ്പേസ് ലഭ്യമാക്കുന്നതിന് പുറമേ സുരക്ഷിതവും മികച്ചതുമായ തൊഴിൽ അന്തരീക്ഷവും പ്രദാനം ചെയ്യും. മാരിആപ്സിന്റെ ജർമൻ മാതൃ കമ്പനിയായ ഷുൾട്ടെ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഓഫീസാണ് സ്മാർട്സിറ്റിയിലേതെന്നും ശങ്കർ രാഘവൻ കൂട്ടിച്ചേർത്തു.
മികച്ച അടിസ്ഥാനസൗകര്യം ഉൾപ്പെടെ മാസ്റ്റർ പ്ലാനിങ്ങിൽ ആഗോള നിലവാരത്തോട് കിടപിടിക്കുന്ന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നത് കാരണമാണ് ഇന്ത്യയിൽ കോർപ്പറേറ്റ് ഓഫീസ് ആരംഭിക്കുന്നതിന് സ്മാർട്സിറ്റി തെരഞ്ഞെടുത്തതെന്ന് മാരിആപ്സ് ലീഡ് ഡയറക്ടർ തോമസ് ജോൺ പറഞ്ഞു. സ്മാർട്സിറ്റിയിലെ ആദ്യ കെട്ടിടത്തിൽ വാടകക്കാരായി പ്രവർത്തനം തുടങ്ങിയ മാരിആപ്സ് കഴിഞ്ഞ കാലങ്ങളിൽ അവിടെ ഉരുത്തിരിഞ്ഞു വന്ന ബിസിനസ് അന്തരീക്ഷത്തിൽ ഏറെ സംതൃപ്തരായിരുന്നു. തുടർന്ന് സ്വന്തം ഐടി കെട്ടിടം നിർമ്മിക്കാനായി സ്മാർട്സിറ്റിയുമായി കൈകോർത്തു. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ സ്മാർട്സിറ്റി കൊച്ചി നേതൃത്വവും മാനേജ്മെന്റും സജീവ പിന്തുണയാണ് നൽകിയതെന്നും തോമസ് ജോൺ പറഞ്ഞു.
ഐടി അനുബന്ധ സേവനങ്ങളുടെ സഹായത്തോടെ ഇന്ത്യ അടക്കം ലോകത്തുടനീളമുള്ള നാവികരുടെ വൈദഗ്ധ്യം ഉയർത്താനുള്ള മാരിടൈം ട്രെയിനിങ് സെന്ററും (എംടിസി), എംടിസിക്ക് ട്രെയിനിങ് പങ്കാളിയായി പ്രവർത്തിക്കുന്നതിനും പരിശീലനവും നിയമനകാര്യങ്ങളും ഏകോപിപ്പിക്കുന്നതിനും ക്രു സർവീസ് സെന്ററും സ്ഥാപിക്കുന്നതിന് മാരിആപ്സിന് പദ്ധതിയുണ്ട്.
സ്മാർട്സിറ്റിയിലെ ലോകോത്തര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യങ്ങളിൽ സന്തുഷ്ടരായതിന് പുറമേ സുസ്ഥിരവും കാലാതീതവുമായ ബന്ധം സ്ഥാപിക്കുന്നതിൽ യോജിച്ച സമീപനമെന്ന തങ്ങളുടെ അടിസ്ഥാന മൂല്യവും കാരണമാണ് കോ-ഡെവലപ്പറായി സ്മാർട്സിറ്റിയുമായുള്ള സഹകരണം കൂടുതൽ ദൃഢമാക്കാൻ മാരിആപ്സ് തീരുമാനിച്ചതെന്ന് സ്മാർട്സിറ്റി കൊച്ചി സിഇഒ മനോജ് നായർ അഭിപ്രായപ്പെട്ടു. ഒരു കോ-ഡെവലപ്പർ എന്ന നിലയിൽ മാരിആപ്സുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ ഏറെ അഭിമാനമുണ്ട്. പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരിയുടെയും ആഘാതത്തിനിടയിലും കോർപ്പറേറ്റ് ഓഫീസിന്റെ നിർമ്മാണം വിജയകരമായി പൂർത്തീകരിക്കാൻ അവർക്കായെന്നും അദ്ദേഹം പറഞ്ഞു.
2017-ൽ നടന്ന മാനേജ്മെന്റ് പുനഃസംഘടനയ്ക്ക് ശേഷം കഴിഞ്ഞ ഏതാനും വർഷങ്ങളിൽ സ്മാർട്സിറ്റി കൊച്ചി നിർണായക പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മനോജ് നായർ വ്യക്തമാക്കി. സാൻഡ്സ് ഇൻഫ്രാബിൽഡ്, പ്രസ്റ്റിജ്, മാറ്റ് പ്രോജക്ട്സ് തുടങ്ങിയ കോ-ഡെവലപ്പർമാരുടെ ഐടി ക്യാമ്പസുകളുടെ നിർമ്മാണം ആദ്യഘട്ടത്തിലെ ഭൂമി വികസന പ്രവർത്തനങ്ങൾക്ക് ശേഷം ഏറെ കാലം അടിത്തറ നിർമ്മാണഘട്ടത്തിലോ അല്ലെങ്കിൽ സ്തംഭനാവസ്ഥയിലോ ആയിരുന്നു. എന്നാൽ സ്മാർട്സിറ്റി പദ്ധതിയിൽ കോ-ഡെവലപ്പർമാർ വിശ്വാസം അർപ്പിക്കുകയും ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയും ചെയ്യുന്നതിൽ ഏറെ അഭിമാനമുണ്ട്. ഇവ 2021-ന്റെ രണ്ടാം പാദം മുതൽ ഘട്ടങ്ങളായി 2023 വരെ പൂർത്തീകരിക്കാനാകുമെന്ന വിശ്വാസത്തിലാണ്. ഇവ പൂർത്തിയാകുന്നതോടെ 56 ലക്ഷം ച.അടി കൂടി പദ്ധതിയിൽ ചേർക്കപ്പെടും. ഇതോടെ പദ്ധതിക്കരാറിൽ വിഭാവനം ചെയ്തിട്ടുള്ള ഐടി, ഐടി അനുബന്ധ സേവനങ്ങൾക്കുള്ള ബിൽറ്റപ്പ് ഏരിയയും നിക്ഷേപവും വർധിപ്പിക്കാനാകുമെന്നും മനോജ് നായർ വ്യക്തമാക്കി. പദ്ധതി പൂർത്തിയാകുന്നതോടെ സ്മാർട്സിറ്റിയുടെ ആദ്യ ഐടി കെട്ടിടം ഉൾപ്പെടെ മൊത്തം ഐടി ബിൽറ്റപ്പ് ഏരിയ 64 ലക്ഷം ച.അടി ആയിരിക്കുമെന്നും ഇത് 55,000 പ്രത്യക്ഷ ഐടി ജോലി അവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനൊക്കെ പുറമേ രണ്ട് ഘട്ടങ്ങളിലായുള്ള നിർമ്മാണം പൂർത്തീകരിച്ച് ജെംസ് ഇന്റർനാഷണൽ സ്കൂൾ 2018 നവംബറിൽ തന്നെ സ്മാർട്സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യ രംഗത്ത് സ്മാർട്സിറ്റി ക്യാമ്പസിലേക്ക് വൈദ്യുതി ലഭ്യമാക്കുന്നതിന് രണ്ട് 33 കെവി സബ്സ്റ്റേഷനുകളുടെ നിർമ്മാണം പൂർത്തീകരിച്ച് കമ്മിഷൻ ചെയ്തു. ക്യാമ്പസിലെ ജല ലഭ്യത ഉറപ്പാക്കുന്നതിനുള്ള 3 എംഎൽഡി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമ്മാണം പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണ്. സ്മാർട്സിറ്റി ക്യാമ്പസിന് ആവശ്യമായ റോഡ്, യൂട്ടിലിറ്റി ട്രെഞ്ചുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി പൂർണമായും പ്രവർത്തനക്ഷമമാണ്. ഈ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന് മാത്രം ഏകദേശം 25 ഏക്കർ ഭൂമിയാണ് ഉപയോഗിച്ചിരിക്കുന്നത്. നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങൾ ടൗൺഷിപ്പിന്റെ വികസനത്തിൽ പങ്കാളികളാകാൻ പുതിയ കോ-ഡെവലപ്പർമാർക്ക് സഹായകമാകുകയും അതിലൂടെ കാക്കനാട്ടെ ഐടി ഹബ്ബിലെ ഐടി ജീവനക്കാരുടെ എണ്ണത്തിലുള്ള നിർദ്ദിഷ്ട വളർച്ചയിലും പങ്ക് നിർവഹിക്കാനാകും. റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ചിട്ടുള്ള ഇതര ഊർജോൽപാദന ലക്ഷ്യം കൈവരിക്കാനായി നിലവിലുള്ള സൗരോർജ പദ്ധതികൾക്ക് പുറമേ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കാനായി സ്മാർട്സിറ്റിയും കോ-ഡെവലപ്പർമാരും യോജിച്ച പ്രവർത്തനം തുടരുമെന്നും മനോജ് നായർ വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍