രാജ്യസുരക്ഷയെ ബാധിക്കുന്ന കള്ളനോട്ട് കേസിന്റെ അന്വേഷണം പൊലീസ് അട്ടിമറിച്ചു; ചിറ്റയം ഗോപകുമാറുമായി അടുപ്പമുള്ളയാളെ ചോദ്യം ചെയ്തില്ല; പ്രധാന പ്രതി അറസ്റ്റിലായ വിവരം മറച്ചു വച്ചു; തിരുവല്ല കുറ്റപ്പുഴ ഹോം സ്റ്റേയിലെ കള്ളനോട്ടടി കേസിൽ സമാന്തരമായി കേന്ദ്ര ഏജൻസികളുടെ അന്വേഷണം
ശ്രീലാൽ വാസുദേവൻ
തിരുവല്ല: രാജ്യസുരക്ഷയെ തന്നെ ബാധിക്കും വിധമുള്ള കള്ളനോട്ട് റാക്കറ്റിനെ കുറിച്ചുള്ള അന്വേഷണം തിരുവല്ല പൊലീസ് അട്ടിമറിച്ചു. നിസാര സംഭവമെന്ന നിലയിൽ അന്വേഷണം മരവിക്കുമ്പോൾ എസ്ഡിപിഐ അടക്കമുള്ള സംഘടനകൾ ഇതിൽ നടത്തിയ ഇടപെടലുകൾ സംശയത്തിന് വഴി നൽകുന്നു. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ച് വിവരങ്ങൾ കണ്ടെത്തി ലോക്കൽ പൊലീസിന് കൈമാറിയ കേസാണ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.
പിടിയിലായ പ്രതികളിലൊരാൾ ചിറ്റയം ഗോപകുമാർ എംഎൽഎയുമായി അടുത്ത് ബന്ധമുള്ളയാൾ നോട്ടിരിട്ടിപ്പിനായി വന്നിരുന്നുവെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു. ഈ മൊഴി പൊലീസ് മറച്ചു വച്ചെങ്കിലും മറുനാടൻ പുറത്തു കൊണ്ടു വന്നിരുന്നു. ഇതോടെ ബാക്ഫുട്ടിലായ തിരുവല്ല ഡിവൈഎസ്പി ടി രായപ്പൻ റാവുത്തർ അയാളെ ചോദ്യം ചെയ്യുമെന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
പിന്നീട് നടപടി ഒന്നുമുണ്ടായില്ല. ചിറ്റയം ഗോപകുമാറിനെതിരേ സമരം സംഘടിപ്പിച്ച എസ്ഡിപിഐ രണ്ടു മാർച്ചിന് ശേഷം അത് അവസാനിപ്പിച്ച് മുങ്ങി. യൂത്ത്കോൺഗ്രസാകട്ടെ ഒരു മാർച്ച് മാത്രം നടത്തി. പിന്നെ അണിയറയിലേക്ക് മടങ്ങി. ഒരു പാട് ദൂരൂഹതകൾ ഉള്ള ഈ കേസ് അട്ടിമറിക്കപ്പെട്ടതിന് പിന്നിൽ പൊലീസ്-രാഷ്ട്രീയ-സാമുദായിക കൂട്ടുകെട്ടുമുണ്ട്. ആരംഭശൂരത്വം കാണിച്ച സംസ്ഥാന സ്പെഷൽ ബ്രാഞ്ചും കേസിൽ നിന്ന് കൈയെടുത്തു. പക്ഷേ, റോയും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും ഇപ്പോഴും ഈ കേസിന് പിന്നാലെയുണ്ട്. സംഭവത്തിൽ പ്രതിക്കൂട്ടിലുള്ള പൊലീസ്-രാഷ്ട്രീയ-സാമുദായിക നേതൃത്വങ്ങൾ ഇവരുടെ നിരീക്ഷണത്തിലാണ്.
ഹോം സ്റ്റേകളിലും ആഡംബര ഫൽറ്റുകളിലും താമസിച്ച് കള്ളനോട്ട് നിർമ്മിച്ച് വിതരണം നടത്തിയ പ്രതികളെ കഴിഞ്ഞ സെപ്റ്റംബർ 25 നാണ് തിരുവല്ല പൊലീസ് പിടികൂടിയത്. 24 ന് കോട്ടയത്ത് വച്ച് പിടിയിലായ ഒരു പ്രതിയുടെ പിന്നാലെ നടത്തിയ അന്വേഷണത്തിലായിരുന്നു മറ്റുള്ളവരെ കൊട്ടാരക്കരയിലേക്കുള്ള യാത്രമധ്യേ പന്തളം പറന്തലിൽ വച്ച് പിടികൂടിയത്.
മുഖ്യ സൂത്രധാരൻ കണ്ണൂർ ശ്രീകണ്ഠപുരം ചെമ്പേലി തട്ടപ്പറമ്പിൽ വീട്ടിൽ എസ് ഷിബു (43), ഷിബുവിന്റെ ഭാര്യ സുകന്യ (നിമിഷ31), ഷിബുവിന്റെ സഹോദരൻ തട്ടാപ്പറമ്പിൽ വീട്ടിൽ എസ്.സജയൻ (35)എന്നിവരാണ് പിടിയിലായത്. ഷിബുവിന്റെ പിതൃ സഹോദര പുത്രൻ കാഞ്ഞിരപ്പള്ളി കൊടുങ്ങൂർ തട്ടാപ്പറമ്പിൽ വീട്ടിൽ സജി (38) ഉൾപ്പടെ അഞ്ച് പ്രതികളാണുള്ളത്.
ഒന്നാം പ്രതിയായ കൊട്ടാരക്കര ജവഹർനഗർ ഗാന്ധി മുക്ക് ലക്ഷം വീട് കോളനിയിൽ സുധീറി (40 )നെ ഡിസംബർ 29 ന് തൃശൂർ മണ്ണുത്തിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഒന്നും മാധ്യമങ്ങൾക്ക് കൈമാറിയിരുന്നില്ല. സംസ്ഥാന ഇന്റലിജൻസിന്റെ സമർഥമായ നീക്കത്തിനൊടുവിലാണ് കുറ്റപ്പുഴയിലെ ഹോം സ്റ്റേയിൽ താമസിച്ച് മടങ്ങിയ വമ്പൻ കള്ളനോട്ട് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. ഇവരെ അറസ്റ്റ് ചെയ്യുക മാത്രമായിരുന്നു ലോക്കൽ പൊലീസിന്റെ ജോലി.
ഒരു ലക്ഷം രൂപയുടെ യഥാർഥ നോട്ട് വാങ്ങിയ ശേഷം മൂന്ന് ലക്ഷം രൂപയുടെ വ്യാജ നോട്ട് കൈമാറുകയാണ് സംഘത്തിന്റെ രീതി. ഇവർക്കെതിരേ വഞ്ചനാക്കുറ്റം മാത്രമാണ് ചുമത്തിയിട്ടുള്ളത്. തിരുവല്ലയിൽ വച്ച് നോട്ട് നിർമ്മാണം നടന്നിട്ടില്ല എന്ന വിചിത്രമായ ന്യായമാണ് പൊലീസ് ഉന്നയിക്കുന്നത്. ഈ കേസ് തെളിയിക്കുന്നതിന് കാരണക്കാരനായ എസ്എസ്ബി സിവിൽ പൊലീസ് ഓഫീസർ സുദർശനൻ കണ്ടെടുത്ത് ഇവിടെ വച്ച് നിർമ്മിച്ച നോട്ടുകളുടെ അവശിഷ്ടങ്ങളായിരുന്നു.
അത് തന്നെ നോട്ട് നിർമ്മാണത്തിന് മുഖ്യതെളിവായിരുന്നു. തുടർന്ന് എസ്എസ്ബി ഡിവൈഎസ്പി കെഎ വിദ്യാധരന്റെ നേതൃത്വത്തിൽ മുഴുവൻ അന്വേഷണവും നടത്തി പ്രതികളെ മുഴുവൻ ലൊക്കേറ്റ് ചെയ്ത ശേഷം പത്തനംതിട്ട എസ്പിക്ക് ഇന്റലിജൻസ് എഡിജിപി വിവരങ്ങൾ കൈമാറുകയായിരുന്നു. ഇതിനോടകം മറുനാടൻ ഈ വാർത്ത പുറത്തു വിട്ടിരുന്നു. പ്രതികളെ കൈയിൽ കിട്ടുമ്പോൾ ആഘോഷമായി പത്രസമ്മേളനം നടത്തി മാധ്യമങ്ങൾക്ക് മുന്നിലിരിക്കാമെന്നുള്ള എസ്പി കെജി സൈമൺ അടക്കമുള്ളവരുടെ മോഹം തല്ലിക്കെടുത്തുന്നതായിരുന്നു മറുനാടൻ വാർത്ത.
ഇതോടെയാണ് കേസ് നിസാരവൽക്കരിക്കപ്പെട്ടത്. പിന്നീടാണ് ദുരൂഹമായ പല സംഭവങ്ങളും അരങ്ങേറിയത്. ചോദ്യം ചെയ്യലിനിടയിലാണ് ചിറ്റയം ഗോപകുമാർ എംഎൽഎയുമായി അടുത്തു ബന്ധമുള്ളയാൾ നോട്ടിരട്ടിപ്പിന് തങ്ങളുടെ അടുത്ത് വന്നിട്ടുണ്ടെന്ന് പ്രതികൾ മൊഴി നൽകിയത്. ഇയാൾ ആറുലക്ഷം രൂപയാണ് വെളുപ്പിക്കാൻ കൊണ്ടു വന്നതെന്നും പറഞ്ഞിരുന്നു. ഈ മൊഴി തിരുവല്ല ഡിവൈഎസ്പി ഗൗരവത്തിലെടുത്തില്ല. എന്നാൽ, രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷണം തുടങ്ങി. മറുനാടൻ ഇതും വാർത്തയാക്കിയതോടെ എസ്ഡിപിഐ എംഎൽഎയ്ക്ക് എതിരേ സമരം തുടങ്ങി.
യൂത്ത് കോൺഗ്രസും സമരം പ്രഖ്യാപിച്ചു. പിന്നീട് ഇതേ എസ്ഡിപിഐ ഒത്തു തീർപ്പിന് വഴങ്ങുന്നതാണ് കണ്ടത്. ഇതിന് ഇടനില നിന്നത് തിരുവല്ല ഡിവൈഎസ്പിയായിരുന്നുവത്രേ. മണ്ണടി സ്വദേശികളായ എസ്ഡിപിഐ നേതാവും ഡിവൈഎസ്പിയുമായുണ്ടാക്കിയ ധാരണയുടെ പുറത്ത് തിരുവല്ല പൊലീസ് സ്റ്റേഷൻ മാർച്ച് അടക്കം മാറ്റി വച്ചു. ഇതിനിടെ ചിറ്റയം ഗോപകുമാർ അനിൽകുമാറിനെ തള്ളിപ്പറഞ്ഞ് രംഗത്തു വന്നു. എന്നാലും എംഎൽഎയും അനിലുമായുള്ള ബന്ധം സ്വന്തം പാർട്ടിക്കാർ തന്നെ വെളിപ്പെടുത്തിയതോടെ എംഎൽഎയും പിന്നാക്കം പോയി. തുടർന്നുണ്ടായ ധാരണയുടെ പുറത്ത് എസ്ഡിപിഐ സമരം നിർത്തി.
എസ്ഡിപിഐ സമരരംഗത്തേക്ക് വന്നതും പിന്നീട് പിന്മാറിയതും ആർക്കു വേണ്ടിയാണ് എന്നാണ് ഇന്റലിജൻസ് ബ്യൂറോ ഇപ്പോൾ അന്വേഷിക്കുന്നത്. വളരെ വലിയൊരു കള്ളനോട്ട് റാക്കറ്റ് പിടിയിലായിട്ടും ഇവർക്ക് രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് വ്യക്തമായിട്ടും അത് അട്ടിമറിച്ച പൊലീസ് നടപടി വിമർശന വിധേയമാവുകയാണ്.
Stories you may Like
- തട്ടിക്കൊണ്ടുപോകൽ 'വെറും നാടകം'; കാണാതായ 23കാരിയെയും കുഞ്ഞിനെയും കണ്ടെത്തി
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- സംരക്ഷിച്ച പാർട്ടി ഇപ്പോൾ സജിമോനെ കൈവിട്ടതെന്തിന്?
- തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- തിരുവല്ല അർബൻ ബാങ്കിലെ തട്ടിപ്പിൽ കുടുങ്ങിയവർക്ക് ഇപ്പോഴും ആശ്വാസമില്ല
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍