തളങ്കര വീര്യത്തെ പ്രോത്സാഹിപ്പിച്ചത് ചേട്ടന്മാർ; ബിജുമോന്റെ ശിക്ഷണം വീട്ടിലെ എട്ടാമനെ കൊച്ചിയിലെ ഒന്നാമനാക്കി; ഗോഡ് ഫാദർ ഇല്ലാതെ അച്ചടക്കത്തിന്റെ വാൾ വീണപ്പോൾ രക്ഷകനായത് അനന്തേട്ടൻ; സഞ്ജു ചേട്ടൻ ക്യാപട്നായപ്പോൾ ആവേശം ആത്മവിശ്വാസമായി; ടിനുവും ശ്രീയും സഞ്ജും സാക്ഷി; മുബൈയെ തകർത്തത് അസറുദ്ദീൻ എന്ന ഇന്ത്യൻ ക്യാപ്ടനെ ആരാധിച്ച കാസർഗോട്ടെ ഉപ്പയുടെ മകൻ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: നിശ്ചയദാർഡ്യമായിരുന്നു ടിനു യോഹന്നാന്റെ കരുത്ത്. ആർക്കും ചിന്തിക്കാൻ പോലും കഴിയാതിരുന്നപ്പോൾ ഇന്ത്യൻ ജേഴ്സി അണിഞ്ഞ മലയാളി. പിന്നെ ശ്രീശാന്തിന്റെ ഊഴം. പ്രതിഭയ്ക്ക് ഒപ്പം മുന്നോട്ട് കുതിക്കാനുള്ള മനസ്സും. പവർ പ്ലേയാണ് സഞ്ജു സാംസണിനെ ദേശീയ ശ്രദ്ധയിൽ എത്തിച്ചത്. ഈ മൂന്നു പേരും ക്രിക്കറ്റിലെ കേരളത്തിന്റെ അന്താരാഷ്ട്ര മുഖം. ഈ മൂന്ന് പേരും മുംബൈയിലെ സെയ്ദ് മുഷ്താഖ് അലി ടി 20 ടീമിൽ കേരളത്തിനൊപ്പമുണ്ട്. ടിനുവാണ് കോച്ച്. ശ്രീശാന്ത് അവിസ്മരണീയ തിരിച്ചുവരവിന്റെ പാതയിൽ ടീമിലെ അംഗം. സഞ്ജു ടീമിന്റെ ക്യാപനും. ഈ ത്രിമൂർത്തികൾ കേരളത്തിന് സമ്മാനിക്കുന്ന പുതിയ താരമാണ് മുഹമ്മദ് അസറുദ്ദീൻ.
കാസർകോട് തളങ്കരയിലെ വീട്ടിൽ എട്ട് മക്കളിൽ ഇളയവനായി ജനനം. അച്ഛൻ പഴയ ഇന്ത്യൻ ക്യാപ്ടൻ മുഹമ്മദ് അസറുദ്ദീന്റെ ഫാനായിരുന്നു. അതുകൊണ്ട് തന്നെയാണ് മകന് ആ പേര് കിട്ടിയത്. ചേട്ടന്മാരും അനുജനെ ക്രിക്കറ്റ് താരമാക്കണമെന്ന് ആഗ്രഹിച്ചു. കുട്ടിക്കാലത്ത് അസറുദ്ദീൻ ബാറ്റ് വീശുന്നത് കണ്ടതോടെ മോഹം സഫലമാകുമെന്ന് ആ വീട്ടുകാർ മനസ്സിൽ കണ്ടു. പിന്നെ കൊച്ചു മിടുക്കനിലെ ക്രിക്കറ്ററെ രാകി എടുക്കുന്ന തിരക്കിലായി ഈ കുടുംബം. അച്ഛനും ചേട്ടന്മാരും ആ കൊച്ചു മിടുക്കനെ കൊച്ചിയിൽ എത്തിച്ചു. തേവരയിലെ ഗ്രൗണ്ടിൽ അവൻ കളി തുടങ്ങി. ബാറ്റിംഗിനൊപ്പം വിക്കറ്റ് കീപ്പർ. കൊച്ചിയിലെ ഗ്രൗണ്ടുകളിൽ വിസ്മയം കാട്ടി മുബൈയിൽ. അവിടേയും അടിച്ചു തകർത്തു. ഇനി ഈ താരത്തിൽ പ്രതീക്ഷകളാണ് കേരളത്തിന്.
അടിത്തു തകർത്ത് മുംബൈയ്ക്കെതിരെ തുടങ്ങുന്നു. കുട്ടി ക്രിക്കറ്റിൽ ഏതൊരു ഓപ്പണറും ചെയ്യുന്ന ശൈലി. പക്ഷേ അതൊരു വെറും കടന്നാക്രമണമായിരുന്നില്ല. അതിമനോഹരമായ ഓഫ് ഡ്രൈവും ലാറയെ അനുസ്മരിപ്പിക്കുന്ന ഫ്ളിക്കിൽ ലെഗ് സൈഡിലെ സ്കിസും. പ്രതിഭയുണ്ടെങ്കിൽ മാത്രം സാധ്യമാകുന്ന ഷോട്ടുകൾ. കവറിൽ നേടിയ ഓഫ് ഡ്രൈവ് ഓർമ്മിപ്പിച്ചത് ലക്ഷ്മണിന്റേയും ദ്രാവിഡിന്റേയും ക്ലാസ് ഷോട്ടിനെ. പേരിലെ അസുറുദ്ദീന്റെ ആവനാഴിയിലെ ഫ്ളിക്ക് ഷോട്ടുകളും ഈ താരത്തിന്റെ ബാറ്റുകളിൽ ഒളിഞ്ഞിരിക്കുന്നു. ഗ്രൗണ്ടിന്റെ ഏതറ്റത്തേക്കും പന്തിനെ പറപ്പിക്കാനുള്ള ടാലന്റും. ബാറ്റ്സ്മാൻ എന്നതിൽ ഉപരി നല്ലൊരു വിക്കറ്റ് കീപ്പറുമാണ് അസറുദ്ദീൻ.
അതുകൊണ്ട് തന്നെ അസറുദ്ദീന്റെ മനസ്സിലെ ഇഷ്ട താരം സഞ്ജു സാംസണാണ്. അസറിനെ പ്രോത്സാഹിപ്പിക്കുന്നതിലും സഞ്ജുവിന് വലിയ റോളുണ്ട്. ശ്രീശാന്തും ടിനും ടീമിനൊപ്പം ചേർന്നതോടെ അസറുദ്ദീന്റെ ബാറ്റിങ് ആവേശം ആത്മവിശ്വാസത്തിന് വഴിമാറി. ഇത് മികച്ചൊരു ഇന്നിങ്സായി മാറി. ആരും പ്രതീക്ഷിക്കാത്ത വിജയം കേരളാ ടീമിനെ തേടിയെത്തി. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ക്രാഷ് കേരളയാണ് അസറിന്റെ ജീവിതം മാറ്റി മറിച്ചത്. കൊച്ചിയിലെ കെസിഎയുടെ അക്കാദമിയിലേക്ക് ഈ പയ്യൻ എത്തിയത് ചെറുപ്രായത്തിലാണ്. അവിടെ കോച്ചായി ഉണ്ടായിരുന്നത് തിരുവനന്തപുരത്തുകാരൻ ബിജു മോനും.
അസറിന്റെ ടാലന്റിനെ വളർത്തിയത് ബിജു മോനായിരുന്നു. ചന്ദ്രശേഖര എന്ന കാസർഗോഡുകാരന്റെ തകർപ്പനടികൾ കേരളത്തിന് ഒരുപാട് മികച്ച മുഹൂർത്തങ്ങളുണ്ടാക്കി. ചന്ദ്രശേഖരയുടെ പിൻഗാമിയേയും ഷോട്ടുകൾക്കാണ് കോച്ച് പ്രേരിപ്പിച്ചത്. മികച്ചൊരു അറ്റാക്കറായി അസർമാറി. 16-ാം വയസ്സിൽ കൊച്ചി ലീഗിൽ കളിക്കാൻ ഇറങ്ങി. കൂടുതൽ റൺസ് നേടുന്ന താരമായി അന്ന് മുതൽ ലീഗിൽ ആ പയ്യൻ മാറി. അങ്ങനെ ചന്ദ്രശേഖരയുടെ പിൻഗാമിയായി താൻ മാറുമെന്ന് കോച്ചിനെ അസർ ഓർമ്മിപ്പിച്ചു. പിന്നെ ജൂനിയർ കേരളാ ടീമിൽ. തിരുവനന്തപുരത്തുകാരൻ രാജഗോപാലായിരുന്നു പരിശീലകൻ. ജൂനിയർ തലത്തിലെ പ്രകടനം അസറിനെ ശ്രദ്ധേയനാക്കി.
അതിന് ശേഷം കേരളാ ടീമിലെ സാന്നിധ്യം. കൊച്ചു സ്കോറുകൾ അതിവേഗം നേടി വിക്കറ്റ് വലിച്ചെറിയുന്ന പ്രതിഭ.. ഇതായിരുന്നു പിന്നീട് അസറിന് കിട്ടിയ വിശേഷണം. കേരളാ ടീമിലെ ഗ്രൂപ്പിസവും ശക്തമായ കാലം. ടിസി മാത്യുവിനെ പുറത്താക്കിയവരുടെ ഇടപെടൽ കളിക്കാരേയും ബാധിച്ചു. സച്ചിൻ ബേബിയെന്ന ക്യാപ്ടനെതിരെ കലാപമുയർന്നു. ഇതിൽ അസറിന്റെ പേരും വലിച്ചിഴക്കപ്പെട്ടു. മുതിർന്ന താരങ്ങളായ റോഹൻ പ്രേമിനും റൈഫി വിിൻസന്റ് ഗോമസിനുമൊപ്പം അസറും വില്ലനായി. വിലക്കും വന്നു. ഗോഡ് ഫാദർമാരില്ലാത്ത അസറിന്റെ ക്രിക്കറ്റ് ജീവിതം പ്രതിസന്ധിയിലുമായി.
എന്നാൽ അനന്തപത്മനാഭൻ എന്ന എക്കാലത്തേയും മികച്ച കേരളത്തിന്റെ ക്രിക്കറ്റർ രക്ഷകനായി. വിവാദങ്ങളിൽ ഇടനിലക്കാരനായി അനന്തേട്ടൻ എന്ന അനന്തപത്മനാഭൻ കളിക്കാർക്കൊപ്പം നിന്നു. താരങ്ങളെ പറഞ്ഞു മനസ്സിലാക്കി അച്ചടക്കത്തിൽ നിന്ന് അനന്തൻ രക്ഷിച്ചെടുത്തു. ഐപിഎല്ലിലെ മികവുമായി സഞ്ജു വീണ്ടും കേരളത്തിന്റെ ക്യാപ്ടനായി. ഇതോടെ അസറിന് ഇന്നിങ് ഓപ്പൺ ചെയ്യാനുള്ള ദൗത്യവുമെത്തി. ആദ്യ കളിയിൽ തന്നെ ചെറിയ ഇന്നിങ്സുമായി അസർ മികവുകാട്ടി. എന്നാലും അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ് പവലിയനിലേക്ക് മടങ്ങി. രണ്ടാം കളിയിൽ അതുണ്ടായില്ല.
റോബിൻ ഉത്തപ്പയെന്ന മലയാളിയായ കർണ്ണാടകയുടെ പഴയ താരത്തിന്റെ ഉപദേശം സ്വീകരിച്ച് ക്രീസിൽ നിലയുറപ്പിച്ചു. ഇന്ത്യയ്ക്ക് വേണ്ടി അത്യുജ്വല ഇന്നിങ്സുകൾ കളിച്ച ഉത്തപ്പയെ കാഴ്ച്ചക്കാരനാക്കി അതിവേഗ സെഞ്ച്വറി. അതിന് ശേഷവും അസർ വിക്കറ്റ് വലിച്ചെറിഞ്ഞില്ല. സഞ്ജു ചേട്ടനൊപ്പവും മുന്നോട്ട് കുതിച്ചു. പിന്നെ കേരളത്തെ അസാധാരണ വിജയത്തിലേക്ക് എത്തിച്ച ആ സിക്സും. ഇതോടെ അസറിന്റെ പ്രതിഭ ഇന്ത്യൻ ക്രിക്കറ്റ് തിരിച്ചറിയുകയാണ്. കരുതലുണ്ടെങ്കിൽ ഈ താരത്തിന് ഇനി മുന്നോട്ട് പോകാം. അടുത്ത ഐപിഎല്ലിൽ എതെങ്കിലും ടീമിന്റെ ഇന്നിങ്സ് ഓപ്പൺ ചെയ്യാം. അങ്ങനെ ഇന്ത്യൻ ടീമിലെത്തുന്ന നാലാമനായി ഈ താരത്തിന് മാറാം.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 2- ടൂർണമെന്റിൽ മുംബൈക്കെതിരേ തകർപ്പൻ സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന് കെ.സി.എയുടെ സമ്മാനം എത്തി കഴിഞ്ഞു. വെറും 54 പന്തുകളിൽ നിന്നും 137 റൺസെടുത്ത അസ്ഹറുദ്ദീന് ഓരോ റണ്ണിനും 1000 രൂപവെച്ച് 1.37 ലക്ഷം രൂപയാണ് കെ.സി.എ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് കെ.സി.എ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. 20 പന്തിൽ 50 തികച്ച അസ്ഹറുദ്ദീൻ 37-ാം പന്തിൽ സെഞ്ചുറിയും നേടി. 11 സിക്സുകളും 9 ഫോറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു കേരള താരത്തിന്റെ ആദ്യ സെഞ്ചുറിയായിരുന്നു ഇത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഉയർന്ന രണ്ടാമത്തെ സ്കോർ എന്ന നേട്ടവും അസ്ഹറുദ്ദീൻ സ്വന്തമാക്കി. ഇത്തവണത്തെ സീസണിൽ മണിപ്പൂരിനെതിരെ മേഘാലയയ്ക്കായി 149 റൺസ് നേടിയ പുനീത് ബിഷ്താണ് ടൂർണമെന്റിലെ ഉയർന്ന സ്കോറിനുടമ. അസ്ഹറുദ്ദീന്റെ ബാറ്റിങ് മികവിൽ കരുത്തരായ മുംബൈയ്ക്കെതിരേ എട്ടുവിക്കറ്റിന്റെ തകർപ്പൻ ജയവും കേരളം സ്വന്തമാക്കി. മുംബൈ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം വെറും 15.5 ഓവറിൽ 25 പന്തുകൾ ബാക്കിനിൽക്കേ കേരളം മറികടന്നു.
ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയും സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുമാണ് അസ്ഹറുദ്ദീൻ ഇന്നലെ സ്വന്തം പേരിൽ കുറിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു കേരള താരത്തിന്റെ ആദ്യ സെഞ്ചുറി, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു ഇന്നിങ്സിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന താരം എന്നീ റെക്കോർഡുകളെല്ലാം അസഹ്റുദ്ദീന്റെ പേരിൽ കുറിക്കപ്പെട്ടു.
Stories you may Like
- വിവാഹഷോപ്പിങ്ങിനായി വീട്ടിൽനിന്ന് പോയ യുവതി മരിച്ചനിലയിൽ
- ബസിനുള്ളിൽ നഗ്നതാ പ്രദർശനവും ലൈംഗിക ചേഷ്ടയും; യുവാവ് അറസ്റ്റിൽ
- രാമക്ഷേത്രത്തിന്റെ പരോക്ഷ ശിൽപ്പി; കെ കെ മുഹമ്മദിന്റെ ജീവിത കഥ!
- ഐസിസി റാങ്കിംഗിൽ മൂന്ന് ഫോർമാറ്റിലും ഒന്നാമത് ഇന്ത്യ, ദ്രാവിഡിന് അഭിമാനിക്കാം
- ദുരൂഹ സാഹചര്യത്തിൽ മരിച്ച പ്രവാസി വ്യവസായിയുടെ സഹോദരനും മകനും നേരെ അക്രമം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്